Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മന്ത്രിമാരുടെ ധര്‍മം

തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ മന്ത്രി പ്രവരന്‍ നോക്കിക്കോളുമെന്ന് ദശരഥനറിയാം.

എസ്.കെ by എസ്.കെ
Aug 8, 2021, 09:47 pm IST
in Samskriti

രാമായണ കാലത്തെ രാജാക്കന്മാര്‍ക്ക് മന്ത്രിമാര്‍ ഉണ്ടായിരുന്നു. രാജാവിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഭരണനിര്‍വഹണം നടത്തുക, നിര്‍ണായക ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കുക എന്നിവയായിരുന്നു അവരുടെ പ്രധാന ചുമതലകള്‍. ഒരു വിഷയത്തില്‍ രാജാവെടുക്കുന്ന തീരുമാനം ഗുണകരമല്ലെന്നു തോന്നിയാല്‍ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തി അത് തിരുത്തിക്കുവാന്‍ നല്ല മന്ത്രിമാര്‍ ശ്രദ്ധിച്ചിരുന്നു. നല്ല രാജാക്കന്മാരാകട്ടെ അത്തരം മന്ത്രിമാരെ തങ്ങളുടെ പ്രതിരൂപങ്ങളായാണ് കണ്ടിരുന്നത്!  

തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ മന്ത്രി പ്രവരന്‍ നോക്കിക്കോളുമെന്ന് ദശരഥനറിയാം.  

കൈകേയി വരം ചോദിച്ചതോടെ, അഭിഷേകം മുടങ്ങുമെന്നുറപ്പായ ദശരഥന്‍ മോഹാലസ്യപ്പെട്ടു വീഴുന്നു. ഉണര്‍ന്നും ഇരുന്നും കിടന്നും രാമനെയോര്‍ത്ത് കരഞ്ഞുമാണ് ദശരഥന്‍ നേരം വെളുപ്പിക്കുന്നത്. പ്രഭാതത്തില്‍ അവിടെയെത്തിയ സുമന്ത്രര്‍ കൈകേയിയോട് രാജാവിന്റെ ദുഃഖകാരണമെന്തെന്ന് അനേ്വഷിക്കുന്നു.

”രാമനെക്കാണാഞ്ഞു ദുഃഖം നരേന്ദ്രനു  

രാമനെച്ചെന്നു വരുത്തുക വൈകാതെ”

എന്നായിരുന്നു കൈകേയിയുടെ മറുപടി. അപ്പോള്‍ സുമന്ത്രര്‍ പറയുന്നതിങ്ങനെ:

”ചെന്നുകുമാരനെക്കൊണ്ടു വരാമല്ലോ  

രാജവചന മനാകര്‍ണ്യ ഞാനിഹ  

രാജീവലോചനേ! പോകുന്നതെങ്ങനെ!”

(അയോധ്യാകാണ്ഡം)

രാമകുമാരനെ കൊണ്ടു വരാം. പക്ഷേ, രാജാവു പറയാതെ ഞാനതിനായി എങ്ങനെ പോകും? സുമന്ത്രരുടെ ഈ ചോദ്യത്തില്‍ ഉത്തമനായ ഒരു മന്ത്രിയുടെ ഉത്തരവാദിത്വ ബോധവും രാജാവിനോടുള്ള മാന്യമായ വിധേയത്വവും കാണാം. ”ചെന്നു നീ തന്നെ വരുത്തുക രാമനെ” എന്ന രാജവാക്യം കേട്ടപ്പോഴേ സുമന്ത്രര്‍ രാജസന്നിധിയിലേക്കു പോകുന്നുള്ളൂ.  

സുഗ്രീവന്റെ മന്ത്രിയായ ഹനൂമാന്‍ മറ്റൊരു മഹനീയ മാതൃകയാണ്. ബാലിവധത്തിനു ശേഷം ”പ്രത്യുപകാരം മറക്കുന്ന” സുഗ്രീവനെ ഉത്തമനായ ആ മന്ത്രി ഗുണദോഷിക്കുന്നു. വാഗ്ദാനപാലനത്തിന് ഇനിയും അമാന്തിച്ചാല്‍, ശ്രീരാമന്‍

”അഗ്രജനായ ശക്രാത്മജനെപ്പോലെ

നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണയം”

(കിഷ്‌കിന്ധാകാണ്ഡം)

എന്ന് സുഗ്രീവനോടു പറയാന്‍ ഹനൂമാന്‍ മടിക്കുന്നില്ല!  

നല്ല ഭരണാധികാരിയായ സുഗ്രീവന് മന്ത്രിയോട് ഒട്ടും നീരസം തോന്നിയില്ല. തന്റെ തെറ്റ് ആ വാനര രാജാവ് തിരിച്ചറിഞ്ഞു. തന്റെ നന്മയ്‌ക്കായി തന്നെ ഗുണദോഷിച്ച മന്ത്രിയെ അദ്ദേഹം വികാരവിവശനായി അഭിനന്ദിക്കുകയാണ് ചെയ്തത്.

”ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ

പൃത്ഥ്വീശനാപത്തുമെത്തുകയില്ലല്ലോ”            

(കിഷ്‌കിന്ധാ കാണ്ഡം)

എന്നോര്‍ത്ത് സുഗ്രീവന്‍ ആശ്വസിക്കുന്നു.  

രാവണന്റെ മന്ത്രിമാര്‍, ഇഷ്ടവും മുഖസ്തുതിയും പറഞ്ഞ് ആ രാക്ഷസാധീശനെ വഴി തെറ്റിക്കുന്നു. രാവണന്റെ കോപം ഭയന്ന്, ഗുണദോഷിക്കാന്‍ അവര്‍ തയ്യാറായില്ല. മൂഢരായ മന്ത്രിമാര്‍ രാജാവിനു വരുത്തി വയ്‌ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അനുജനായ കുംഭകര്‍ണന്‍ അവസാനഘട്ടത്തില്‍ രാവണനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാലദേശാവസ്ഥകളും ഉപായങ്ങളും നയങ്ങളുമെല്ലാം കണക്കിലെടുത്ത് യുക്തമായ ഉപദേശം നല്‍കുന്നവരാണ് നല്ല മന്ത്രിമാര്‍.

”ഇങ്ങനെയുള്ളൊരാമത്യധര്‍മം വെടി

ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു  

കര്‍ണസുഖം വരുമാറു പറഞ്ഞുകൊ

ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു

മൂലവിനാശം വരുമാറു നിത്യവും

മൂഢരായുള്ളോരമാത്യജനങ്ങളില്‍”  

(യുദ്ധകാണ്ഡം)

ഭേദം കാകോളമാണെന്ന് കുംഭകര്‍ണന്‍ ജ്യേഷ്ഠനെ ഓര്‍മിപ്പിക്കുന്നു. പഴയകാലത്തെ മന്ത്രിമാരുടെ സ്ഥാനത്ത് ഇന്ന് ഭരണനായകര്‍ക്ക് ഉപദേശകരാണുള്ളത്. ഇഷ്ടം പറഞ്ഞ് ഭരണനായകരെ വഴി തെറ്റിക്കുന്നവരാണ് അവരില്‍ പലരും. മന്ത്രിധര്‍മത്തെക്കുറിച്ചുള്ള രാമായണ പാഠം, ഇന്നത്തെ മന്ത്രിമാരും ഉപദേശകരും മനസ്സിരുത്തി പഠിക്കേണ്ടണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.