Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മഹാമാരിക്കാലത്തും മതപക്ഷപാതം

രോഗവ്യാപനത്തിന് ഇടവരുത്തുമെന്നതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഏറ്റവും ജനകീയമായി നടക്കുന്ന കാവടി യാത്രയ്‌ക്ക് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രയ്‌ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ ബാധിക്കുന്ന കാര്യമായിരുന്നിട്ടും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പിണറായി സര്‍ക്കാരിന് ഇല്ലാതെ പോയതും ഇതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2021, 05:00 am IST
inEditorial

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത് ആറ് സംസ്ഥാനങ്ങളിലാണ്. ഇതില്‍ തന്നെ മഹാരാഷ്‌ട്രയും കേരളവുമാണ് മുന്നില്‍. ദേശീയതലത്തില്‍ തന്നെ രോഗികളാവുന്നവരില്‍ പകുതിയോളം പേര്‍ കേരളത്തിലാണ്. രോഗവ്യാപന നിരക്കും ദേശീയ ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്നു. ഒരാഴ്ചയായി പ്രതിദിനം രോഗികളാവുന്നവരുടെ എണ്ണം അമ്പരപ്പിക്കുന്നതാണ്. ഇത് മാറ്റമില്ലാതെ തുടരുകയും  ചെയ്യുന്നു. കൊവിഡിന്റെ മൂന്നാം തരംഗം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ കേരളത്തില്‍ രോഗവ്യാപനത്തെ നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക പ്രകടിപ്പിക്കുകയുണ്ടായി. രോഗികളുടെ എണ്ണം വലിയ ആശങ്കയുണ്ടാക്കുകയാണെന്നും, കനത്ത ജാഗ്രത ആവശ്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. സ്ഥിതിഗതികള്‍ ഇങ്ങനെയായിരിക്കെ എല്ലാവരെയും ഞെട്ടിക്കുന്ന തീരുമാനങ്ങളാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളിലും ബക്രീദ് പ്രമാണിച്ച് കടകള്‍ മൂന്നു ദിവസം തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിരിക്കുകയാണ്. ഇളവുകളുടെ കൂട്ടത്തില്‍  മദ്യശാലകള്‍ തുറക്കാനും അനുമതിയുണ്ട്. ഇസ്ലാമിക രാജ്യമായ സൗദി അറേബ്യ പോലും ഇക്കുറി മറ്റ് രാജ്യങ്ങളില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ വിലക്കിയിരിക്കുകയാണ്. കൊവിഡ് കണക്കിലെടുത്ത് ഈദുല്‍ ഫിത്തറിന് ഇളവു നല്‍കാതിരുന്ന പാക്കിസ്ഥാന്‍ ബക്രീദിലും ആ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് പിണറായി സര്‍ക്കാരിന്റെ കടുത്ത മതപക്ഷപാതം.  

മഹാമാരിയുടെ കാലത്ത് സാമാന്യബുദ്ധിയുള്ള ആര്‍ക്കും അംഗീകരിക്കാനാവാത്ത നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഒരാളുടെ ജീവന്‍ പോലും സുരക്ഷിതമല്ലാത്ത ഒരു കാലത്ത് ജനങ്ങളില്‍ മതപരമായ വിവേചനം അടിച്ചേല്‍പ്പിക്കുകയാണ് സര്‍ക്കാര്‍. ഓണത്തിനും ക്രിസ്തുമസിനും നല്‍കാത്ത ഇളവുകളാണ് ബക്രീദിന് നല്‍കിയിരിക്കുന്നത്. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഓണത്തിനും ക്രിസ്തുമസിനും ഇളവുകള്‍ നല്‍കാത്തതിനെ ആരും എതിര്‍ത്തിരുന്നില്ല. തങ്ങളുടെ ആഘോഷങ്ങള്‍ക്ക് ഇളവുകള്‍ നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടില്ല. പ്രകോപനപരമായി പ്രതികരിക്കുകയും ചെയ്തില്ല. ഇപ്പോള്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ഭാഗത്തുനിന്ന് അത്തരം പ്രകോപനം ഉണ്ടായപ്പോള്‍ വീണ്ടുവിചാരമില്ലാതെ അതിന് കീഴടങ്ങുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ക്ഷേത്രങ്ങളിലും ക്രൈസ്തവ ദേവാലയങ്ങളിലും ആരാധന നടത്താവുന്നവരുടെ എണ്ണം പരിമിതമായിരിക്കുമ്പോള്‍, ബക്രീദ് പ്രമാണിച്ച് ബന്ധപ്പെട്ട ആരാധനാലയങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുകയുമാണ്. മഹാമാരിക്കിടയിലും ഇങ്ങനെയൊരു ആവശ്യം ചില മതനേതാക്കളുടെയും സംഘടനകളുടെയും ഭാഗത്തുനിന്ന് ഉയര്‍ന്നിരുന്നു. രോഗവ്യാപനം ക്ഷണിച്ചുവരുത്തുമെന്ന് അറിയാമായിരുന്നിട്ടും മതതീവ്രമായ ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചത് ന്യായീകരിക്കാനാവില്ല.

രോഗവ്യാപനത്തിന് ഇടവരുത്തുമെന്നതിനാല്‍ ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഏറ്റവും ജനകീയമായി നടക്കുന്ന കാവടി യാത്രയ്‌ക്ക് കഴിഞ്ഞ ദിവസമാണ് കോടതി അനുമതി നിഷേധിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രയ്‌ക്ക് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി. ഒരു വിഭാഗത്തിന്റെ മതവിശ്വാസത്തെ ബാധിക്കുന്ന കാര്യമായിരുന്നിട്ടും പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പിണറായി സര്‍ക്കാരിന് ഇല്ലാതെ പോയതും ഇതാണ്. മതഭേദമില്ലാതെ ജനങ്ങളെ ഒരുപോലെ കാണാന്‍ ഭരണാധികാരികള്‍ ബാധ്യസ്ഥരാണ്. ഭരണഘടനയും നിയമവും അത് അനുശാസിക്കുന്നുണ്ട്. പക്ഷേ രാഷ്‌ട്രീയ നേട്ടത്തിനുവേണ്ടി മതവിഭാഗീയതയെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് പിണറായി സര്‍ക്കാര്‍ പിന്തുടരുന്നത്. സ്വര്‍ണ കള്ളക്കടത്തുപോലും ഖുറാനെ ഉപയോഗിച്ച് പ്രതിരോധിക്കാന്‍ ശ്രമിച്ചവരാണല്ലോ ഇവര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ ജിഹാദി ശക്തികളുടെ പിന്തുണ ലഭിച്ചതിനാല്‍ അവരെ പ്രീണിപ്പിക്കാന്‍ ഏതറ്റം വരെ പോകാനും ഈ സര്‍ക്കാര്‍ മടിക്കുന്നില്ല. ഒരു മതവിഭാഗത്തിനു മാത്രമായി കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയത് സമഭാവനയ്‌ക്ക് എതിരാണ്. ഇത്തരം നടപടികള്‍ സാമൂഹ്യ ജീവിതത്തില്‍ സൃഷ്ടിക്കുന്ന വിള്ളലുകള്‍ ജനങ്ങളെ തമ്മിലകറ്റുകയും ശത്രുത വളര്‍ത്തുകയും ചെയ്യും. അതിനാല്‍ ആപല്‍ക്കരമായ വര്‍ഗീയ പ്രീണനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. അധികാരം എന്തും ചെയ്യാനുള്ള ലൈസന്‍സല്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.