Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ബെഹ്‌റയുടെ വെളിപ്പെടുത്തല്‍ വെറും കാപട്യം

സംസ്ഥാനത്തിന്റെ പോലീസ് മേധാവിയായിരുന്നപ്പോഴും അതിനു മുന്‍പും തീവ്രവാദികള്‍ക്കെതിരെ താന്‍ ശക്തമായ നിലപാടെടുത്ത ഒരു സംഭവം പോലും ബെഹ്റയ്‌ക്ക് ചൂണ്ടിക്കാട്ടാനാവില്ല. ബെഹ്റയുടെ ഭരണകാലം തീവ്രവാദികള്‍ ഫലപ്രദമായി ഉപയോഗിച്ചു. ചില തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി രണ്ട് മാസം മുന്‍പ് തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിട്ടും സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഒരു എസ്ഐയെ വെടിവച്ചു കൊല്ലുന്നതു വരെ ഒന്നും ചെയ്യാതിരുന്ന പോലീസാണ് ബെഹ്റയുടേത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 29, 2021, 05:00 am IST
inEditorial

സ്ഥാനമൊഴിയുന്ന ഡിജിപി ലോക്നാഥ് ബെഹ്റ നടത്തിയിരിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ ഗുരുതരമാണ്. കേരളം ഭീകരരുടെ ഏറ്റവും വലിയ റിക്രൂട്ടിങ് കേന്ദ്രമാണെന്നും, ആക്രമണത്തിന് തക്കം പാര്‍ത്ത് കഴിയുന്ന നിരവധി സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയുണ്ടെന്നുമാണ് ബെഹ്റ പറഞ്ഞിരിക്കുന്നത്. ആഗോള ഇസ്ലാമിക ഭീകര സംഘടനയായ ഐഎസിന് വേണ്ടത് അഭ്യസ്ത വിദ്യരെയാണെന്നും, ഡോക്ടര്‍മാരെയും എഞ്ചിനീയര്‍മാരെയുമൊക്കെ അവര്‍ കൊണ്ടുപോവുന്നുണ്ടെന്നും ബെഹ്റ സമ്മതിക്കുന്നു. സംസ്ഥാനത്തെ പോലീസ് മേധാവിയായി വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചയാള്‍ക്ക് വിരമിക്കുന്നതിന് തൊട്ടു മുന്‍പ് മാത്രം ഇങ്ങനെയൊരു വെളിപാടുണ്ടായതില്‍ അസ്വഭാവികതയുണ്ട്. ബെഹ്റ പറയുന്ന കാര്യങ്ങളൊന്നും പത്രം വായിക്കുന്നവര്‍ക്ക് പുതുമയുള്ളതല്ല. കേരളം ഐഎസിന്റെ റിക്രൂട്ടിങ് കേന്ദ്രമായിട്ട് വളരെക്കാലമായി. ഇവിടെ നിന്നുപോയ നിരവധി പേര്‍ ഐഎസില്‍ ചേര്‍ന്ന് യുദ്ധം ചെയ്ത് മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലരുടെ ഭാര്യമാരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവരേണ്ടതുണ്ടോ എന്നതാണ് ഇപ്പോഴത്തെ ഒരു പ്രധാന ചര്‍ച്ചാ വിഷയം. ഐഎസ് മാത്രമല്ല, ലോകത്ത് ഏതൊക്കെ തരത്തിലുള്ള ഇസ്ലാമിക ഭീകര സംഘടനകളുണ്ടോ അവയില്‍ ഒട്ടുമുക്കാലും സംഘടനകളുടെ അനുയായികളെ കേരളത്തില്‍ കാണാം.

