Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ വെട്ടിയ കേസ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പിടിയില്‍; പിടിയിലായവര്‍ നിരവധി ആക്രമണ കേസില്‍ പ്രതികളെന്ന് പോലീസ്

പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രമാക്കിയുള്ള അന്വേഷണത്തില്‍ പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ചവരെ ആദ്യം പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുഖ്യ കണ്ണികളായ രാകേഷ് ഏലിയാസിനെ കൊല്ലത്തെ തവളക്കുഴി കോളനിയില്‍ നിന്നും പ്രവീണിനെ ശ്രീകാര്യം മണ്‍വിള എന്‍ജിനീയറിംഗ് കോളേജിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. സംഭവശേഷം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന വിവരം പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 2, 2021, 05:39 pm IST
in Kerala

തിരുവനന്തപുരം/പേട്ട: ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരെ വെട്ടിയ കേസില്‍ ഡിവൈഎഫ്‌ഐക്കാരായ പ്രതികള്‍ പിടിയിലായി. വഞ്ചിയൂര്‍ പണ്ടാരവിളാകം ക്ഷേത്രത്തിന് സമീപം ടിസി 27/577 ല്‍ കൊച്ചു രാജേഷ് എന്ന രാകേഷ് ഏലിയാസ് (28), കണ്ണമ്മൂല കുളവരമ്പില്‍ വീട്ടില്‍ പ്രവീണ്‍ (25),  പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ച പട്ടം ടിപിഎസ് നഗറില്‍ ഷിജു (25), നെടുമങ്ങാട് കരിപ്പൂര് പുലിപ്പാറ ഭദ്രകാളി ക്ഷേത്രത്തിന് സമീപം സുനിത ഭവനില്‍ വാടകയ്‌ക്ക് താമസം അഭിജിത്ത് (25) എന്നിവരാണ് പേട്ട പോലീസിന്റെ പിടിയിലായത്. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ രവി യാദവ്, ജസ്വന്ത് എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളാണ് പിടിയിലായത്.

 പ്രതികളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രമാക്കിയുള്ള അന്വേഷണത്തില്‍ പ്രതികളെ ഒളിവില്‍ പോകുന്നതിന് സഹായിച്ചവരെ ആദ്യം പിടികൂടുകയായിരുന്നു. തുടര്‍ന്ന് മുഖ്യ കണ്ണികളായ രാകേഷ് ഏലിയാസിനെ കൊല്ലത്തെ തവളക്കുഴി കോളനിയില്‍ നിന്നും പ്രവീണിനെ ശ്രീകാര്യം മണ്‍വിള എന്‍ജിനീയറിംഗ് കോളേജിന് സമീപത്ത് നിന്നും പിടികൂടുകയായിരുന്നു. സംഭവശേഷം പ്രതികളെ തിരിച്ചറിഞ്ഞുവെന്ന വിവരം പുറത്തായതോടെ ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. സഹായി ഷിജു, രാകേഷിനെ തിരുവല്ലത്ത് എത്തിക്കുകയും തുടര്‍ന്ന് അഭിജിത്ത് കൊല്ലത്ത് എത്തിക്കുകയുമാണുണ്ടായത്. പ്രതികള്‍ ഒളിവില്‍ പോകുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത് കുപ്രസിദ്ധ കുറ്റവാളിയായ കൈതമുക്കിലെ ഒരു ഡിവൈഎഫ്‌ഐ നേതാവാണെന്ന ആക്ഷേപമുണ്ട്. എന്നാല്‍ ഇയാളെ പോലീസ് കേസില്‍ പ്രതിയാക്കിയിട്ടില്ല. പ്രതികള്‍ ഒളിവില്‍ കഴിയവേ മുന്‍കൂര്‍ ജാമ്യം എടുത്ത് സുരക്ഷിതമാക്കാനുള്ള പദ്ധതിയായിരുന്നു ഡിവൈഎഫ്‌ഐ നേതാവ് നടത്തിയത്. എന്നാല്‍ സംഭവം വിവാദമായതോടെ പദ്ധതി പൊളിയുകയായിരുന്നു.

