Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാത്തിരിപ്പ് തക്കതായ കാരണത്തിനായി; ആര്‍എസ്പിയുടെ ലക്ഷ്യം എല്‍ഡിഎഫിലേക്കുള്ള തിരിച്ചുപോക്ക്

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത സീറ്റിലാണ് ആര്‍എസ്പിപരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളുടെയും മുന്നണിയുടെ മണ്ഡലം കണ്‍വീനറുടെയും കാലുമാറ്റമാണ് ഇതിന് കാരണമായി ആര്‍എസ്പി കണ്ടെത്തിയത്. ഇക്കാര്യം കെപിസിസിക്ക് രേഖാമൂലം നല്കിയിട്ടും നടപടിയുണ്ടാകാത്തതും ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകാത്തതും ആര്‍എസ്പിയില്‍ രണ്ടഭിപ്രായത്തിന് വഴി വച്ചിട്ടുണ്ട്.

എ. ശ്രീകാന്ത് by എ. ശ്രീകാന്ത്
Sep 1, 2021, 05:54 pm IST
in Kerala

കൊല്ലം: പുറമേയ്‌ക്ക് നിഷേധിക്കുകയാണെങ്കിലും കൃത്യമായ സമയത്ത് യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് ചേക്കേറാനുള്ള അണിയറ നീക്കത്തില്‍ ആര്‍എസ്പി. ഇടതുമുന്നണി വിട്ടശേഷം നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും തകര്‍ച്ച മാത്രം നേരിട്ട സാഹചര്യത്തിലാണ് ഈ വീണ്ടുവിചാരം. ചവറ മുതല്‍ ചവറ വരെയുള്ള പാര്‍ട്ടിയെന്ന് വിശേഷണമുള്ള ആര്‍എസ്പിക്ക് ചവറയില്‍ പോലും ഇപ്പോള്‍ ആധിപത്യമില്ലാത്തത് അണികള്‍ക്കിടയില്‍ ഭിന്നതയ്‌ക്ക് കാരണമായിട്ടുണ്ട്.  

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച ചവറയില്‍, നിയമസഭയില്‍ അത് ആവര്‍ത്തിക്കാനാകാത്തതില്‍ പാര്‍ട്ടിക്ക് അഭിമാനക്ഷതമുണ്ട്. ശക്തനായ സ്ഥാനാര്‍ഥിയായി ഷിബുവിനെ രംഗത്തിറക്കിയിട്ടും മുന്‍കൂട്ടി തന്നെ പ്രചാരണം നടത്തിയിട്ടും വിജയമുറപ്പിച്ച പരമ്പരാഗത സീറ്റിലാണ് ആര്‍എസ്പിപരാജയപ്പെട്ടത്. കോണ്‍ഗ്രസിലെ പ്രാദേശികനേതാക്കളുടെയും മുന്നണിയുടെ മണ്ഡലം കണ്‍വീനറുടെയും കാലുമാറ്റമാണ് ഇതിന് കാരണമായി ആര്‍എസ്പി കണ്ടെത്തിയത്. ഇക്കാര്യം കെപിസിസിക്ക് രേഖാമൂലം നല്കിയിട്ടും നടപടിയുണ്ടാകാത്തതും ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ഉന്നയിച്ച ചോദ്യങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാകാത്തതും ആര്‍എസ്പിയില്‍ രണ്ടഭിപ്രായത്തിന് വഴി വച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഏഴുവര്‍ഷത്തില്‍ പാര്‍ട്ടിയുടെ സ്വാധീനമേഖലകളില്‍ സിപിഎമ്മിന്റെ ആധിപത്യം രൂക്ഷമായതും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പുകളിലെല്ലാം കനത്ത നഷ്ടങ്ങള്‍ ഉണ്ടാകുന്നതും നേതൃത്വത്തെ അങ്കലാപ്പിലാക്കുന്നു. കോണ്‍ഗ്രസിന്റെ ഉറപ്പില്‍ ഇനിയും ധൈര്യമായി യുഡിഎഫില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന നിലപാടാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അടക്കം പങ്കുവയ്‌ക്കുന്നത്. കോണ്‍ഗ്രസിലെ വിവിധ ഗ്രൂപ്പുകളുടെ തമ്മിലടിയും സമീപകാലത്തെ വിവാദവും ആര്‍എസ്പിയും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. തക്കതായ കാരണം ലഭിക്കുന്ന മുറയ്‌ക്ക് മുന്നണി വിടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടിയെന്നാണ് സൂചന.  

