Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംതൃപ്തിയുടെ രഹസ്യം

അമ്മയോടൊപ്പം

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Aug 8, 2021, 09:59 pm IST
in Samskriti

മക്കളേ,  

ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കാന്‍ മനുഷ്യന് അത്യാവശ്യം വേണ്ട ഗുണമാണ് സംതൃപ്തി. സംതൃപ്തിയാണ് ഏറ്റവും വലിയ ധനം. ലോകത്തിലെ ഏറ്റവും വലിയ ദരിദ്രനാണെങ്കിലും, സംതൃപ്തിയുണ്ടെങ്കില്‍ അവനാണു ധനികന്‍. എത്ര വലിയ ധനികനാണെങ്കിലും, സംതൃപ്തിയില്ലെങ്കില്‍ അവന്‍ ദരിദ്രനാണ്. ‘അര്‍ത്ഥമെത്ര വളരെയുണ്ടായാലും തൃപ്തിയാകാ മനസ്സിന്നൊരു കാലം’ എന്നു നമ്മള്‍ കേട്ടിട്ടില്ലേ. അതാണ് മനുഷ്യമനസ്സിന്റെ സ്വഭാവം. അതി

നാല്‍ ഉള്ളതില്‍ സംതൃപ്തിയടയാന്‍ ശ്രമിക്കുക. യഥാര്‍ത്ഥത്തില്‍ ബാഹ്യമായ ഒന്നിനും നമുക്കു സംതൃപ്തി നല്കാനാവില്ല. മറിച്ച് ഉള്ളില്‍ സംതൃപ്തിയെ ഉണര്‍ത്താന്‍ കഴിഞ്ഞാല്‍  ബാഹ്യമായ ഏതു സാഹചര്യങ്ങളിലും അതു നിലനിര്‍ത്താന്‍ കഴിയും.

ഒരു ഗ്രാമത്തില്‍ ഒരു വൃദ്ധന്‍ താമസിച്ചിരുന്നു. അയാള്‍ ഏതു സമയവും അയല്‍ക്കാരുമായി വഴക്കിടും. അല്ലെങ്കില്‍ എന്തിനെക്കുറിച്ചെങ്കിലും പരാതി പറഞ്ഞുകൊണ്ടിരിക്കും. അയാള്‍ ഒരു നിമിഷം പോലും സന്തോഷത്തോടെ, സംതൃപ്തിയോടെ ഇരിക്കുന്നത് ആരും കണ്ടിട്ടേയില്ല. ദിവസം പോകുന്തോറും അയാളുടെ സ്വഭാവവും പെരുമാറ്റവും കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു. വൃദ്ധന്റെ ഈ സ്വഭാവം കാരണം ഗ്രാമത്തിലുള്ള എല്ലാവരും പൊറുതിമുട്ടി. അയാളെ ദൂരെ നിന്നു കണ്ടാലുടനെ അവര്‍ വഴിമാറിപ്പോകാന്‍ തുടങ്ങി.

അങ്ങനെയിരിക്കെ ഒരു ദിവസം വൃദ്ധന് എണ്‍പതു വയസ്സ് തികഞ്ഞു. അന്നുമുതല്‍ അയാളുടെ സ്വഭാവത്തില്‍ അവിശ്വസനീയമായ ഒരു മാറ്റം എല്ലാവരും ശ്രദ്ധിച്ചു. അയാള്‍ സദാ സന്തോഷവാനായി കാണപ്പെട്ടു. അയാള്‍ക്ക് ആരെക്കുറിച്ചും പരാതിയോ പരിഭവമോ ഇല്ല. ആരുമായും വഴക്കിടുന്നില്ല. എല്ലാവരോടും പുഞ്ചിരിച്ചുകൊണ്ട് സ്‌നേഹപൂര്‍വ്വം സംസാരിക്കുന്നു.  

വൃദ്ധനുണ്ടായ മാറ്റത്തെക്കുറിച്ച് കേട്ടറിഞ്ഞ് ഗ്രാമീണര്‍ അയാള്‍ക്കു ചുറ്റും കൂടി. അവര്‍ ചോദിച്ചു, ‘നിങ്ങള്‍ക്കെങ്ങനെയാണ് ഇത്ര വലിയ മാറ്റം വന്നത്?’ വൃദ്ധന്‍ പറഞ്ഞു, ‘പ്രത്യേകിച്ചൊന്നുമില്ല. ഇതുവരെ ദുഃഖത്തെ ഭയന്ന് ജീവിതത്തില്‍ നിന്ന് ഒളിച്ചോടുകയായിരുന്നു എന്ന് ഇപ്പോഴാണു ഞാന്‍ തിരിച്ചറിഞ്ഞത്. എണ്‍പതു വര്‍ഷമായി ഞാന്‍ സുഖവും സന്തോഷവും തേടി ലോകവസ്തുക്കളുടെ പിന്നില്‍ അലയുകയായിരുന്നു. എന്റെ ദുഃഖങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഞാന്‍ മറ്റുള്ളവരെ പഴി പറഞ്ഞു. സുഖത്തിനു പിറകെ ഓടുന്നതു വ്യര്‍ത്ഥമാണെന്ന് എനിക്കു ബോദ്ധ്യമായി. സുഖവും ദുഃഖവും ഒരുപോലെ കരുതി ഈ നിമിഷത്തില്‍ ജീവിതം ആസ്വദിക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഇന്നു ഞാന്‍ സന്തുഷ്ടനാണ്.’

