Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Bollywood

സി.ശങ്കരന്‍ നായരുടെ ജീവചരിത്രം ബോളിവുഡിലേക്ക്; തിരശീലയില്‍ എത്തുന്നത് ജാലിയന്‍വാലബാഗ് കൂട്ടക്കൊലയ്‌ക്കു പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

സംവിധാനം ചെയ്യുന്നത് കരണ്‍ സിംഗ് ത്യാഗിയാണ്. അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. എന്നാല്‍, മലയാളി നായകരെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2021, 06:31 pm IST
in Bollywood

മുംബൈ:  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ ഏക മലയാളിയും വൈസ്രോയി കൗണ്‍സിലിലെ ഏക ഇന്ത്യക്കാരനുമാിരുന്നചേറ്റൂര്‍ ശങ്കരന്‍ നായര്‍ എന്ന സര്‍ സി.ശങ്കരന്‍ നായരുടെ ജീവചരിത്രം ബോളിവുഡില്‍ സിനിമ ആകുന്നു.  

സി. ശങ്കരന്‍ നായരുടെ ജീവചരിത്രം ”സി. ശങ്കരന്‍ നായരുടെ അണ്‍ടോള്‍ഡ് സ്റ്റോറി” എന്ന പേരില്‍ പുറത്തിറക്കാന്‍ ധര്‍മ്മ പ്രൊഡക്ഷനും സ്റ്റില്‍ മീഡിയ കളക്ടീവും തീരുമാനിച്ചു. കരണ്‍ ജോഹര്‍, അപൂര്‍വ മേത്ത, ആനന്ദ് തിവാരി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധാനം ചെയ്യുന്നത് കരണ്‍ സിംഗ് ത്യാഗിയാണ്. അഭിനേതാക്കളെ തീരുമാനിച്ചിട്ടില്ല. എന്നാല്‍, മലയാളി നായകരെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ട്.  

ജാലിയന്‍വാല ബാഗ് കൂട്ടക്കൊലയെക്കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നതിനായി ശങ്കരന്‍ നായരും ബ്രിട്ടീഷ് രാജും തമ്മിലുള്ള ഐതിഹാസിക കോടതിമുറി പോരാട്ടത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം. രഘു പാലത്തും (ശങ്കരന്‍ നായരുടെ ചെറുമകനും) ഭാര്യ പുഷ്പ പാലാട്ടും എഴുതിയ ”ദി കേസ് ദാറ്റ് ദ സാമ്രാജ്യം” എന്ന പുസ്തകം അടിസ്ഥാനമാക്കിയാണ് ഈ ചിത്രം.  

പാലക്കാട് ജില്ലയിലെ മങ്കരയിലെ ചേറ്റൂര്‍ തറവാട്ടില്‍ 1857 ജൂലായ് 15-ന് ശങ്കരന്‍ നായര്‍ ജനിച്ചു. കോഴിക്കോട്ടും മദ്രാസിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയക്കി. 1879-ല്‍ നിയമബിരുദം നേടി അഭിഭാഷകനായ അദ്ദേഹം പിന്നീട് മുന്‍സിഫ് ആയും ജോലി നോക്കി. മദ്രാസ് സര്‍ക്കാരിന്റെ മലബാര്‍ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇന്‍ഡ്യന്‍ യൂണിവേഴ്‌സിറ്റി കമ്മീഷന്‍ അംഗം, സൈമണ്‍ കമ്മീഷനുമായി സഹകരിക്കാനുള്ള ഇന്‍ഡ്യന്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ അദ്ധ്യക്ഷന്‍, തുടങ്ങിയ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചു. 1904-ല്‍ കമാന്‍ഡര്‍ ഓഫ് ഇന്‍ഡ്യന്‍ എമ്പയര്‍ എന്ന ബഹുമതി അദ്ദേഹത്തിനു നല്‍കിയ ബ്രിട്ടീഷ് സര്‍ക്കാര്‍ 1912-ല്‍ സര്‍ പദവിയും നല്‍കി.

