Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയോട് തോല്‍വി തുറന്ന് സമ്മതിച്ച് പാകിസ്ഥാന്‍; കേസില്‍ ഇമ്രാന്‍ സര്‍ക്കാരിനെ കുടുക്കിലാക്കി പാക് പ്രതിപക്ഷം

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ അടിയറവ് തുറന്ന് പറഞ്ഞ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 07:50 pm IST
in World
പാക് തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് (ഇടത്ത്), പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി

പാക് തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ് (ഇടത്ത്), പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി

ഇസ്ലാമബാദ്: കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തില്‍ അടിയറവ് തുറന്ന് പറഞ്ഞ് പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി.

പാകിസ്ഥാന്റെ തടവില്‍ കഴിയുന്ന ഇന്ത്യയുടെ മുന്‍ നാവികോദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാദവിന് പാകിസ്ഥാന്‍ സൈനികകോടതി വിധിക്കെതിരെ ഏതെങ്കിലും പാക് കോടതിയില്‍ സ്വമേധയാ പോകാനോ, കോണ്‍സുലേറ്റ് വഴി പോകാനോ അനുമതി നല്‍കുന്ന ബില്ല് പാസാക്കുന്നതിനെതിരെ പാക് അസംബ്ലിയില്‍ പ്രതിപക്ഷം ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതിഷേധിച്ചപ്പോഴാണ് ഖുറേഷിയുടെ ഈ കുറ്റസമ്മതം.

സഭാ നടപടികള്‍ നിര്‍ത്തിവെക്കുന്ന തരത്തിലായിരുന്നു പ്രതിപക്ഷത്തിന്റെ ബഹളം. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തെ വിശ്വാസത്തിലെടുക്കാനായിരുന്നു പിന്നീട് പാക് വിദേശകാര്യമന്ത്രി മഹ്മൂദ് ഖുറേഷി നടത്തിയ ശ്രമം. ചാരപ്രവര്‍ത്തനം ആരോപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യയുടെ കുല്‍ഭൂഷണ്‍ യാദവിനെ തടവിലിട്ടത്.  

കുല്‍ഭൂഷണ്‍ കേസില്‍ ഇന്ത്യ വീണ്ടും അന്താരാഷ്‌ട്ര കോടതിയിലേക്ക് (ഐസിജെ) പാകിസ്ഥാനെ വലിച്ചിഴക്കാന്‍ ശ്രമിക്കുകയാണെന്നും അങ്ങിനെ വന്നാല്‍ ഇന്ത്യ കേസില്‍ വിജയിച്ചേക്കാമെന്നും ഖുറേഷി തിങ്കളാഴ്ച പ്രതിപക്ഷത്തിനോട് അഭ്യര്‍ത്ഥിച്ചു.  

‘ഇന്ത്യ കുല്‍ഭൂഷണ്‍ ജാദവ് കേസ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അന്താരാഷ്‌ട്ര കോടതിയുടെ തീരുമാനമനുസരിച്ചാണ് നമ്മള്‍ നടപടിയെടുക്കുന്നത്. ഇന്ത്യക്ക് എന്താണാവശ്യം? കുല്‍ഭൂഷണ്‍ യാദവിന് കോണ്‍സുലാറുമായി ബന്ധപ്പെടുന്നത് പാകിസ്ഥാന്‍ നിഷേധിക്കാനാണ് ഇന്ത്യ കാത്തിരിക്കുന്നത്. അങ്ങിനെയെങ്കില്‍ ഇന്ത്യയ്‌ക്ക് വീണ്ടും അന്താരാഷ്‌ട്ര കോടതിയെ സമീപിക്കാം. അതാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയുടെ ഗൂഢലക്ഷ്യം തിരിച്ചറി്ഞ്ഞ് പ്രതിപക്ഷം പെരുമാറണം,’ ഖുറേഷി പ്രതിപക്ഷത്തോട് അഭ്യര്‍ത്ഥിച്ചു.

