Tuesday, September 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ…? സൈനികനെ തിരിച്ചയച്ചതിൽ മനം നിറഞ്ഞ് റൈറ്റർ വിൻസെന്റ്

പലദിവസങ്ങളിലുള്ള സംസാരത്തിനിടയില്‍ സൈനികന്‍ തന്റെ മനപ്രയാസങ്ങള്‍ ഓരോന്നായി വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു, ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി.

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Jun 17, 2021, 05:11 pm IST
inKerala

തൃശൂര്‍: കഴിഞ്ഞ ദിവസം ജില്ലാ പോലീസ് ഓഫീസില്‍ തപാല്‍ മാര്‍ഗം ഒരു കത്ത് ലഭിച്ചു.  ഉള്ളടക്കം പരിശോധിച്ചപ്പോള്‍ അത് കരസേനയുടെ ഒരു ഓഫീസില്‍ നിന്നുമുള്ളതാണെന്ന് മനസ്സിലായി. ആ കത്തിലെ വിവരങ്ങള്‍ ഇങ്ങനെ. കരസേനയുടെ ആര്‍ട്ടിലറി വിഭാഗത്തില്‍ ജോലിചെയ്യുന്ന കുന്ദംകുളം സ്വദേശിയായ സൈനികന്‍ 2021 മാര്‍ച്ച് മാസത്തില്‍ അവധിയില്‍ പോയതിനുശേഷം തിരിച്ച് ജോലിയില്‍ പ്രവേശിച്ചിട്ടില്ല. സൈനികനെ കണ്ടെത്തി, റിപ്പോര്‍ട്ട് നല്‍കണം. ഇതായിരുന്നു ആ കത്തിലെ വിവരങ്ങള്‍.  

കത്ത് കുന്ദംകുളം പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. സ്റ്റേഷനില്‍ നിന്നും നടത്തിയ അന്വേഷണത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ 20 വയസ്സുകാരന്‍ സൈനികനെ കണ്ടെത്തുകയുണ്ടായി. പോലീസ് അന്വേഷിച്ചു ചെന്നപ്പോള്‍ കണ്ട സൈനികന്റെ മാനസികാവസ്ഥ അത്രകണ്ട് സുഖകരമായിരുന്നില്ല. അയാളുടെ മാനസിക നിലയില്‍ എന്തോ പന്തിക്കേട് തോന്നി. ഇനി കരസേനയിലേക്ക് തിരിച്ചു പോകുന്നില്ല’ പോലീസുദ്യോഗസ്ഥരോട് അയാള്‍ തീര്‍ത്തു പറഞ്ഞു. സംസാരത്തിനിടയില്‍ പോലീസുദ്യോഗസ്ഥര്‍ അയാളെ നല്ലപോലെ മനസ്സിലാക്കി. പിറ്റേന്ന് സ്റ്റേഷനില്‍ ഹാജരാകുവാന്‍ നിര്‍ദ്ദേശിച്ച് തിരിച്ചു പോന്നു.  

പിറ്റേന്ന് രാവിലെ അച്ഛനുമായി സൈനികന്‍ പോലീസ് സ്റ്റേഷനില്‍ ഹാജരായി. ഇന്‍സ്‌പെക്ടര്‍ എന്‍.എ. അനൂപ് കുറേ നേരം അയാളോട് സംസാരിച്ചു. തിരിച്ചയച്ചു. പോലീസ് സ്റ്റേഷന്‍ റൈറ്റര്‍ വിന്‍സെന്റ് അയാളുടെ മൊബൈല്‍ നമ്പര്‍ കുറിച്ചെടുത്തു. വിന്‍സെന്റിന്  അയാള്‍ പറഞ്ഞ കാര്യങ്ങള്‍ വല്ലാതെ വിഷമിപ്പിച്ചു. പിറ്റെ ദിവസം അയാളെ കാണാനായി  പോയി. സാധാരണ നിലയില്‍ സൈനികനായ ഉദ്യോഗസ്ഥന്‍ ജോലിക്ക് ഹാജരാകാന്‍ താല്‍പ്പര്യപ്പെടുന്നില്ലെങ്കില്‍ അക്കാര്യം പറഞ്ഞ് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി ഫയല്‍ ക്ലോസ് ചെയ്യാം. എന്നാല്‍ വിന്‍സെന്റ് അതു ചെയ്തില്ല. കാലതാമസം വന്നാലും സാരമില്ല, ആ ഫയല്‍ വിന്‍സെന്റിന്റെ മേശപ്പുറത്തു തന്നെ ഇരുന്നു. കുറേ  നേരം സംസാരിച്ചതോടെ സൈനികന്‍ വിന്‍സെന്റിന്റെ ഒരു സുഹൃത്തായി മാറി.

