Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

റാപ്പര്‍ വേടനെതിരേ ഉയര്‍ന്നത് ഗുരുതര ലൈംഗിക ആരോപണം; മാപ്പു പറഞ്ഞ് ഗായകന്‍; ആല്‍ബം നിര്‍ത്തി വച്ച് പരാരി; സോഷ്യല്‍ ക്രിമിനലെന്ന് നടി രേവതി സമ്പത്ത്

മലയാളം റാപ്പര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. വോയ്‌സ് ഓഫ് വോയ്‌സ് എന്ന പേരില്‍ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാന്‍ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് വിമണ്‍ എഗെയിന്‍സ്റ്റ് സെക്ച്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2021, 01:19 pm IST
in Social Trend

തിരുവനന്തപുരം: അടുത്തിടെയായി സോഷ്യല്‍മീഡിയയില്‍ ഹിറ്റായ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളിക്കെതിരെ മീടു ആരോപണത്തിലൂടെ ഉയര്‍ന്നത് ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങള്‍. വുമെന്‍ എഗൈന്‍ഡസ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വേടനെതിരേ ആരോപണം ഉയര്‍ന്നത്.  

വേടനെതിരേ ഉയര്‍ന്ന ആരോപണം സംബന്ധിച്ച പോസ്റ്റ്-  

വേടന്‍ എന്ന റാപ്പറെപ്പറ്റി ഒന്നില്‍ കൂടുതല്‍ സ്ത്രീകള്‍ മോശം അനുഭവം പങ്ക് വെച്ചിരിക്കുന്നു. ഇദ്ദേഹം പ്രസിദ്ധനായ ഒരു കലാകാരനായതുകൊണ്ടും കുറെ ആരാധകരുള്ളതുകൊണ്ടുമാണ് ഇത്തരം ഒരു പ്ലാറ്റ്‌ഫോമിലൂടെ കാര്യം പറയുന്നത്. വേടനുമായി ഇടപെട്ടിട്ടുള്ള സ്ത്രീകള്‍ താഴെ പറയുന്ന മോശം അനുഭവങ്ങള്‍ പങ്ക് വയ്‌ക്കാന്‍ ആഗ്രഹിക്കുന്നു.  

* ‘സ്‌ക്വര്‍ട്ട് ചെയ്ത് തരട്ടെ?’ എന്നുള്ള ചോദ്യങ്ങള്‍ സാധാരണ സംസാരത്തിനിടയില്‍ അല്ലെങ്കില്‍ പരിചയപ്പെട്ട് കഴിഞ്ഞാലുടന്‍ ചോദിക്കുക

* മദ്യപിച്ചിരിക്കുന്നതായ സമയത്ത് സെക്‌സിന് വേണ്ടി സമീപിക്കുക (ഉമ്മ വയ്‌ക്കാന്‍ പോലും താല്‍പര്യമില്ല എന്ന് പല തവണ വ്യക്തമാക്കിയതിന് ശേഷവും)

* സെക്ഷ്വല്‍ ആയ ബന്ധത്തിന് താല്‍പര്യമില്ല എന്ന് പറഞ്ഞ് കഴിഞ്ഞാലും അതിന് പിന്നെയും സമീപിക്കുക.  

* സെക്‌സ് ചെയ്യുമ്പോള്‍ വേദന ഉണ്ട് എന്ന് പറഞ്ഞാലും അത് നിര്‍ത്താതെ കൂടുതല്‍ വേദന ഉണ്ടാകുന്ന തരത്തില്‍ തുടരുക

* തങ്ങള്‍ തമ്മില്‍ സെക്‌സ് നടന്നിരുന്നു എന്ന് കൂട്ടുകാരോട് കള്ളം പറയുക

* സെക്ഷ്വല്‍ റിലേഷന്‍ഷിപ്പില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തെറ്റായ കഥകള്‍ സുഹൃദ്വലയങ്ങളില്‍ പ്രചരിപ്പിക്കുക.  

