Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭദ്രപ്രാര്‍ത്ഥനയുടെ മന്ത്രം

മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: 'തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി'. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന്‍ ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന്‍ അമൃതാവസ്ഥയെ പ്രാപിക്കുന്നു.

പ്രൊഫ. കെ. ശശികുമാര്‍ by പ്രൊഫ. കെ. ശശികുമാര്‍
Jul 3, 2021, 05:00 am IST
in Samskriti

ഇന്ത്യയുടെ ആത്മീയപാരമ്പര്യത്തിന്റെ നിത്യശാദ്വലമാണ് ഉപനിഷത്ത്. ആത്മവിദ്യയുടെ ദര്‍ശനശാസ്ത്രമാണിത്. നിത്യവും നമ്മെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന അനൃതത്തിനെതിരേയുള്ള ക്ഷോഭത്തിന്റെ മുഗ്ധമന്ത്രങ്ങളാണ് മുണ്ഡകം മുഴുവനും. ‘സത്യമേവജയതേ!’ – മുണ്ഡകത്തിലൂടെ ഭാരതം ലോകത്തിനുനല്കിയ ദിവ്യസന്ദേശമാണിത്. മധുരോദാരമായ കാവ്യഭാവനകളാല്‍ സമ്പുഷ്ടവുമാണ് മുണ്ഡകോപനിഷത്ത്.

അതിപ്രശസ്തമാണ് മുണ്ഡകോപനിഷത്തിലെ ശാന്തിപാഠം. പൂര്‍ണരൂപമിങ്ങനെ.

ഓം ഭദ്രം കര്‍ണേഭിഃ ശൃണുയാമ ദേവാഃ

ഭദ്രം പശ്യേമാക്ഷഭിര്‍ യജത്രാഃ

സ്ഥിരൈരംഗൈസ്തുഷ്ടുവാംസസ്തനുഭിര്‍

വൃശേമ ദേവഹിതം യദായുഃ

സ്വസ്തി ന ഇന്ദ്രോ വൃദ്ധശ്രവാഃ

സ്വസ്തി നഃ പുഷാ വിശ്വവേദാഃ

സ്വസ്തിനസ്താര്‍ക്ഷ്യോ അരിഷ്ടനേമിഃ

സ്വസ്തി നോ ബൃഹസ്പതിര്‍ ദധാതു

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

പ്രശ്‌നം തുടങ്ങിയുള്ള അഥര്‍വവേദീയമായ ഉപനിഷത്തുകളുടെ പൊതുവായ ശാന്തിപാഠമാണിത്. ആശയത്തിന്റെ അഴകും ആഴവുംകൊണ്ട് മഹനീയമാണ് ഈ ശാന്തിമന്ത്രങ്ങള്‍. ഇന്ദ്രിയങ്ങള്‍ ആത്മമംഗളത്തിനും വിശ്വമംഗളത്തിനുംവേണ്ടി വര്‍ത്തിയ്‌ക്കട്ടെ എന്നാണ് ഇവിടെ ഗുരുശിഷ്യന്മാര്‍ ഒന്നിച്ചുനടത്തുന്ന പ്രാര്‍ത്ഥന.

അല്ലയോ ദേവകളേ, ഞങ്ങള്‍ ചെവികൊണ്ടു മംഗളകരമായതുമാത്രം കേള്‍ക്കട്ടെ. കണ്ണുകൊണ്ടു മംഗളകകരമായതുമാത്രം കാണട്ടെ. ബലിഷ്ഠങ്ങളായ അവയവങ്ങളെക്കൊണ്ട് ഈശ്വരസ്തുതിയോടുകൂടെ ജീവിതം നയിക്കുന്നവരാകട്ടെ. യശ്വസ്വിയായ ഇന്ദ്രനും സര്‍വജ്ഞനായ സൂര്യനും ആപന്നാശകനായ ഗരുഡനും ബൃഹസ്പതിയും ഞങ്ങള്‍ക്ക് മംഗളം നല്കട്ടെ.

ഇവിടെ മനസ്സിന്റെ പ്രതീകമാണ് ഇന്ദ്രന്‍. സൂര്യന്‍ ബുദ്ധിയുടെ പ്രതീകം. പ്രാണശക്തിയുടെ പ്രതീകമായി ഗരുഡനെയും ജീവന്റെ പ്രതീകമായി ബൃഹസ്പതിയേയും പറഞ്ഞിരിക്കുന്നു.

വൃത്തനിബദ്ധങ്ങളാണ് മണ്ഡൂകകാരികകള്‍. ജീവിതം ഉല്‍കൃഷ്ടവും ഉദാത്തവുമാറണമെന്നാഗ്രഹിക്കുന്നവര്‍ ഈ ഉപനിഷത്ത് ശ്രദ്ധയോടെ പഠിക്കണം.

മുണ്ഡകോപനിഷത്തിന്റെ ഫലശ്രുതി ഇങ്ങനെ: ‘തരതിശോകം തരതിപാപ്മാനം, ഗുഹാഗ്രന്ഥിഭ്യോ വിമുക്തോളമൃതോ ഭവതി’. (3:2:9) ഈശ്വരവിശ്വാസമില്ലാത്ത നാസ്തികന്‍ ഉണ്ടാവില്ല. സുഖദുഃഖങ്ങളേയും പുണ്യപാപങ്ങളേയും തരണംചെയ്യുന്നു. എല്ലാ കെട്ടുകളുമറ്റ് അവന്‍ അമൃതാവസ്ഥയെ പ്രാപിക്കുന്നു.

മുണ്ഡകോപനിഷത്തിന്റെ പ്രത്യേകത ബ്രഹ്മസാക്ഷാത്കാരത്തിന്റെ വഴി സരളമനോഹരമായി വിവരിച്ചുനല്കുന്നു എന്നതാണ്. ഭാഷാചാരുതയിലും ലാളിത്യത്തിലും മുണ്ഡകം മുമ്പില്‍ത്തന്നെ. പ്രായോഗികപാഠങ്ങളാണ് ഏറെയും. സമുന്നതചിന്തയിലെ ആനന്ദം ഈ ഉപനിഷത്ത് പകര്‍ന്നുതരുന്നു. നമഃ പരമഋഷിഭ്യോ നമഃ പരമഋഷിഭ്യഃ (പരമര്‍ഷികള്‍ക്കു നമസ്‌കാരം) എന്നവാക്കുകളോടെ മുണ്ഡകം അവസാനിക്കുന്നു. പ്രശ്‌നോപനിഷത്തും ഇതേ വാക്കുകളിലാണവസാനിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സിദ്ധരാമയ്യയെ നീക്കണമെന്ന് ആവശ്യം ശക്തം: അധികാരത്തർക്കത്തിൽ ഖാർഗെയുമായി ചർച്ച

Kerala

കെഎസ്ആർടിസിയില്‍ സ്ത്രീകൾക്കുള്ള സൗജന്യയാത്ര: ഗതാഗത മന്ത്രി നാളെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു

Kerala

ഡോ.വന്ദനാദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ അപ്പീലില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി

Kerala

അഷ്ടാഭിഷേക വഴിപാടിൽ 5.15 ലക്ഷം രൂപയുടെ അഴിമതി; ദേവസ്വം ബോർഡിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി

Kerala

ആര്യക്കെതിരെ ശിവൻകുട്ടി, ‘; ‘തോറ്റ ശേഷം സഖാക്കളെ അപമാനിച്ചു’, പ്രതിഭയ്‌ക്കെതിരെ ആലപ്പുഴ ജില്ലാ കമ്മറ്റി; സിപിഎം കമ്മിറ്റികളിൽ വ്യാപക വിമർശനം

പുതിയ വാര്‍ത്തകള്‍

ഭാരതസംസ്ക്കാരത്തെ ചേർത്ത് വച്ച് പാക് പഞ്ചാബ് സർക്കാർ ; ഇസ്ലാംപുരയെ കൃഷ്ണ നഗറാക്കി , ബാബറി മസ്ജിദ് ചൗക്കിനെ ജെയിൻ മന്ദിർ ചൗക്കാക്കി മാറ്റി

വന്ദേമാതരവും , ദേശീയ പതാകയും കോൺഗ്രസിന് അവകാശപ്പെട്ടതോ ? വന്ദേമാതരം ഇനിയും പാടുമെന്ന് ബി ആർ എം ഷഫീർ പറയാൻ കാരണമിതാണ്

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

കോമഡി സറ്റയർ ചിത്രം സുധിപുരാണം മികച്ച ക്യുറേറ്റർ റേറ്റിംഗോടെ ഒടിടിയിൽ ട്രെൻഡിംഗ്

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.