Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

അടുത്ത ഓണ സദ്യയില്‍ സ്പീക്കര്‍ ബീഫും വിളമ്പും; ഓണത്തെയും മഹാബലിയെയും ഹൈന്ദവം അല്ലാതാക്കും

യാദൃശ്ചികമല്ല ഈ 'നോണ്‍ വെജിറ്റേറിയന്‍' ഓണസദ്യ.

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
Aug 14, 2021, 08:29 am IST
inArticle

ഉച്ചകഴിഞ്ഞ് നിയമസഭ ചേരുന്നുണ്ടെങ്കില്‍ ‘അംഗങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഊണ് തയ്യാറാക്കിയിട്ടുണ്ട്’ എന്ന് സ്പീക്കര്‍ പറയുന്ന ഏര്‍പ്പാട് പണ്ട് ഉണ്ടായിരുന്നു. ഇന്ത്യന്‍ കോഫി ഹൗസിന്റെ കാന്‍റീനില്‍ നിന്ന് പായസം കൂട്ടിയുളള ഉച്ചയൂണും കിട്ടും. മാധ്യമപ്രവര്‍ത്തകരുടെ എണ്ണം കൂടിയതോടെ സൗജന്യ ഊണ് നിര്‍ത്തി.

പിന്നിട് വല്ലപ്പോഴും പ്രത്യേക ചടങ്ങിന്റെ പേരില്‍ സ്പീക്കര്‍ പ്രത്യേകം ക്ഷണിച്ച് ഭക്ഷണം നല്‍കാറുണ്ട്. പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം അവസാനിച്ചത് ഓണക്കാലത്തായതിനാല്‍ സ്പീക്കര്‍ എം ബി രാജേഷ് ഓണസദ്യ ഒരുക്കി. സാമാജികരേയും മാധ്യമ പ്രവര്‍ത്തകരേയും പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. നിയമസഭാ സമുച്ചയത്തിലെ ഡൈനിംഗ് ഹാളില്‍ സജ്ജീകരിച്ച ഓണ സദ്യ കഴിക്കാനെത്തിയവര്‍ ഞെട്ടി. പരിപ്പ്, പപ്പടം, സാമ്പാര്‍, അവിയല്‍, ഓലന്‍, രസം, കാളന്‍, കിച്ചടി, തോരന്‍, എരിശേരി, ഉപ്പേരി, പഴം, പപ്പടം, പായസം… വിഭവസമൃദ്ധമായ സദ്യ പ്രതീക്ഷിച്ചപ്പോള്‍ ഇലയിലേക്ക് ചിക്കന്‍ കറിയും.

യാദൃശ്ചികമല്ല ഈ ‘നോണ്‍ വെജിറ്റേറിയന്‍’ ഓണസദ്യ.

ഇരിപ്പിനും ഇലയ്‌ക്കും ഇനങ്ങള്‍ക്കും വിളമ്പിനും ഊണിനും എല്ലാം അതിന്റേതായ ചിട്ടവട്ടങ്ങളുള്ളതാണ് ഓണസദ്യ. വാഴയിലയിലാണ് വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്‌ക്കേണ്ടത്. ആദ്യം വിളമ്പുന്നത് ഉപ്പേരി്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും. തുടര്‍ന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവ ഇലയുടെ വലത്തെ അറ്റത്തായി അവിയല്‍. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചടിയും. തുടര്‍ന്ന് കൂട്ടുകറിയും കാളനും ഓലനും . കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. ഇതു കഴിഞ്ഞാല്‍ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാല്‍ സാമ്പാര്‍ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാല്‍ ചിലയിടങ്ങളില്‍ പായസം വിളമ്പാറുണ്ട്. എന്നാല്‍ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്. പായസങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളില്‍ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂര്‍ത്തിയാകും. ഇങ്ങനെയുള്ള ഓണസദ്യയാണ് സ്വീക്കര്‍ എം ബി രാജേഷ് ചിക്കന്‍ വിളമ്പി അലമ്പാക്കിയത്.