പലദിവസങ്ങളിലുള്ള സംസാരത്തിനിടയില്‍ സൈനികന്‍ തന്റെ മനപ്രയാസങ്ങള്‍ ഓരോന്നായി വിന്‍സെന്റിനോട് തുറന്നു പറഞ്ഞു. ചിലപ്പോഴൊക്കെ അയാളുടെ കണ്ണുകള്‍ നിറഞ്ഞു, ആരും കാണാതെ അയാള്‍ വിങ്ങിപ്പൊട്ടി. വിന്‍സെന്റിന് അയാളുടെ മനസ്സിലേക്ക് കയറിച്ചെല്ലാന്‍ കഴിഞ്ഞു. ഒരു ഇന്ത്യന്‍ സൈനികന് സമൂഹത്തില്‍ നിന്നും ലഭിക്കുന്ന ബഹുമാനവും ആദരവും,  അവന്‍ എങ്ങിനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാകുന്നതെന്നും വിന്‍സെന്റ് അയാളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു. പതിയെപ്പതിയെ അവന്റെ മനസ്സ് വിന്‍സെന്റിനോട് അടുത്തു. ഒരു പോലീസുദ്യോഗസ്ഥന്റേയും സൈനികന്റേയും ഡ്യൂട്ടികള്‍ എങ്ങിനെ പൊരുത്തപ്പെടുന്നുവെന്ന് സൗഹൃദത്തിലൂടെ അവര്‍ പരസ്പരം മനസ്സിലാക്കി. വെറുത്തുപോയ സൈനിക സേവനത്തിലേക്ക് അവന്‍ പതിയെ തിരിച്ചു നടക്കാന്‍ തുടങ്ങി. അങ്ങനെ അയാള്‍ സൈനികഡ്യൂട്ടിയില്‍ തിരികെ പ്രവേശിക്കുവാന്‍ തീരുമാനിച്ചു.  

എന്നാല്‍ ഒരു ആശങ്ക കൂടി ബാക്കിയുണ്ട്. സാധാരണ നിലയില്‍ അവധിയില്‍ പോന്ന സൈനികന്‍ നിശ്ചിത സമയത്ത് തിരികെ പ്രവേശിച്ചില്ലെങ്കില്‍, പിന്നീട് പ്രവേശിക്കപ്പെടുമ്പോള്‍ കര്‍ശനമായ ശിക്ഷാ നടപടികളായിരിക്കും അനുഭവിക്കേണ്ടി വരിക. ഇനിയുമൊരു ശിക്ഷാനടപടി അനുഭവിക്കാനുള്ള ശേഷി അവന് ഇല്ല. വിന്‍സെന്റ് ഇക്കാര്യം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എ അനൂപിനെ ധരിപ്പിച്ചു. ഉടന്‍ തന്നെ, പോലീസ് സ്റ്റേഷനില്‍ നിന്നും സൈനികന്റെ മേലുദ്യോഗസ്ഥരായ ഓഫീസര്‍മാരെ ടെലിഫോണില്‍ ബന്ധപ്പെട്ട് ഇതിനും പരിഹാരമുണ്ടാക്കി. പിറ്റേന്നു തന്നെ, സൈനികന്‍ വിമാനമാര്‍ഗ്ഗം തന്റെ സൈനികാസ്ഥാനത്ത് എത്തി, ഡ്യൂട്ടിയില്‍ പ്രവേശിച്ചു.