ഒരേ അമ്മയുടെ വയറ്റില്‍ പിറന്ന രണ്ടു കുട്ടികള്‍. ഒരാള്‍ ജില്ലാ കളക്ടറായി. മറ്റെയാള്‍ അതേ ഓഫീസിലെ ക്ലര്‍ക്കുമായി. ക്ലര്‍ക്കായ ആള്‍, തനിക്കു ക്ലര്‍ക്കാകാനേ കഴിഞ്ഞുള്ളുവല്ലോ എന്നു ചിന്തിച്ചു വിഷമിച്ചതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ. സ്വയം തളരുകയേ ഉള്ളൂ. നമ്മളെക്കാളും ഉയര്‍ന്നവരെ നോക്കി അസൂയപ്പെടുകയും, സ്വയം പരിതപിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രയോജനമില്ല. വിവേകപൂര്‍വ്വം ചിന്തിച്ചാല്‍ ഏതൊരു സാഹചര്യത്തിലും സംതൃപ്തി കണ്ടെത്താന്‍ കഴിയും. ഉള്ളില്‍ സംതൃപ്തിയുണ്ടെങ്കില്‍ ഭൗതികമായ ഉയര്‍ച്ചയും ഒന്നുകൂടി എളുപ്പമാകും.

പക്ഷെ ഒരു കാര്യം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. ഭൗതിക സുഖഭോഗങ്ങളില്‍ നിന്ന് ഒരിക്കലും നമുക്കു പൂര്‍ണ്ണസംതൃപ്തി കിട്ടുകയില്ല. പാല്‍പ്പായസം കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ മതിയെന്നു തോന്നും. പക്ഷെ, കുറച്ചുകഴിയുമ്പോള്‍ ഇരട്ടി വേണമെന്നും തോന്നും. ഭൗതികസുഖങ്ങള്‍ അനുഭവിച്ചു തൃപ്തി വരുത്താമെന്നു വിചാരിച്ചാല്‍ അത് ഒരിക്കലും നടക്കാന്‍പോകുന്നില്ല. ആഗ്രഹങ്ങള്‍ അങ്ങനെയൊന്നും തീരുകയില്ല. വിവേകപൂര്‍വ്വം മനനം ചെയ്ത് ആഗ്രഹങ്ങളുടെയും സുഖങ്ങളുടെയും സ്വഭാവം മനസ്സിലാക്കണം. അപ്പോള്‍ നമ്മള്‍ അന്ധമായി ആഗ്രഹങ്ങളുടെ പിന്നാലെ പോകുകയില്ല. ഒരാഗ്രഹപൂര്‍ത്തിയും നമുക്കു ശാശ്വതമായ സുഖം തരില്ല. ഒരാഗ്രഹം സാധിച്ചാല്‍ മനസ്സ് മറ്റൊന്നിനുവേണ്ടി ആഗ്രഹിക്കും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനാല്‍ തന്റെയുള്ളില്‍ തന്നെ സന്തോഷവും സംതൃപ്തിയും കണ്ടെത്തുകയാണ് വേണ്ടത്. അതിനു കഴിയുന്നവനു മാത്രമേ ജീവിതത്തില്‍ പൂര്‍ണ്ണത നേടാന്‍ കഴിയൂ.  

ഈശ്വരസാക്ഷാത്കാരത്തിലൂടെ മാത്രമേ ശാശ്വതമായ സംതൃപ്തിയും സന്തോഷവും അനുഭവിക്കാനാകൂ. അതിനാല്‍  ഭഗവാനിലര്‍പ്പിച്ച ഒരു മനസ്സോടെ മക്കള്‍ ജീവിക്കുക. അതാണ് യഥാര്‍ത്ഥ സംതൃപ്തിയുടെ  രഹസ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.
India

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

Kerala

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

Kerala

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

പുതിയ വാര്‍ത്തകള്‍

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

വയോജന വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.