Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാലിയം വിളംബരം അടയാളപ്പെടുത്തുന്നത്

ക്ഷേത്രങ്ങളില്‍ പൂജാരിമാരെ നിയമിക്കുന്നതില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി തന്നെ വിധി പ്രഖ്യാപിച്ചിരിക്കെ ഇക്കാര്യത്തില്‍ സാങ്കേതികമായ തടസ്സങ്ങളും തൊടുന്യായങ്ങളും പറഞ്ഞ് അനാവശ്യമായ കാലതാമസം വരുത്തുന്ന ദേവസ്വംബോര്‍ഡുകള്‍ നിയമവിരുദ്ധമായാണ് പെരുമാറുന്നത്. ശബരിമലയില്‍ മലയാള ബ്രാഹ്മണരെ മാത്രം പൂജാരിമാരായി നിയമിക്കുന്ന കീഴ്‌വഴക്കം ഇതിലൊന്നാണ്. തിന്മയാണെന്ന് പൂര്‍ണമായി ബോധ്യമുള്ള ഒരു കാര്യം കാലത്തിന് വിട്ടുകൊടുത്തല്ല പരിഹരിക്കേണ്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2021, 05:00 am IST
inEditorial

കേരളത്തിലെ നവോത്ഥാനചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പാലിയം വിളംബരത്തിന് മൂന്നരപ്പതിറ്റാണ്ട് തികയുകയാണ്. കേരളക്ഷേത്രസംരക്ഷണസമിതിയുടെ ആഭിമുഖ്യത്തില്‍ പാലിയം വിളംബരത്തിന്റെ മുപ്പത്തിനാലാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആശാവഹമായ മാറ്റങ്ങള്‍ ഈ  വിളംബരത്തിലൂടെ ഹിന്ദുസമൂഹത്തില്‍ വന്നു കഴിഞ്ഞു. ശ്രീനാരായണ ഗുരുദേവന്‍ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ, ചിത്തിരതിരുനാള്‍ മഹാരാജാവ് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശന വിളംബരം എന്നിവയാണ് പാലിയം വിളംബരത്തിനു മുന്‍പ് നവോത്ഥാനത്തെ അടയാളപ്പെടുത്തി ചരിത്രത്തില്‍ സ്ഥാനംപിടിച്ച നിര്‍ണായക സംഭവങ്ങള്‍. അരുവിപ്പുറത്ത് ശിവലിംഗപ്രതിഷ്ഠ നടത്തിയ ഗുരുദേവന്‍ വലിയൊരു സാമൂഹ്യവിപ്ലവത്തിന് അടിത്തറയിടുകയായിരുന്നു. യാഥാസ്ഥിതിക ശക്തികളെ മറികടന്ന് മുന്നേറിയ ഈ വിപ്ലവത്തിന്റെ നേട്ടങ്ങളിലൊന്നായിരുന്നു നാല്‍പ്പത്തിയെട്ട് വര്‍ഷം കഴിഞ്ഞുള്ള ക്ഷേത്രപ്രവേശനവിളംബരം. അധഃസ്ഥിത ജനവിഭാഗങ്ങള്‍ക്ക് ഹിന്ദുസമൂഹത്തിന്റെ മുഖ്യധാരയിലേക്കുള്ള പ്രവേശനകവാടം തുറന്നുകിട്ടുകയായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയിലൂടെയെങ്കില്‍, അസ്പൃശ്യതയുടെ പേരില്‍ അകറ്റിനിര്‍ത്തപ്പെട്ട ഹിന്ദുസമൂഹത്തിലെ ബഹുഭൂരിപക്ഷം ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ ആരാധനാസ്വാതന്ത്ര്യം ലഭിക്കുകയായിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തിലെ രജതരേഖകളായിരുന്നു ഇവയെങ്കിലും ഹിന്ദു സമൂഹത്തിന് ഒന്നടങ്കം അനുഭവവേദ്യമാകേണ്ട ആത്മീയ സ്വാതന്ത്ര്യം പിന്നെയും അകന്നുനിന്നു. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തന്ത്രാധികാരവും പൂജാധികാരവുമാണത്.

കാലഹരണപ്പെട്ട സ്മൃതി നിയമങ്ങളും ജാതീയ മേല്‍ക്കോയ്‌മയും അടിച്ചേല്‍പ്പിച്ച തെറ്റായ കീഴ്‌വഴക്കങ്ങളെയാണ് പാലിയം വിളംബരം സൗമ്യമായി എന്നാല്‍ മൗലികമായി ചോദ്യം ചെയ്തത്. രാഷ്‌ട്രീയസ്വയംസേവകസം ഘത്തിലൂടെയും പിന്നീട് ക്ഷേത്രസംരക്ഷണ സമിതിയിലൂടെയും ഹിന്ദുജനതയുടെ ഐക്യത്തിനു വേണ്ടിയും നവീകരണത്തിനു വേണ്ടിയും പ്രവര്‍ത്തിച്ച പി. മാധവ്ജിയുടെ തെളിഞ്ഞ കാഴ്ചപ്പാടും കിടയറ്റ നേതൃത്വവുമാണ് പാലിയം വിളംബരം സാധ്യമാക്കിയത്. സാമുദായിക വേര്‍തിരിവില്ലാതെ ഹിന്ദുക്കളിലെ എല്ലാവര്‍ക്കും പൂജാധികാരത്തിനും തന്ത്രാധികാരത്തിനും അര്‍ഹതയുണ്ടെന്നതാണ് പാലിയം വിളംബരത്തിന്റെ അന്തഃസത്ത. ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷവും ഹിന്ദുസമൂഹത്തിന് അപ്രാപ്യമായിരുന്ന ഈയൊരു ചിന്തയിലേക്ക് ആചാര്യന്മാരെ കൊണ്ടുവരാന്‍ കഴിഞ്ഞത് മാധവ്ജിയുടെ മഹത്വമാണ്. പാലിയം വിളംബരത്തിനും നാല് വര്‍ഷം മുന്‍പുതന്നെ എറണാകുളത്തു നടന്ന വിശാലഹിന്ദുസമ്മേളനത്തില്‍ ഈഴവ സമുദായത്തില്‍പ്പെടുന്ന പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടെ പരികര്‍മിയാവാന്‍ സൂര്യകാലടി മനയ്‌ക്കലെ സൂര്യന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് തയ്യാറായതോടെ ഒരര്‍ത്ഥത്തില്‍ ഇതിന് തുടക്കം കുറിച്ചിരുന്നു. മാധവ്ജിയുടെ ദീര്‍ഘദൃഷ്ടിയായിരുന്നു ഇതിനു പിന്നിലും. വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന സത്യഗ്രഹത്തില്‍ ഒരു കാലത്ത് വലിയ സംഘര്‍ഷ ഭൂമിയായിരുന്നു പാലിയം. അവിടെയാണ് സമവായത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ നിശബ്ദമായ ഒരു ആത്മീയ വിപ്ലവം മാധവ്ജി സാധിച്ചെടുത്തത്. മഹത്തായ ഏതൊരു മാറ്റത്തിന്റെയും ഗുണഫലങ്ങള്‍ സമൂഹത്തിന് പൂര്‍ണമായി ലഭ്യമാകാന്‍ അതിന്റേതായ സമയമെടുക്കും. പക്ഷേ ഇതിന് അനന്തകാലം കാത്തിരിക്കേണ്ടി വരുന്നത് അഭികാമ്യമല്ല.

ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്നും കര്‍മവിശുദ്ധിയിലൂടെ ആര്‍ജിച്ചെടുക്കേണ്ടതാണെന്നുമുള്ള ദര്‍ശനമാണ് പാലിയം വിളംബരത്തിന്റെ പ്രയോഗസാധുത. ഭഗവദ്ഗീതയില്‍ ഭഗവാന്‍ തന്നെ സംശയാതീതമായി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കെ, ചരിത്രപരമായ കാരണങ്ങളാലാവാം ഇതിനു വിരുദ്ധമായ വിധികളും വിവേചനങ്ങളും നിലവില്‍ വന്നത്. ഈ വിധികള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് പാലിയം വിളംബരം അസന്ദിഗ്‌ദ്ധമായി പ്രഖ്യാപിച്ചത്. നിയമതടസ്സമോ ശാസ്ത്രവിലക്കോ ഇല്ലാതിരുന്നിട്ടും ഈ തത്വം പ്രാവര്‍ത്തികമാകാതിരുന്നത് ഹിന്ദുസമൂഹത്തിന്റെ അനൈക്യത്തിനും ജീര്‍ണതയ്‌ക്കും വലിയൊരളവോളം കാരണമായി. ആത്മീയ രംഗത്തായാലും ശാസ്ത്ര വിധിയില്ലാത്തതും കാലാനുകൂലമല്ലാത്തതുമായ ജാതി വിവേചനങ്ങള്‍ ഇല്ലാതാകുന്നതില്‍ ആരും കണ്ണീര്‍ പൊഴിക്കേണ്ടതില്ല. ഹിന്ദുസമൂഹത്തിന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുന്നതിന് ഇത്തരമൊരു മാറ്റം ആവശ്യമാണ്. ക്ഷേത്രങ്ങളില്‍ പൂജാരിമാരെ നിയമിക്കുന്നതില്‍ ജാതി വിവേചനം പാടില്ലെന്ന് സുപ്രീംകോടതി തന്നെ വിധി പ്രഖ്യാപിച്ചിരിക്കെ ഇക്കാര്യത്തില്‍ സാങ്കേതികമായ തടസ്സങ്ങളും തൊടുന്യായങ്ങളും പറഞ്ഞ് അനാവശ്യമായ കാലതാമസം വരുത്തുന്ന ദേവസ്വംബോര്‍ഡുകള്‍ നിയമവിരുദ്ധമായാണ് പെരുമാറുന്നത്. ശബരിമലയില്‍ മലയാള ബ്രാഹ്മണരെ മാത്രം പൂജാരിമാരായി നിയമിക്കുന്ന കീഴ്‌വഴക്കം ഇതിലൊന്നാണ്. തിന്മയാണെന്ന് പൂര്‍ണമായി ബോധ്യമുള്ള ഒരു കാര്യം കാലത്തിന്  വിട്ടുകൊടുത്തല്ല പരിഹരിക്കേണ്ടത്. ഹിന്ദുക്കളുടെ ഐക്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ചരിത്രപരമായ കടമയാണ് ഇക്കാര്യത്തില്‍ നിര്‍വഹിക്കാനുള്ളത്. ഹിന്ദു ഐക്യം പോലെതന്നെ പരമപ്രധാനമാണ് സാമൂഹ്യ നീതിയും അത് പ്രദാനം ചെയ്യുന്ന സമരസതയും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.