ബെഹ്റയ്‌ക്ക് ഇന്നോ ഇന്നലെയോ കിട്ടിയ വിവരമായിരിക്കില്ല ഇതെന്ന് വ്യക്തമാണല്ലോ. ഡിജിപിയാവുന്നതിന് മുന്‍പും വര്‍ഷങ്ങളോളം ഈ പോലീസ് ഉദ്യോഗസ്ഥന്‍ കേരളത്തിലുണ്ടായിരുന്നു. ഇപ്പോള്‍ സമ്മതിക്കുന്ന കാര്യങ്ങളെക്കുറിച്ച് അപ്പോഴൊക്കെ മൗനം പാലിക്കുകയും, ഫലപ്രദമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തയാളാണ് ബെഹ്റ. ഇതിന്റെ പേരില്‍ രൂക്ഷമായ വിമര്‍ശനവും ഏറ്റുവാങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ യാതൊരു കൂസലുമില്ലാതെ രാഷ്‌ട്രീയ യജമാനന്മാരുടെ താളത്തിന് തുള്ളുകയായിരുന്നു ചെയ്തത്. ഇസ്ലാമിക തീവ്രവാദികളെ പിന്തുണച്ച് രാഷ്‌ട്രീയ നേട്ടം കൊയ്യുന്ന സിപിഎമ്മാണ് അഞ്ച് വര്‍ഷത്തിലേറെയായി സംസ്ഥാനം ഭരിക്കുന്നത് എന്ന ഒറ്റക്കാരണത്താലാണ് ഇപ്പോള്‍ ഗുരുതരമെന്നു സമ്മതിക്കുന്ന സ്ഥിതിവിശേഷത്തിനു നേര്‍ക്ക് ഇത്രകാലവും ബെഹ്റ സൗകര്യപൂര്‍വം കണ്ണടച്ചത്. സംസ്ഥാനത്തിന്റെ പോലീസ് മേധാവിയായിരുന്നപ്പോഴും അതിനു മുന്‍പും തീവ്രവാദികള്‍ക്കെതിരെ താന്‍ ശക്തമായ നിലപാടെടുത്ത ഒരു സംഭവം പോലും ബെഹ്റയ്‌ക്ക് ചൂണ്ടിക്കാട്ടാനാവില്ല. ബെഹ്റയുടെ ഭരണകാലം തീവ്രവാദികള്‍ ഫലപ്രദമായി ഉപയോഗിച്ചു. ചില തീവ്രവാദികള്‍ കേരളത്തിലേക്ക് കടന്നതായി രണ്ട് മാസം മുന്‍പ്  തമിഴ്നാട് മുന്നറിയിപ്പു നല്‍കിയിട്ടും സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഒരു എസ്ഐയെ വെടിവച്ചു കൊല്ലുന്നതു വരെ ഒന്നും ചെയ്യാതിരുന്ന പോലീസാണ് ബെഹ്റയുടേത്. ഇതൊക്കെ ജനങ്ങള്‍ മറന്നു കാണുമെന്നു വിചാരിച്ചാവും പുതിയ കാപട്യ പ്രകടനം.

ബെഹ്റ പറയുന്നതിനുമപ്പുറത്ത് സ്ഫോടനാത്മകമാണ് സംസ്ഥാനത്തെ സ്ഥിതിവിശേഷം. സ്ലീപ്പിങ് സെല്ലുകളായി കഴിയുകയല്ല, ഇസ്ലാമിക തീവ്രവാദികള്‍  പരസ്യമായി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പത്തനംതിട്ട-കൊല്ലം ജില്ലാ  അതിര്‍ത്തിയിലെ വനമേഖലകളില്‍ തീവ്രവാദികള്‍ പരിശീലനം നടത്തിയതിന്റെയും, തൃശൂരില്‍ ഒരു കരിങ്കല്‍ ക്വാറിയില്‍ നടന്ന വന്‍ സ്ഫോടനത്തിനു പിന്നില്‍ തീവ്രവാദികളാണെന്നതിന്റെയുമൊക്കെ വിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണല്ലോ. പോലീസിന്റെ ഭാഗത്തുനിന്ന് യഥാസമയം നടപടികളുണ്ടായെങ്കില്‍ സ്ഥിതിവിശേഷം ഇത്രമാത്രം ആപത്കരമാവുമായിരുന്നില്ല. അധികാരമില്ലാതാകാന്‍ പോകുന്നതോടെ ബെഹ്റ കാണിക്കുന്ന ഈ ആത്മാര്‍ത്ഥതയ്‌ക്കു പിന്നില്‍ വേറെന്തോ ലക്ഷ്യമാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വലിയ പ്രൊഫഷണല്‍ ആണെന്നും പറഞ്ഞു വയ്‌ക്കുന്നു. വിജയന്റെ പ്രൊഫഷണലിസ ത്തെ കുറിച്ച് ജനങ്ങള്‍ക്ക് നന്നായറിയാം. ഒന്നുകില്‍ ഇങ്ങനെയൊരു ഭരണാധികാരിയോട് പറ്റിച്ചേര്‍ന്ന് നില്‍ക്കാന്‍ ബെഹ്റ ഇനിയും ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ കേരളത്തിനു പുറത്തെ മറ്റേതോ ലാവണം മുന്നില്‍ക്കണ്ട് താന്‍ ഒരു തീവ്രവാദ വിരുദ്ധനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. തീവ്രവാദികള്‍ക്കെതിരെ പോരാടണമെങ്കില്‍ ആദ്യം വേണ്ടത് രാജ്യസ്നേഹമാണ്, ബെഹ്റയ്‌ക്കും രാഷ്‌ട്രീയ യജമാനന്മാര്‍ക്കും.  

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.