Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള ഗാന്ധിയുടെ ഉയരാത്ത സ്മാരകം

ആത്മാര്‍ത്ഥതയുടെയും ആദര്‍ശധീരതയുടെയും പര്യായമായിരുന്ന കേളപ്പജിയുടെ സംഭാവനകളെ തമസ്‌കരിക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം നിര്‍മിക്കാനും, വാരിയംകുന്നനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുള്ള പിണറായി സര്‍ക്കാര്‍ കേളപ്പജിയെ ബോധപൂര്‍വം വിസ്മരിക്കുന്നു. കേളപ്പജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണ് കമ്യൂണിസ്റ്റുകളെന്ന് അതിനായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച കെ. മാധവന്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 05:00 am IST
inEditorial

മാപ്പിളക്കലാപ കാലത്ത് ഹിന്ദുവംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലിമുസ്ലിയാര്‍ക്കും സ്മാരകങ്ങള്‍ ഉയര്‍ന്ന നാട്ടില്‍ കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി കെ. കേളപ്പന് ഉചിതമായ സ്മാരകം ഉയരാത്തത് വിരോധാഭാസമാണ്. 1921 ലെ മാപ്പിളക്കലാപത്തിലടക്കം സമാധാനത്തിന്റെ ശക്തി ദുര്‍ഗ്ഗമായി നിലകൊണ്ട് അതിനെ ചെറുത്ത കേളപ്പജിയുടെ സമാധിസ്ഥലം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സ്വാതന്ത്ര്യസമരത്തിന്  നേതൃത്വം നല്‍കുകയും, അയിത്തോച്ചാടനവും ഖാദി പ്രചാരണവും ഉള്‍പ്പെടെ ഗാന്ധിയന്‍ നിര്‍മാണാത്മക പരിപാടികള്‍ പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്ത കേളപ്പന്‍ ഹിന്ദുക്കളുടെ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുകയും ചെയ്തു. അസ്പൃശ്യതയ്‌ക്കെതിരായ ഗുരുവായൂര്‍ സത്യഗ്രഹത്തിനും, ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഐതിഹാസികമായ നേതൃത്വം നല്‍കിയ ധീരനായിരുന്നു കേളപ്പജി. മതേതരത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ഭവിഷ്യത്ത് മുന്നില്‍ കണ്ട് അതിനെതിരെയും കേളപ്പജി രംഗത്തുവരികയുണ്ടായി. ചുരുക്കത്തില്‍ ആധുനിക കേരളത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്നു ഈ ഗാന്ധിയന്‍. മാപ്പിളക്കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് പടരാതിരിക്കാന്‍ കാരണക്കാരനായ വ്യക്തിയായിരുന്നു കേളപ്പജി എന്നു കരുതുന്ന ചില ‘മതേതരന്മാര്‍ക്കും’ കേരള ഗാന്ധിക്ക് ഒരു സ്മാരകം വേണമെന്ന് തോന്നുന്നില്ല!  

