Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

യുപിയില്‍ തുടരുന്ന ബിജെപി തരംഗം

മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് യോഗിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും, ഇരു നേതാക്കളും അകല്‍ച്ചയിലാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണിത്. കൊവിഡ് മഹാമാരിയെ തടയുന്നതില്‍ മഹത്തായ പ്രവര്‍ത്തനം കാഴ്ചവച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2021, 05:00 am IST
inEditorial

ഉത്തര്‍പ്രദേശിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലം ബിജെപി വിരുദ്ധരുടെ വ്യാമോഹം തകര്‍ക്കുന്നതാണ്. ആകെയുള്ള 75ല്‍ 65 സീറ്റും പിടിച്ചടക്കി ബിജെപി നടത്തിയ ജൈത്രയാത്രയില്‍ പ്രതിപക്ഷ പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും നിലംപരിശായി. തോല്‍വി ഭയന്ന് മായാവതിയുടെ ബിഎസ്പി തെരഞ്ഞെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക് ആറ് സീറ്റില്‍ മാത്രം ജയിക്കാനായപ്പോള്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റുപോലും നേടാനായില്ല. കഴിഞ്ഞ തവണത്തെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 60സീറ്റില്‍ ജയിച്ച സമാജ്‌വാദി പാര്‍ട്ടിക്ക് സ്വന്തം തട്ടകമായ മെയിന്‍പുരി പോലും നഷ്ടമായി. മൂന്നു പതിറ്റാണ്ടായി പാര്‍ട്ടി ജയിച്ചു പോന്ന സീറ്റാണിതെന്നോര്‍ക്കണം. കോണ്‍ഗ്രസ്സിന്റെ താത്ക്കാലിക അധ്യക്ഷയായ സോണിയയുടെ മണ്ഡലമായ റായ്ബറേലിയിലെയും പാര്‍ട്ടിയുടെ തട്ടകമായി വിശേഷിപ്പിക്കപ്പെട്ടിരുന്ന അമേഠിയിലെയും ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവികള്‍ ബിജെപി പിടിച്ചെടുത്തതോടെ നെഹ്‌റു കുടുംബത്തിന്റെ അവകാശവാദങ്ങളെല്ലാം അപ്രസക്തമായി. പ്രിയങ്ക വാദ്രയെ മുന്‍നിര്‍ത്തി യുപിയില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കാമെന്ന കോണ്‍ഗ്രസ്സിന്റെ സ്വപ്‌നം ഒരിക്കല്‍ക്കൂടി തകര്‍ന്നിരിക്കുന്നു. മുസഫര്‍ നഗറില്‍ ബിജെപി നേടിയ വിജയമാണ് ഇതിനെക്കാള്‍ ശ്രദ്ധേയം. കേന്ദ്ര സര്‍ക്കാരിനെതിരെ ‘കര്‍ഷകസമരം’ നയിക്കുന്ന രാകേഷ് ടിക്കായത്തിന്റെ സ്വന്തം നാടായ ഇവിടെ സമാജ്‌വാദി പാര്‍ട്ടിയുടെയും ആര്‍എല്‍ഡിയുടെയും സംയുക്ത സ്ഥാനാര്‍ത്ഥിയെയാണ് ബിജെപി പരാജയപ്പെടുത്തിയത്. രാകേഷ് ടിക്കായത്തിന്റെ സഹോദരന്‍ നരേഷ് ടിക്കായത്തിന്റെ പിന്തുണയും ഈ സ്ഥാനാര്‍ത്ഥിക്കുണ്ടായിരുന്നു.  

ഉത്തര്‍പ്രദേശിലെ ബിജെപി ഘടകത്തില്‍ വലിയ ഉള്‍പ്പോരാണെന്നും, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയിലും മന്ത്രിസഭയിലും എതിര്‍പ്പ് ഉരുണ്ടുകൂടുകയാണെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ ചമയ്‌ക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായ ജിതിന്‍ പ്രസാദ ബിജെപിയിലെത്തിയതും, മുന്‍ ഐഎഎസ് ഓഫീസര്‍ എ.കെ. ശര്‍മയെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതുമൊക്കെ പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും തമ്മിലെ അധികാരവടംവലിയുടെ ഭാഗമാണെന്ന് പ്രചരിപ്പിച്ചവരുണ്ട്. ഇതിനൊക്കെ യാതൊരു അടിസ്ഥാനവുമില്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ബിജെപി വിജയത്തിന്റെ ബഹുമതി മുഖ്യമന്ത്രി യോഗിക്കും കഠിനാധ്വാനികളായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുമുള്ളതാണെന്ന പ്രശംസയാണ് പ്രധാനമന്ത്രി മോദിയില്‍നിന്നുണ്ടായത്. വിജയം പ്രധാനമന്ത്രിയുടെ ജനക്ഷേമ നയങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് യോഗിയും പ്രതികരിച്ചു. മുഖ്യമന്ത്രിയെന്ന നിലയ്‌ക്ക് യോഗിയുടെ പ്രകടനത്തില്‍ പ്രധാനമന്ത്രി അസ്വസ്ഥനാണെന്നും, ഇരു നേതാക്കളും അകല്‍ച്ചയിലാണെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കുള്ള മറുപടിയാണിത്. കൊവിഡ് മഹാമാരിയെ തടയുന്നതില്‍ മഹത്തായ പ്രവര്‍ത്തനം കാഴ്ചവച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്.  

യുപിയിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പു ഫലം എന്താവുമെന്ന് എല്ലാവരും ഉറ്റുനോക്കിയിരിക്കുകയായിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനായാല്‍ അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന പ്രതീക്ഷയോടെയുള്ള പ്രചാരണത്തിന് പ്രതിപക്ഷം തുടക്കം കുറിച്ചിട്ട് കുറെക്കാലമായി. ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയ്‌ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപിയെ തോല്‍പ്പിക്കാനായാല്‍, 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും അധികാരം നിലനിര്‍ത്താമെന്ന ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിക്കാമെന്നാണ് പ്രതിപക്ഷം കരുതുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ 70 ലേറെ സീറ്റുകള്‍ നല്‍കി മുഖ്യ പങ്ക് വഹിച്ചത് ഉത്തര്‍പ്രദേശാണ്. ഈ വിജയം ആവര്‍ത്തിക്കുന്നത് തടഞ്ഞുകൊണ്ടല്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നേറ്റത്തെ ചെറുക്കാനാവില്ലെന്ന തിരിച്ചറിവാണ് ഉത്തര്‍പ്രദേശിനെ മുന്‍നിര്‍ത്തി തന്ത്രങ്ങള്‍ മെനയാന്‍ പ്രതിപക്ഷത്തെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി മോദിയുടെ മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശ് ബിജെപിയുടെ ഉരുക്കുകോട്ടയായി തുടരുകയാണെന്ന വ്യക്തമായ സൂചനയാണ് ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നല്‍കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂദല്‍ഹി ശ്രീറാം കോളേജ് ഓഫ് കൊമേഴ്‌സിന്റെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മെട്രോയില്‍ കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി
India

ഇപ്പോള്‍ മോദി വീഴും എന്ന് അവര്‍ കരുതി, അത് വ്യാമോഹങ്ങളായി: പ്രധാനമന്ത്രി

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

Kerala

രാമകഥാ കോണ്‍ക്ലേവില്‍ ആത്മീയ പങ്കാളിയായി കാലടി ശൃംഗേരി മഠം

India

ചൈന വ്യാവസായിക അടിത്തറയെ ദുര്‍ബലപ്പെടുത്തി; മോദി അന്നേ മുന്നറിയിപ്പ് നല്‍കി, ഇപ്പോള്‍ ഞങ്ങള്‍ തിരിച്ചറിയുന്നു: ബെല്‍ജിയം പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വലിയ ധനാഗമവും കുടുംബസന്തോഷവും: സമ്പൂർണ്ണ രാശിഫലം (06 സെപ്റ്റംബർ 2026) – AI ജ്യോതിഷം

ലഡാക്കിലെ ഉപ്ഷിയില്‍ നിര്‍മിച്ച പാറകൊണ്ടുള്ള തടയണ

പാകിസ്ഥാന് മറുപടിയുമായി ഭാരതം; സിന്ധു നദിക്ക് കുറുകെ ആദ്യപാറ തടയണ പൂര്‍ത്തിയായി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

പിഒകെ പ്രതിഷേധം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കത്തിന് തിരിച്ചടി

‘നിങ്ങള്‍ക്ക് ഓടാം, പക്ഷേ ഒളിച്ചിരിക്കാന്‍ കഴിയില്ല’; ജമ്മുകശ്മീര്‍: കൊല്ലപ്പെട്ട ഭീകരനെ തിരിച്ചറിഞ്ഞു

ലഹരിമരുന്നും ഫോണ്‍ ഉപയോഗവും: അദ്ധ്യാപകര്‍ അതീവ ജാഗ്രത പുലര്‍ത്തണം – പ്രധാനമന്ത്രി

ഒരു വിദ്യാര്‍ത്ഥിക്കുപോലും ഗുണമേന്മയുള്ള വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കണം: രാഷ്‌ട്രപതി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

അപകട സ്ഥലം തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി
മുഹമ്മദ് നദീമുദ്ദീന്‍ സന്ദര്‍ശിക്കുന്നു

ജില്ലയിലെ ദേശീയപാതകളില്‍ സംയുക്ത പരിശോധനയ്‌ക്ക് കളക്ടറുടെ നിര്‍ദേശം: റിപ്പോര്‍ട്ട് ബുധനാഴ്ച നല്‍കണം

വി. വിശ്വ, ജി.സന്തോഷ്, പ്രസന്ന, എം.മുരളീകൃഷ്ണന്‍, ഐ.സൂര്യ, കെ.യുവസഞ്ജിത്, ജോഷ്വ ഹില്‍സണ്‍, എന്‍.ജീവ

കയ്‌പമംഗലം കാര്‍ അപകടം: ആഘോഷയാത്ര പാതിവഴിയില്‍ അവസാനിപ്പിച്ച് അവര്‍ ഒന്നിച്ച് മടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.