ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ പുതുതായി പിന്നാക്കജാതിയില്‍ നിന്നും 12 പേരും പിന്നാക്ക വിഭാഗത്തില്‍ നിന്നും എട്ട് പേരും ഒബിസിയില്‍ നിന്നും 19 പേരും മന്ത്രിമാരായി എത്തുന്നത് വഴി പ്രധാനമന്ത്രി മോദി എന്‍ഡിഎ മന്ത്രിസഭയുടെ മുഖം മിനുക്കുകയാണ്.
തമിഴ്നാട്, രാജസ്ഥാന്, കര്‍ണ്ണാടക, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ബംഗാള്‍, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുമാണ് പിന്നാക്കജാതിയില്‍ നിന്നുള്ള പുതിയ മന്ത്രിമാര്‍ എത്തുന്നത്. ഇതില്‍ രണ്ട് പേര്‍ക്ക് കാബിനറ്റ് പദവി നല്‍കുമെന്നറിയുന്നു.
എട്ട് പേര് പിന്നാക്ക വിഭാഗത്തില്‍ നിന്നും മന്ത്രിസഭയില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. അരുണാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ഒഡിഷ, അസം, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. ഇതില്‍ മൂന്ന് പേര്‍ക്ക് കാബിനറ്റ് റാങ്ക് കിട്ടാന്‍ സാധ്യതയുണ്ട്. മറ്റ് പിന്നാക്ക സമുദായത്തില്‍ (ഒബിസി) നിന്നും 19 പേരാണ് മന്ത്രിമാരാകുന്നത്. ഇതില്‍ അഞ്ച് പേരെങ്കിലും കാബിനറ്റ് പദവിയില്‍ ഉണ്ടാകും. മുസ്ലിം, ക്രിസ്ത്യന്‍, സിഖ് സമുദായത്തില്‍ നിന്നും ഓരോ മന്ത്രിമാരുണ്ടാകും. രണ്ട് പേര് ബുദ്ധസമുദായത്തില് നിന്നും മന്ത്രിമാരായെത്തും.
ഇനി പ്രൊഫഷന് നോക്കിയാല്‍ 13 അഭിഭാഷകര്‍, ആറ് ഡോക്ടര്‍മാര്‍, അഞ്ച് എഞ്ചിനീയര്‍മാര്‍, ഏഴ് സിവില്‍ സര്വ്വീസുകാര#്, മൂന്ന് എംബിഎക്കാര്‍, ഏഴ് ഡോക്ടറേറ്റ് നേടിയവര്‍ എന്നിവരും മന്ത്രിസഭയില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: