Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മര്‍ത്ത്യജന്മം ക്ഷണഭംഗുരം

ഒാരോ നിമിഷം കഴിയുമ്പോഴും നമുക്ക് മരണത്തിലേക്കുള്ള ദൂരം കുറയുന്നു. ജീവിതം നീങ്ങുന്നത് മരണത്തിലേക്കാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2021, 05:00 am IST
in Samskriti

ഒാരോ നിമിഷം കഴിയുമ്പോഴും നമുക്ക് മരണത്തിലേക്കുള്ള ദൂരം കുറയുന്നു. ജീവിതം നീങ്ങുന്നത് മരണത്തിലേക്കാണ്.  

”മൃത്യുവും കൂടൊരു നേരം പിരിയാതെ

ഛിദ്രവും പാര്‍ത്തുപാര്‍ത്തുള്ളിലിരിക്കുന്നു”  

അനാദിയായ കാലത്തിനു മുന്‍പില്‍ മനുഷ്യായുസ്സ് എത്ര അല്പമാണ്! അതിന് ആരുടെ കാര്യത്തിലും സ്ഥിരതയുമില്ല.  

”ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം

വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ

വഹ്നി സന്തപ്തലോഹസ്ഥാംബുബിന്ദുനാ

സന്നിഭം മര്‍ത്യജന്മം ക്ഷണഭംഗുരം

പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ

താന്തരായ്‌ക്കൂടി വിയോഗം വരുമ്പോലെ

നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയു-

മെത്രയും ചഞ്ചലമാലയസംഗമം

സ്വപ്‌നസമാനം കളത്രസുഖം നൃണാ-

മല്പമായുസ്സും നിരൂപിക്ക ലക്ഷ്മണാ!

ആയുസ്സുപോകുന്നതേതുമറിവീല

മായാ സമുദ്രത്തില്‍ മുങ്ങിക്കിടക്കയാല്‍  

ആമകുംഭാംബുസമാനമായുസ്സുടന്‍

പോമതേതും ധരിക്കുന്നതില്ലാരുമേ”

(അയോധ്യാകാണ്ഡം)

സുഖഭോഗങ്ങള്‍ മിന്നല്‍പോലെ അസ്ഥിരം. ചുട്ടുപഴുത്ത ഇരുമ്പില്‍ വീണ വെള്ളത്തുള്ളിപോലെയാണ് മനുഷ്യജന്മം. വഴിയമ്പലത്തിലെ താമസം പോലെയും നദിയിലൂടെ ഒഴുകുന്ന ഉണക്കക്കമ്പുകള്‍ പോലെയും ചഞ്ചലമാണ് വീടുമായുള്ള ബന്ധം. വീട്, ഫലത്തില്‍, വഴിയമ്പലം തന്നെ. ചുടാത്ത മണ്‍കലത്തിലെ വെള്ളം പോലെ ആയുസ്സ് പെട്ടെന്നു തീരും.  

”ലക്ഷ്മിയുമസ്ഥിരയല്ലോ മനുഷ്യര്‍ക്കു  

നില്‍ക്കുമോ യൗവനവും പുനരധ്രുവം?”

(അയോധ്യാകാണ്ഡം)

ഐശ്വര്യവും അസ്ഥിരമാണ്. യൗവനവും അല്പകാലം മാത്രം. രോഗങ്ങളാകുന്ന ശത്രുക്കള്‍ വന്ന് ദേഹത്തെ ആക്രമിക്കുന്നു. ജരാനരകള്‍ വ്യാഘ്രിയെപ്പോലെയാണ് ശരീരത്തെ നേരിടുന്നത്.  

എന്തിനാണ് രാമായണ കര്‍ത്താവ് ആയുസ്സിന്റെ അനിശ്ചിതത്വത്തെക്കുറിച്ച് ഇത്രയേറെ ആവര്‍ത്തിക്കുന്നത്? എത്ര പറഞ്ഞാലും പലരും ഉള്‍ക്കൊള്ളാത്ത സത്യമായതു കൊണ്ടു തന്നെ. ഇത് മനുഷ്യജീവിതത്തെക്കുറിച്ചുള്ള നിഷേധാത്മക ചിന്തയായി തോന്നാം. എന്നാല്‍ നമ്മുടെ ജീവിതത്തെ പൂര്‍ണ്ണമായും രചനാത്മകമാക്കാന്‍ വേണ്ടിയുള്ളതാണ് ഈ വിശദീകരണം. ആയുസ്സെന്നാല്‍ സമയം തന്നെ. ആയുസ്സ് അനിശ്ചിതമാകയാല്‍ ഒരു നിമിഷം പോലും നമുക്ക് പാഴാക്കാനില്ല. ഈ സത്യമറിഞ്ഞ് നമുക്ക് അനുവദിക്കപ്പെട്ടിട്ടുള്ള സമയം (ആയുസ്സ്) പരമാവധി പ്രയോജനപ്പെടുത്തി ജീവിതം സംതൃ

പ്തവും സാര്‍ത്ഥകവുമാക്കണം. സമയമുണ്ടല്ലോ എന്നു വിചാരിച്ച് കര്‍മങ്ങള്‍ നീട്ടി വെക്കുകയോ, മന്ദഗതിയിലാക്കുകയോ ചെയ്യുന്നവര്‍ക്ക് ദുഃഖിക്കേണ്ടി വരും. ”എല്ലാം ഇന്നലെ കഴിഞ്ഞതു

പോലൊ  തോന്നുന്നു.” എന്നു നാം പറയാറുണ്ടല്ലോ. കാലം എത്രവേഗം കടന്നുപോയി എന്നാണതിനര്‍ത്ഥം.  

”കാലമോ പോവുകില്‍പ്പോയി

കരുതിജ്ജോലി ചെയ്‌ക നീ”

എന്ന കവി വചനവും സമയത്തിന്റെ വില ഓര്‍മിപ്പിക്കുന്നു. ജീവിതത്തിനു വിലയുണ്ടാക്കുന്നത് അതിന്റെ നശ്വരതയാണ്! കര്‍മധര്‍മാനുഷ്ഠാനങ്ങളില്‍ നിരതരായി, ജീവിതത്തിന്റെ വിലയറിഞ്ഞു ജീവിക്കാന്‍ അതു നമുക്ക് പ്രേരകമാകണമെന്നാണ് രാമായണം പഠിപ്പിക്കുന്നത്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: അന്ന് മകനെ രക്ഷിക്കാന്‍ ജേഴ്‌സി വിറ്റു, ഇന്ന് ദേശീയ നായകന്‍

ജര്‍മനിക്കെതിരായ വിജയം ആഘോഷിക്കുന്ന പരാഗ്വെ താരങ്ങള്‍
Football

ജര്‍മ്മന്‍ ടാങ്കില്‍ പുകമാത്രം; ലോകകപ്പ് നോക്കൗട്ടില്‍ ജര്‍മ്മനിക്ക് മടക്ക ടിക്കറ്റ് നല്‍കി പരാഗ്വെ

Kerala

വി ഡി സതീശന്‍ സര്‍ക്കാര്‍ സംഘപരിവാറിന്റെ വിനീതദാസന്മാരാണെന്ന് തെളിയിച്ചുവെന്ന് എം വി ഗോവിന്ദന്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പുതിയ വാര്‍ത്തകള്‍

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.