എന്നാല്‍ മോദിയുടെ സുഹൃത്തായ ഇമ്രാന്‍ഖാന്‍ വഞ്ചകനാണ് എന്ന മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സ്പീക്കറുടെ ബെഞ്ചിലേക്ക് തള്ളിക്കയറി. ഈ ബില്ലിനെ എതിര്‍ക്കുക വഴി പാക് പ്രതിപക്ഷം ഇന്ത്യന്‍ സര്‍ക്കാരിന്റെ അജണ്ട നടപ്പാക്കുകയാണെന്നും ഖുറേഷി കുറ്റപ്പെടുത്തി. പാകിസ്ഥാന്‍ ഉപരിസഭ പാസാക്കിയാല്‍ മാത്രമേ ഈ ബില്‍ നിയമമാകൂ. എന്നാല്‍ ഇവിടെ പ്രതിപക്ഷത്തിനാണ് മേല്‍ക്കൈ. ബില്‍ പാസായില്ലെങ്കില്‍ കുല്‍ഭൂഷണ്‍ യാദവിന് പാക് സൈനിക കോടതി വിധിക്കെതിരെ കോടതിയെ സമീപിക്കാനാവില്ല. അങ്ങിനെ വന്നാല്‍ ഇന്ത്യ അന്താരാഷ്‌ട്ര തലത്തില്‍ നടത്തുന്ന നീക്കത്തില്‍ പാകിസ്ഥാന് കൂടുതല്‍ തിരിച്ചടി കിട്ടാന്‍ സാധ്യതയുണ്ട്.  

കുടുക്കിലായ ഇമ്രാന്‍ സര്‍ക്കാരിനെ രക്ഷിക്കാന്‍ നിയമമന്ത്രി ഫറോഗ് നസീമും രംഗത്തെത്തി. ഈ ബില്‍ പാസാക്കിയില്ലെങ്കില്‍ ഇന്ത്യ അന്താരാഷ്‌ട്ര കോടതിയില്‍ കോടതിയലക്ഷ്യത്തിന് കേസ് കൊടുക്കുമെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ സമീപിക്കുമെന്നും അദ്ദേഹം അപേക്ഷിച്ചുനോക്കിയെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

ഇന്ത്യയുടെ മുന്‍ നാവിക ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ യാദവിനെ ചാരപ്രവര്‍ത്തനം ആരോപിച്ചാണ് 2016 മാര്‍ച്ചില്‍ പാകിസ്ഥാന്‍ തടവിലാക്കിയത്. ഒരു വര്‍ഷം കഴിഞ്ഞ് പാകിസ്ഥാന്‍ സൈനിക കോടതി ഇദ്ദേഹത്തിനെ വധശിക്ഷയ്‌ക്ക് വിധിച്ചു. എന്നാല്‍ 2017 ഏപ്രിലില്‍ ഇന്ത്യ പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര കോടതിയില്‍ പരാതി നല്‍കി. അവിടെ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്‌ട്ര കോടതി സ്‌റ്റേ ചെയ്തു. ജാദവിനെ ബലൂചിസ്ഥാനില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടെങ്കിലും ഇറാനില്‍ നിന്നും തട്ടിക്കൊണ്ടുപോവുകയായിരുന്നു എന്ന് ഇന്ത്യ തിരിച്ചടിച്ചു. അതുപോലെ ജാദവിന് ഇന്ത്യ കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ പാകിസ്ഥാന്‍ സമ്മതിക്കാത്തത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചിട്ടുണ്ട്.

Tags: കുല്‍ഭൂഷണ്‍ ജാദവ്കുല്‍ഭൂഷണ്‍ ജാദവ് കേസ്ministerimran khanവിദേശംപാക്കിസ്ഥാന്‍ഖുറേഷിimrankhanകുല്‍ഭൂഷണ്‍മഹമൂദ് ഖുറേഷി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Kerala

മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 അംഗങ്ങള്‍ രാജിവച്ചു

Kerala

ഇഎംഎസ് ഭവന പദ്ധതി ഉണ്ടാക്കിയവര്‍ പിഎംഎവൈയെ എന്തിന് എതിര്‍ക്കുന്നെന്ന് മന്ത്രി ഷാജി, വിഹിതത്തിന് പണമില്ലാത്തതിനാല്‍ മുന്‍ സര്‍ക്കാര്‍ പിന്നാക്കം പോയി

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

ആമിർ ഖാൻ വീണ്ടും വിവാഹിതനായി; ചടങ്ങിന് സാക്ഷികളായി മുൻ വിവാഹങ്ങളിലെ മക്കളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.