Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അംബാനിയുടെ വീടിന് മുമ്പിലെ ബോംബ്: മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥനെ എന്‍ ഐഎ അറസ്റ്റ് ചെയ്തു; രേഖകള്‍ കണ്ടെടുത്തു

വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ എന്‍ ഐഎ മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു പ്രദീപ് ശര്‍മ്മ. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് വ്യാഴാഴ്ച രാവിലെ എന്‍ ഐഎ റെയ്ഡ് ചെയ്തു.

Janmabhumi Online by Janmabhumi Online
Jun 17, 2021, 04:45 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് മുമ്പില്‍ ബോംബ് നിറച്ച വാഹനം ഉപേക്ഷിച്ച കേസില്‍ എന്‍ ഐഎ മുന്‍ മുംബൈ പൊലീസുദ്യോഗസ്ഥന്‍ പ്രദീപ് ശര്‍മ്മയെ അറസ്റ്റ് ചെയ്തു. മുംബൈ പൊലീസില്‍ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായിരുന്നു പ്രദീപ് ശര്‍മ്മ. അദ്ദേഹത്തിന്റെ മുംബൈയിലെ വീട് വ്യാഴാഴ്ച രാവിലെ എന്‍ ഐഎ റെയ്ഡ് ചെയ്തു.  

ഏതാനും രേഖകളും ഇലക്ട്രോണിക് രേഖകളും കണ്ടെടുത്തു. എന്‍ ഐഎ സംശയത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത സന്തോഷ് ഷെലാറെ ചോദ്യം ചെയ്തപ്പോഴാണ് പ്രദീപ് ശര്‍മ്മയുടെയും അദ്ദേഹത്തിന്റെ രണ്ട് അനുയായികളുടെയും പേര് പറഞ്ഞത്. ലഖാന്‍ ഭയ്യാ കേസുമായി ബന്ധപ്പെട്ടവര്‍ കൂടിയാണ് ഇവര്‍. ശര്‍മ്മയെ വ്യാഴാഴ്ച തന്നെ എന്‍ ഐഎ കോടതിയില്‍ ഹാജരാക്കി.

സച്ചിന്‍ വാസെ അന്വേഷിച്ചിരുന്ന ശ്രദ്ധേയമായ കേസുകളും ഇപ്പോള്‍ എന്‍ ഐഎ പരിശോധിച്ചുവരികയാണ്. മുംബൈയിലെ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍സിംഗുമായുള്ള സച്ചിന്‍ വാസെയുടെ ബന്ധവും പരിശോധിക്കുന്നുണ്ട്.  

നേരത്തെ ഏപ്രിലില്‍ പ്രദീപ് ശര്‍മ്മയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. മാര്‍ച്ച് രണ്ട് മുംബൈ പൊലീസ് കമ്മീഷണറുടെ ഓഫീസില്‍ പ്രദീപ് ശര്‍മ്മ സച്ചിന്‍ വാസെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നതായി സംശയിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ മൊഴി രേഖപ്പെടുത്തല്‍. സ്‌ഫോടകവസ്തുക്കള്‍ വണ്ടിയില്‍ നിറച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മന്‍സുഖ് ഹിരന്‍ എന്ന സ്വകാര്യ വാഹനയുടമയെ നിര്‍ബന്ധിക്കുന്ന സച്ചിന്‍ വാസെയുടെ ദൗത്യവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും അന്ന് എന്‍ ഐഎ ചോദിച്ചിരുന്നു. പല കേസുകളിലും സംശയത്തിന്റെ നിഴലിലുള്ള പ്രദീപ് ശര്‍മ്മ 2019ല്‍ സര്‍വ്വീസില്‍ നിന്ന് സ്വമേധയാ പിരിയുകയായിരുന്നു. പിന്നീട് ശിവസേനയുടെ പേരില്‍ നലസൊപാര നിയമസഭാ മണ്ഡലത്തില്‍ നിന്നും മത്സരിച്ചെങ്കിലും തോറ്റു.

