Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

തുമ്പ മോഡല്‍ പ്രതിഷേധം മുളയിലേ നുള്ളണം

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഐഎസ്ആര്‍ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിഎസ്എസ്‌സി. വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമെന്നതിനുപരി രാജ്യരക്ഷാപരമായ പ്രാധാന്യവും വിഎസ്എസ്‌സിക്കുണ്ട്. ഇത് വകവയ്‌ക്കാതെ മതത്തിന്റെ പേരില്‍ സംഘടിച്ച് അതിക്രമത്തിന് മുതിരുന്നതിനെ തടയേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2021, 05:00 am IST
inEditorial

തിരുവനന്തപുരത്തെ തുമ്പയിലുള്ള വിഎസ്എസ്‌സിയിലേക്ക് ടണ്‍ കണക്കിന് ഭാരമുള്ള യന്ത്രഭാഗങ്ങള്‍ കയറ്റി വന്ന ലോറി പള്ളി ഇടവകക്കാര്‍ ചേര്‍ന്ന് തടഞ്ഞിട്ട സംഭവം സ്‌ഫോടനാത്മകമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പൂനെയില്‍നിന്ന് കൊല്ലം തുറമുഖത്തെത്തിച്ച് അവിടെനിന്ന്  പത്ത് ദിവസമെടുത്താണ് യന്ത്രസാമഗ്രികള്‍ ഐഎസ്ആര്‍ഒയ്‌ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിഎസ്എസ്‌സിയിലേക്ക് കൊണ്ടുവന്നത്. ദൂരക്കൂടുതലുള്ള പ്രവേശന കവാടം ഒഴിവാക്കി വേളി പാലം വഴി നേരിട്ട് വിഎസ്എസ്‌സിയിലേക്ക് പോകാന്‍ അനുവദിക്കാതെ സെന്റ് തോമസ് ചര്‍ച്ച് ഇടവകയുടെ നിയന്ത്രണത്തിലുള്ള വേളി ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിച്ചവര്‍ ലോറി തടയുകയായിരുന്നു. 184 ടണ്‍ ഭാരമുള്ള യന്ത്രസാമഗ്രികളാണ് ലോറിയിലുണ്ടായിരുന്നത്. ക്രെയിനിന്റെ സഹായത്തോടെയല്ലാതെ ഇത് ഇറക്കാനാവില്ല. ഇതിന് വേണ്ടി വരുന്നത് മൂന്നുപേരുടെ സഹായം മാത്രമാണ്. ഇങ്ങനെയിരിക്കെയാണ് ടണ്ണൊന്നിന് രണ്ടായിരം രൂപയെന്ന കണക്കില്‍ പത്ത് ലക്ഷം രൂപ പ്രതിഷേധക്കാര്‍ നോക്കുകൂലിയായി ആവശ്യപ്പെട്ടത്. ഈ ആവശ്യം അധികൃതരെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ ചിലര്‍ ലോറിക്കടിയിലും മുന്‍പിലുമൊക്കെ കിടന്ന് പ്രതിഷേധിച്ചു. തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള റൂട്ട് അനുസരിച്ച് ഐഎസ്ആര്‍ഒ ഗേറ്റുവഴിയാണ് പോകേണ്ടതെന്ന് ട്രാന്‍സ്‌പോര്‍ട്ടിങ് ചുമതലയുള്ളവര്‍ പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ അത് അംഗീകരിച്ചില്ല. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും പ്രതിഷേധക്കാര്‍ ഭീഷണി മുഴക്കി.