പാര്‍ട്ടിയുടെ മുന്നണിമാറ്റം 2014 മാര്‍ച്ചില്‍ എല്‍ഡിഎഫിനെ ഉലച്ചെങ്കിലും വളരെ വേഗത്തില്‍ ആര്‍എസ്പിയെ ജില്ലയിലും ബൂത്തുതലത്തിലും അതിശക്തരാക്കാന്‍ ഇടതുമുന്നണിക്ക്, വിശേഷിച്ച് സിപിഎമ്മിന് സാധിച്ചതായാണ് കണക്കാക്കുന്നത്. തങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടായത് ഇടതുമുന്നണിയില്‍ നിന്നപ്പോഴാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കമ്മിറ്റികളില്‍ തുറന്നടിക്കുന്ന സ്ഥിതിയിലെത്തി. ഇത്തരം ഒരു അവസ്ഥയില്‍ നേതൃത്വം മാറിചിന്തിക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.

പാര്‍ട്ടി മുന്നണി മാറണമെന്ന് ഷിബുവിനും എ.എ. അസീസിനും അര്‍ദ്ധമനസോടെ അഭിപ്രായമുണ്ടെങ്കിലും എന്‍.കെ.പ്രേമചന്ദ്രന്റെ ശക്തമായ എതിര്‍പ്പാണ് മുന്നിലെ തടസ്സം. പാര്‍ട്ടിയുടെ മുന്നണിമാറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിക്ക് വേണ്ടി പ്രചരണരംഗത്ത് മുഴുവന്‍സമയവും പ്രേമചന്ദ്രന്‍ ചിലവിട്ടതും ഇക്കാരണത്താലാണ്.

Tags: എല്‍ഡിഎഫ്‌cpimRSP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംപി, എംഎൽഎയുടെ മേൽ ഇഡിയുടെ പിടി വീണു; സിപിഎം നേതാക്കളും അണികളും വിറയ്‌ക്കുന്നു

Kerala

കള്ളപ്പണകേസിൽ മുൻമന്ത്രിമാരായ സിപിഎം നേതാക്കൾ, എംപിയും എംഎൽഎയും അടക്കം പ്രതികൾതന്നെ: കോടതി

Kerala

ഋതബ്രത ബാനര്‍ജിയുടെ അഹങ്കാരത്തെ വിമര്‍ശിച്ച് പി. ശ്രീരാമകൃഷ്ണൻ. എങ്കിലും സ്വപ്നാസുരേഷിന്റെ വീട്ടില്‍ പോകുന്നത്ര നാണക്കേടല്ലെന്ന് സോഷ്യല്‍മീഡിയ

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

പുതിയ വാര്‍ത്തകള്‍

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

പ്രായപൂർത്തിയായവർ തമ്മിലുള്ള ലൈംഗികബന്ധം മോശം സ്വഭാവമല്ല: പീഡനക്കേസിൽ നിരീക്ഷണവുമായി സുപ്രീംകോടതി

ടിഎംസിയുടെ ആറ് നേതാക്കൾ ബിജെപിയിലേക്ക്; ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി

കുടിശ്ശികത്തുക 138 കോടി; കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ മരുന്നു വിതരണം നിര്‍ത്തി കമ്പനികള്‍

ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പൊട്ടിത്തെറിച്ച് ചന്തു ; പിന്നാലെ താക്കീതുമായി പൊലീസ് ; സ്വകാര്യത ലംഘിച്ച് ദൃശ്യങ്ങൾ പകർത്തിയാൽ 3 വർഷം തടവ്

ഇന്ത്യയുടെ ആണവായുധങ്ങളുടെ എണ്ണത്തിൽ വർധനവ് : യുദ്ധമല്ലാത്ത സമയത്തും മിസൈലുകളിൽ ഘടിപ്പിച്ച ആണവായുധങ്ങൾ വിന്യസിക്കാൻ ശേഷി

‘മുസ്ലീങ്ങളേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോട് ‘ ; കുറ്റപ്പെടുത്തി അശോകൻ ചരുവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.