Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കിയതിന് എംഎല്‍എ പണം വാങ്ങി; വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കെതിരെ ആരോപണവുമായി യുവതി

ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ എംഎല്‍എ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അനീഷ് അയിലം by അനീഷ് അയിലം
Jul 25, 2021, 02:28 pm IST
in Kerala

തിരുവനന്തപുരം: വാമനപുരം എംഎല്‍എ ഡി.കെ. മുരളിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതികളുടെ ഫോണ്‍ സംഭാഷണം. ആശുപത്രിയിലെ താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കിയെന്നും അതിന് സിപിഎം എംഎല്‍എയ്‌ക്ക് പണം നല്‍കിയെന്നുമുള്ള ഫോണ്‍ സംഭാഷണമാണ്  സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എംഎല്‍എയുടെ വീട്ടില്‍ വച്ച് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷങ്ങള്‍ നല്‍കിയവരെ കണ്ടെന്നും ഫോണ്‍ സംഭാഷണത്തിലുണ്ട്.  എന്നാല്‍ ആരോപണം  നിഷേധിച്ച എംഎല്‍എ ഇതിനുപിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് ആരോപിച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഗ്രേഡ് 2 അറ്റന്‍ഡര്‍ തസ്തികയില്‍  ജോലി ലഭിച്ച കാഞ്ഞിരംപാറ സ്വദേശിയായ യുവതിയും മറ്റൊരു യുവതിയും തമ്മിലുള്ള 13 മിനിറ്റ് ഫോണ്‍ സംഭാഷണമാണ്  പ്രചരിക്കുന്നത്.  കോണ്‍. പ്രവര്‍ത്തകയായ തനിക്ക് സിപിഎം എംഎല്‍എ ഇടപെട്ട് ജോലി  നല്‍കിയെന്നും അതിന് എംഎല്‍എ പണം ആവശ്യപ്പെട്ടെന്നും യുവതി  പറയുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഇന്റര്‍വ്യൂ നടത്തിയതില്‍ എംഎല്‍എ ഇടപെട്ടു. താത്കാലിക നിയമനം ആയിരുന്നത് പിന്നീട് സ്ഥിരപ്പെടുത്തി. എംഎല്‍എ പണം ആവശ്യപ്പെട്ടു. പണം ഡിവൈഎഫ്‌ഐ ഫണ്ടിലേക്ക് നല്‍കണമെന്നാണ് പറഞ്ഞിരിക്കുന്നത്. കുറച്ച് പണം നല്‍കാന്‍ ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.  

സംഭാഷണം ഇങ്ങനെ: ‘പ്രധാന കോണ്‍. നേതാവിനൊപ്പം  മുരളിയുടെ വീട്ടിലെത്തിയാണ് ജോലി ഉറപ്പാക്കിയത്.  രണ്ട് മൂന്ന് ലക്ഷമെങ്കിലും നല്‍കേണ്ടിവരും, അത് എത്രയെന്ന് കൃത്യമായി പിന്നീട് പറയും. താത്കാലിക ജോലി സ്ഥിരപ്പെടുത്തി നല്‍കി. പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി രേഖകള്‍ ലഭിച്ചു. കോണ്‍. നേതാവും എംഎല്‍എയും തമ്മിലുള്ള സൗഹൃദത്തിന്റെ പുറത്താണ് തനിക്ക് ജോലി വാങ്ങി നല്‍കിയത്. 10 നിയമനത്തില്‍ ഒരെണ്ണം എംഎല്‍എയ്‌ക്ക് ശുപാര്‍ശ ചെയ്യാനുള്ളതാണ്. അതാണ് തനിക്ക് നല്‍കിയത്. താനും കോണ്‍ഗ്രസ് നേതാവും മറ്റൊരാളുമാണ് മുരളിയുടെ വീട്ടിലെത്തിയത്. ആ സമയത്ത് മറ്റ് ജോലി ആവശ്യത്തിനായി മൂന്നും നാലും ലക്ഷം നല്‍കിയവരെ കണ്ടിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്താതിരിക്കാനാണ് ജോലി വാങ്ങി നല്‍കുന്നതെന്ന് എംഎല്‍എ പറഞ്ഞു. പാര്‍ട്ടി ചോദിച്ചാല്‍ എത്ര രൂപ നല്‍കാനും താന്‍ തയാറാണെന്ന് സിപിഎം ഏരിയാ കമ്മറ്റി അംഗത്തിന് വാക്ക് നല്‍കിയിട്ടുണ്ട്.’

 ഫോണ്‍ സംഭാഷണം പ്രചരിച്ചതോടെ എംഎല്‍എ വെഞ്ഞാറമൂട് പോലീസില്‍ പരാതി നല്‍കി. തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി ലഭിച്ച യുവതി സംസാരിച്ചത് സത്യമാണെന്നും കുട്ടികള്‍ ഫോണ്‍ ഉപയോഗിക്കുന്നതിനിടെ ശബ്ദസന്ദേശം പുറത്ത് പോയതാണെന്നും പോലീസിന് മൊഴി നല്‍കിയിട്ടുണ്ടെന്ന് ഫോണ്‍ സംഭാഷണത്തില്‍ മറുതലയ്‌ക്കല്‍ ഉണ്ടായിരുന്ന യുവതി ജന്മഭൂമിയോട് പറഞ്ഞു.

Tags: അഴിമതിഎംഎല്എ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാത്യു കുഴല്‍നാടന്‍ കളളപ്പണം വെളുപ്പിച്ചെന്ന് സി പി എം; മറുപടി നാളെയെന്ന് എം എല്‍ എ

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

സ്ത്രീ വിരുദ്ധ പരാമര്‍ശവുമായികോണ്‍ഗ്രസ് എംഎല്‍എ; ‘ഞങ്ങളുടെ രാഹുല്‍ജിക്ക് പെണ്‍കുട്ടികളുടെ കുറവില്ല’

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.