Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പുതിയ ക്യൂബന്‍ വിപ്‌ളവം: ക്യൂബയുടെ പേരില്‍ പുളകം കൊണ്ട മുഖ്യമന്ത്രിയും മണിയും ബേബിയും എന്തു പറയുന്നു

ക്യൂബയില്‍ നിന്ന് വാക്‌സിന്‍ എത്തിക്കുമെന്ന് മന്ത്രിയായിരുന്ന എം എം മണി പ്രഖ്യാപിക്കുകയും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ക്യൂബന്‍ ആരോഗ്യ മാതൃകയുടെ മഹത്വം പാടി ഫേസ് ബുക്ക് പോസ്റ്റിടുകയും ചെയ്തു.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Jul 13, 2021, 03:44 pm IST
in Article

‘ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊവിഡ് ചികിത്സയ്‌ക്കായി ഉപയോഗിക്കുന്ന കാര്യം ഇന്നത്തെ അവലോകന യോഗത്തില്‍ ചര്‍ച്ചയായി.  ചൈനയിലെ വുഹാനില്‍നിന്നു പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 പിടിച്ചുകെട്ടാന്‍ ചൈന ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും ക്യൂബയില്‍നിന്നുള്ള മരുന്നാണ്. എന്നാല്‍, ഇത് സംസ്ഥാനത്ത് ഉപയോഗിക്കണമെങ്കില്‍ ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട് എന്നും അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും‘ 

2020 മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയതാണിത്. കൊറോണ വൈറസ് വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ക്യൂബന്‍ സഹായം തേടാനൊരുങ്ങുന്നത് ദേശാഭിമാനി വലിയ വാര്‍ത്തയുമാക്കി.

‘കോവിഡിനെതിരെ ക്യൂബ വികസിപ്പിച്ച വാക്‌സിനുകള്‍ നിലവില്‍ ഉപയോഗത്തില്‍ ഉള്ളവയേക്കാള്‍ ഫലപ്രദമെന്ന് പഠനം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബയോഫാര്‍മ വികസിപ്പിച്ച ‘സൊബെറാന 2’ 91.2 ശതമാനം ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലില്‍ തെളിഞ്ഞു. അബ്ദല വാക്‌സിന്‍ 92.8 ശതമാനം ഫലപ്രദമെന്ന് അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 28 ദിവസത്തെ ഇടവേളയില്‍ മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കേണ്ടത്. ‘സൊബെറാന’യില്‍ മൂന്നാം ഡോസായി ‘സൊബെറാന പ്ലസ്’ നല്‍കുന്നു.റഫ്രിജറേറ്ററില്‍ രണ്ടുമുതല്‍ എട്ടുവരെ ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാമെന്നതും പ്രത്യേകതയാണ്. കണ്‍ജുഗേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ആദ്യ കോവിഡ് വാക്‌സിനുകളാണ് ഇവ. വൈറസിന്റെ സ്‌പൈക്ക് പ്രോട്ടീന്‍ കൃത്രിമ പദാര്‍ഥവുമായി കൂട്ടിച്ചേര്‍ത്താണ് അബ്ദല വാക്‌സിന്‍ നിര്‍മിച്ചിരിക്കുന്നത്. ടെറ്റനസ് വാക്‌സിനുമായി ചേര്‍ത്താണ് സൊബെറാന തയ്യാറാക്കിയിരിക്കുന്നത്. വാക്‌സിനിലെ വൈറസ് ആന്റിജന്‍ മനുഷ്യ ശരീരത്തില്‍ കൂടുതല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കാനാണ് ഇത്. ആഗസ്‌തോടെ രാജ്യത്തെ 70 ശതമാനം ആളുകള്‍ക്കും വര്‍ഷാന്ത്യത്തോട മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളും ആഫ്രിക്കന്‍ യൂണിയനും വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്’. എന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത.

ക്യൂബയില്‍ നിന്ന് വാക്‌സിന്‍ എത്തിക്കുമെന്ന് മന്ത്രിയായിരുന്ന എം എം മണി പ്രഖ്യാപിക്കുകയും പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ക്യൂബന്‍ ആരോഗ്യ മാതൃകയുടെ മഹത്വം പാടി ഫേസ് ബുക്ക് പോസ്റ്റിടുകയും ചെയ്തു.

വര്‍ഷം ഒന്നര കഴിഞ്ഞപ്പോള്‍ കേള്‍ക്കുന്നത് ക്യൂബയില്‍ കോവിഡ് മൂലം രോഗികള്‍ പിടഞ്ഞു മരിക്കുന്നതിന്റേയും വാക്‌സിന്‍ വേണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ തെരുവിലിറങ്ങുന്നതിന്റേയും വാര്‍ത്തകളാണ്.കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ക്യൂബയില്‍ അനുഭവപ്പെടുന്ന ക്ഷാമത്തിനെതിരെയാണ് ആയിരങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കമ്മ്യൂണിസം മടുത്തു തങ്ങള്‍ക്ക് സ്വാതന്ത്ര്യവും വാക്‌സനും ആഹാരവുമെത്തിക്കു എന്നാണ് പ്രതിഷേധക്കാര്‍ ഭരണകൂടത്തോട് ആവശ്യപ്പെടുന്നത്.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായതോടെ സമ്പത്തിക മേഖല തകര്‍ന്നടിയുകയും ചെയ്തു. ഇനി മൂന്നാം കൊവിഡ് തരംഗം ക്യൂബയില്‍ അനുഭവപ്പെട്ടാല്‍ ആഹാരം, മരുന്ന് മറ്റ് ആവശ്യ സാധനങ്ങളുടെ ക്ഷാമം നേരിടുമെന്ന് ജനം ഭീതിയിലാണ്.

കൊവിഡ് കാരണം ക്യൂബയില്‍ ഭൂരിഭാഗം ചന്തകളും കടകളും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇറക്കുമതിയാണ് ക്യൂബ ജനങ്ങളെ പോറ്റാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. രാജ്യത്തിന് പുറത്ത് സ്വന്തം കറന്‍സി പെസോയ്‌ക്ക് മൂല്യമില്ല. ഡോളറിലും യൂറോയിലുമാണ് കൈമാറ്റം. ഇത് ക്യൂബയിലേക്ക് വരുന്നതാകട്ടെ ടൂറിസ്റ്റുകളിലൂടെയും വിദേശത്തുള്ള ക്യൂബന്‍ ജനതയുടെ പണമടയ്‌ക്കലിലൂടെയുമാണ്. കൊവിഡ് വന്നതോടെ പണം വരാനുള്ള മാര്‍ഗങ്ങള്‍ അടഞ്ഞു. കറന്‍സി മാര്‍ക്കറ്റില്‍ നിന്ന് അപ്രത്യക്ഷമായി . എന്തിനും ക്യൂ. വെണ്ണ, ടൂത്ത് പേസ്റ്റ്, പാചക എണ്ണ, ഉരുളക്കിഴങ്ങ് എന്നിങ്ങനെ ഒരുകടയില്‍ ഓരോന്നിനും ക്യൂ. ബാങ്കുകളില്‍, ബസ് സ്റ്റോപ്പുകളില്‍, പെട്ടിക്കടകളില്‍, ടെലഫോണ്‍ ബില്‍ അടയ്‌ക്കേണ്ട സ്ഥലത്ത് എല്ലായിടത്തും ക്യൂ നില്‍ക്കാതെ രക്ഷയില്ല. ക്യൂ നിന്നാലും സാധനം റേഷനായേ ലഭിക്കൂ.

യു.എസ് ഉപരോധത്തില്‍ വര്‍ഷങ്ങളായി ക്യൂബയില്‍ ഭക്ഷ്യക്ഷാമമുണ്ട്. കൂടുതലും ഉപയോഗ വസ്തുക്കള്‍ സര്‍ക്കാര്‍ റേഷന്‍ ആണ്. അല്ലാത്തവ പൊതുവിപണിയില്‍ കൂടിയ വിലയ്‌ക്ക് വാങ്ങണം. ഇത് നിയന്ത്രിക്കുന്നത് ക്യൂബന്‍ പട്ടാളമാണ്. അവിടെ ചെലവഴിക്കാനുള്ള പണം, സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയായ ക്യൂബയില്‍ അധികം പേര്‍ക്കുമില്ല.കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ ക്യൂബ സ്വകാര്യമേഖല തുറന്നു നല്‍കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ തീരുമാനിച്ചിരുന്നു. 127 മേഖലകളിലായി ആറ് ലക്ഷം ലൈസന്‍സുകളാണ് നല്‍കിയത്. ഭക്ഷണശാലകള്‍, ടാക്‌സി സര്‍വീസുകള്‍ എന്നിങ്ങനെ നാമമാത്രമായ നിയന്ത്രണം ആവശ്യമുള്ള മേഖലകളാണ് തുറന്നു നല്‍കിയത്.

തെരുവിലിറങ്ങിയ പ്രതിഷേധക്കാര്‍  യുവാക്കളായിരുന്നു. ഏകാധിപത്യം തുലയട്ടെ’, ‘ഞങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ലാറ്റിന്‍ അമേരിക്കന്‍ ദ്വീപുരാഷ്‌ട്രത്തിലെ വിവിധ പട്ടണങ്ങളില്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്. ദശാബ്ദങ്ങള്‍ക്ക് ഇടയില്‍ ക്യൂബയില്‍ ആദ്യമായാണ് ഇത്രയും വിപുലമായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ഉണ്ടാകുന്നത്.രാജ്യത്തെ വ്യവസ്ഥയില്‍ ചെറുപ്പക്കാര്‍ക്ക് വിശ്വാസമില്ല. ദശാബ്ദങ്ങളായി തുടരുന്ന ഉപരോധവും തൊഴിലില്ലായ്‌മയും അധികാരത്തില്‍ പ്രാതിനിധ്യമില്ലാത്തതും ഒക്കെ അവരെ തെരുവിലിറക്കാന്‍ പ്രേരിപ്പിച്ചു. കമ്മ്യൂണിസത്തിന്റെ കാടത്വത്തെക്കുറിച്ച് അറിവില്ലാഞ്ഞിട്ടാകില്ല, മറ്റു വഴിയില്ലാത്തതിനാലാണ് അവര്‍ തെരുവിളിറങ്ങിയത്.

അത് ക്യൂബന്‍ ജനതയുടെ കാര്യം. പക്ഷേ ഇവിടെ ക്യൂബയുടെ പേരില്‍ പുളകം കൊണ്ട മുഖ്യമന്ത്രിയും മന്ത്രിയും പാര്‍ട്ടിയും ഒക്കെ ഇപ്പോള്‍ എന്തു പറയുന്നു എന്നാണറിയേണ്ട്. കമ്മ്യൂണിസ്റ്റുകളുടെ ജനിതക സ്വഭാവമായ പെരുംകള്ളം പറച്ചില്‍ ഒന്നുകൂടി പൊളിയെന്നു തെളിയുകയാണ് പുതിയ ക്യൂബന്‍ വിപ്‌ളവം

Tags: Pinarayi VijayanM A BabyM.M Maniക്യൂബ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

സോനം വാങ്ചുകിനെ മെഡന്‍റ് ആശുപത്രിയില്‍ ചെന്ന് കണ്ട് കേന്ദ്രമന്ത്രിമരായ ജെ.പി.നദ്ദയും ജിതേന്ദ്ര സിങ്ങും

സോനം വാങ്ചുക് അയഞ്ഞു… പ്രതിഷേധക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് ലഭിച്ചാൽ നിരാഹാരം അവസാനിപ്പിക്കുമെന്ന് സോനം വാങ്ചുക്ക്

വനിതാ മാധ്യമപ്രവർത്തകയെ അക്രമിച്ച് പാറ്റകൾ , അശ്ലീല പ്രദർശനവും : ടൈംസ് നൗ റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

നടുറോഡില്‍ യുവതിയുടെ കൈവെട്ടി മാറ്റി: ആക്രമിച്ചത് ഒപ്പം താമസിച്ച യുവാവ്

പൊലീസുകാരുടെ മർദ്ദനമേറ്റ് പെൺകുട്ടി മരിച്ചു ; വ്യാജവാർത്ത പ്രചരിപ്പിച്ച് ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾ ; പൊളിച്ചടുക്കി പി ഐ ബി

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

സോണിയാഗാന്ധി മന്ദിര്‍മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ തടങ്കലില്‍ വെച്ച പ്രിയങ്ക ഗാന്ധിയെ കാണാന്‍ എത്തുന്നു (വലത്ത്)

മകളെ പൊലീസ് സ്റ്റേഷനില്‍ കാണാനെത്തിയ സോണിയ…മോദിയെ നശിപ്പിക്കാന്‍ അധികാരം ഉപയോഗിച്ച് നടത്തിയ ക്രൂരതകള്‍ക്ക് കാലം നല്‍കിയ തിരിച്ചടി

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

എൻസിപി-എൻഡിഎ പ്രവേശനം? പ്രധാനമന്ത്രി മോദിയുമായി ശരദ് പവാറും സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തി

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

ഹൈക്കോടതി ജഡ്ജിക്ക് നേരെ അസഭ്യ വര്‍ഷം; യുവാവിന് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.