തിരുവനന്തപുരം: പധാനമന്ത്രി നരേന്ദ്രമോദിയും കായിക മന്ത്രാലയവും നല്‍കിയത് അസാധാരണ പിന്തുണയാണ് കായിക താരങ്ങള്‍ക്ക നല്‍കിയതെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ്ജ്. ഒളിംപി്കസിന് പോകും മുന്‍പ് ഓരോ കായികതാരത്തേയും പ്രധാനമന്ത്രി നേരിട്ടു വിളിച്ചു. അത് നല്കുന്ന പ്രചോദനം ചെറുതല്ല. കായിക മന്ത്രിയായിരുന്ന കിരണ്‍ റിജുജു എല്ലാത്തിനും ഒപ്പമുണ്ടായിരുന്നു. ആവശ്യങ്ങള്‍ ഫോണില്‍ വിളിച്ചു പറയാന്‍വരെ സ്വാതന്ത്യം നല്‍കുയയും നടപടി സ്വീകരിക്കുകയും ചെയ്്തു. പകരം വന്ന മന്ത്രി അനൂരാഗ് ടാഗൂറും കായിക പശ്ചാത്തലമുള്ള ആളായത് നന്നായി. കായിക മന്ത്രാലയം ആകെ താരങ്ങള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഇതൊക്കെയാണ് ഞങ്ങള്‍ കായിക താരങ്ങള്‍ പ്രതീക്ഷിക്കുന്നത്.ഒളിംപിക്സ് മത്സരത്തിന്റെ പശ്ചാത്തലത്തില്‍ സോണി ടി വി ക്ക് നല്കിയ അഭിമുഖത്തില്‍ അഞ്ജു പറഞ്ഞു.
പണ്ട് അതായിരുന്നില്ല അവസ്ഥയെന്നും 2008 ലെ ബീജിംഗ് ഒളിംപ്കസില്‍ ഇന്ത്യയെ നയിച്ച അഞ്ജു ബോബി ജോര്‍ജ്ജ് സുചിപ്പിച്ചു. ഒളിംപ്ക്സ് വില്ലേജ് സന്ദര്‍ശിക്കാന്‍ പോലും കായിക മന്ത്രി തയ്യാറായില്ല. 2005 ല്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടി വന്നപ്പോള്‍ പ്രധാനമന്ത്രിയുടെ ഒരഭിനന്ദനത്തിനപ്പുറം ഒന്നുമുണ്ടായില്ലന്നും ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയായ അഞ്ജു പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഹോക്കി താരം പി.ആര്. ശ്രീജേഷും കഴിഞ്ഞ ദിവസം പരസ്യമായി പ്രതികരിച്ചിരുന്നു. ‘ 2012ല്‍ തോറ്റപ്പോള്‍ എല്ലാവരും തങ്ങളെ കളിയാക്കുകയായിരുന്നുവെന്ന് അന്ന് ടീം അംഗമായിരുന്ന ശ്രീജേഷ് ചൂണ്ടിക്കാട്ടി.
എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. വലിയ പ്രചോദനവും പിന്തുണയുമാണ് കിട്ടുന്നത്. ടോക്കിയോയില്‍ സെമിയില്‍ തോറ്റപ്പോള്‍ പ്രധാനമന്ത്രി നേരിട്ട് വിളിച്ചു. എല്ലാവരോടും ആശ്വാസ വാക്കുകള്‍ പറഞ്ഞു. മികച്ച രീതിയില്‍ കളിച്ചതു ചൂണ്ടിക്കാട്ടി. പേടിക്കേണ്ട, കൂടെയുണ്ടെന്നു പറഞ്ഞ് ആശ്വസിപ്പിച്ചു. അതാണ് പ്രചോദനം. കഠിന പ്രയത്നം തിരിച്ചറിയുന്നു, നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു, കഷ്ടപ്പാടിനെ അംഗീകരിക്കുന്നു. കായിക താരത്തെ സംബന്ധിച്ച് വലിയ കാര്യമാണിത്.
ജയിക്കുന്നവരെ മാത്രമല്ല തോല്‍ക്കുന്നവരെയും പിന്തുണയ്ക്കുന്നു. 2012ലേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വലിയ കാര്യമാണ്.പ്രധാനമന്ത്രി തന്റെ പതിവ് യോഗ പോലും മാറ്റിവച്ച് ഞങ്ങളുടെ കളി കാണാന്‍ സമയം കണ്ടെത്തി. അതൊക്കെ വലിയ പ്രചോദനമാണ്, സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തില്‍ ശ്രീജേഷ് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: