Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് സമഗ്രമായി അന്വേഷിക്കണം

അര്‍ഹതയുള്ള ഗുണഭോക്താക്കളെ പലതരത്തില്‍ കബളിപ്പിച്ചാണ് ഫണ്ട് തട്ടിയെടുക്കുന്നത്. നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പായതിനാല്‍ ഇത് പുറത്തുവരാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് വിഹിതം നല്‍കുന്നത്. തിരുവനന്തപുരത്തെ ചില സിപിഎം നേതാക്കളും ഇപ്രകാരം വന്‍തോതില്‍ പണം കൈപ്പറ്റിയതായാണ് പുറത്തുവരുന്ന വിവരം

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jul 17, 2021, 05:00 am IST
inEditorial

ഇടതുമുന്നണി ഭരണത്തിലെ മറ്റൊരു വന്‍ തട്ടിപ്പുകൂടി പുറത്തായിരിക്കുന്നു. തിരുവനന്തപുരം നഗരസഭയില്‍ പട്ടികജാതി ക്ഷേമ ഫണ്ടില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ചില ഉദ്യോഗസ്ഥര്‍ പ്രതികളായിട്ടുണ്ടെങ്കിലും തട്ടിപ്പിന് സൂത്രധാരത്വം വഹിച്ച ഡിവൈഎഫ്‌ഐ നേതാവിനെയും, പണം കൈപ്പറ്റിയെന്നു കരുതപ്പെടുന്ന സിപിഎം നേതാക്കളെയും പോലീസ് സംരക്ഷിക്കുകയാണ്. പട്ടികജാതി വിഭാഗങ്ങള്‍ക്ക് കടമുറി പണിയാനുള്ള പണവും, വിവാഹ ധനസഹായമായി അനുവദിക്കുന്ന തുകയും യഥാര്‍ത്ഥ ഗുണഭോക്താക്കളെ കബളിപ്പിച്ച് തട്ടിയെടുക്കുന്ന രീതി കാലങ്ങളായി തുടരുകയായിരുന്നു. ആനുകൂല്യം ലഭിക്കേണ്ടവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ നല്‍കിയശേഷം മറ്റൊരാളുടെ അക്കൗണ്ട് നമ്പര്‍ നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ഇതിന് നേതൃത്വം നല്‍കിയ പ്രതിന്‍ സാജ് കൃഷ്ണ തന്റെയും മാതാപിതാക്കളുടെയും അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായാണ് പുറത്തുവന്നിരിക്കുന്നത്. എസ്എഫ്‌ഐയിലൂടെ നേതാവായ ഇയാള്‍ നിലവില്‍ ഡിവൈഎഫ്‌ഐയുടെ സംസ്ഥാന സമിതിയംഗമാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ള, ഒട്ടേറെ കേസുകളില്‍ പ്രതിയായ ഇയാള്‍ക്ക് ഇന്ന് മന്ത്രിമാരായിരിക്കുന്നവര്‍ ഉള്‍പ്പെടെ നിരവധി സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇത്തരം ബന്ധങ്ങളുപയോഗിച്ചാണ് ഇയാള്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നുവന്നതും പണക്കാരനായതെന്നുമുള്ള ആക്ഷേപം സിപിഎമ്മുകാര്‍ക്കു പോലുമുണ്ടത്രേ.

