Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഷ ചോദ്യം ചെയ്യലിന് ഹാജരാകണം; ഒരാഴ്ചത്തേക്ക് അറസ്റ്റ് പാടില്ല; അറസ്റ്റ് ചെയ്താല്‍ ഇടക്കാല ജാമ്യം അനുവദിക്കണം; ജാമ്യാപേക്ഷയില്‍ വിധി പിന്നീട്

ചോദ്യം ചെയ്യലിനു ഹാജരാകുന്ന ഐഷയെ ഒരാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും അതിനു ശേഷം അറസ്റ്റ് ആവശ്യമെങ്കില്‍ കോടതിയെ അറിയിക്കാനും അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യം അനുവദിക്കണമെന്നും കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട് പറയും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2021, 03:31 pm IST
in Kerala

കൊച്ചി: രാജ്യദ്രോഹക്കേസില്‍ സിനിമ പ്രവര്‍ത്തക ഐഷ സുല്‍ത്താന ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവ്. ചോദ്യം ചെയ്യലിനു ഹാജരാകുന്ന ഐഷയെ ഒരാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്നും  അറസ്റ്റ് ആവശ്യമെങ്കില്‍ കോടതിയെ അറിയിക്കാനും അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ ജാമ്യം  അനുവദിക്കണമെന്നും കോടതി. ഐഷ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് പിന്നീട് പറയും.  

അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരാകാമെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ വേണ്ടെന്നും ഐഷ സുല്‍ത്താന ഹൈക്കോടതിയെ അറിയിച്ചു. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവുകള്‍ തന്റെ കേസിലും പരിഗണിക്കണം. രാജ്യത്തിന് എതിരായല്ല, ഭരണകൂടത്തിനെതിരായ വിര്‍ശനമാണ് താന്‍ നടത്തിയതെന്നും ഐഷ.  അതിനാല്‍ സുപ്രീം കോടതി ഉത്തരവുകള്‍ പരിഗണിച്ച് തന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കണമെന്ന് ഐഷയുടെ അഭിഭാഷകന്‍ പി.വിജയഭാനു വാദിച്ചു. എന്നാല്‍, വിനോദ് ദുവ കേസിലെ കേസിലെ സുപ്രീം കോടതി വിധി ഈ കേസില്‍ ബാധകമല്ലെന്നും ഐഷ നടത്തിയത് വിമര്‍ശനമല്ല, വിദ്വേഷ പ്രചാരണമാണെന്നും ലക്ഷദ്വീപ് പോലീസ് കോടതിയെ ബോധിപ്പിച്ചു. അറസ്റ്റ് എന്നത് അന്വേഷണ ഉദ്യോഗസ്ഥന്റെ വിവേചന അധികാരമെന്നും ലക്ഷദ്വീപ് ഭരണകൂടം കോടതിയെ അറിയിച്ചു. ലക്ഷദ്വീപ് ഭരണകൂടത്തിനായി എസ്. മനു ആണ് ഹൈക്കോടതിയില്‍ ഹാജരായത്. ഐഷയുടെ ചാനല്‍ ചര്‍ച്ചകളുടെ ക്ലിപ്പിങ്ങുകളും അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഐഷയുടെ ഇടപെടലിനു ശേഷമാണ് ദ്വീപിലെ സമരങ്ങളുടെ സ്വഭാവം മാറിയതെന്നും അതു ഗുരുതരമാണെന്നും മനു വാദിച്ചു. ബയോവെപ്പണ്‍ എന്ന പ്രയോഗം ഗുരുതരമെന്ന് മാധ്യമപ്രവര്‍ത്തകന്‍ സൂചിപ്പിച്ചപ്പോള്‍ അതു തെളിയിക്കാനുള്ള തെളിവുകള്‍ ഉണ്ടെന്നാണ് ഐഷ പറഞ്ഞത്. കോവിഡിനെ ചൈന ഉപയോഗിച്ചതു പോലെയാണ് ദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ ജൈവായുധമായി ഉപയോഗിച്ചതെന്ന് ആരോപണം അതീവ ഗുരുതരമാണ്. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയുടെ മനസില്‍ പോലും വിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശമാണ് ഐഷ നടത്തിയത്.  

ഐഷാ സുല്‍ത്താനയോട് ഈ മാസം 20ന് കവരത്തി സ്റ്റേഷനില്‍ നേരിട്ട് ഹാജരാകാനാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ക്രിമിനല്‍ നടപടി ചട്ടത്തിലെ അറസ്റ്റ് നിര്‍ബന്ധമല്ലാത്ത 41എ പ്രകാരമുള്ള നോട്ടീസാണ് കവരത്തി പൊലീസ് ആയിഷ സുല്‍ത്താനയ്‌ക്ക് നല്‍കിയതെങ്കിലും കവരത്തിയിലെത്തിയാല്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് ഐഷ സുല്‍ത്താന ഹര്‍ജിയില്‍ പറയുന്നത്.  മീഡിയവണ്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെ ആയിഷ സുല്‍ത്താന, ‘കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വീപില്‍ ജൈവായുധം പ്രയോഗിച്ചു’ എന്ന പരാമര്‍ശം നടത്തിയിരുന്നു. കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന ഐഷ സുല്‍ത്താനയുടെ പരാമര്‍ശത്തിനെതിരെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബി.ജി. വിഷ്ണു തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസിലും പരാതി നല്‍കിയിരുന്നു. മറ്റിങ്ങളിലും യുവമോര്‍ച്ച നേതാക്കള്‍ പരാതി നല്‍കിയിരുന്നു.  

ലക്ഷദ്വീപിലെ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ പരാതി പോകുകയും കോടതി അത് തള്ളുകയുംചെയ്ത സാഹചര്യത്തില്‍ അറിഞ്ഞു വെച്ചു കൊണ്ട് ഐഷ നടത്തിയ പരാമര്‍ശം മത- സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുന്നതും നീതിന്യായ വ്യവസ്ഥയെയും നിയമപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും അട്ടിമറിക്കാന്‍ ലക്ഷ്യം വെച്ചിട്ടുള്ളതുമാണെന്ന് യുവമോര്‍ച്ച ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തരം പ്രസ്താവനകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും യുവമോര്‍ച്ച പരാതിയില്‍ പറഞ്ഞിരുന്നു.

Tags: കേസ്arrestഹൈക്കോടതിaisha sulthanaമുന്‍കൂര്‍ ജാമ്യxലക്ഷദ്വീപ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

Kerala

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

Kerala

വൈദ്യപരിശോധനക്കെത്തിച്ച മോഷണക്കേസ് പ്രതി ചാടിപ്പോയി,കടന്നുകളഞ്ഞത് ആസാം സ്വദേശി അയ്നുല്‍ അലി

Kerala

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ലൂസേഴ്‌സ് ഫൈനലില്‍ വിജയിച്ച ഇംഗ്ലണ്ട് ടീം മെഡലുകളുമായി

സിംഹഗര്‍ജ്ജനം വൈകി… ഫ്രാന്‍സിനെ 6-4ന് പരാജയപ്പെടുത്തി ഇംഗ്ലണ്ടിന് ലോകകപ്പില്‍ മൂന്നാംസ്ഥാനം

ഫിഫ ലോകകപ്പ് 2026: പുറത്തിരുത്തിയ സാ്ക്കയുടെ മറുപടി

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.