 പേട്ട, വഞ്ചിയൂര്‍ പോലീസ് സ്‌റ്റേഷനുകളിലായി അടിപിടി, കവര്‍ച്ച ഉള്‍പ്പെടെ നിരവധി കേസുകളില്‍ രാകേഷ് പ്രതിയാണ്.  ഇയാള്‍ മൂന്ന് കേസുകളില്‍ വിചാരണ നേരിടുന്നുണ്ട്. 2015 ല്‍ മോഷണ കുറ്റത്തിന് ജയില്‍ ശിക്ഷയനുഭവിച്ചിരുന്നു. ഈ കേസില്‍ 2019 ല്‍ ജാമ്യത്തിലിറങ്ങി. സംഭവത്തില്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പ്രവീണ്‍ 2015ല്‍ മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത സുനില്‍ബാബു കൊലക്കേസിലെ മുഖ്യപ്രതി കൊപ്ര സുരേഷിന്റെ സഹോദരനാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, വധഭീഷണി തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  

 കഴിഞ്ഞ 27ന് രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം നടന്നത്. ഏജീസ് ഓഫീസിലെ ഉദ്യോഗസ്ഥരായ രവി യാദവും ജസ്വന്തും ഭാര്യമാരും കുട്ടികളുമൊത്ത് പാറ്റൂര്‍ വി.വി. റോഡ് വഴി നടക്കവേ ആക്ടീവ സ്‌ക്കൂട്ടറിലെത്തിയ പ്രതികളായ രാകേഷും പ്രവീണും ചേര്‍ന്ന് ഉദ്യോഗസ്ഥരുടെ ഭാര്യമാരുടെ കൈയില്‍ കയറി പിടിക്കുകയായിരുന്നു. പിന്നില്‍ നിന്നും വരികയായിരുന്ന ഉദ്യോഗസ്ഥര്‍ സംഭവം കണ്ട് പ്രതികളെ ചോദ്യം ചെയ്തതോടെ കൈയില്‍ കരുതിയിരുന്ന വെട്ടുകത്തിയെടുത്ത് രവി യാദവിനേയും ജസ്വന്തിനേയും വെട്ടി. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടികളെ കൊല്ലുമെന്ന ഭീഷണിയും മുഴക്കി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതിനിടയില്‍ പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പ്രവീണ്‍ ആണ് വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസി ബിനുകുമാര്‍, ശംഖുംമുഖം എസി നസീര്‍ എന്നിവരും പങ്കെടുത്തു.

Tags: കേരള പോലീസ്ഡിവൈഎഫ്ഐattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് സൂചന നൽകി ട്രംപ്; പവർ പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം നിർത്തി

News

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചുവന്ന ഇടനാഴിയില്‍ നിന്ന് വികസനത്തിന്റെ പാതയിലേക്ക്; നക്‌സലിസത്തിനെതിരായ ഭാരതത്തിന്റെ പോരാട്ടം

എന്‍ഡിഎക്കെതിരെ ഡീലുമായി ഇടതു വലതു മുന്നണികള്‍

മടക്കം മലയാള ഭാഷയെ ധന്യമാക്കി

ആറാട്ടുപുഴയിലെ ദേവമേള; പൂരം തിങ്കളാഴ്ച

പ്രകൃതി സംരക്ഷണത്തിന്റെ വൃക്ഷായുര്‍വേദം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്യാപ്റ്റന്മാരായ റുതുരാജ് ഗെയ്ക്ക്‌വാദ്(സിഎസ്‌കെ), അജിങ്ക്യ രഹാനെ(കെകെആര്‍), ഹാര്‍ദിക് പാണ്ഡ്യ(എംഐ), ശുഭ്മന്‍ ഗില്‍(ജിടി)

ഐപിഎല്‍ ക്രിക്കറ്റ് പൂരത്തിന് രണ്ട് നാള്‍ കൂടി

ദേശീയ ഇന്‍ഡോര്‍ അത്ലറ്റിക്സ്: റീഗന് സ്വര്‍ണം, കോമണ്‍വെല്‍ത്ത് യോഗ്യത

ലോകകപ്പ് ഫുട്‌ബോള്‍ 2026 യോഗ്യത; അവസാന അവസരത്തിനായുള്ള യുദ്ധം ഇന്ന് തുടങ്ങുന്നു

സലാ… യൂറോപ്പിലെ ഈജിപ്ഷ്യന്‍ രാജാവ് ലിവര്‍പൂളില്‍ നിന്നും പടിയിറങ്ങുന്നു; ഈ സീസണ്‍ തീരുന്നതോടെ ഒഴിയും

തുടര്‍ വിജയം തേടി ഗോകുലം ഇന്നിറങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.