സംഘടിതവും ആസൂത്രിതവുമായ തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. എസ്‌സി പ്രമോട്ടര്‍മാര്‍ വഴിയാണ് പട്ടികജാതി ക്ഷേമ ഫണ്ടിന്റെ ഗുണഭോക്താക്കളെ നിര്‍ണയിക്കുന്നത്. എസ്‌സി പ്രമോട്ടര്‍മാരെ നിശ്ചയിക്കുന്നതുപോലും തട്ടിപ്പിന് കളമൊരുക്കാനാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളില്‍നിന്നാണ് പ്രമോട്ടര്‍മാരെ നിയമിക്കുക. പ്രമോട്ടര്‍മാരാവാന്‍ അപേക്ഷിക്കുന്നവരില്‍നിന്ന് സിപിഎമ്മിന് താല്‍പ്പര്യമുള്ളവരെ മാത്രമേ നിയമിക്കൂ. ഇവരിലൂടെ കണ്ടെത്തുന്ന ഗുണഭോക്താക്കളെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി വേണ്ടപ്പെട്ടവര്‍ക്കു മാത്രം ധനസഹായം കൊടുക്കുകയാണ് ചെയ്യുന്നത്.ഇതിന് കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഒത്താശയും ലഭിക്കുന്നു. അര്‍ഹതയുള്ള ഗുണഭോക്താക്കളെ പലതരത്തില്‍ കബളിപ്പിച്ചാണ് ഫണ്ട് തട്ടിയെടുക്കുന്നത്. നടക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പായതിനാല്‍ ഇത് പുറത്തുവരാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനുമാണ് പാര്‍ട്ടി നേതാക്കള്‍ക്ക് വിഹിതം നല്‍കുന്നത്. തിരുവനന്തപുരത്തെ ചില സിപിഎം നേതാക്കളും ഇപ്രകാരം വന്‍തോതില്‍ പണം കൈപ്പറ്റിയതായാണ് പുറത്തുവരുന്ന വിവരം. ഇതുകൊണ്ടാണ് പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവനായ, തട്ടിപ്പിന്റെ സൂത്രധാരനായി കരുതപ്പെടുന്ന പ്രതിന്‍ സാജ് കൃഷ്ണയിലേക്ക് അന്വേഷണം നീളാത്തത്. ഇടതുമുന്നണി ഭരണത്തില്‍ മറ്റു പല അഴിമതിക്കേസുകളുടെ കാര്യത്തിലെന്നപോലെ ഉദ്യോഗസ്ഥരെ മാത്രം പ്രതികളാക്കി സിപിഎമ്മുകാരെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.  

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് തിരുവനന്തപുരത്തെ പട്ടികജാതി ഫണ്ട് തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ആദ്യം പുറത്തുവിട്ടത്. ഇക്കാര്യം അന്വേഷിക്കുമെന്നും, ഇതില്‍ പങ്കുണ്ടെങ്കില്‍ ഏത് ഉന്നതര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും ബന്ധപ്പെട്ട വകുപ്പു മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് ഉടന്‍ പ്രതികരണമുണ്ടായി. മന്ത്രിയെ ഫോണില്‍ വിളിച്ച് ഒരാള്‍ വധഭീഷണി മുഴക്കി. പരാതിയെ തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലായെങ്കിലും മഞ്ഞുമലയുടെ മേല്‍ത്തുമ്പു മാത്രമാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. തട്ടിപ്പില്‍ ഉന്നതന്മാര്‍ക്ക് പങ്കുണ്ടെന്നത് മന്ത്രി രാധാകൃഷ്ണനെതിരായ വധ ഭീഷണിയില്‍നിന്നു വ്യക്തമാണ്. ഉന്നതന്മാരുടെ പിന്തുണയില്ലെങ്കില്‍ മന്ത്രിക്കെതിരെ പോലും വധഭീഷണി മുഴക്കാനുള്ള ധൈര്യം ഉണ്ടാവില്ലല്ലോ. തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുതാണെന്നു വേണം ഊഹിക്കാന്‍. ഈ തട്ടിപ്പ് തിരുവനന്തപുരത്തു മാത്രം ഒതുങ്ങിനില്‍ക്കാനുള്ള ഒരു സാധ്യതയുമില്ല. സിപിഎമ്മിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന പലതരം തട്ടിപ്പുകളില്‍ ഒന്നു മാത്രമാണിതെന്ന് കരുതേണ്ടിയിരിക്കുന്നു. പാര്‍ട്ടിയില്‍പ്പെടുന്ന ക്രിമിനലുകളെയും തട്ടിപ്പുകാരെയും എന്തു വില കൊടുത്തും സംരക്ഷിക്കുന്ന നയമാണ് സിപിഎം സ്വീകരിക്കുന്നത്. അധികാരം ഇതിനുള്ളതാണെന്ന ഉറച്ചബോധ്യമാണ് അവര്‍ക്കുള്ളത്. ഈ കേസ് പോലീസ് സംരക്ഷിക്കുന്നത് പ്രതികളെ രക്ഷിക്കാന്‍ വേണ്ടി മാത്രമായിരിക്കും. കോടതിയുടെ മേല്‍നോട്ടത്തിലുള്ള സമഗ്രമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരികയും കുറ്റവാളികള്‍ പിടിക്കപ്പെടുകയും ചെയ്യുകയുള്ളൂ.

Tags: പട്ടികജാതി ഫണ്ട് തട്ടിപ്പ്cpmകേരള സര്‍ക്കാര്‍ഡിവൈഎഫ്ഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

Kerala

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.