Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പം

കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 11, 2021, 05:00 am IST
inEditorial

നെല്ലിന്റെയും മറ്റ് ഖാരിഫ് വിളകളുടെയും താങ്ങുവില ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ഷക വിരുദ്ധമാണെന്ന കുപ്രചാരണത്തെ പൊളിക്കുന്നതാണ്. നെല്ല് ക്വിന്റലിന് കഴിഞ്ഞ വര്‍ഷത്തെ വിലയായ 1868 രൂപയില്‍ നിന്ന് 72രൂപ വര്‍ധിപ്പിച്ച് 1940 രൂപയാക്കിയിരിക്കുകയാണ്. എള്ള്, പരിപ്പ്, ഉഴുന്ന്, നിലക്കടല, കരിഞ്ചീരകം തുടങ്ങിയവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ ഒരു കാര്യം അസന്ദിഗ്ധമായി പ്രസ്താവിക്കുകയുണ്ടായി. താങ്ങുവിലയെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണ വേണ്ട, അത് തുടരുകയും വര്‍ധിക്കുകയും ചെയ്യുമെന്നാണ് തോമര്‍ വ്യക്തമാക്കിയത്. താങ്ങുവില തുടരുമെന്ന് തങ്ങള്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിട്ടുള്ള കാര്യം കൃഷി മന്ത്രി ഓര്‍മപ്പെടുത്തുകയും ചെയ്തു. 2018-19 ലെ പൊതുബജറ്റില്‍ പ്രഖ്യാപിച്ചതിനനുസരിച്ചാണ് താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകരില്‍നിന്ന് സര്‍ക്കാര്‍ ധാന്യങ്ങള്‍ വാങ്ങുന്ന വിലയാണ് താങ്ങുവില.

മോദി സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് ചില സംഘടനകള്‍ ദല്‍ഹിയില്‍ സമരം തുടങ്ങിയതില്‍പ്പിന്നെ ഇത് രണ്ടാംതവണയാണ് കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തുന്നത്. പുതിയ കാര്‍ഷിക നിയമങ്ങള്‍  താങ്ങുവില എടുത്തു കളയുമെന്നു കുപ്രചാരണം നടത്തിക്കൊണ്ട് ദല്‍ഹിയില്‍ ചില സംഘടനകള്‍ സമരം തുടരുകയാണ്. പത്തിലേറെ തവണയാണ് കേന്ദ്ര സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയത്. അപ്പോഴൊക്കെ താങ്ങുവില എടുത്തു കളയില്ലെന്ന് വ്യക്തമാക്കിയിരുന്നു. രേഖാമൂലം ഉറപ്പു നല്‍കുകയും ചെയ്തു. ഇത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ കുപ്രചാരണം ആവര്‍ത്തിക്കുകയാണ് സമരക്കാര്‍ ചെയ്തത്. ഇപ്പോള്‍ രണ്ടാമതും താങ്ങുവില പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം വന്നതോടെ സമരക്കാരുടെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. എന്നിട്ടും സമരം പിന്‍വലിക്കില്ലെന്നാണ് അവര്‍ പ്രഖ്യാപിക്കുന്നത്. ഒരു വിഭാഗം കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭത്തിനിറക്കിയവര്‍ ഇപ്പോള്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ പാടുപെടുകയാണ്. അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും, പുതിയ നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഗുണം ചെയ്യും. ദല്‍ഹിയില്‍ കര്‍ഷകരുടെ പേരില്‍ നടക്കുന്ന സമരത്തോട് ഐക്യം പ്രഖ്യാപിച്ച് കേരള നിയമസഭയില്‍ സംയുക്ത പ്രമേയം പാസ്സാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധമാണെന്ന് അതില്‍ ആരോപിക്കുകയുണ്ടായി. എന്നാല്‍ വെള്ളപ്പൊക്കത്തിലും മറ്റും കൃഷി നശിക്കുകയും, ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭിക്കാതിരിക്കുകയും, കടം കേറി മുടിയുകയും, വായ്‌പ തിരിച്ചടയ്‌ക്കാനാവാതെ ആത്മഹത്യയില്‍ അഭയം തേടുകയും ചെയ്യുന്ന കേരളത്തിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍  പരിഹരിക്കാന്‍ താല്‍പ്പര്യം കാണിക്കാതെയാണ് ഉത്തരേന്ത്യന്‍ കര്‍ഷകര്‍ക്കുവേണ്ടി ഇവിടുത്തെ ഭരണ- പ്രതിപക്ഷം മുതലക്കണ്ണീരൊഴുക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ജനുവരിയില്‍ അവതരിപ്പിച്ച ബജറ്റില്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ഇനിയും അവര്‍ക്ക് ലഭിച്ചിട്ടില്ല. കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക്  അവരില്‍നിന്ന് സംഭരിച്ച നെല്ലിന് അര്‍ഹമായ വില നല്‍കാതെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ നെല്ലറയായ ഇവിടുത്തെ  നെല്‍ കര്‍ഷകര്‍ പല തട്ടുകളിലായി ചൂഷണം ചെയ്യപ്പെടുകയാണന്ന പരാതി ഉയര്‍ന്നിട്ടും സര്‍ക്കാര്‍ രക്ഷയ്‌ക്കെത്തുന്നില്ല. തീര്‍ച്ചയായും ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തിയ മോദി സര്‍ക്കാരിന്റെ നടപടി കേരളത്തിലെ കര്‍ഷകര്‍ക്കും ഒരു സദ്‌വാര്‍ത്തയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.