Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാകിസ്ഥാന്റെ പിടിവാശി ജയിച്ചു; താലിബാന്‍ സര്‍ക്കാരില്‍ ആയുധങ്ങളുടെ ചുമതലയുള്ള ആഭ്യന്തരവകുപ്പ് ഹഖാനി ഗ്രൂപ്പിന് നല്‍കിയേക്കും

പാകിസ്ഥാന്റെ എല്ലാ പിടിവാശികളും അംഗീകരിക്കപ്പെട്ടില്ലെങ്കിലും താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് ഹഖാനി ഭീകരസംഘത്തിന് നല്‍കണമെന്ന വാദം വിജയിച്ചേക്കും. ആയുധങ്ങളുടെ ചുതമലയുള്ള ഈ വകുപ്പ് കിട്ടിയാല്‍ അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്റെ അജണ്ട ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന ഭീകരസംഘത്തെക്കൊണ്ട് നടപ്പാക്കാനാണ് പാകിസ്ഥാന്റെ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2021, 05:11 pm IST
in World

കാബൂള്‍: പാകിസ്ഥാന്റെ എല്ലാ പിടിവാശികളും അംഗീകരിക്കപ്പെട്ടില്ലെങ്കിലും താലിബാന്‍ സര്‍ക്കാരില്‍ ആഭ്യന്തരവകുപ്പ് ഹഖാനി ഭീകരസംഘത്തിന് നല്‍കണമെന്ന വാദം വിജയിച്ചേക്കും. ആയുധങ്ങളുടെ ചുതമലയുള്ള ഈ വകുപ്പ് കിട്ടിയാല്‍ അഫ്ഗാന്‍ മണ്ണില്‍ പാകിസ്ഥാന്റെ അജണ്ട ഹഖാനി ശൃംഖല എന്നറിയപ്പെടുന്ന ഭീകരസംഘത്തെക്കൊണ്ട് നടപ്പാക്കാനാണ് പാകിസ്ഥാന്റെ നീക്കം. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാഷ്‌ട്രങ്ങള്‍ക്ക് ഭീഷണിയായേക്കും.

ഹഖാനി ഗ്രൂപ്പിന്റെ ഇപ്പോഴത്തെ നേതാവ് സിറാജുദ്ദീന്‍ ഹഖാനിയായിരിക്കും ആഭ്യന്തരമമന്ത്രി. ഹഖാനി ശൃംഖയുടെ ഇപ്പോഴത്തെ തലമൂത്ത നേതാവാണ് സിറാജുദ്ദീന്‍ ഹഖാനി. താലിബാന്റെ തീവ്രമുഖമാണ് ഹഖാനി ശൃംഖല. സുന്നി പഷ്തൂണ്‍ സമുദായക്കാരുടെ തീവ്രവാദസംഘടന. സിറാജുദ്ദീന്‍ ഹഖാനി പാകിസ്ഥാനിലാണ് ബാല്യം ചെലവഴിച്ചത്. താലിബാനെതിരെ ഉയരുന്ന എല്ലാ എതിര്‍പ്പുകളെയും അടിച്ചമര്‍ത്തുന്ന ചുമതലയാണ് ഇദ്ദേഹത്തിന്‍റേത്. പണ്ട് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട താലിബാന്‍ നേതാവ് ജലാലുദ്ദീന്‍ ഹഖാനിയുടെ മകനാണ് സിറാജുദ്ദീന്‍ ഹഖാനി. ഇദ്ദേഹത്തിന്‍റ സഹോദരന്‍ അനസ് ഹഖാനിയാണ് ഹഖാനി ശൃംഖലയുടെ രണ്ടാമന്‍. അതിതീവ്ര ഗ്രൂപ്പാണ് ഹഖാനി ശൃംഖല. ചാവേര്‍ പോരാളികളെ ഉപയോഗിച്ച് കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ പാകിസ്ഥാനില്‍ ഒട്ടേറെ ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനങ്ങള്‍ ചാവേറായി ഡ്രൈവര്‍മാരെ ഉപയോഗിക്കുകയാണ് ഈ ഗ്രൂപ്പിന്റെ പതിവ്. സൈനിക കേന്ദ്രങ്ങളിലും എംബസികളിലും ഒട്ടേറെ ആള്‍നാശങ്ങള്‍ ഉണ്ടാക്കിയി്ട്ടുള്ള തീവ്രഗ്രൂപ്പാണിത്. 2013ല്‍ ഹഖാനി ട്രക്ക് അഫ്ഗാന്‍ സര്‍ക്കാര്‍ പിടിച്ചെടുത്തിരുന്നു. ഇതില്‍ 61,500 പൗണ്ട് സ്‌ഫോടകവസ്തുക്കളാണ് നിറച്ചിരുന്നത്. ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോകുക, 2008ല്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ വധിക്കാന്‍ ശ്രമിക്കുക, എന്നിങ്ങനെ ഒട്ടേറെ ആക്രമണപദ്ധതികള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.2008ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കെതിരെ ആക്രമണം ആസൂത്രണം ചെയ്യാന്‍ പാകിസ്ഥാന്‍ ഹഖാനി ശൃംഖലയെ ഉപയോഗിച്ചിരുന്നു.  

