Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വള്ളങ്ങള്‍ നിറയുന്നില്ല, തീരദേശത്ത് ആശങ്ക; ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീനില്ല

കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 29, 2021, 04:26 pm IST
in Kollam
fishing

fishing

കൊല്ലം: കണ്‍നിറയെ കൊഞ്ചും അയലയും ചാളയും ഞണ്ടുമടക്കം ഒന്ന് മുതല്‍ അഞ്ചു ലക്ഷം രൂപയുടെ മത്സ്യസമ്പത്തുമായി മടങ്ങിയെത്തിയിരുന്ന പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഇന്ന് ആശങ്കയുടെ മുള്‍മുനയിലാണ്. മീന്‍പിടിത്തവള്ളങ്ങള്‍ തീരത്ത് തിരികെയെത്തുന്നത് ശുഷ്‌കമായ മത്സ്യവുമായാണ് എന്നതുതന്നെ കാരണം. ഇപ്പോള്‍ ഒരു പകല്‍ മുഴുവന്‍ കടലില്‍ കറങ്ങിയിട്ടും ഒരു കറിക്ക് പോലും മീന്‍ കിട്ടാത്ത ഗതികേടാണ്. വള്ളങ്ങളിലെ തൊഴിലാളികളുടെ നിലവിളിയാണ് തീരദേശത്തെങ്ങും ഉയരുന്നത്.  

മണ്‍സൂണ്‍കാലം തുടങ്ങുകയും  ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുകയും മീന്‍പിടിത്ത ബോട്ടുകള്‍ കരയ്‌ക്ക് കയറുകയും ചെയ്തതോടെ ഏറെ പ്രതീക്ഷകളോടെയാണ് പരമ്പരാഗത വള്ളങ്ങള്‍ ഉപരിതല മീന്‍പിടിത്തത്തിനായി കടലിലേക്കിറങ്ങിയത്. ഒരുമാസത്തോളം നീണ്ടുനിന്ന ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് കടലില്‍ പോകാന്‍ കഴിയാതിരുന്ന തൊഴിലാളികള്‍ക്ക് മീന്‍പിടിത്തത്തിന് അനുവാദം ലഭിച്ചപ്പോള്‍ വലിയ ഉത്സാഹമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്‌ച്ചയ്‌ക്കിടെ കടലില്‍ പോയ വള്ളങ്ങള്‍ക്ക് ലഭിച്ചതാകട്ടെ നാമമാത്രമായ മത്സ്യവും. 

ഒരു മീനും ലഭിക്കാതെ മടങ്ങേണ്ടിവന്ന വള്ളങ്ങളും ധാരാളമാണ്. കഴിഞ്ഞകാലങ്ങളില്‍ ആഴക്കടല്‍ മീന്‍പിടിത്ത നിരോധനം ആരംഭിക്കുമ്പോള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് നിറയെ മീന്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇത്തവണ കടുത്ത മത്സ്യക്ഷാമമാണ് കടലില്‍ അനുഭവപ്പെടുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു. മത്സ്യക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം വള്ളങ്ങളും കടലിലിറക്കാതെ കരയില്‍ കയറ്റിവച്ചിട്ടുണ്ട്. മത്സ്യദൗര്‍ലഭ്യതക്കൊപ്പം ശക്തമായ തിരമാലകളും തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു.

വള്ളങ്ങള്‍ക്ക് മീന്‍ ലഭിക്കാതെ വന്നതോടെ ജില്ലയിലെ പ്രധാന മീന്‍പിടിത്ത വിതരണ കേന്ദ്രങ്ങള്‍ നിശ്ചലാവസ്ഥയിലാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വള്ളങ്ങളിലെത്തുന്ന ചെമ്മീനടക്കമുള്ള വിലകൂടിയ മത്സ്യങ്ങള്‍ മൊത്തത്തില്‍ വാങ്ങുന്നതിനായി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മീന്‍ കയറ്റുമതി സ്ഥാപനങ്ങളുടെ വാഹനങ്ങളും മറ്റും ഫിഷ് ലാന്റിങ് സെന്ററുകളിലും ഹാര്‍ബറുകളിലും എത്താറുണ്ട്. ഇത്തവണ കൊല്ലം ചവറ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറും രാവിലെ മുതല്‍ ശൂന്യമാണ്.

Tags: BoatFishingfish
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലം തീരത്ത് നെയ്‌മത്തിച്ചാകര; രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം വലനിറയെ മലയാളികളുടെ ഇഷ്ട മൽസ്യം, കഴിച്ചാൽ ​ഗുണമേറെ

Kottayam

മത്സ്യക്കുഞ്ഞുങ്ങളില്ലാത്ത സര്‍ക്കാര്‍ മത്സ്യവിത്ത് ഫാം; പള്ളം ഗവ.മോഡല്‍ ഫിഷ് ഫാം തകര്‍ച്ചയിലേക്ക് . . .

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

Thiruvananthapuram

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

പുതിയ വാര്‍ത്തകള്‍

ചിത്രത്തില്‍ ഇടത് ഭാഗത്ത് മഞ്ഞവളയത്തില്‍ കാണുന്നതാണ് ചിക്കന്‍ നെക്ക് എന്നറിയപ്പോടുന്ന സിലിഗുരി ഇടനാഴി

ഇനി ചിക്കന്‍ നെക്ക് വെട്ടിമുറിക്കാനാവില്ല….കൂറ്റന്‍ മതിലും വേലിയും ഉയരും, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിവേലിക്ക് 120 ഏക്കര്‍ ഭൂമി വിട്ടുകൊടുത്തു

മോഡലിംഗിനെന്ന വ്യാജേന യുവതികളെ വിദേശത്ത് എത്തിച്ച് ലൈംഗിക ചൂഷണം;പ്രധാന പ്രതി സിന്ധുവിനെ കൊച്ചിയില്‍ എത്തിച്ചു

അധികാരം പോയതോടെ മമതയെ തൃണമൂലുകാർക്കും വേണ്ട ; മമത വിളിച്ചു ചേർത്ത പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തത് 80 എംഎൽഎമാരിൽ 35 പേർ മാത്രം

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

ബിജെപി എം എല്‍ എ മാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം നിയമസഭയിലേക്ക്

താന്‍ മന്ത്രിയാകുന്നതിനെ ഒരു ഘടകകക്ഷി എതിര്‍ത്തു, കോണ്‍ഗ്രസ് കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു- മാണി സി കാപ്പന്‍

എബോള വൈറസ് ഭീതി : മൂന്ന് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ബഹ്‌റൈൻ സിഎഎ

മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ കെ ജി പരമേശ്വരന്‍ നായര്‍ അന്തരിച്ചു

പ്രസവാനന്തരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്റർ മുലപ്പാൽ ; വെറും 100 മില്ലി ലിറ്റർ കൊണ്ട് ഒരു കുഞ്ഞിന് പാൽ കൊടുക്കാമെന്നും ബാഡ്മിൻ്റൺ താരം

ഇറാൻ യുദ്ധത്തിൽ അമേരിക്കയ്‌ക്ക് നഷ്ടമായത 42 യുദ്ധ വിമാനങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.