ഇതു വന്‍ വിവാദമായതോടെ  വിഷയത്തില്‍ മാപ്പ് ചോദിക്കുന്നതായി വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാളം റാപ്പര്‍മാര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളി. വോയ്‌സ് ഓഫ് വോയ്‌സ് എന്ന പേരില്‍ ഇറങ്ങിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭൂമി ഞാന്‍ വാഴുന്നിടം , വാ തുടങ്ങിയ റാപ്പുകളും ഹിറ്റായിരുന്നു. ഇതിന് പിന്നാലെയാണ് വിമണ്‍ എഗെയിന്‍സ്റ്റ് സെക്ച്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക് പേജിലടക്കം വേടനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നത്.

‘തെറ്റ് തിരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹത്തോടെയാണ് ഈ പോസ്റ്റ് ഞാന്‍ ഇടുന്നത്. എന്നെ സ്നേഹത്തോടെയും സൗഹാര്‍ദത്തോടെയും കണ്ടിരുന്ന സ്ത്രീകളോടുള്ള എന്റെ പെരുമാറ്റത്തില്‍ സംഭവിച്ച പിഴവുകള്‍ ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ കടുത്ത ഖേദവും ആത്മനിന്ദയും പശ്ചാത്താപവും തോന്നിക്കുന്നുണ്ട്. ആഴത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരണ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചപ്പോള്‍, സ്ത്രീകള്‍ക്കത് മോശം അനുഭവങ്ങളുടെ തുടര്‍ച്ചയായതിലും ഇന്ന് ഞാന്‍ ഒരുപാട് ഖേദിക്കുന്നുണ്ട്. എന്റെ നേര്‍ക്കുള്ള നിങ്ങളുടെ എല്ലാം വിമര്‍ശനങ്ങളും ഞാന്‍ താഴ്മയോടെ ഉള്‍ക്കൊള്ളുകയും നിലവില്‍ ഉന്നയിക്കപ്പെട്ട എല്ലാ വിഷയങ്ങളിലും നിര്‍വ്യാജമായി മാപ്പ് പറയുകയും ചെയ്യുന്നു’ വേടന്‍ കുറിച്ചു.

‘തുറന്നു പറയുന്ന സ്ത്രീയ്‌ക്ക്, അതേത്തുടര്‍ന്ന് ഉണ്ടാകുന്ന മാനസികവും സാമൂഹികവുമായ ആഘാതങ്ങളെതിരിച്ചറിയാതെ ഏതെങ്കിലും വിധത്തില്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചതിനും ഞാന്‍ ഇവിടെ മാപ്പ് ചോദിക്കുന്നു. എന്നില്‍ കടന്നു കൂടിയ പല തെറ്റിദ്ധാരണകളും തിരുത്താനായി മാറിയിരിക്കുന്ന ഈ ദിവസങ്ങള്‍ക്കപ്പുറം പാടാനൊന്നും എനിക്കാവില്ലായിരിക്കാം. വന്നിടത്തേക്ക് തന്നെ മടങ്ങുമായിരിക്കാം. അറിയില്ല. സ്ത്രീകളോടും, ഒരാളോടും ഒരു മോശം പെരുമാറ്റവും ഇല്ലാത്ത ഒരാളായി വേണം ഇനിയങ്ങോട്ട് ജീവിക്കാന്‍ എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ട്. ഇപ്പോള്‍ പറയുന്ന ഈ വാക്കുകളിലടക്കം ഞാന്‍ അറിയാത്ത ഏതെങ്കിലും തെറ്റുണ്ടെങ്കില്‍ വീണ്ടും തിരുത്താനും സന്നദ്ധനാണ്, മാപ്പ് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു’ എന്നും വേടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.  

മാപ്പു പറഞ്ഞതിനു പിന്നാലെ ഹിരണ്‍ ദാസ് മുരളിക്കെതിരെ(വേടന്‍) നടി രേവതി സമ്പത്ത്. സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ പറയുന്നത് സെക്ഷ്വല്‍ അബ്യൂസിന് പരിഹാരമല്ലെന്നും വേടന്‍ ഒരു സോഷ്യല്‍ ക്രിമിനലാണെന്നും ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോയില്‍ രേവതി സമ്പത്ത് പറഞ്ഞു.