അതേ സമയം ശുദ്ധ പഷ്തൂണ്‍ വംശജരുടെ മാത്രം സര്‍ക്കാരായിരിക്കണം പുതുതായി ഉണ്ടാകേണ്ടതെന്ന ഹഖാനി സംഘത്തിന്റെ വാദം അംഗീകരിക്കപ്പെട്ടിട്ടില്ല. അധികാരത്തിന് വേണ്ടി വാദിക്കുന്ന മൂന്ന് ഗ്രൂപ്പുകള്‍ക്കും വിവിധ വംശജര്‍ക്കും പ്രാതിനിധ്യം നല്‍കിയേക്കും. ഇക്കാര്യത്തില്‍ ചൈനയ്‌ക്കും റഷ്യയ്‌ക്കും ഇറാനും ഒരേ അഭിപ്രായമാണ്. എല്ലാതരം താല്‍പര്യങ്ങളേയും ഉള്‍പ്പെടുത്തിയുള്ളതായിരിക്കണം താലിബാന്‍ സര്‍ക്കാരെന്നാണ് ഇവരുടെ വാദം. ഇക്കാര്യത്തില്‍ പാകിസ്ഥാന്റെ അജണ്ട ഈ മൂന്ന് രാഷ്‌ട്രങ്ങളും തള്ളിയിരിക്കുകയാണ്.

മുല്ല അബ്ദുള്‍ ഗനി ബറാദറുടെ നേതൃത്വത്തിലുള്ള താലിബാന്‍ ദോഹ ഗ്രൂപ്പ്, കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്ന ഹഖാനി ശൃംഖല, കാണ്ഡഹാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന താലിബാന്‍ സംഘം എന്നിവരാണ് പുതിയ സര്‍ക്കാരില്‍ അധികാരത്തിനായി തമ്മില്‍ത്തല്ലുന്നത്. തല്‍ക്കാലം ഒരു പുതുമുഖത്തെ അഫ്ഗാന്‍ പ്രധാനമന്ത്രിയായി അവരോധിക്കാന്‍ ധാരണയായതായി അറിയുന്നു. മുല്ല മുഹമ്മദ് ഹസന്‍ അഖുന്‍ദിനെയാണ് അഫ്ഗാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരുന്നത്. ഇപ്പോള്‍ താലിബാന്‍ നയരൂപീകരണ സമിതിയുടെ അധ്യക്ഷനാണ് ഹസന്‍ അഖുന്‍ദ്.

