Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മില്‍ വിഭാഗീയത രൂക്ഷം; പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനിരിക്കെ സുധാകര പക്ഷത്തിന്റെ ചിറകരിയുന്നു

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രസാദിനായിരുന്നു. അടുത്ത മാസത്തോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനാണ് സാധ്യത. അതിന് മുന്‍പ് തന്നെ ജില്ലയിലെ സുധാകര പക്ഷത്തിന്റെ ചിറക് അരിയുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയില്‍ പുതുതായി രൂപം കൊണ്ട ചേരി നീങ്ങുന്നത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 20, 2021, 01:17 pm IST
in Kerala

ആലപ്പുഴ: പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങും മുന്‍പ് മുതിര്‍ന്ന നേതാവ് ജി. സുധാകരനുമായി അടുപ്പം പുലര്‍ത്തുന്നവരെ വെട്ടിനിരത്താന്‍ സിപിഎമ്മിലെ പ്രബല വിഭാഗം നീക്കം തുടങ്ങി. പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം കെ. രാഘവന്‍ ഉള്‍പ്പടെ മൂന്ന് നേതാക്കള്‍ക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം. അമ്പലപ്പുഴ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ചകളുടെ പേരില്‍ മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗം കെ. പ്രസാദിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ആസൂത്രിത നീക്കം തുടങ്ങിക്കഴിഞ്ഞു.  

അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല പ്രസാദിനായിരുന്നു. അടുത്ത മാസത്തോടെ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങാനാണ് സാധ്യത. അതിന് മുന്‍പ് തന്നെ ജില്ലയിലെ സുധാകര പക്ഷത്തിന്റെ ചിറക് അരിയുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടിയില്‍ പുതുതായി രൂപം കൊണ്ട ചേരി നീങ്ങുന്നത്.  

ഞായറാഴ്ച നടന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ ആകെ 40 അംഗ ങ്ങളില്‍ 35 പേരും ജി. സുധാകരനെതിരായ സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകനരേഖ അംഗീകരിച്ചത് പാര്‍ട്ടിയിലെ സമവാക്യങ്ങള്‍ മാറിയതിന്റെ തെളിവാണ്. മുന്‍പ് വിഎസ് പക്ഷത്തെ വെട്ടിനിരത്തിയതിന് സമാനമാണ് ഇപ്പോള്‍ സുധാകരനും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കും എതിരായ നീക്കങ്ങള്‍. സിപിഎം നിയന്ത്രണത്തിലുള്ള പടനിലം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഫണ്ട് തിരിമറി ആരോപണത്തിലാണ്  ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവന്‍ ഉള്‍പ്പെടെ മൂന്ന് നേതാക്കള്‍ക്കെതിരെ നടപടി നീക്കം. സംഭവത്തില്‍ ഇവര്‍ക്ക്  വീഴ്ച സംഭവിച്ചതായി പാര്‍ട്ടി അന്വേഷണക്കമ്മീഷന്‍ കണ്ടെത്തി. 1.63 കോടിയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. സ്‌കൂള്‍ മാനേജരായിരുന്ന മനോഹരന്‍, ഏരിയ കമ്മിറ്റി അംഗം രഘു എന്നിവരാണ് മറ്റ് രണ്ട് നേതാക്കള്‍.  

ആരോപണ വിധേയരില്‍ നിന്ന് ഉടന്‍ വിശദീകരണം തേടും. ഇതിനുശേഷം തുടര്‍നടപടി തീരുമാനിക്കും. 2008 മുതല്‍ സ്‌കൂളില്‍ നടന്ന നിയമനങ്ങള്‍, അഡ്മിഷന്‍ എന്നിവ വഴി ലഭിച്ച തുക വിനിയോഗത്തിലാണ് ക്രമക്കേട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ അഡ്വ. കെ.എച്ച്. ബാബുജാന്‍, എ. മഹേന്ദ്രന്‍ എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍ അംഗങ്ങള്‍.

എന്നാല്‍ കെ. രാഘവനെതിരെയുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് ചില നേതാക്കളുടെ പുതിയ നീക്കമാണെന്ന് ഒരു വിഭാഗം പറയുന്നു. 2008 മുതല്‍ നടന്ന സംഭവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ റിപ്പോര്‍ട്ടുമായി വന്നതിന് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നാണ് ആരോപണം. പാര്‍ട്ടി ലൈന്‍ അനുസരിച്ചുള്ള റിപ്പോര്‍ട്ടല്ല കമ്മിഷന്റേതെന്നും വിമര്‍ശനമുയര്‍ന്നു. സുധാകരനുമായി അടുപ്പം പുലര്‍ത്തുന്നതിന്റെ പേരില്‍ ക്രൂശിക്കാനുള്ള ചിലരുടെ നീക്കങ്ങളാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നു.

Tags: cpmപാര്‍ട്ടിജി.സുധാകരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഭവിച്ചത് കനത്ത തിരിച്ചടിതന്നെയെന്ന് സിപിഎം; വിലയിരുത്തൽ റിപ്പോർട്ടിനോട് പാർട്ടിയിൽ വൻ പ്രതിഷേധം

Kerala

വെള്ളാപ്പള്ളിയുടേത് രണ്ട് തോണിയില്‍ കാല് വയ്‌ക്കുന്ന നിലപാടെന്ന് പി ജയരാജന്‍

Kerala

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

India

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കിയില്ല; എസ്ഐടിയുടെ ഹർജി ഹൈക്കോടതി തള്ളി

വാഗ്ദാനം നൽകി ജനങ്ങളെ വഞ്ചിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ: ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

 ബംഗ്ലാദേശി ഭീകരൻ ജൂവൽ കിംഗ് 5 വർഷമായി താമസിച്ചത് പത്തനംതിട്ടയിൽ ;  വാട്സ്ആപ്പ് സ്റ്റാറ്റസിൽ ഭാരത ഭൂപടത്തിന് നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന ചിത്രങ്ങൾ

സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും വിലക്ക്; അക്രഡിറ്റേഷൻ കാർഡുമായി എത്തിയാലും കടത്തിവിടില്ല

‘ ഇന്ത്യയിൽ സുരക്ഷയില്ലെന്നാണ് അവർ പറഞ്ഞത് ; ഞങ്ങൾ പാകിസ്ഥാനിൽ വരെ കളിച്ചു , അവിടെ പുറത്ത് തോക്കുമായി ആളുകൾ നിൽക്കുകയായിരുന്നു ‘ ; ലിറ്റൺ ദാസ്

നിർമ്മാണ വിസ്മയം: 11,578 അടി ഉയരത്തിൽ, 13 കി.മീ നീളത്തിൽ ഇരുവശത്തേക്കും യാത്രയ്‌ക്ക് തുരങ്കപ്പാത; അന്തിമഘട്ടത്തിലേക്ക്

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

മിസ്റ്ററിയും ഹോററും ഒന്നിക്കുന്ന ചിത്രകഥപോലെ ‘സീക്രട്ട് ഓഫ് കലിംഗ’; ധ്യാൻ- അൽതാഫ്- റിയാസ്ഖാൻ ചിത്രത്തിലെ ആദ്യ ഗാനം റിലീസ് ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.