ഫിബ്രവരി 25നാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു പച്ച സ്‌കോര്‍പിയോ കാര്‍ പൂലര്‍ച്ചെ മൂന്ന് മണിക്ക് അംബാനിയുടെ ആന്‍റിലിയ എന്ന ആഡംബര വസതിയ്‌ക്ക് മുന്നില്‍ കണ്ടെത്തുന്നത്. ഇതിനുള്ളില്‍ നിന്നും ഒരു തീവ്രവാദി സംഘടനയുടേതെന്ന് സംശയിക്കുന്ന ഭീഷണിക്കത്തും മുംബൈ പൊലീസ് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സ്‌കോര്‍പിയോ വീടിന് മുമ്പില്‍ എത്തിച്ചത് തലേന്നാള്‍ രാത്രിയിലാണെന്ന് കണ്ടെത്തിയിരുന്നു. മാര്‍ച്ച് അഞ്ചിന് ഈ കാറിന്റെ ഉടമസ്ഥനായ മന്‍സുഖ് ഹിരന്‍ എന്നയാളെ മരിച്ച നിലയില്‍ കല്‍വ കടലിടുക്കില്‍ നിന്നും കണ്ടെത്തി. ആത്മഹത്യയാണെന്ന് കരുതിയ ഈ കേസ് പിന്നീട് സച്ചിന്‍ വാസെ നടത്തിയ കൊലപാതകമാണെന്ന് എന്‍ ഐഎ കണ്ടെത്തിയതോടെ ആന്‍റിലിയയ്‌ക്ക മുന്നിലെ സ്‌ഫോടകവസ്തുനിറച്ച കാറിന് പിന്നീല്‍ സച്ചിന്‍ വാസെയും മറ്റും നടത്തിയ ഗൂഡാലോചനയാണെന്ന് എന്‍ ഐഎ കണ്ടെത്തിയിരുന്നു. കാറിനുള്ളില്‍ ഇസ്ലാമിക തീവ്രവാദി സംഘടനകളുടെ ഭീഷണിക്കത്ത് വ്യാജമാണെന്നും തെളിഞ്ഞു.  

ഈ കേസില്‍ മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് രാജിവെച്ചിരുന്നു. മുംബൈ പൊലീസ് കമ്മീഷണര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ പരാതിയില്‍ മുംബൈയിലെ 1750 പബ്ബുകളില്‍ നിന്നായി പ്രതിമാസം 100 കോടി രൂപ വീതം ബലപ്രയോഗത്തില്‍ പിരിച്ചെടുക്കാന്‍ ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തിയതോടെയാണിത്.

Tags: കേസ്എൻ‌ഐ‌എNcpപ്രദീപ് ശര്‍മ്മShiv Senaസച്ചിന്‍ വാസെആന്‍റിലിയആന്‍റിലിയ ബോംബ് കേസ്അനില്‍ ദേശ്മുഖ്പരംബീര്‍ സിംഗ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേന ക്ഷയിക്കുന്നു; ഉദ്ധവ് സേനയുടെ 50 കോര്‍പറേഷന്‍ അംഗങ്ങള്‍ ബിജെപിയിലേക്ക്

Kerala

എന്‍സിപി പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് തോമസ് കെ തോമസ്, ചാക്കോയുടെ കളി കാര്യമായോ?

Kerala

എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ രാജി വച്ചു

Kerala

മറ്റു മുന്നണികളിലെ ചെറുകക്ഷികളെ ലക്ഷ്യമിട്ട് യുഡിഎഫ്, ജോസ് മോന് അരസമ്മതം, എന്‍സിപിയിലും പ്രതീക്ഷ

Kerala

പിണറായി വഴങ്ങിയില്ല, മന്ത്രി മാറ്റം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോക്കം പോയി എന്‍സിപി

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies