Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് കാലത്ത് പരോള്‍ നല്‍കേണ്ടത് 10 വര്‍ഷത്തിന് താഴെ ശിക്ഷയുള്ളവര്‍ക്ക്; അഭയക്കേസ് പ്രതികള്‍ ജീവപര്യന്തത്തടവുകാര്‍ ; ഇടപെട്ട് ഹൈക്കോടതി

അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2021, 12:52 pm IST
in Kerala

കൊച്ചി:അഭയ കേസ് പ്രതികള്‍ക്ക് നിയമവിരുദ്ധ പരോള്‍ അനുവദിച്ച സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടു. പരോള്‍ അനുവദിച്ചതിനെതിരെ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് കോടതി ഇടപെടല്‍. 

കേസില്‍ ആഭ്യന്തര വകുപ്പ്, ജയില്‍ ഡിജിപി, പ്രതികള്‍, സിബിഐ എന്നിവര്‍ക്ക് ഹൈക്കോടതി തിങ്കളാഴ്ച നോട്ടീസയച്ചു.  വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് നോട്ടീസ്.കൊവിഡിന്റെ പശ്ചാത്തലത്തില്‍ പത്തുവര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ ലഭിച്ചവര്‍ക്ക് പരോള്‍ നല്‍കാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വേണമായിരുന്നു. എന്നാല്‍ ജീവപര്യന്തം ശിക്ഷ കിട്ടിയ അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്തുകൊണ്ടെന്നാണ് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ഹര്‍ജിയില്‍ ഉയര്‍ത്തിയിരിക്കുന്ന ചോദ്യം.  

പരോളിന് മുന്‍പ് സര്‍ക്കാര്‍ ജയില്‍ ഹൈപവര്‍ കമ്മിറ്റിയുടെ അനുമതിയും വാങ്ങിയിട്ടില്ലെന്ന് ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് അഭയകേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചിരിക്കുന്നതെന്ന ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ ഹര്‍ജിവാദം ഹൈക്കോടതി പരിഗണിക്കുകയായിരുന്നു. 

കോവിഡിന്റെ പേരില്‍ കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിക്കുന്നത് നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് 28 വര്‍ഷം അഭയയ്‌ക്ക് നീതി കിട്ടാന്‍ പോരാടിയ ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

കേസ് പരിഗണിക്കാനായി പിന്നീട് ഒരു ദിവസത്തേക്ക് മാറ്റിവെച്ചു.  

ജയിലില്‍ കോവിഡ് വര്‍ധിച്ചുവെന്ന് ചൂണ്ടിക്കാട്ടി അഭയകേസിലെ ഒന്നാം പ്രതി ഫാ.കോട്ടൂരിനാണ് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും ആദ്യം പരോള്‍ അനുവദിച്ചത്. ഫാ. തോമസ് കോട്ടൂര്‍ മെയ് 11നാണ് പുറത്തിറങ്ങിയത്. അതിന്റെ തൊട്ടടുത്ത ദിവസം മെയ് 12ന്  കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയ്‌ക്കും അട്ടക്കുളങ്ങര ജയിലില്‍ നിന്നും പരോള്‍ നല്‍കി. സിസ്റ്റര്‍ സെഫി 90 ദിവസത്തെ പരോളാണ് അനുവദിച്ചിരിക്കുന്നത്. കോട്ടൂരിന് ഇരട്ട ജീവപര്യന്തവും കഠിന തടവും സെഫിയ്‌ക്ക് ജീവപര്യന്തവും കഠിന തടവും ആണ് സിബി ഐ 2020 ഡിസംബര്‍ 23ന് വിധിച്ചത്.

നേരത്തെ അഞ്ചു തവണ കോടതി ഈ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് കോവിഡ് പശ്ചാത്തലത്തില്‍ ഇരുവര്‍ക്കും പരോള്‍ നല്‍കിയിരിക്കുന്നത്. 

Tags: അഭയ കേസ്സിസ്റ്റര്‍ സെഫിഫാദര്‍ കോട്ടൂര്‍കേസ്സര്‍ക്കാര്‍കേരള ഹൈക്കോടതിഹൈക്കോടതിസിസ്റ്റര്‍ അഭയഅഭയജോമോന്‍ പുത്തന്‍പുരയ്ക്കല്‍parole
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ച സിപിഎം നേതാവിന് ഒരു മാസത്തിനുളളില്‍ പരോള്‍,ആനുകൂല്യം തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയില്‍ വിജയിച്ച നിഷാദിന്

Kerala

ടിപി വധക്കേസ് പ്രതികൾക്ക് വീണ്ടും പരോള്‍; പുറത്തി റങ്ങുന്നത് 15 ദിവസത്തേയ്‌ക്ക്, സ്വാഭാവിക പരോളെന്ന് ജയിൽ അധികൃതർ

Kerala

മൂന്നു മാസത്തിനിടെ രണ്ട് തവണ പരോൾ; ടി.പി കേസ് പ്രതി ടി.കെ.രജീഷ് 20 ദിവസത്തേയ്‌ക്ക് പുറത്തിറങ്ങുന്നു

Kerala

പരോളിനായി പണം വാങ്ങി; ജയിൽ ഡിഐജിക്കെതിരെ കേസ്, ജയിലിൽ സൗകര്യം ഒരുക്കാനും പണം വാങ്ങി

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി ആറാഴ്ച കൂടി അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

വേനൽചൂട്: ദൽഹിയിൽ സ്‌കൂൾ-പൊതു ഓഫീസ് പ്രവർത്തന മാനദണ്ഡങ്ങൾ സർക്കാർ പുറത്തിറക്കി

തൃശൂർ വെടിക്കെട്ട്പുര ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം

ബാലിയിലെ ആഡംബര റിസോർട്ടിൽ മോഷണം; ഇന്ത്യൻ വിനോദസഞ്ചാരികൾ പിടിയിൽ

വെടിക്കെട്ടപകടത്തിൽ കേന്ദ്ര സംഘവും അന്വേഷണത്തിന്; പരിശോധനയ്‌ക്ക് കൂടുതൽ കഡാവർ നായകളെ എത്തിക്കും: സുരേഷ് ഗോപി

ശ​ര​ദ് പ​വാ​ർ ആ​ശു​പ​ത്രി​യി​ൽ

‘ഭീകരതയ്‌ക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല’; പഹൽഗാം ഭീകരാക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ പ്രധാനമന്ത്രി

പൂരം നടത്തിപ്പ്: എല്ലാവരുമായി ആലോചിച്ച ശേഷം അന്തിമ തീരുമാനം, നാളത്തെ യോഗത്തിന് ഹൈക്കോടതി അനുമതി

മലപ്പുറത്ത് ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങിയ യു​വ​തി​യു​ടെ നാലര ലക്ഷം രൂപയുടെ പാ​ദ​സ​രം കള്ളൻ മുറിച്ചെടുത്തു കൊണ്ടുപോയി

‘ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിയിക്കാറുണ്ട്, അവർ ക്രിസ്തീയ ഗാനം പാടിയതിൽ തെറ്റില്ല’- ക്ഷേത്ര കമ്മറ്റി

മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവലിനെത്തിയ 2 BSF ജവാന്മാരെ കാണാനില്ല: ഔദ്യോഗികമായി പരാതി നൽകി ബിഎസ്എഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.