തന്റെ വഴികാട്ടിയും, ആത്മസുഹൃത്തുമായ പോലീസുദ്യോഗസ്ഥന്‍ വിന്‍സെന്റിനെ അയാള്‍ മറന്നില്ല.   ഡ്യൂട്ടിയില്‍ പ്രവേശിച്ച വിവരം അയാള്‍ വാട്‌സ് ആപ്പിലൂടെ വിന്‍സെന്റിനെ അറിയിച്ചു. സര്‍, ഞാന്‍ ഇന്ന് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. ലഡാക്കിലേക്കാണ് ഞാന്‍ പോകുന്നത്. ഇനി ആറു മാസക്കാലം അവിടെയാണ് പോസ്റ്റിങ്ങ്. ചിലപ്പോള്‍ അവിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. എല്ലാത്തിനും വളരെ നന്ദിയുണ്ട്……” കൂടെ യൂണിഫോം ധരിച്ച ഒരു ഫോട്ടോയും. വാട്‌സ് ആപ്പ് സന്ദേശത്തിന് വിന്‍സെന്റ് നല്‍കിയ മറുപടി ഇങ്ങനെ. ഇന്ത്യയുടെ സൈനികന്‍ എന്നതിനേക്കാള്‍ അഭിമാനം നിനക്ക് വേറെ എവിടെ നിന്നും കിട്ടുമെടാ…? ‘

ചാരിതാര്‍ത്ഥ്യമായ മനസ്സോടെ വിന്‍സെന്റ് തന്റെ മേശപ്പുറത്തുള്ള മറ്റ് ഫയലുകളിലേക്ക് മുഴുകി. പോലീസ് സ്റ്റേഷനുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങളാണ്, ആ ജീവിതങ്ങളിലൂടെയാണ് ഓരോ പോലീസുദ്യോഗസ്ഥന്റേയും ദൈനംദിന ഡ്യൂട്ടികള്‍ കടന്നുപോകുന്നത്.

Tags: Thrissurപോലീസ്militaryഎ വിന്‍സന്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൃഥ്വിരാജ് ഇനിയൊരു ഹിറ്റ് തേടി ഹിന്ദിയില്‍…ഡിസിപിയായി പൊലീസ് വേഷത്തില്‍ പൃഥ്വിരാജ്; കരീന കപൂര്‍ നായിക; ”ദായ്‌റ’ ട്രെയിലറിന് അഭിനന്ദനം

എന്തുകൊണ്ടാണ് ടോക്സിക്കിനോട് ഇത്രയും ഹേറ്റ്…ഒന്നുകില്‍ നിങ്ങളുടെ തലയ്‌ക്കകത്ത് വിവരം ഇല്ലാത്തതുകൊണ്ടായിരിക്കും: ഹര്‍ഷിത പിഷാരടി

ഹൊറര്‍ കോമഡിയുമായി വിനീത് ശ്രീനിവാസന്‍, മലബാര്‍ കുടുംബത്തിന്റെ കഥ

‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്‌ച്ച’ ഡോക്യുമെന്‍ററിക്ക് സ്വാമി വിവേകാനന്ദ ഇൻ്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്ക് സെലക്ഷൻ

രാമായണത്തിൽ 14 വർഷം ഉറങ്ങിയത് ആരാണ്?

കേരളത്തിലെ മറ്റൊരു മതേതര ആത്മഹത്യ….ഒരിക്കലും ഇതിനെ ലവ് ജിഹാദ് എന്ന് വിളിക്കില്ല, വൃന്ദയുടെ മരണത്തെക്കുറിച്ച് കറുത്ത പരിഹാസം

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരത്ത് കാറിന് തീപ്പിടിച്ച് മരിച്ചത് വിരമിച്ച വ്യോമസേനാ കോര്‍പ്പറല്‍ ഉദ്യോഗസ്ഥന്‍

ഇര്‍ഷാദ് മഞ്ജി (ഇടത്ത്) മെഹ്ദി ഹസന്‍ (വലത്ത്)

ഇസ്ലാമിന്റെ പ്രശ്നമെന്തെന്ന് മെഹ്ദി ഹസന്‍, മുസ്ലിങ്ങളാണെന്ന് ഇര്‍ഷാദ് മഞ്ജി..ഓക്സ്ഫോര്‍ഡ് യൂണി. സംവാദത്തില്‍ തകര്‍ന്നടിഞ്ഞ് മെഹ്ദി ഹസന്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.