Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ബന്ധുക്കള്‍ക്ക് വന്‍തുകകള്‍ ലോണ്‍ നല്‍കി; സിപിഎം ഭരിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ്പാത്തട്ടിപ്പ്

തൃശൂര്‍ നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കില്‍ ക്രമേക്കട് നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ പുറത്തായത്. എട്ട് മാസം മുമ്പാണ് സഹകരണ അസി. രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വന്‍ വായ്‌പകള്‍ പലതും നല്‍കിയിരിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ഭൂമി ഈടായി സ്വീകരിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 27, 2021, 10:27 am IST
in Kerala

തൃശൂര്‍: കരുവന്നൂരിന് പിന്നാലെ, സിപിഎം ഭരിക്കുന്ന തൃശൂര്‍ മൂസ്പെറ്റ് സഹകരണ ബാങ്കിലും കോടികളുടെ വായ്‌പ്പാത്തട്ടിപ്പ്. ഭരണസമിതി അംഗങ്ങള്‍ നടത്തിയ തട്ടിപ്പിനെത്തുടര്‍ന്ന് ബാങ്കിന് 13 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അസി. രജിസ്ട്രാറുടെ കണ്ടെത്തല്‍. ഭൂമിയുടെ വില കൂട്ടിക്കാണിച്ച് ഭരണസമിതിയംഗങ്ങളുടെ ബന്ധുക്കള്‍ക്ക് വന്‍തുകകള്‍ ലോണ്‍ നല്‍കുകയായിരുന്നു. ഇതോടെ ബാങ്ക് കടക്കെണിയിലായി.  

തൃശൂര്‍ നഗര പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മൂസ്പെറ്റ് സഹകരണ ബാങ്കില്‍ ക്രമേക്കട് നടക്കുന്നതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സഹകരണ രജിസ്ട്രാര്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പുകള്‍ പുറത്തായത്. എട്ട് മാസം മുമ്പാണ് സഹകരണ അസി. രജിസ്ട്രാര്‍ ക്രമക്കേടിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വന്‍ വായ്‌പകള്‍ പലതും നല്‍കിയിരിക്കുന്നത് ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള ഭൂമി ഈടായി സ്വീകരിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്.  

സിപിഎം നേതാക്കളായ ഭരണസമിതി അംഗങ്ങളും ബന്ധുക്കളുമാണ് അനധികൃതമായി വായ്‌പ തരപ്പെടുത്തിയത്. സെന്റിന് 20,000 രൂപയും 30,000 രൂപയും മതിപ്പ് വിലയുള്ള ഭൂമിക്ക് ഒരു ലക്ഷം രൂപയുടെ മുകളില്‍ മൂല്യം കാണിച്ചാണ് വായ്‌പ നല്‍കിയിരിക്കുന്നത്. കരുവന്നൂര്‍ മാതൃകയില്‍ ഒരേ ഭൂമിയുടെ ഈടില്‍ രണ്ടും മൂന്നും വായ്‌പകളും അനുവദിച്ചിട്ടുണ്ട്. തിരിച്ചടയ്‌ക്കാത്തതിനെത്തുടര്‍ന്ന് ഇവയെല്ലാം കിട്ടാക്കടമായി. 38 ലക്ഷം രൂപ അറ്റാദായമുണ്ടായിരുന്ന ബാങ്ക് ഇപ്പോള്‍ 13 കോടിയുടെ നഷ്ടത്തിലാണ്.

മുന്‍ ഭരണസമിതിയംഗമായ ടി.ജി. അനില്‍കുമാറിന്റെ മകന്റെ പേരില്‍ 15 സെന്റ് ഭൂമി ഈടായി വാങ്ങി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. മറ്റൊരു ഭരണസമിതിയംഗമായ വി.എ. സുനില്‍കുമാറിന്റെ മകന്റെ പേരിലും ഇതേ 15 സെന്റ് ഭൂമി ഈടായി 24 ലക്ഷം അനുവദിച്ചിരിക്കുന്നു. വി.എ. സുനില്‍കുമാറിന്റെ അടുത്ത ബന്ധുവായ അമല്‍ രവീന്ദ്രന്‍ എന്നയാള്‍ക്കും ഇതേ 15 സെന്റ് സ്ഥലം ഈടായി കാണിച്ച് 25 ലക്ഷം അനുവദിച്ചിരിക്കുന്നു.

സഹകരണ രജിസ്ട്രാറുടെ ഉത്തരവ് മറികടന്ന് 50 ലക്ഷം വരെ വ്യക്തികള്‍ക്ക് ഓവര്‍ ഡ്രാഫ്റ്റായി നല്‍കിയതും കണ്ടെത്തിയിട്ടുണ്ട്. ഒരേ സ്ഥലം ഈടായി സ്വീകരിച്ച് എം.പി. പോള്‍, ഷീല പോള്‍, അഖില്‍ പോള്‍ എന്നിങ്ങനെ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് 50 ലക്ഷം വീതം നല്‍കിയിരിക്കുന്നു. ഇത് പലിശയടക്കം രണ്ടേകാല്‍ കോടിയിലേറെ കിട്ടാക്കടമായിട്ടുണ്ട്. ഒരേ ഭൂമിയുടെ ഈടിലാണ് മൂന്ന് വായ്‌പകളും. ഭൂമിയുടെ മതിപ്പ് വില ഉയര്‍ത്തിക്കാണിച്ചാണ് ലോണ്‍ അനുവദിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ഒട്ടേറെ ലോണുകള്‍ അനുവദിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2013-18 കാലത്തെ സിപിഎം ഭരണസമിതിയാണ് ക്രമക്കേടുകള്‍ നടത്തിയിട്ടുള്ളത്. കുറ്റക്കാരായ ഭരണസമിതിയംഗങ്ങളുടെ പേരുകള്‍ സഹിതം തൃശൂര്‍ അസി. രജിസ്ട്രാര്‍ റിപ്പോര്‍ട്ട് നല്‍കി എട്ട് മാസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.    

 പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് നേരത്തേ കരുവന്നൂരിലെ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണക്കമ്മീഷന് സമാനമായി മൂസ്‌പെറ്റ് ബാങ്ക് ക്രമക്കേട് അന്വേഷിക്കാനും സിപിഎം പാര്‍ട്ടി കമ്മീഷനെ നിയോഗിച്ചിരുന്നു. മുന്‍ എംപി പി.കെ. ബിജുവും ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജനുമാണ് അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍. പാര്‍ട്ടി കമ്മീഷന്‍ മൂസ്പെറ്റ് ബാങ്കിന്റെ ക്രമക്കേടും ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും നേതൃത്വം അനങ്ങിയില്ല. ആരോപണ വിധേയരെല്ലാം ഇപ്പോഴും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാണ്.

Tags: cpmസഹകരണബാങ്ക്മൂസ് പെറ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

കവി കെ സച്ചിദാനന്ദന്‍ അവസരവാദി- എം വി ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.