ഭാരതപ്പുഴയുടെ തീരത്തുള്ള തവനൂരിലെ കേളപ്പജിയുടെ സമാധി സ്ഥലം അന്യാധീനപ്പെട്ട അവസ്ഥയിലാണ്. കേളപ്പജി മുന്‍കയ്യെടുത്ത് സ്ഥാപിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റല്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേളപ്പജിയുടെ സുഹൃത്തായിരുന്ന തവനൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരി സൗജന്യമായി നല്‍കിയ നൂറേക്കര്‍ സ്ഥലത്താണ് റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേളപ്പജിയുടെ സമാധിസ്ഥലം ഇന്നും അനാഥമായി കിടക്കുന്നു.  നിളാ വിചാരവേദി സംഘടിപ്പിച്ച നിളാ പരിക്രമ യാത്രയ്‌ക്കുശേഷം വര്‍ഷംതോറും ഇവിടെ കേളപ്പജിയുടെ ജന്മ, സമാധി അനുസ്മരണ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഈ ഭൂമി കയ്യടക്കാനുള്ള ശ്രമം തടഞ്ഞത് നിളാ വിചാരവേദിയാണ്. ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കേളപ്പജിയുടെ സമാധിസ്ഥലം സിമന്റുതറ കെട്ടി സംരക്ഷിക്കുകയും ചെയ്തു. കേളപ്പജിക്ക് ഒരു സ്മാരകം നിര്‍മിക്കണമെന്നുണ്ടെങ്കില്‍ സ്ഥലമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നിട്ടും അങ്ങനെയൊരു തീരുമാനം കേരളം മാറി മാറി ഭരിച്ചവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, ആത്മാര്‍ത്ഥതയുടെയും ആദര്‍ശധീരതയുടെയും പര്യായമായിരുന്ന ഈ മഹാന്റെ സംഭാവനകളെ തിരസ്‌കരിക്കാനും തമസ്‌കരിക്കാനുമാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം നിര്‍മിക്കാനും, വാരിയംകുന്നനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുള്ള പിണറായി സര്‍ക്കാര്‍ കേളപ്പജിയെ ബോധപൂര്‍വം വിസ്മരിക്കുന്നു. കേളപ്പജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണ് കമ്യൂണിസ്റ്റുകളെന്ന് അതിനായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച കെ. മാധവന്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ജന്മസ്ഥലമായ മുചുകുന്നില്‍ ഒരു കോളജ് സ്ഥാപിതമായപ്പോള്‍ അതിന് കേളപ്പജിയുടെ പേരിടാതെ മുസ്ലിംലീഗ് നേതാവായ ബാഫക്കി തങ്ങളുടെ പേരു നല്‍കുകയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത്.ഇടതുപക്ഷ ഭരണകാലത്ത് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വാര്‍ഷികം ആചരിച്ചപ്പോള്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കേളപ്പജിയെ തഴഞ്ഞ് ശിഷ്യനായിരുന്ന എകെജിയുടെ പേരില്‍ കമാനം നിര്‍മിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ രണ്ടു പാര്‍ട്ടികളുടെയും അപലപനീയമായ മനോഭാവത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്നതിന് തെളിവാണ് കേളപ്പജിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഇക്കൂട്ടര്‍ വാഴ്‌ത്തിപ്പാടുന്നത്. മതഭ്രാന്തിന്റെ സ്വരൂപമായിരുന്ന വാരിയംകുന്നനെ ഭഗത്‌സിങ്ങിനോട് ഉപമിച്ച നിയമസഭാ സ്പീക്കറെ ശരിവയ്‌ക്കുകയാണ് സിപിഎം  സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും. കെപിസിസിയുടെ ആദ്യ സെക്രട്ടറിയായ കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ വാരിയംകുന്നന്‍ അടക്കമുള്ളവരുടെ അക്രമപ്രവര്‍ത്തനങ്ങളെ കേളപ്പജി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതിനു നേരെ കണ്ണടച്ചുകൊണ്ടാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര നായകനായി ചിത്രീകരിക്കുന്നത്. വര്‍ഗീയ പ്രീണനത്തിനുവേണ്ടി ചരിത്രസത്യങ്ങളെ വിസ്മരിക്കുകയാണിവര്‍. കേളപ്പജിയുടെ സമാധി സ്ഥലത്ത് സ്മാരകം നിര്‍മിക്കാത്തതും ഇതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തില്‍ അഭിമാനിക്കുന്നവരും ദേശസ്‌നേഹികളുമായവര്‍ ഇതിനെതിരെ രംഗത്തുവരണം. കേളപ്പജിയെ അവഗണിക്കുന്ന അനീതിക്കെതിരെ ആ മഹാപുരുഷന്റെ സമാധിസ്ഥലത്ത് ഉചിതമായ സ്മാരകം ഉയരുന്നതുവരെ ശബ്ദമുയര്‍ത്തണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

World

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

India

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

India

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

India

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

ജപ്പാനില്‍ കാണാതായ മലയാളി യുവതി ട്രെയിന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വനിത ഏഷ്യകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ

പാറശാല ഷാരോണ്‍ രാജ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി കെ ജെ ജോണ്‍സണ്‍ നിര്യാതനായി

ആകാശത്ത് പറക്കും, കടലിനടിയിലേക്ക് ഡൈവ് ചെയ്യും…രണ്ടിടത്തും ഒരു പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയുടെ സ്വന്തം ‘അവതാർ’ ഡ്രോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.