1897-ല്‍ അമരാവതിയില്‍ വെച്ചു കൂടിയ ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ശങ്കരന്‍ നായര്‍ ആ പദവിയിലെത്തുന്ന ഏക മലയാളിയാണു്. വിദേശ മേധാവിത്വത്തെ ഏറ്റവും അധികം വിമര്‍ശിക്കുകയും ഇന്‍ഡ്യക്ക് പുത്രികാരാജ്യ പദവിയോടുകൂടി സ്വയം രണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്ത അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. 1919-ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെ തുടര്‍ന്ന് ആ ദേശസ്‌നേഹി വൈസ്രോയിയുടെ എക്‌സിക്യൂട്ടിവ് കൗണ്‍സിലില്‍ നിന്നു രാജി വച്ചു. ജാലിയന്‍വാലാബാഗ് സംവത്തിന്റെ ഉത്തരവാദിയായ ജനറല്‍ മൈക്കിള്‍ ഡയറിനെതിരെയും, ക്രൂരമായ മാര്‍ഷല്‍ നിയമത്തിനെതിരെയും സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍ ഇംഗ്ലണ്ടില്‍ ചെന്ന് കേസ് വാദിച്ചു. ഗാന്ധി യുഗത്തിന്റെ ആരംഭത്തോടെ അദ്ദേഹം കോണ്‍ഗ്രസില്‍ നിന്നും അകന്നു. ഗാന്ധിജിയുടെ നിലപാടുകളോട്,പ്രത്യേകിച്ച് നിസ്സഹകരണപ്രസ്ഥാനങ്ങളെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. സൈമണ്‍ കമ്മീഷനു മുന്‍പില്‍ ഭാരതത്തിന്റെ പുത്രികാരാജ്യപദവിക്കു വേണ്ടി ശക്തമായി വാദിച്ച അദ്ദേഹം അതു സംബന്ധിച്ച വൈസ്രോയിയുടെ പ്രഖ്യാപനം വന്നതോടെ സജീവരാഷ്‌ട്രീയത്തില്‍ നിന്നും വിരമിച്ചു. 1934 ഏപ്രില്‍ 22-ന് വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹം അന്തരിച്ചു.

ജാലിയന്‍വാലാബാഗ് സംഭവത്തെപറ്റി ശങ്കരന്‍ നായര്‍ തന്റെ ആത്മകഥയില്‍ ഇങ്ങനെ എഴുതി: ”അമൃത്സറിലെ ജാലിയന്‍വാല ബാഗില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ചും സൈനികനിയമത്തെക്കുറിച്ചും ഏറ്റവും മോശമായ വിവരണത്തെക്കുറിച്ചും വ്യക്തിപരമായും കത്തുകളിലൂടെയും മിക്കവാറും എല്ലാ ദിവസവും എനിക്ക് പരാതികള്‍ ലഭിക്കുന്നുണ്ടായിരുന്നു… അതേ സമയം, ഞാന്‍ ചെംസ്‌ഫോര്‍ഡ് പ്രഭു (വൈസ്രോയി) പഞ്ചാബില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് അംഗീകാരം നല്‍കി. അത് എന്നെ ഞെട്ടിച്ചു. ‘

രാജിവച്ച ശേഷം പഞ്ചാറില്‍ നടന്ന ‘അണ്‍-ബ്രിട്ടീഷ്’ പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷുകാരുടെ കണ്ണുതുറപ്പിക്കാന്‍ ശങ്കരന്‍ നായര്‍ ലണ്ടനിലേക്ക് പോയിരുന്നു. സി. ശങ്കരന്‍ നായരും അദ്ദേഹത്തിന്റെ കോടതിമുറി യുദ്ധവും ചരിത്രത്തിന്റെ മറന്ന അധ്യായമാണ്. അതാണ് ഇപ്പോള്‍ തിരശീലയില്‍ എത്തുന്നത്

Tags: movie'നായര്‍'കഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കമല്‍ഹാസന്റെയും തിലകന്റെയും മുന്നില്‍ താന്‍ ഡയലോഗുകള്‍ മറന്നുപോകാറുണ്ടെന്ന് ജയറാം

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

New Release

ചോരകൊണ്ട് കണക്കുകൾ തീർക്കുന്ന തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ കഥ പറയുന്ന അങ്കം അട്ടഹാസം മെയ് 8 ന് തിയേറ്ററുകളിലെത്തുന്നു

Varadyam

കഥ: ശേഷം…

Entertainment

കളങ്കാവൽ ഒടിടിയിലേക്ക്; ; ചിത്രം എന്ന് എവിടെ കാണാം?

പുതിയ വാര്‍ത്തകള്‍

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

ഫിഫ ലോകകപ്പ് 2026: ഐയില്‍ തുടങ്ങാന്‍ ഫ്രഞ്ച് പട

ഇടപ്പള്ളി ബ്രഹ്‌മസ്ഥാന വാര്‍ഷിക മഹോത്സവത്തിനെത്തിയ സദാനന്ദന്‍ മാസ്റ്റര്‍ എംപിയെ മാതാ അമൃതാനന്ദമയീ ദേവി അനുഗ്രഹിക്കുന്നു

ജീവിതത്തിന്റെ മൂലധനമാണ് സ്നേഹമെന്ന് മാതാ അമൃതാനന്ദമയീ ദേവി

പ്ലസ്‌വൺ ട്രയൽ അലോട്ട്‌മെന്റ്‌ ഇന്ന്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.