Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഭയാര്‍ഥികള്‍ക്ക് ആശ്വാസം

അഭയം തേടി എത്തുന്നവര്‍ക്ക് തങ്ങളാലാവുംവിധം അതു നല്‍കുകയെന്നത് സജ്ജനങ്ങള്‍ക്ക് ജീവിതധര്‍മമാണ്. ശത്രുക്കള്‍ക്കു പോലും അഭയം നല്‍കുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.

എസ്.കെ by എസ്.കെ
Jul 28, 2021, 05:00 am IST
in Samskriti

അഭയം തേടി എത്തുന്നവര്‍ക്ക് തങ്ങളാലാവുംവിധം അതു നല്‍കുകയെന്നത് സജ്ജനങ്ങള്‍ക്ക് ജീവിതധര്‍മമാണ്. ശത്രുക്കള്‍ക്കു പോലും അഭയം നല്‍കുന്ന മഹത്തായ ഭാരതീയ പാരമ്പര്യത്തെ ഓര്‍മിപ്പിക്കുന്ന പല സന്ദര്‍ഭങ്ങളും രാമായണത്തിലുണ്ട്.  

രാവണനെ പിരിഞ്ഞ് ശ്രീരാമസന്നിധിയിലെത്തുന്ന വിഭീഷണനെ സ്വീകരിക്കാന്‍ സുഗ്രീവനടക്കമുള്ളവര്‍ സമ്മതിക്കുന്നില്ല.

”അന്നേരമുത്ഥായ വന്ദിച്ചു മാരുതി

ചൊന്നാന്‍ വിഭീഷണനുത്തമനെത്രയും

വന്നു ശരണം ഗമിച്ചവന്‍ തന്നെ നാം

നന്നു രക്ഷിക്കുന്നതെന്നെന്നുടെ മതം”

വിഭീഷണന് അഭയം കൊടുക്കുക തന്നെയാണ് വേണ്ടതെന്ന് തികഞ്ഞ വിവേകത്തോടെ ഹനുമാന്‍ സമര്‍ഥിക്കുന്നുണ്ട്. ശ്രീരാമന്‍ നിറഞ്ഞ മനസ്സോടെ വിഭീഷണന് അഭയം നല്‍കുകയും ചെയ്യുന്നു.  

”എന്നെശ്ശരണമെന്നോര്‍ത്തിങ്ങു വന്നവ

നെന്നുമഭയം കൊടുക്കുമതേയുള്ളൂ”    

എന്നാണ് അപ്പോള്‍ ശ്രീരാമന്‍ പറയുന്നത്.

മുനിയാകുന്നതിനു മുന്‍പ് വാല്മീകി, വനത്തിലെ ചോരനായിരുന്നു. സപ്തമുനിമാരുടെ അര്‍ഥവത്തായ ചോദ്യത്തെ തുടര്‍ന്ന് ചിന്താവിവശനായ അയാള്‍ ആശ്രയം തേടി വന്നപ്പോള്‍ അവരും പറയുന്നുണ്ട്:

”രക്ഷരക്ഷേതി ശരണം ഗമിച്ചവന്‍

രക്ഷണീയന്‍ പ്രയത്‌നേന ദുഷ്‌ടോപിവാ”  

അഭയംതേടി വരുന്നവര്‍ ദുഷ്ടരാണെങ്കില്‍പ്പോലും കൈവെടിയരുതെന്ന അവരുടെ നിശ്ചയമാണ് ആ വനചോരന്‍ വാല്മീകിയായിത്തീരാന്‍ കാരണം.

തേടിയെത്തുന്നയാള്‍ക്ക് സമ്പൂര്‍ണ അഭയം നല്‍കാന്‍ എപ്പോഴും എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. ആപത്ഘട്ടങ്ങളില്‍ ചെയ്തു കൊടുക്കുന്ന ചെറിയ സഹായം പോലും അഭയദാനമാണ്.

രാമായണത്തിലെ ഇതുപോലുള്ള സന്ദര്‍ഭങ്ങള്‍ നല്‍കുന്ന സന്ദേശം ഇന്നും പ്രസക്തമാണ്. എല്ലാ നിലയ്‌ക്കും വികസനത്തിന്റെ അത്യുന്നതങ്ങളില്‍ എത്തിയിരിക്കുന്ന ആധുനിക ലോകത്തും അഭയാര്‍ഥികള്‍ പെരുകുന്നു. പലരാജ്യങ്ങളില്‍ നിന്നും പലായനം ചെയ്യേണ്ടി വരുന്നവര്‍ ഒട്ടേറെയുണ്ട്. ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ കാരണം കെടുതികള്‍ അനുഭവിക്കേണ്ടി വരുന്ന നിസ്സഹായരാണിവര്‍. അഭയംതേടി ഇവര്‍ക്ക് രാജ്യം തോറും അലയേണ്ടി വരുന്നു. പലരും ഈ പലായനത്തിനിടയില്‍ മരിച്ചു വീഴുന്നു. അതി സമ്പന്നരാജ്യങ്ങള്‍ പോലും അഭയാര്‍ഥികളെ ആട്ടിയോടിക്കുന്നു. ശ്രീരാമനിലും സപ്തര്‍ഷികളിലും കണ്ട കാരുണ്യത്തിന്റെ നേരിയൊരംശം പോലും ഇന്നത്തെ പല ഭരണാധികാരികളിലും കാണുന്നില്ല.  

മൂന്നു വര്‍ഷം മുമ്പ് കേരളത്തിലുണ്ടായ പ്രളയത്തിന്റെ ദിനങ്ങള്‍ അഭയദാനത്തിന്റെ പ്രാധാന്യം നമ്മെ അനുഭവിപ്പിക്കുകയുണ്ടായി. സംസാര സാഗരത്തിന്റെ പ്രതിരൂപം പലരും നേരില്‍കണ്ടു. ആരും അഭയാര്‍ഥിയായിത്തീരാമെന്ന് ഓര്‍മിപ്പിച്ച നാളുകള്‍.  

അന്യരുടെ ദുരിതങ്ങള്‍ ഉള്‍ക്കൊള്ളാനും സഹായ മനസ്ഥിതി വളര്‍ത്താനും രാായണത്തിലെ അഭയസങ്കല്‍പം എല്ലാവര്‍ക്കും പ്രേരകമാകട്ടെ.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

Kerala

മാസപ്പടിക്കേസ്: ഇ ഡി അന്വേഷണം വഴിത്തിരിവില്‍; എക്‌സാലോജിക് സ്ഥിരം വിലാസം എകെജി സെന്റര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സി.ബി. ഷിബുവിന്റെ ചിത്രം എട്ടാം ക്ലാസ് പാഠപുസ്തകത്തില്‍

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് ഭാസ്‌കരന്‍ മാസ്റ്ററുടെ ഭാര്യ നളിനി സമ്മാനിക്കുന്നു
Kerala

പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരം സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതിന് എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ പോയത് 21,000 സംഘടനകള്‍ക്ക്; കേരളത്തില്‍ 655

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.