Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഛര്‍ദി, വയറിളക്കം: ആലപ്പുഴ നഗരത്തില്‍ 110 പേര്‍കൂടി ചികിത്സ തേടി, രോഗബാധ കുടിവെള്ളത്തിൽ നിന്നും, ഇതിനകം രോഗം പിടിപെട്ടത് 700 ലേറെ പേര്‍ക്ക്

കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്ന് ശേഖരിക്കുന്നതായാലും അഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ചതിനുശേഷം മാത്രമേ കുടിക്കാന്‍ പാടുള്ളു. വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ഇടയ്‌ക്കിടെ ഉരച്ച് കഴുകിയതിനു ശേഷം മാത്രം വെള്ളം ശേഖരിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2021, 09:36 am IST
in Alappuzha

ആലപ്പുഴ:  നഗരസഭാ പ്രദേശത്ത് ഛര്‍ദി, വയറിളക്കം ലക്ഷണങ്ങളോടുകൂടി ജൂലൈ രണ്ടു ഉച്ച വരെ 24 മണിക്കൂറിനകം 110 പേര്‍കൂടി ചികിത്സതേടിയതായി ജില്ല മെഡിക്കല്‍ ഓഫീസ് അറിയിച്ചു. ഇതില്‍ 12 പേര്‍ക്ക് വയറിളക്കം മാത്രവും ഏഴ് പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും 91 പേര്‍ക്ക് ഛര്‍ദ്ദി മാത്രമായുമാണ് ആശുപത്രിയിലെത്തിയത്. ലക്ഷണങ്ങള്‍ പ്രകടമായി അപ്പോള്‍ തന്നെ ചികിത്സതേടിയതിനാല്‍ ആര്‍ക്കും ആശുപത്രിയില്‍ കിടത്തി ചികിത്സ വേണ്ടിവന്നില്ല.

കുടിവെള്ളത്തില്‍ നിന്നുതന്നെയാണ് രോഗബാധ എന്നാണ് പ്രാഥമിക നിഗമനം. വിവിധ സ്ഥലങ്ങളില്‍ നിന്നു കുടിവെള്ളത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചു പരിശോധിച്ചു വരുന്നു. രോഗികളുടെ ഛര്‍ദ്ദി മല സാമ്പിളുകള്‍ മെഡിക്കല്‍ കോളേജ് മൈക്രോബയോളജി ലാബിലേക്കും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലേക്കും അയച്ചിട്ടുണ്ട്. വിശദ പരിശോധന നടത്തുന്നതിനായി സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലാബിലേക്കും അയച്ചിട്ടുണ്ട്.

കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം എവിടെ നിന്ന് ശേഖരിക്കുന്നതായാലും അഞ്ചു മിനിറ്റെങ്കിലും തിളപ്പിച്ചതിനുശേഷം മാത്രമേ കുടിക്കാന്‍ പാടുള്ളു. വെള്ളം ശേഖരിക്കുന്ന ടാങ്കുകളും പാത്രങ്ങളും ഇടയ്‌ക്കിടെ ഉരച്ച് കഴുകിയതിനു ശേഷം മാത്രം വെള്ളം ശേഖരിക്കുക.

വകുപ്പുകള്‍ തമ്മില്‍ ഭിന്നത

നഗരത്തില്‍ പടരുന്ന ഛര്‍ദ്ദ്യാതിസാരത്തിന്റെ കാരണത്തെ ചൊല്ലി വകുപ്പുകള്‍ തമ്മില്‍ ഭിന്നത. ജലജന്യരോഗമാണെന്ന് ആരോഗ്യ വകുപ്പ് പറയുമ്പോള്‍ കുടിവെളളത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്.  

ആലപ്പുഴ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഛര്‍ദ്ദിയും വയറിളക്കവും പടരാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ 700 ലേറെ പേര്‍ക്ക് ഇതിനകം രോഗം പിടിപെട്ടു. കുട്ടികളിലാണ് കൂടുതല്‍ രോഗ ബാധ. എന്നാല്‍ രോഗകാരണം എന്താണെന്ന കാര്യത്തില്‍ അധികൃതര്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. കുടിവെളളത്തിലെ മാലിന്യമാണ് അസുഖത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.