ഓണ സങ്കല്പങ്ങളെ ഇല്ലാതാക്കാന്‍ ബോധ പൂര്‍വം നടത്തിവരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായിട്ടു മാത്രമേ ഇതിനെ കാണാനാകു. കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും ഹൈന്ദവം അല്ലാതെ ആകണം. ഓണത്തെയും മഹാബലിയെയും മറ്റും ഹൈന്ദവം അല്ലാതാക്കുക. ഹിന്ദുക്കളുടെ ആഘോഷങ്ങളെ മതേതരവല്‍ക്കരിച്ചു വെടക്കാക്കി തനിക്കാക്കാന്‍ മതേതര കമ്മ്യൂണിസ്റ്റുകള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ ഓണം മതേതര കാര്‍ഷിക വിപ്ലവം ആയി മാറിയതും അങ്ങനെയാണ്. ഓണാഘോഷത്തിനു യഥാര്‍ത്ഥത്തില്‍ രണ്ടു തലങ്ങളുണ്ട്. വീടുകളില്‍ നടക്കുന്ന ആചാരപരമായ അനുഷ്ടാനങ്ങളും ചടങ്ങുകളും, സാമൂഹിക തലത്തില്‍ നടക്കുന്ന ആഘോഷങ്ങളും കൂട്ടായ്‌മയും. പരസ്യമായി നടക്കുന്ന സാമൂഹിക ആഘോഷങ്ങളില്‍ മാത്രമാണ് മതേതര, ക്രിസ്ത്യന്‍, മുസ്ലിം മലയാളി പങ്കു ചേരുക. വീടുകളിലെ ആചാരാനുഷ്ഠാനങ്ങള്‍ അന്നും ഇന്നും ഹൈന്ദവ ഭവനങ്ങളില്‍ മാത്രം പാലിക്കുന്ന ചിട്ടകളാണ്. അതില്‍ മഹാവിഷ്ണുവിന് തന്നെയാണ് പ്രാധാന്യവും.

പ്രാമാണിക ഗ്രന്ഥങ്ങളുടെ പിന്തുണയില്ലാതെ വായ്‌മൊഴിയായി പറഞ്ഞു പരന്ന ചില നാടോടിക്കഥകളെ ആധാരമാക്കി ഓണത്തേയും മഹാബലിയേയും വികൃതവും വികലവുമാക്കുന്നതില്‍ ഗവേഷണം നടത്തുകയാണ് പലരും. മഹാബലിയെ ചവിട്ടിത്താഴ്‌ത്തിയ കഥയും അദ്ദേഹത്തിന് കോമാളി വേഷം നല്‍കിയതും ഒക്കെ ഇതിന്റെ ഭാഗം. നീതിമാനും ധര്‍മ്മിഷ്ഠനുമായ മഹാബലിക്ക് പുരാണങ്ങളില്‍ ലക്ഷണമൊത്ത രൂപമായിരുന്നു. കരുത്തനായ ഒത്ത പുരുഷന്‍. സുന്ദരന്‍. ചക്രവര്‍ത്തി ആയിരുന്ന മഹാബലിക്ക് കുടവയറും കോമാളി രൂപവും എവിടെനിന്നു വന്നു എന്നു മനസ്സിലാകുന്നില്ല. പരസ്യത്തിലും കഥകളിലും മഹാബലിയെ കുറിച്ച് ചേര്‍ക്കുന്ന ചിത്രങ്ങള്‍ മീശക്കൊമ്പും കുടവയറുമുള്ള കോമാളിയുടേതാണ്.

ഓണത്തെ ക്രൈസ്തവ വല്‍ക്കരിക്കാന്‍ ഒരു വശത്ത് സംഘടിത ശ്രമം നടക്കുന്നു. ഓണം ആഘോഷിക്കുന്നത് ഹറാമെന്ന് പ്രഖ്യാപിക്കുന്നവര്‍ മറുവശത്ത്. അവര്‍ക്കൊക്കെ ഓശന പാടുന്നതാണ് നിയമനിര്‍മ്മാണ ശ്രീകോവിലില്‍ ഓണസദ്യയില്‍ വിളമ്പിയ ചിക്കന്‍ കറി. വടക്കേ ഇന്ത്യയില്‍ നടന്ന സംഭവത്തോടുള്ള പ്രതിഷേധമായി നാടുനീളെ ബീഫ് വിളമ്പിയ ആളാണ് സ്വീക്കര്‍ എം ബി രാജേഷ്. അതിന്റെ പേരില്‍ കിട്ടിയ കളിയാക്കല്‍ പേര് അലങ്കാരമാക്കിയ ആള്‍ എപ്പോളാണ് ഓണയിലയില്‍ ബീഫ് വിളമ്പുന്നത് എന്നേ അറിയാനുള്ളു.

Tags: Onamസ്പീക്കര്‍m b rajesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kollam

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.