Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള ഗാന്ധിയുടെ ഉയരാത്ത സ്മാരകം

ആത്മാര്‍ത്ഥതയുടെയും ആദര്‍ശധീരതയുടെയും പര്യായമായിരുന്ന കേളപ്പജിയുടെ സംഭാവനകളെ തമസ്‌കരിക്കാനാണ് ഇരുമുന്നണികളും ശ്രമിച്ചത്. മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം നിര്‍മിക്കാനും, വാരിയംകുന്നനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുള്ള പിണറായി സര്‍ക്കാര്‍ കേളപ്പജിയെ ബോധപൂര്‍വം വിസ്മരിക്കുന്നു. കേളപ്പജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണ് കമ്യൂണിസ്റ്റുകളെന്ന് അതിനായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച കെ. മാധവന്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2021, 05:00 am IST
inEditorial

മാപ്പിളക്കലാപ കാലത്ത് ഹിന്ദുവംശഹത്യയ്‌ക്ക് നേതൃത്വം നല്‍കിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും ആലിമുസ്ലിയാര്‍ക്കും സ്മാരകങ്ങള്‍ ഉയര്‍ന്ന നാട്ടില്‍ കേരള ഗാന്ധി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനി കെ. കേളപ്പന് ഉചിതമായ സ്മാരകം ഉയരാത്തത് വിരോധാഭാസമാണ്. 1921 ലെ മാപ്പിളക്കലാപത്തിലടക്കം സമാധാനത്തിന്റെ ശക്തി ദുര്‍ഗ്ഗമായി നിലകൊണ്ട് അതിനെ ചെറുത്ത കേളപ്പജിയുടെ സമാധിസ്ഥലം അനാഥമായി കിടക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. സ്വാതന്ത്ര്യസമരത്തിന്  നേതൃത്വം നല്‍കുകയും, അയിത്തോച്ചാടനവും ഖാദി പ്രചാരണവും ഉള്‍പ്പെടെ ഗാന്ധിയന്‍ നിര്‍മാണാത്മക പരിപാടികള്‍ പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്ത കേളപ്പന്‍ ഹിന്ദുക്കളുടെ ആരാധനാസ്വാതന്ത്ര്യത്തിനുവേണ്ടി പടപൊരുതുകയും ചെയ്തു. അസ്പൃശ്യതയ്‌ക്കെതിരായ ഗുരുവായൂര്‍ സത്യഗ്രഹത്തിനും, ടിപ്പു സുല്‍ത്താന്‍ തകര്‍ത്ത അങ്ങാടിപ്പുറം തളിക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനും ഐതിഹാസികമായ നേതൃത്വം നല്‍കിയ ധീരനായിരുന്നു കേളപ്പജി. മതേതരത്വത്തിന്റെ പേരില്‍ ഊറ്റം കൊള്ളുന്നവര്‍ മതത്തിന്റെ പേരില്‍ മലപ്പുറം ജില്ല രൂപീകരിച്ചപ്പോള്‍ ഭവിഷ്യത്ത് മുന്നില്‍ കണ്ട് അതിനെതിരെയും കേളപ്പജി രംഗത്തുവരികയുണ്ടായി. ചുരുക്കത്തില്‍ ആധുനിക കേരളത്തിന്റെ ശില്‍പ്പികളിലൊരാളായിരുന്നു ഈ ഗാന്ധിയന്‍. മാപ്പിളക്കലാപം കൂടുതല്‍ ഇടങ്ങളിലേക്ക് പടരാതിരിക്കാന്‍ കാരണക്കാരനായ വ്യക്തിയായിരുന്നു കേളപ്പജി എന്നു കരുതുന്ന ചില ‘മതേതരന്മാര്‍ക്കും’ കേരള ഗാന്ധിക്ക് ഒരു സ്മാരകം വേണമെന്ന് തോന്നുന്നില്ല!  

ഭാരതപ്പുഴയുടെ തീരത്തുള്ള തവനൂരിലെ കേളപ്പജിയുടെ സമാധി സ്ഥലം അന്യാധീനപ്പെട്ട അവസ്ഥയിലാണ്. കേളപ്പജി മുന്‍കയ്യെടുത്ത് സ്ഥാപിച്ച പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള ഹോസ്റ്റല്‍ അടക്കം നിരവധി സ്ഥാപനങ്ങള്‍ തവനൂരില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേളപ്പജിയുടെ സുഹൃത്തായിരുന്ന തവനൂര്‍ മനയ്‌ക്കല്‍ വാസുദേവന്‍ നമ്പൂതിരി സൗജന്യമായി നല്‍കിയ നൂറേക്കര്‍ സ്ഥലത്താണ് റൂറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കേളപ്പജിയുടെ സമാധിസ്ഥലം ഇന്നും അനാഥമായി കിടക്കുന്നു.  നിളാ വിചാരവേദി സംഘടിപ്പിച്ച നിളാ പരിക്രമ യാത്രയ്‌ക്കുശേഷം വര്‍ഷംതോറും ഇവിടെ കേളപ്പജിയുടെ ജന്മ, സമാധി അനുസ്മരണ പരിപാടികള്‍ നടന്നുവരുന്നുണ്ട്. ഈ ഭൂമി കയ്യടക്കാനുള്ള ശ്രമം തടഞ്ഞത് നിളാ വിചാരവേദിയാണ്. ഈ സംഘടനയുടെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ കേളപ്പജിയുടെ സമാധിസ്ഥലം സിമന്റുതറ കെട്ടി സംരക്ഷിക്കുകയും ചെയ്തു. കേളപ്പജിക്ക് ഒരു സ്മാരകം നിര്‍മിക്കണമെന്നുണ്ടെങ്കില്‍ സ്ഥലമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരുന്നിട്ടും അങ്ങനെയൊരു തീരുമാനം കേരളം മാറി മാറി ഭരിച്ചവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. എന്നു മാത്രമല്ല, ആത്മാര്‍ത്ഥതയുടെയും ആദര്‍ശധീരതയുടെയും പര്യായമായിരുന്ന ഈ മഹാന്റെ സംഭാവനകളെ തിരസ്‌കരിക്കാനും തമസ്‌കരിക്കാനുമാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. മാപ്പിളക്കലാപത്തിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് മ്യൂസിയം നിര്‍മിക്കാനും, വാരിയംകുന്നനെപ്പോലുള്ളവരെ മഹത്വവല്‍ക്കരിക്കാനും തീരുമാനിച്ചിട്ടുള്ള പിണറായി സര്‍ക്കാര്‍ കേളപ്പജിയെ ബോധപൂര്‍വം വിസ്മരിക്കുന്നു. കേളപ്പജിയെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയവരാണ് കമ്യൂണിസ്റ്റുകളെന്ന് അതിനായി അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി നിയോഗിച്ച കെ. മാധവന്‍ വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.

ജന്മസ്ഥലമായ മുചുകുന്നില്‍ ഒരു കോളജ് സ്ഥാപിതമായപ്പോള്‍ അതിന് കേളപ്പജിയുടെ പേരിടാതെ മുസ്ലിംലീഗ് നേതാവായ ബാഫക്കി തങ്ങളുടെ പേരു നല്‍കുകയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ചെയ്തത്.ഇടതുപക്ഷ ഭരണകാലത്ത് ഗുരുവായൂര്‍ സത്യഗ്രഹത്തിന്റെ വാര്‍ഷികം ആചരിച്ചപ്പോള്‍ സത്യഗ്രഹത്തിന് നേതൃത്വം കൊടുത്ത കേളപ്പജിയെ തഴഞ്ഞ് ശിഷ്യനായിരുന്ന എകെജിയുടെ പേരില്‍ കമാനം നിര്‍മിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഈ രണ്ടു പാര്‍ട്ടികളുടെയും അപലപനീയമായ മനോഭാവത്തിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല എന്നതിന് തെളിവാണ് കേളപ്പജിയുടെ ശത്രുപക്ഷത്ത് നിലയുറപ്പിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമര സേനാനിയായി ഇക്കൂട്ടര്‍ വാഴ്‌ത്തിപ്പാടുന്നത്. മതഭ്രാന്തിന്റെ സ്വരൂപമായിരുന്ന വാരിയംകുന്നനെ ഭഗത്‌സിങ്ങിനോട് ഉപമിച്ച നിയമസഭാ സ്പീക്കറെ ശരിവയ്‌ക്കുകയാണ് സിപിഎം  സംസ്ഥാന സെക്രട്ടറി എ. വിജയരാഘവനും. കെപിസിസിയുടെ ആദ്യ സെക്രട്ടറിയായ കെ. മാധവന്‍ നായരുടെ മലബാര്‍ കലാപം എന്ന പുസ്തകത്തിന് എഴുതിയ അവതാരികയില്‍ വാരിയംകുന്നന്‍ അടക്കമുള്ളവരുടെ അക്രമപ്രവര്‍ത്തനങ്ങളെ കേളപ്പജി തള്ളിപ്പറഞ്ഞിട്ടുണ്ട്. ഇതിനു നേരെ കണ്ണടച്ചുകൊണ്ടാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ്സ് പ്രസിഡന്റ് കെ.സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാരിയംകുന്നനെ സ്വാതന്ത്ര്യസമര നായകനായി ചിത്രീകരിക്കുന്നത്. വര്‍ഗീയ പ്രീണനത്തിനുവേണ്ടി ചരിത്രസത്യങ്ങളെ വിസ്മരിക്കുകയാണിവര്‍. കേളപ്പജിയുടെ സമാധി സ്ഥലത്ത് സ്മാരകം നിര്‍മിക്കാത്തതും ഇതിന്റെ ഭാഗമാണ്. സ്വാതന്ത്ര്യസമരത്തില്‍ അഭിമാനിക്കുന്നവരും ദേശസ്‌നേഹികളുമായവര്‍ ഇതിനെതിരെ രംഗത്തുവരണം. കേളപ്പജിയെ അവഗണിക്കുന്ന അനീതിക്കെതിരെ ആ മഹാപുരുഷന്റെ സമാധിസ്ഥലത്ത് ഉചിതമായ സ്മാരകം ഉയരുന്നതുവരെ ശബ്ദമുയര്‍ത്തണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.