Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അപകട സൈറണ്‍പോലും പ്രവര്‍ത്തന രഹിതം; അധികൃതരുടെ വീഴ്ചകള്‍ മറച്ച്, ഹര്‍ഷാദിനെ പഴിച്ച്, മൃഗശാല ഡയറക്ടറുടെ റിപ്പോര്‍ട്ട്

ഒരു കൂട്ടില്‍നിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഇരു കൂടുകളെയും വേര്‍തിരിക്കുന്ന വാതില്‍ ലോക്ക് ചെയ്‌തെന്നു ഉറപ്പാക്കണം. കൂട് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് അപകടം ഉണ്ടാകാതിരിക്കാനാണിത്.

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 4, 2021, 09:11 pm IST
in Kerala

തിരുവനന്തപുരം: മൃഗശാ!ലയില്‍ രാജവെമ്പാലയുടെ കടിയേറ്റ് ആനിമല്‍ കീപ്പര്‍ ഹര്‍ഷാദ് മരിച്ച സംഭവത്തില്‍ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിക്ക് മൃഗശാല ഡയറക്ടര്‍ അബു എസ്. റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അധികൃതരുടെ വീഴ്ചകള്‍ മറച്ച്, ഹര്‍ഷാദിന്റെ പിഴവുകള്‍ നിരത്തിയാണ് ഡയറക്ടര്‍ മൂന്നു പേജുള്ള റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറിയത്. രാജവെമ്പാലയുടെ മാറ്റക്കൂടിന്റെ വാതില്‍ അടയ്‌ക്കാതെ വൃത്തിയാക്കിയതാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. റിപ്പോര്‍ട്ട് മന്ത്രി ചിഞ്ചുറാണി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.

  രണ്ടു കൂടുകളാണു രാജവെമ്പാലയെ പാര്‍പ്പിച്ചിരിക്കുന്ന കെട്ടിടത്തിലുള്ളത്. ഒന്നു വലുതും മറ്റേതു ചെറുതുമാണ്. മൃഗശാലയിലെത്തുന്ന ആളുകള്‍ കാണുന്നതു വലിയ കൂടാണ്. ചെറിയകൂട് ഇതിനു പിന്നിലാണ്. ഒരു കൂട്ടില്‍നിന്ന് മറ്റൊരു കൂട്ടിലേക്കു പാമ്പിനെ മാറ്റി വേണം കൂട് വൃത്തിയാക്കാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ ഇരു കൂടുകളെയും വേര്‍തിരിക്കുന്ന വാതില്‍ ലോക്ക് ചെയ്‌തെന്നു ഉറപ്പാക്കണം. കൂട് വൃത്തിയാക്കുന്നതിനിടെ പാമ്പുകടിയേറ്റ് അപകടം ഉണ്ടാകാതിരിക്കാനാണിത്.  

  ഹര്‍ഷാദ് വലിയ കൂട്ടിലേക്കു ക്ലീനിംഗിനായി കയറുമ്പോള്‍ അതിനുള്ളില്‍ പാമ്പില്ലെന്നു സിസി ടിവി ക്യാമറ ദൃശ്യങ്ങളില്‍ വ്യക്തമാണ്. പാമ്പിനെ പിന്നിലെ ചെറിയ കൂട്ടിലേക്കു മാറ്റിയാണു ക്ലീനിംഗ് നടത്തിയതും. എന്നാല്‍ ജീവനക്കാര്‍ ശബ്ദം കേട്ട് എത്തിയപ്പോള്‍ ഹര്‍ഷാദ് പിടയ്‌ക്കുകയായിരുന്നു. കൈയുടെ തൊട്ടു താഴെ പാമ്പിന്റെ കാഷ്ടത്തിന്റെ അവശിഷ്ടമുണ്ടായിരുന്നു. ചെറിയ കൂടിന്റെ വാതില്‍ അടച്ചിരുന്നില്ല. ചെറിയ കൂട്ടില്‍ സിസി ടിവി സ്ഥാപിച്ചിട്ടില്ലാത്തതിനാല്‍ ഹര്‍ഷാദിനെ പാമ്പ് കടിക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമല്ല.

 വലിയ കൂടിലേക്കു പാമ്പിനെ മാറ്റി വാതില്‍ ലോക്ക് ചെയ്യാതെ ചെറിയ കൂട്ടില്‍ കയ്യിട്ടതാണ് അപകടകാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പാമ്പ് വലിയ കൂട്ടിലേക്കു കയറിയിരിക്കാമെന്ന തെറ്റിദ്ധാരണയില്‍ ഹര്‍ഷാദ് ചെറിയ കൂട് വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെ കടിയേറ്റതാവാമെന്ന് ജീവനക്കാര്‍ പറയുന്നു. പാമ്പിന്‍കൂട് വൃത്തിയാക്കാന്‍ ആനിമല്‍ കീപ്പറെ നിയോഗിക്കുമ്പോള്‍ ഒപ്പം മറ്റൊരു സഹായിയെ അയയ്‌ക്കണമെന്ന കേന്ദ്ര മൃഗശാല അതോറിട്ടിയുടെ നിര്‍ദേശം പാലിക്കപ്പെട്ടില്ല. ഇത് വീഴ്ചയായി ഡയറക്ടറുടെ റിപ്പോര്‍ട്ടിലില്ല. പകരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനാല്‍ അമ്പത് ശതമാനം ജീവനക്കാരാണ് ജോലിയിലുള്ളതെന്നും കൂടു വൃത്തിയാക്കാന്‍ സഹായി ഇല്ലായിരുന്നുവെന്നുമാണ് ന്യായീകരണം.

  പാമ്പിന്‍ കൂട്ടിലേക്ക് ആനിമല്‍ കീപ്പറെ കടത്തിവിടുമ്പോള്‍ കൈകളില്‍ നീളന്‍ ഗ്ലൗസ്, കാലുകളില്‍ മുട്ടോളം മൂടുന്ന ഷൂസുകള്‍ എന്നിവ ധരിച്ചിട്ടുണ്ടെന്ന് സൂപ്പര്‍വൈസര്‍ ഉറപ്പുവരുത്തണം. വാക്കിടോക്കി കയ്യില്‍ കരുതണം. എന്നാല്‍ ഇത്തരം സുരക്ഷാ സംവിധാനങ്ങളൊന്നും മൃഗശാലയില്‍ ഇല്ലെന്ന് ജീവനക്കാര്‍. ഇത്തരം വീഴ്ചകളെക്കുറിച്ച് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ സൂചന പോലുമില്ലെന്ന് ആക്ഷേപമുണ്ട്.

മൃഗശാല അധികൃതരുടെ ഗുരുതര സുരക്ഷാവീഴ്ചയാണ് ഹര്‍ഷാദിനെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് കേസന്വഷിക്കുന്ന മ്യൂസിയം പോലീസ് പറയുന്നു. പ്രവര്‍ത്തനരഹിതമായ അപകട സൈറണാണ് ഇവിടെയുള്ളത്. ഇതാണ് അപകടം നടന്നയുടന്‍ അപായസൂചന നല്‍കാന്‍ ഹര്‍ഷദിന് സാധിക്കാത്തത്. സഹായിയുടെ അഭാവവും അപകടകാരണമായി. ഇതു സംബന്ധിച്ച് ആഭ്യന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പോലീസ് ആലോചിക്കുന്നത്.

Tags: റിപ്പോര്‍ട്ട്Zoo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ജീവനക്കാരനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു

Kerala

മൃഗശാലയില്‍ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാന്‍ കുരങ്ങിനെയും കൂട്ടിലാക്കി

Kerala

മൃഗശാലയിലെ കൂട്ടില്‍ നിന്ന് ചാടിപ്പോയ 3 ഹനുമാന്‍ കുരങ്ങുകളില്‍ രണ്ട് എണ്ണത്തിനെ കൂട്ടിലാക്കി

Kerala

അധികൃതരെ വലച്ച് നെടുമ്പാശേരി വിമാനത്താവളത്തില്‍ കുരങ്ങന്‍

Kerala

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ പുറത്ത് ചാടി

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.