Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എഎ റഹിമിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ ഗുണ്ടകള്‍ അഴിഞ്ഞാടി; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈകാലുകള്‍ വെട്ടി; പോലീസ് നിഷ്‌ക്രിയം

ദിവസേന ഈ സമയത്ത് ടിപ്പര്‍ എടുക്കാന്‍ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു (അച്ചു)വാണ്. ഇയാളുടെ അമ്മയ്‌ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇന്നലെ വണ്ടി എടുക്കാന്‍ സുഹൃത്ത് വിവേകിനെ പകരക്കാരനായി അയയ്‌ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാന്‍ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയത്. വിഷ്ണുവല്ല ആക്രമണത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ട സംഘം വിവേകിനെ കൊല്ലാതെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2021, 07:25 pm IST
in Kerala

മലയിന്‍കീഴ്: വിളവൂര്‍ക്കലില്‍ വീണ്ടും ഡിവൈഎഫ്‌ഐ ഗുണ്ടകളുടെ ആക്രമണം. ആര്‍എസ്എസ് പ്രവര്‍ത്തകനെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് വെട്ടിവീഴ്‌ത്തി. കൈകാലുകള്‍ക്ക് ഗുരുതര പരിക്കേറ്റ മലയിന്‍കീഴ് അയണിയോട് മേലേവീട്ടില്‍ (ജയാഭവന്‍) വിവേക് (27) നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നു പുലര്‍ച്ചെ നാലിന് വിളവൂര്‍ക്കല്‍ പാറപ്പൊറ്റയില്‍ വച്ചാണ് ആക്രമണം നടന്നത്. ടിപ്പര്‍ ലോറി ഡ്രൈവറായ വിവേക് ഓട്ടത്തിനായി വണ്ടി എടുക്കാന്‍ പോകവെ റോഡരികില്‍ പതിയിരുന്ന നാലംഗ സംഘം വിവേക് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് കണ്ണില്‍ മുളകുപൊടി എറിഞ്ഞ ശേഷം വടിവാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ആക്രമണത്തില്‍ വിവേകിന്റെ വലതുകൈയുടെ പെരുവിരല്‍ അറ്റുവീണു. ഇരുകൈകളിലും കാലുകളിലും ആഴത്തില്‍ മുറിവേറ്റു. ഗുരുതര പരിക്കേറ്റ വിവേകിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ദിവസേന ഈ സമയത്ത് ടിപ്പര്‍ എടുക്കാന്‍ പോകുന്നത് സ്ഥിരം ഡ്രൈവറായ വിഷ്ണു (അച്ചു)വാണ്. ഇയാളുടെ അമ്മയ്‌ക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇന്നലെ വണ്ടി എടുക്കാന്‍ സുഹൃത്ത് വിവേകിനെ പകരക്കാരനായി അയയ്‌ക്കുകയായിരുന്നു. വിഷ്ണുവിനെ ആക്രമിക്കാന്‍ എത്തിയ സംഘമാണ് ആളുമാറി വിവേകിനെ വെട്ടിയത്. വിഷ്ണുവല്ല ആക്രമണത്തിന് ഇരയായതെന്ന് ബോധ്യപ്പെട്ട സംഘം വിവേകിനെ കൊല്ലാതെ ഉപേക്ഷിച്ച് പോവുകയായിരുന്നെന്ന് ആര്‍എസ്എസ് ആരോപിക്കുന്നു. വിഷ്ണു ആര്‍എസ്എസ് വിളവൂര്‍ക്കല്‍ മണ്ഡല്‍ കാര്യവാഹാണ്.

ഇക്കഴിഞ്ഞ ഏപ്രില്‍ 8 ന് രാത്രി വിളവൂര്‍ക്കലില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്നെത്തി സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു. ഗര്‍ഭിണിയടക്കം ഏഴുപേര്‍ക്ക് അന്ന് മര്‍ദ്ദനമേറ്റു. രണ്ട് വീടുകള്‍ അടിച്ചു തകര്‍ത്തു. അന്നും അക്രമികള്‍ വിഷ്ണുവിനെ വകവരുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. വിഷ്ണുവിന്റെ ജീവനെടുക്കുമെന്ന് ആക്രാശിച്ചാണ് അന്ന് അക്രമികള്‍ മടങ്ങിയതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ ബോര്‍ഡുകള്‍ സിപിഎം പ്രവര്‍ത്തകര്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിളവൂര്‍ക്കല്‍ പെരുകാവ് മേഖലയില്‍ നടന്ന വാക്കുതര്‍ക്കങ്ങളാണ് പിന്നിട് ആക്രമണത്തില്‍ കലാശിച്ചത്.  

സംഭവത്തിന് ശേഷം മലയിന്‍കീഴ് പോലീസ് വിളിച്ചുകൂട്ടിയ യോഗത്തില്‍ ഇരു കക്ഷികളും ഇനിയൊരു സംഘര്‍ഷം ഉണ്ടാക്കില്ലെന്ന ധാരണണയിലാണ് പിരിഞ്ഞത്. എന്നാല്‍ ധാരണയുണ്ടാക്കി മൂന്നുമാസം പിന്നിട്ടപ്പോഴേക്കും മാര്‍ക്‌സിസ്റ്റു പാര്‍ട്ടി വടിവാള്‍ കൈയിലെടുക്കുകയായിരുന്നു.

ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരം: ബിജെപി  

വിളവൂര്‍ക്കലില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് നേരേയുണ്ടായ ആക്രമണം ഡിവൈഎഫ്‌ഐ ആഹ്വാന പ്രകാരമെന്ന് ബിജെപി ജില്ലാ മേഖലാ വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു. ആക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവേകിനെ വെട്ടിവീഴ്‌ത്തുന്നതിന്റെ തലേന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവ് അഡ്വ.എ.എ റഹീം വിളവൂര്‍ക്കലില്‍ ഉണ്ടായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനകള്‍ തലേന്ന് നടന്നതായി സംശയിക്കുന്നു. ഭരണകക്ഷി നേതാക്കളെ പ്രീതിപ്പെടുത്താന്‍ കേസുകള്‍ അട്ടിമറിക്കുന്ന പോലീസ് ഇത്തരം കാര്യങ്ങള്‍ ഗൗരവമായി അന്വേഷിക്കമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രക്തം വീഴ്‌ത്തിയുള്ള രാഷ്‌ട്രീയം അവസാനിപ്പിക്കില്ലെന്ന് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി ഒരിക്കല്‍കൂടി തെളിയിച്ചിരിക്കുന്നു. സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി വിളവൂര്‍ക്കലിനെ പാര്‍ട്ടി ഗ്രാമമാക്കാന്‍ ആരും മോഹിക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: bjpഡിവൈഎഫ്ഐഎ.എ. റഹീംആര്‍എസ്എസ്തിരുവനന്തപുരം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയും അദാനിയുമായുള്ള ദുരൂഹ ഇടപാടുകൾ അവസാനിപ്പിക്കണം: അഡ്വ.എസ്. സുരേഷ്

Kerala

കാപ്പ കേസില്‍ കുടുക്കിയ കൗണ്‍സിലര്‍ സുഗതന് ജാമ്യമില്ല

Kerala

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)
Kerala

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.