Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തില്‍ തമ്പടിക്കുന്ന തീവ്രവാദ സംഘങ്ങള്‍

അഫ്ഗാന്‍ പൗരനായ ഒരാള്‍ കൊച്ചിയിലെ ഷിപ്പ്‌യാര്‍ഡില്‍ അനധികൃതമായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി പിടികൂടിയിട്ട് അധികനാളായില്ല. അവിടെ നിര്‍മാണത്തിലിരുന്ന ഐഎന്‍എസ് വിക്രാന്തിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയതില്‍ ഇയാളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2021, 05:00 am IST
inEditorial

തിരുവനന്തപുരം നഗരത്തില്‍ കശ്മീരികളായ അഞ്ച് യുവാക്കള്‍ തോക്കുകളുമായി പോലീസിന്റെ പിടിയിലായ സംഭവം അതീവ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. എടിഎമ്മില്‍ പണം നിറയ്‌ക്കുന്ന ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഇവരെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇതിനോടകം പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. പിടിയിലായ അഞ്ചുപേരും കശ്മീരി സ്വദേശികളാണെന്നതും, എല്ലാവരും ഒരുമിച്ച് തിരുവനന്തപുരത്ത് എത്തിയതും പ്രത്യക്ഷത്തില്‍ സംശയാസ്പദമാണ്. ഇവരില്‍നിന്ന് പിടിച്ചെടുത്ത പലതരത്തിലുള്ള തോക്കുകള്‍ കശ്മീരില്‍നിന്ന്  ശേഖരിച്ചവയാണെന്ന് മനസ്സിലായതിനെത്തുടര്‍ന്ന് ഇതിന്റെ രേഖകള്‍ കശ്മീരിലെ രജൗരിയിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ തോക്കിന്റെ രേഖകള്‍ രജൗരിയില്‍നിന്ന് നല്‍കിയതല്ലെന്ന് അവിടുത്തെ എഡിഎം സ്ഥിരീകരിച്ചിരിക്കുകയാണ്. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് ഇവര്‍ക്ക് തോക്കു ലഭിച്ചതെന്നും, ഇതിനു പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ എന്നുമുള്ള സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതുസംബന്ധിച്ച അന്വേഷണത്തിന് പ്രത്യേക സംഘം കശ്മീരിലേക്ക് പോകുമെന്നാണ് വിവരം. കേന്ദ്ര രഹസ്യാന്വേഷണ എജന്‍സികളും മിലിറ്ററി ഇന്റലിജന്‍സുമൊക്കെ പ്രശ്‌നം ഗൗരവത്തിലെടുക്കുകയും, വിവരങ്ങള്‍ പരിശോധിച്ചുവരികയുമാണ്. ഭീകരവാദത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ കശ്മീര്‍ കണക്ഷന്‍ കുപ്രസിദ്ധമാണല്ലോ.  ഭീകരപ്രവര്‍ത്തനത്തിനുള്ള പരിശീലനത്തിനായി പാക്കിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നാല് മലയാളികള്‍ സുരക്ഷാ ഭടന്മാരുടെ വെടിയേറ്റ് മരിച്ച സംഭവം ആരും മറന്നിട്ടില്ല.

അഫ്ഗാന്‍ പൗരനായ ഒരാള്‍ കൊച്ചിയിലെ ഷിപ്പ്‌യാര്‍ഡില്‍ അനധികൃതമായി ജോലി ചെയ്യുകയാണെന്ന് കണ്ടെത്തി പിടികൂടിയിട്ട് അധികനാളായില്ല. അവിടെ നിര്‍മാണത്തിലിരുന്ന ഐഎന്‍എസ് വിക്രാന്തിലെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ മോഷണം പോയതില്‍ ഇയാളുടെ പങ്ക് സംശയിക്കപ്പെടുന്നുണ്ട്. പ്രതിരോധ മന്ത്രി ഷിപ്പ്‌യാര്‍ഡ് സന്ദര്‍ശിച്ച വേളയിലും ഈ അഫ്ഗാന്‍കാരന്‍ അവിടെ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഇതിനിടെ പാക്കിസ്ഥാനിലേക്ക് കടക്കാന്‍ പദ്ധതിയിട്ട് പതിമൂന്നുപേരടങ്ങുന്ന സംഘം ഒരു ബോട്ടില്‍ ശ്രീലങ്കയില്‍നിന്ന് കേരളത്തിലെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയുണ്ടായി. ആയുധങ്ങളും മയക്കുമരുന്നുമൊക്കെ ഉള്ളതായി കരുതപ്പെടുന്ന ഈ ബോട്ടിലെ സംഘം ഇപ്പോഴും കേരളത്തില്‍ തങ്ങുന്നതായാണ് കേന്ദ്ര ഏജന്‍സികള്‍ കരുതുന്നത്. സംസ്ഥാന പോലീസ് സംഭവം നിസ്സാരവല്‍ക്കരിക്കുകയാണ്. തമിഴ്‌നാട് നല്‍കിയ മുന്നറിയിപ്പ് കേരളം അവഗണിച്ചതിന്റെ ഫലമായി കളിയക്കാവിള അതിര്‍ത്തിയില്‍ ഒരു എഎസ്‌ഐ തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുകയുണ്ടായല്ലോ. ഒരു സംഘം തീവ്രവാദികള്‍ കേരളത്തിലെത്തിയതായി കര്‍ണാടക സര്‍ക്കാരും കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കുകയുണ്ടായി. കേരളത്തിന്റെ രാഷ്‌ട്രീയ-ഭരണ കാലാവസ്ഥ ഇവിടെ ഒളിച്ചുകഴിയാന്‍ സഹായകമാണെന്ന് തിരിച്ചറിഞ്ഞാണ് തീവ്രവാദികളുടെ വരവ്.

അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാന്‍ അവിടുത്തെ ജയിലുകളില്‍നിന്ന് തുറന്നുവിട്ട ഇന്ത്യക്കാരായ ഇരുപത്തിയഞ്ച് ഐഎസ് ഭീകരര്‍ കേരളത്തിലും എത്തിച്ചേരാമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന മുന്നറിയിപ്പ് അതീവ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടതാണ്. ഈ ഭീകരരില്‍ അധികം പേരും മലയാളികളുമാണത്രേ. കശ്മീരിലെ ഭീകരവാദത്തെ സഹായിക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നാണ് അഫ്ഗാനിലെ താലിബാന്‍ ഒടുവിലായി പ്രഖ്യാപിച്ചിരിക്കുന്നത്. അഫ്ഗാന്റെ മണ്ണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കില്ലെന്ന മുന്‍നിലപാട് തള്ളിയാണ് താലിബാന്റെ പുതിയ ഭീഷണി.  പാക്കിസ്ഥാന്റെ സഹായത്തോടെ താലിബാനെ പൂര്‍ണമായി നിയന്ത്രിക്കുന്നത് ചൈനയാണ്. തങ്ങളുടെ  ഇന്ത്യാ വിരോധം തീര്‍ക്കാന്‍ താലിബാന്‍ ഭീകരരെ ചൈന ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ചൈനയോട് കടുത്ത ആഭിമുഖ്യം പുലര്‍ത്തുകയും, ആ രാജ്യത്തിന്റെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഇടതുപാര്‍ട്ടികളാണ് കേരളം ഭരിക്കുന്നത്.  ഐഎസായാലും അല്‍ഖ്വയ്ദയായാലും താലിബാനായാലും സിപിഎമ്മിന് ഒരുപോലെയാണ്. ഈ ഭീകര സംഘടനകളുടെ ഇന്ത്യാ വിരോധം സിപിഎമ്മിന് പൂര്‍ണമായും സ്വീകാര്യമാണ്. മതത്തിന്റെ പേരില്‍ കൂട്ടക്കൊല നടത്തി അധികാരം പിടിച്ചിരിക്കുന്ന താലിബാനെ വിമര്‍ശിക്കാന്‍ ഇതുവരെ സിപിഎം തയ്യാറായിട്ടില്ല എന്നത് നിസ്സാരവല്‍ക്കരിക്കാനാവില്ല. അവര്‍ക്ക് അധികാരമുള്ള  ഒരേയൊരു സംസ്ഥാനമായ കേരളം തങ്ങളുടെ സ്വന്തം നാടായി ഇസ്ലാമിക ഭീകരവാദികള്‍ക്ക് തോന്നുന്നത് സ്വാഭാവികമാണല്ലോ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.