1996-2001 കാലത്തെ താലിബാന്‍ സര്‍ക്കാരില്‍ ഇദ്ദേഹം വിദേശകാര്യമന്ത്രിയായിരുന്നു. താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതൃപദവി ഹിബാത്തുള്ള അഖുന്‍ഡസാദയ്‌ക്ക് തന്നെ. രണ്ട് ഉപപ്രധാനമന്ത്രി പദവികളും രൂപീകരിച്ചേക്കും. മുല്ല ബറാദരും പഴയ താലിബാന്‍ നേതാവ് മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബും ഉപപ്രധാനമന്ത്രിമാരായേക്കൂം. പാക് ചാരസംഘടനയായ ഐഎസ് ഐയുടെ മേധാവി ഫായിസ് ഹമീദിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് ഈ തീരുമാനങ്ങള്‍ എന്നറിയുന്നു.

കാബൂള്‍ പിടിച്ചെടുത്ത ശേഷം താലിബാന്‍ നേതൃത്വം മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, മുന്‍ വിദേശകാര്യമന്ത്രി അബ്ദുള്ള അബ്ദുള്ള എന്നിവരുമായും ചര്‍ച്ച നടത്തിയെങ്കിലും ഇവരെ മന്ത്രിസഭയില്‍ എടുക്കാന്‍ സാധ്യതയില്ല. എന്തായാലും താലിബാന് സുസ്ഥിരമായ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുകയാണ്.

Tags: ഹഖാനി ശൃംഖലഹക്കാനിഅനസ് ഹഖാനിministerസിറാജുദ്ദീന്‍ ഹഖാനിസര്‍ക്കാര്‍താലിബാന്‍isiInteriorതാലിബാന്‍ ശാസനമുല്ല ബറദാര്‍ അഖുണ്ഡ്മുല്ല ബറദര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ടിസിഎസ് മതപരിവര്‍ത്തന കേസ്: ഗര്‍ഭിണിയെന്ന പരിഗണനയില്‍ നിദ ഖാന് രണ്ട് മാസത്തിന് ശേഷം ജാമ്യം

വെടിമരുന്നിന്റെ ആവശ്യമില്ല, മിസൈലുകളുടെ ചെലവുമില്ല… പാകിസ്ഥാൻ ലക്ഷക്കണക്കിന് ഡ്രോണുകൾ അയച്ചാലും തകർക്കാൻ കരുത്തോടെ ആകാശ് തരംഗ്

വഴി തടഞ്ഞ് സമരം : സിപിഎം നേതാവ് പി പി ചിത്തരഞ്ജന് കോടതി പിരിയും വരെ നില്‍പ് ശിക്ഷ

രമേഷ് പിഷാരടി ബ്രാന്‍ഡ് അടപടലം പൊളിഞ്ഞു, ശ്വേതമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ദ്വയാര്‍ത്ഥവും ഭരണഘടനാവിരുദ്ധ മൊഴിയും;അന്‍സിബയും കുടഞ്ഞു

ഇഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസില്‍ 10 പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഉത്തരവ് ചൊവ്വാഴ്ച

ആകാശത്ത് നരേന്ദ്ര മോദിക്കിത് അസാധാരണ സ്വീകരണം, എഫ്16 നും സുഖോയ് 30 കളും അകമ്പടിയായി, ഇൻഡോനേഷ്യയുടെ ആദരം ഇങ്ങനെ

അഭിമന്യു വധം: എസ് ഡി പി ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികളെ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

വിരമിച്ച ശേഷം സ്വകാര്യ കാറില്‍ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് ഹൈക്കോടതി നോട്ടീസ്

പഞ്ചാബിലെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്ന മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ്ങ് ചന്നിയും (നടുവില്‍) ലോക്സഭാ എംപി സുഖ്ജീന്ദര്‍സിങ്ങ് രന്ധാവയും (വലത്ത്)

പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃപ്രശ്നം രൂക്ഷം; രാഹുല്‍ഗാന്ധിയ്‌ക്കെതിരെ വാളെടുത്ത് ചന്നി-രന്ധാവ പക്ഷം; 2027ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അപ്രത്യക്ഷമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.