Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മന്ത്രിമാരുടെ ധര്‍മം

തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ മന്ത്രി പ്രവരന്‍ നോക്കിക്കോളുമെന്ന് ദശരഥനറിയാം.

എസ്.കെbyഎസ്.കെ
Aug 8, 2021, 09:47 pm IST
inSamskriti

രാമായണ കാലത്തെ രാജാക്കന്മാര്‍ക്ക് മന്ത്രിമാര്‍ ഉണ്ടായിരുന്നു. രാജാവിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് ഭരണനിര്‍വഹണം നടത്തുക, നിര്‍ണായക ഘട്ടങ്ങളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാനുതകുന്ന ഉപദേശങ്ങള്‍ നല്‍കുക എന്നിവയായിരുന്നു അവരുടെ പ്രധാന ചുമതലകള്‍. ഒരു വിഷയത്തില്‍ രാജാവെടുക്കുന്ന തീരുമാനം ഗുണകരമല്ലെന്നു തോന്നിയാല്‍ കാര്യകാരണങ്ങള്‍ ബോധ്യപ്പെടുത്തി അത് തിരുത്തിക്കുവാന്‍ നല്ല മന്ത്രിമാര്‍ ശ്രദ്ധിച്ചിരുന്നു. നല്ല രാജാക്കന്മാരാകട്ടെ അത്തരം മന്ത്രിമാരെ തങ്ങളുടെ പ്രതിരൂപങ്ങളായാണ് കണ്ടിരുന്നത്!  

തന്റെ മന്ത്രിയായ സുമന്ത്രരില്‍ ദശരഥനുള്ള മതിപ്പും വിശ്വാസവും പല സന്ദര്‍ഭങ്ങളിലും വ്യക്തമാകുന്നുണ്ട്. രാമാഭിഷേകത്തിനു വേണ്ടതെല്ലാം വസിഷ്ഠന്‍ പറയുന്നതു പോലെ ഒരുക്കിക്കൊടുക്കാന്‍ സുമന്ത്രരെയാണ് ദശരഥന്‍ ഏല്പിക്കുന്നത്. എല്ലാം ആ മന്ത്രി പ്രവരന്‍ നോക്കിക്കോളുമെന്ന് ദശരഥനറിയാം.  

കൈകേയി വരം ചോദിച്ചതോടെ, അഭിഷേകം മുടങ്ങുമെന്നുറപ്പായ ദശരഥന്‍ മോഹാലസ്യപ്പെട്ടു വീഴുന്നു. ഉണര്‍ന്നും ഇരുന്നും കിടന്നും രാമനെയോര്‍ത്ത് കരഞ്ഞുമാണ് ദശരഥന്‍ നേരം വെളുപ്പിക്കുന്നത്. പ്രഭാതത്തില്‍ അവിടെയെത്തിയ സുമന്ത്രര്‍ കൈകേയിയോട് രാജാവിന്റെ ദുഃഖകാരണമെന്തെന്ന് അനേ്വഷിക്കുന്നു.

”രാമനെക്കാണാഞ്ഞു ദുഃഖം നരേന്ദ്രനു  

രാമനെച്ചെന്നു വരുത്തുക വൈകാതെ”

എന്നായിരുന്നു കൈകേയിയുടെ മറുപടി. അപ്പോള്‍ സുമന്ത്രര്‍ പറയുന്നതിങ്ങനെ:

”ചെന്നുകുമാരനെക്കൊണ്ടു വരാമല്ലോ  

രാജവചന മനാകര്‍ണ്യ ഞാനിഹ  

രാജീവലോചനേ! പോകുന്നതെങ്ങനെ!”

(അയോധ്യാകാണ്ഡം)

രാമകുമാരനെ കൊണ്ടു വരാം. പക്ഷേ, രാജാവു പറയാതെ ഞാനതിനായി എങ്ങനെ പോകും? സുമന്ത്രരുടെ ഈ ചോദ്യത്തില്‍ ഉത്തമനായ ഒരു മന്ത്രിയുടെ ഉത്തരവാദിത്വ ബോധവും രാജാവിനോടുള്ള മാന്യമായ വിധേയത്വവും കാണാം. ”ചെന്നു നീ തന്നെ വരുത്തുക രാമനെ” എന്ന രാജവാക്യം കേട്ടപ്പോഴേ സുമന്ത്രര്‍ രാജസന്നിധിയിലേക്കു പോകുന്നുള്ളൂ.  

സുഗ്രീവന്റെ മന്ത്രിയായ ഹനൂമാന്‍ മറ്റൊരു മഹനീയ മാതൃകയാണ്. ബാലിവധത്തിനു ശേഷം ”പ്രത്യുപകാരം മറക്കുന്ന” സുഗ്രീവനെ ഉത്തമനായ ആ മന്ത്രി ഗുണദോഷിക്കുന്നു. വാഗ്ദാനപാലനത്തിന് ഇനിയും അമാന്തിച്ചാല്‍, ശ്രീരാമന്‍

”അഗ്രജനായ ശക്രാത്മജനെപ്പോലെ

നിഗ്രഹിച്ചീടും ഭവാനെയും നിര്‍ണയം”

(കിഷ്‌കിന്ധാകാണ്ഡം)

എന്ന് സുഗ്രീവനോടു പറയാന്‍ ഹനൂമാന്‍ മടിക്കുന്നില്ല!  

നല്ല ഭരണാധികാരിയായ സുഗ്രീവന് മന്ത്രിയോട് ഒട്ടും നീരസം തോന്നിയില്ല. തന്റെ തെറ്റ് ആ വാനര രാജാവ് തിരിച്ചറിഞ്ഞു. തന്റെ നന്മയ്‌ക്കായി തന്നെ ഗുണദോഷിച്ച മന്ത്രിയെ അദ്ദേഹം വികാരവിവശനായി അഭിനന്ദിക്കുകയാണ് ചെയ്തത്.

”ഇത്തരം ചൊല്ലുമമാത്യനുണ്ടെങ്കിലോ

പൃത്ഥ്വീശനാപത്തുമെത്തുകയില്ലല്ലോ”            

(കിഷ്‌കിന്ധാ കാണ്ഡം)

എന്നോര്‍ത്ത് സുഗ്രീവന്‍ ആശ്വസിക്കുന്നു.  

രാവണന്റെ മന്ത്രിമാര്‍, ഇഷ്ടവും മുഖസ്തുതിയും പറഞ്ഞ് ആ രാക്ഷസാധീശനെ വഴി തെറ്റിക്കുന്നു. രാവണന്റെ കോപം ഭയന്ന്, ഗുണദോഷിക്കാന്‍ അവര്‍ തയ്യാറായില്ല. മൂഢരായ മന്ത്രിമാര്‍ രാജാവിനു വരുത്തി വയ്‌ക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അനുജനായ കുംഭകര്‍ണന്‍ അവസാനഘട്ടത്തില്‍ രാവണനു മുന്നറിയിപ്പു നല്‍കുന്നുണ്ട്. കാലദേശാവസ്ഥകളും ഉപായങ്ങളും നയങ്ങളുമെല്ലാം കണക്കിലെടുത്ത് യുക്തമായ ഉപദേശം നല്‍കുന്നവരാണ് നല്ല മന്ത്രിമാര്‍.

”ഇങ്ങനെയുള്ളൊരാമത്യധര്‍മം വെടി

ഞ്ഞെങ്ങനെ രാജാവിനിഷ്ടമെന്നാലതു  

കര്‍ണസുഖം വരുമാറു പറഞ്ഞുകൊ

ണ്ടന്വഹമാത്മാഭിമാനവും ഭാവിച്ചു

മൂലവിനാശം വരുമാറു നിത്യവും

മൂഢരായുള്ളോരമാത്യജനങ്ങളില്‍”  

(യുദ്ധകാണ്ഡം)

ഭേദം കാകോളമാണെന്ന് കുംഭകര്‍ണന്‍ ജ്യേഷ്ഠനെ ഓര്‍മിപ്പിക്കുന്നു. പഴയകാലത്തെ മന്ത്രിമാരുടെ സ്ഥാനത്ത് ഇന്ന് ഭരണനായകര്‍ക്ക് ഉപദേശകരാണുള്ളത്. ഇഷ്ടം പറഞ്ഞ് ഭരണനായകരെ വഴി തെറ്റിക്കുന്നവരാണ് അവരില്‍ പലരും. മന്ത്രിധര്‍മത്തെക്കുറിച്ചുള്ള രാമായണ പാഠം, ഇന്നത്തെ മന്ത്രിമാരും ഉപദേശകരും മനസ്സിരുത്തി പഠിക്കേണ്ടണ്ടതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)
India

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

Kerala

പത്തനംതിട്ടയില്‍ സെമിത്തേരികളില്‍ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച 3 പേര്‍ പിടിയില്‍

Kerala

മെസിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിനുളള തീരുമാനം സര്‍ക്കാരിന്റേത് : ആന്റോ ആഗസ്റ്റിന്‍

India

ഇന്ത്യയിലെ മുസ്ലിങ്ങള്‍ ഇറാനെ ആക്രമിക്കുന്ന പാകിസ്ഥാനൊപ്പമോ അതേ ഇറാന്‍ പ്രസിഡന്‍റിനൊപ്പം നില്‍ക്കുന്ന മോദിയുടെ കൂടെയോ?

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.