തങ്ങളുടെ സംഘടിത ശക്തിയും രാഷ്‌ട്രീയ-ഭരണ പിന്തുണയും ഉപയോഗിച്ച് പണിയെടുക്കാതെ ജനങ്ങളില്‍നിന്ന് നോക്കുകൂലി ഈടാക്കുന്ന രീതി ചില ട്രേഡ് യൂണിയനുകളുടെ, പ്രത്യേകിച്ച് ഇടതുപക്ഷ യൂണിയനുകളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ തുടര്‍ന്ന ഈ ചൂഷണം വലിയ ജനകീയ പ്രതിഷേധത്തിന്റെയും കോടതികളുടെ ഇടപെടല്‍ വഴിയുമാണ് ഒരുവിധം അവസാനിച്ചത്. മേലനങ്ങാതെ പണമുണ്ടാക്കുന്ന നിയമവിരുദ്ധമായ ഈ ആവശ്യമാണ് മതത്തിന്റെ പേരില്‍ സംഘടിച്ച ഒരു വിഭാഗം തുമ്പയില്‍ ഉന്നയിച്ചത്. യഥാര്‍ത്ഥത്തില്‍ രജിസ്‌ട്രേഷനുള്ള ട്രേഡ് യൂണിയനുകള്‍ക്ക് മാത്രമാണ് കയറ്റിറക്ക് ജോലി ചെയ്യാന്‍ അനുവാദമുള്ളൂ. വേളി ലേബര്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് ഇങ്ങനെയൊരു രജിസ്‌ട്രേഷനില്ല. വിഎസ്എസ്‌സി സ്ഥാപിക്കാന്‍ സ്ഥലംവിട്ടുകൊടുത്തതിന്റെ പ്രത്യുപകാരമെന്ന നിലയ്‌ക്ക് സ്ഥലനിവാസികള്‍ക്ക് തൂപ്പുജോലി ഉള്‍പ്പെടെയുള്ള ചെറിയ ജോലികള്‍ നല്‍കണമെന്ന് ധാരണയുണ്ടത്രേ. ഇതിന്റെ ബലത്തിലാണ് വിഎസ്എസ്‌സിയുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിലുള്ള വിലപേശലിന് മതപരമായി സംഘടിച്ച് ചിലര്‍ മുന്നോട്ടുവരുന്നത്. ഒത്തുതീര്‍പ്പു ധാരണകള്‍ തള്ളി പോലീസിനെതിരെ പോലും വാക്കേറ്റമുണ്ടായി. ഒടുവില്‍ പ്രതിഷേധക്കാരുടെ പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയുമെന്ന മുന്നറിയിപ്പുമായി സമീപവാസികള്‍ രംഗത്തിറങ്ങിയതോടെയാണ് വിഎസ്എസ്‌സിയിലേക്ക് ലോറി കടത്തിവിടാന്‍ അനുവദിച്ചത്.  

രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിന് നേതൃത്വം നല്‍കുന്ന ഐഎസ്ആര്‍ഒയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് വിഎസ്എസ്‌സി. വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമെന്നതിനുപരി രാജ്യരക്ഷാപരമായ പ്രാധാന്യവും വിഎസ്എസ്‌സിക്കുണ്ട്. ഇത് വകവയ്‌ക്കാതെ മതത്തിന്റെ പേരില്‍ സംഘടിച്ച് അതിക്രമത്തിന് മുതിരുന്നതിനെ തടയേണ്ടതുണ്ട്. എന്നാല്‍ തുമ്പയിലെ സംഭവത്തില്‍ സര്‍ക്കാരിന്റെയും പോലീസിന്റെയുമൊക്കെ ഭാഗത്തുനിന്ന് തണുപ്പന്‍ സമീപനമാണ് ഉണ്ടായത്. പ്രതിഷേധക്കാരുടെ മതം നോക്കി നടപടികള്‍ സ്വീകരിക്കുന്ന നയം ആപത്ത് ക്ഷണിച്ചുവരുത്തും. തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരായ പ്രതിഷേധത്തിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. തെറ്റായ പ്രചാരണം നടത്തി തീരദേശവാസികളെ സംഘടിപ്പിച്ച് കൂടംകുളത്ത് സമരത്തിനിറക്കിയതില്‍ ചില വൈദേശിക ശക്തികളുടെ ഇടപെടലുകള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂടംകുളത്ത് മതപരമായി സംഘടിച്ചാണ് പ്രതിഷേധമുയര്‍ത്തിയത്. ചില മതമേധാവികള്‍ നേരിട്ട് രംഗത്തിറങ്ങുകയും ചെയ്തു. തുമ്പ മോഡല്‍ പ്രതിഷേധം തുടക്കത്തില്‍ തന്നെ നുള്ളിക്കളയണം. രാജ്യരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ അട്ടിമറിക്കാന്‍ ഒരു ശക്തിയെയും അനുവദിക്കാന്‍ പാടില്ല. മതപരമായി സംഘടിക്കാനുള്ള ശക്തി നിയമവാഴ്ചയെ വെല്ലുവിളിക്കാനുള്ള ലൈസന്‍സാണെന്ന തോന്നല്‍ ആര്‍ക്കുമുണ്ടാവരുത്. അതിനിടകൊടുക്കാത്തവിധം ക്രമസമാധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്.

Tags: ISRO
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.