എന്നാല്‍ ജല അതോറിറ്റി ഇത് നിഷേധിക്കുന്നു  സാമ്പിള്‍ പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്. വിവിധ പ്രദേശങ്ങളില്‍ നിന്ന് വെളളം ,മീന്‍, ഇറച്ചി എന്നിവയുടെ സാമ്പിള്‍ ശേഖരിച്ച് നഗരസഭയും പരിശോധനയക്ക് അയച്ചിട്ടുണ്ട് ഫലം ഇതുവരെ വന്നിട്ടില്ല.  

നഗരത്തില്‍ ഛര്‍ദി  അതിസാര ബാധയെത്തുടര്‍ന്നു വീടുകളിലും ഭക്ഷണവിതരണ കേന്ദ്രങ്ങളിലുമുള്ള പരിശോധന ഇന്നും തുടരും. രോഗം പടര്‍ന്നതു സംബന്ധിച്ചു പൊതുസ്രോതസ്സ് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ചികിത്സ തേടുന്നവരുടെ വിവരം പൂര്‍ണമായും ലഭ്യമല്ല. ചിലര്‍ക്കു സ്വകാര്യ ആര്‍ഒ പ്ലാന്റുകളിലെ വെള്ളം ഉപയോഗിച്ച ശേഷം അസുഖമുണ്ടായി എന്നു സംശയമുള്ളതിനാല്‍ അത്തരം പ്ലാന്റുകളിലെ വെള്ളവും പരിശോധിക്കും.

ചിക്കന്‍ സെന്ററുകള്‍, ബീഫ് സ്റ്റാളുകള്‍ എന്നിവിടങ്ങളിലും പരിശോധന തുടരും. മെഡിക്കല്‍ കോളജ് മൈക്രോ ബയോളജി വിഭാഗത്തിനു കൈമാറിയ സാംപിളുകളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല. ഭക്ഷ്യസുരക്ഷാ വിഭാഗം ഭക്ഷണസാധനങ്ങളുടെ സാംപിളുകള്‍ തിരുവനന്തപുരത്തെ ലാബില്‍ പ്രത്യേക ദൂതന്‍വശം എത്തിച്ചു. ഫലമറിയാന്‍ 4 ദിവസം കഴിയുമെന്നാണു കരുതുന്നത്.

എന്തായാലും സര്‍ക്കാര്‍ വകുപ്പുകളും നഗരഭയും ഒക്കെ പരസ്പരം പഴിചാരുമ്പോള്‍ ദുരിതം ജനങ്ങള്‍ക്കാണ്. തര്‍ക്കം ഒഴിവാക്കി രോഗത്തിന്റെ  യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നാവശ്യപ്പെട്ട് എംഎല്‍എ  കളക്ടര്‍ക്ക് കത്ത് നല്‍കി.

Tags: alappuzhaTreatmentDrinking Water Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമ്മയെ പരിചരിച്ച് മടുത്തു; കെട്ടിടത്തിന് മുകളിൽനിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി മകൻ, ക്രൂരകൃത്യം ബെംഗളുരുവിൽ

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

ആലപ്പുഴയിൽ വോട്ടർമാർ കുറഞ്ഞു; ഫലത്തെ ബാധിച്ചേക്കാം, ഇടതുവലതു മുന്നണികൾ ആശങ്കയിൽ

Kerala

സ്വകാര്യ ആശുപത്രിയിലും ചികിത്സാപ്പിഴവ്; ശസ്ത്രക്രിയയ്‌ക്ക് ശേഷം തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം CSI മിഷൻ ആശുപത്രിക്കെതിരെ പരാതി

Kerala

രാമായണം വായിച്ച് ലാൽസലാം ചൊല്ലി സഖാവ് സുധാകരൻ; മാറാത്തതെല്ലാം മാറുകയാണെന്ന് ബിജെപി നേതാവ് എൻ ഹരി

പുതിയ വാര്‍ത്തകള്‍

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.