ട്രാപ്പിലാകും എന്ന് അറിഞ്ഞത് കൊണ്ടാണ് വേടന്‍ മാപ്പ് പറഞ്ഞതെന്നും അല്ലെങ്കില്‍ ആദ്യം തെറ്റ് ചെയ്തില്ലെന്ന് പറഞ്ഞ് വരില്ലായിരുന്നെന്നും രേവതി പറഞ്ഞു. സ്വന്തമായി തിരിച്ചറഞ്ഞു എന്നൊക്കെ വേടന്റെ പോസ്റ്റിന് താഴെ കമന്റിടുന്നവര്‍ സെക്ഷ്വല്‍ അബ്യൂസിനെ പ്രോത്സാഹിപ്പിക്കുകയാണ്. സെക്ഷ്വല്‍ അബ്യൂസ് നടത്തി തിരച്ചറിവ് ലഭിച്ചു എന്ന് പറയുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും രേവതി സമ്പത്ത് പറഞ്ഞു. ഇതൊരു സാമൂഹ്യ പ്രശ്നമാണ്. ഒരുപാട് ഹിരണ്‍ ദാസ് മുരളിമാരുള്ള ലോകത്താണ് താനടക്കമുള്ള സ്ത്രീകള്‍ ജീവിച്ചുപോകുന്നതെന്നു രേവതി പറഞ്ഞു. അദ്ദേഹം അര്‍ഹിക്കുന്ന എല്ലാ ശിക്ഷയും ലഭിക്കണമെന്ന് ആഗ്രഹമുണ്ടെന്നും രേവതി കൂട്ടിച്ചേര്‍ത്തു

‘വേടനെ തനിക്ക് വ്യക്തിപരമായി അറിയുന്ന ആളല്ല. പാട്ടുകളിലൂടെ മാത്രമാണ് അദ്ദേഹത്തെ അറിയുന്നത്. അദ്ദേഹം ഒരു ക്രിമിനല്‍ ആണെന്നറിയാതെയായിരുന്നു അദ്ദേഹത്തിന്റെ വീഡിയോകള്‍ ഷെയര്‍ ചെയ്തത്. ഈ വിഷയം ചര്‍ച്ചയായത് മുതല്‍ വീഡിയോ താന്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഒരു തരത്തിലുള്ള വിസിബിലിറ്റിയും ഇങ്ങനെയുള്ള ക്രിമിനല്‍സിന് കൊടുക്കേണ്ട ആവശ്യമില്ല. അയാള്‍ ഒരു സെക്ഷ്വല്‍ ക്രിമിനലാണ്,’ രേവതി സമ്പത്ത് പറഞ്ഞു. സെക്ഷ്വല്‍ അബ്യൂസിനെ അതിജീവിച്ച മുഴുവന്‍ സ്ത്രീകള്‍ക്കും അഭിവാദ്യമര്‍പ്പിക്കുന്നതായും രേവതി പറഞ്ഞു.

അതേസമയം, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുന്ന പുതിയ മ്യൂസിക് വീഡിയോ ഫ്രം എ നേറ്റീവ് ഡോട്ടര്‍ നിര്‍ത്തി വച്ചു.വീഡിയോയുടെ ഭാഗമായ റാപ്പര്‍ വേടനെതിരെ ലൈംഗിക ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം.ഇന്‍സ്റ്റഗ്രാമിലൂടെ മുഹ്‌സിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നേറ്റീവ് ബാപ്പ, ഫ്യൂണറല്‍ ഓഫ് നേറ്റീവ് സണ്‍ എന്നീ സംഗീത ആല്‍ബങ്ങളുടെ തുടര്‍ച്ച ആയാണ് ഫ്രം എ നേറ്റീവ് ഡോട്ടര്‍ ഒരുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ ജോലികള്‍ നിര്‍ത്തി വയ്‌ക്കുകയാണ്. അതിക്രമത്തെ അതിജീവി്ചചവരേയും ആല്‍ബത്തിന്റെ ഭാഗമായവരെയും തീരുമാനം അറിയിച്ചിട്ടുണ്ട്. ആരോപണങ്ങള്‍ ഗുരുതരം ആയതിനാല്‍ അടിയന്തര ഇടപെടലും പരിഹാരവും ആവശ്യമാണെന്നും മുഹ്‌സിന്‍ പരാരി കുറിച്ചു.

Tags: ലൈംഗിക ദുരുപയോഗംactressSocial Mediasingerലൈംഗിക പീഡനംvedanMe Too
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

Kerala

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

India

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.