Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഉദ്യോഗാര്‍ത്ഥികളുടെ ജീവിതം തല്ലിക്കൊഴിക്കരുത്

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെയും, നിയമന ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെയും അഭ്യസ്തവിദ്യരായ യുവജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ആറുവര്‍ഷത്തോളമായി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2021, 05:00 am IST
inEditorial

പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ജോലി പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ് തകര്‍ന്നിരിക്കുന്നത്. ഒരു ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിച്ചാല്‍ മറ്റ് ലിസ്റ്റുകളെയും അത് ബാധിക്കുമെന്നും, ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി പുറത്ത് കാത്തുനില്‍ക്കുമ്പോള്‍ ഇങ്ങനെ ചെയ്യാനാവില്ലെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. തീര്‍ത്തും യാന്ത്രികമായ ഈ വിശദീകരണം കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി റാങ്ക്‌ലിസ്റ്റുകളില്‍ ഇടംനേടിയവരോട് തെല്ലും അനുകമ്പ കാണിക്കുന്നതല്ല. പുറത്തു കാത്തുനില്‍ക്കുന്ന ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെപ്പോലെയാണ് നിയമന ഉത്തരവുകള്‍ കാത്തിരിക്കുന്നവരുമെന്ന വസ്തുത മുഖ്യമന്ത്രി മറന്നുപോകുന്നു. റാങ്ക് ലിസ്റ്റുകള്‍ നീട്ടാന്‍ സര്‍ക്കാരില്‍നിന്ന് ശുപാര്‍ശയുണ്ടാകാത്ത സാഹചര്യത്തില്‍ പുതിയ റാങ്ക്‌ലിസ്റ്റുകളുമായി പിഎസ്‌സി മുന്നോട്ടുപോകുകയാണ്. അതേസമയം ലാസ്റ്റ്‌ഗ്രേഡ് സെര്‍വന്റ്‌സ് റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കണമെന്ന സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയാണ് പിഎസ്‌സി ചെയ്തത്. ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ സര്‍ക്കാരും പിഎസ്‌സിയും ഒത്തുകളിക്കുകയാണെന്നു വേണം കരുതാന്‍. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയെങ്കിലും ഓരോ ജില്ലയിലെയും ഒഴിവുകള്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ അന്തിമ വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ളത്.

റാങ്ക് ലിസ്റ്റുകളില്‍നിന്ന് യഥാസമയം നിയമനങ്ങള്‍ നടത്തേണ്ട ബാധ്യത സര്‍ക്കാരിനാണുള്ളത്. പ്രളയവും കൊവിഡുമൊക്കെ വന്നതിന് ഉദ്യോഗാര്‍ത്ഥികള്‍ ഉത്തരവാദികളല്ല. ഇതിന്റെ മറവില്‍ നിയമനനിരോധനം തന്നെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയത്. ഇതിനെതിരെ സെക്രട്ടറിയേറ്റിനുമുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തിയ സമരം സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പ് ചര്‍ച്ച നടത്തിയ സര്‍ക്കാര്‍ അനുകൂല നടപടിയുണ്ടാകുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് ജയിക്കാന്‍ സമരം അവസാനിപ്പിക്കേണ്ടത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും ആവശ്യമായിരുന്നു. അന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൊടുത്ത വാക്കാണ് വീണ്ടും മുഖ്യമന്ത്രിയായതോടെ പിണറായി വിജയന്‍ ലംഘിച്ചിരിക്കുന്നത്. പ്രതിഷേധിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അനുനയിപ്പിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്താന്‍ ഡിവൈഎഫ്‌ഐ മുന്‍കയ്യെടുത്തിരുന്നു. റാങ്കുലിസ്റ്റുകള്‍ നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തോട് ഡിവൈഎഫ്‌ഐ നേതാക്കള്‍ മൗനം പാലിക്കുകയാണ്. സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ഇവര്‍ ചെയ്തതെന്ന് വ്യക്തമായിരിക്കുന്നു. അന്ന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സര്‍ക്കാരിനെതിരെ ശക്തമായി രംഗത്തുവന്ന എബിവിപിയും ഭാരതീയ ജനതാ യുവമോര്‍ച്ചയും ഇപ്പോഴത്തെ വഞ്ചനയ്‌ക്കെതിരെ സമരരംഗത്ത് വീണ്ടും സജീവമായിരിക്കുന്നു.

സിപിഎമ്മിന് വേണ്ടപ്പെട്ടവര്‍ക്ക് പിന്‍വാതില്‍ നിയമനവും താല്‍ക്കാലിക നിയമനവും നല്‍കുന്ന സര്‍ക്കാരാണ് റാങ്ക് ലിസ്റ്റുകളുടെ പുറത്തുനില്‍ക്കുന്ന  ഉദ്യോഗാര്‍ത്ഥികളുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്നത്. ഇക്കാര്യത്തില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തെ പാര്‍ട്ടി സ്ഥാപനമാക്കി മാറ്റുകയും ചെയ്തിരിക്കുന്നു. പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ക്ക് ചോദ്യപേപ്പര്‍ വീട്ടില്‍ക്കൊണ്ടുപോയി പരീക്ഷയെഴുതാന്‍ സൗകര്യമൊരുക്കുകയും, റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തുകയും ചെയ്യുന്നതിനു പോലും പിഎസ്‌സി കൂട്ടുനില്‍ക്കുന്ന അവസ്ഥയാണ്. ഇതു സംബന്ധിച്ച അന്വേഷണം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍വേണ്ടി മാത്രം. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ പുറത്തുനിര്‍ത്തി സര്‍ക്കാര്‍ സംവിധാനം പാര്‍ട്ടിവല്‍ക്കരിക്കുന്ന പ്രക്രിയ പിണറായി സര്‍ക്കാര്‍ തുടരുകയാണ്. ഇതിനുവേണ്ടിക്കൂടിയാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി നല്‍കേണ്ടെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാരിന്റേതിനെക്കാള്‍ സിപിഎമ്മിന്റെ തീരുമാനമാണിത്. അര്‍ഹതയുള്ളത് നേടിയെടുക്കാന്‍ വേണ്ടി സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികളോട് പകരം വീട്ടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് പറയാതെ വയ്യ. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാതെയും, നിയമന ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാതെയും അഭ്യസ്തവിദ്യരായ യുവജനതയെ വഞ്ചിച്ചുകൊണ്ടിരിക്കുകയാണ് കഴിഞ്ഞ ആറുവര്‍ഷത്തോളമായി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.