Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുറവിളി കൂട്ടിയപ്പോള്‍ വാക്‌സിന്‍ വാങ്ങാന്‍ അനുവദിച്ചു; വാക്‌സിന്‍ വാങ്ങല്‍ എളുപ്പമല്ലെന്നായപ്പോള്‍ അതിനും മോദിയ്‌ക്ക് കുറ്റം ചാര്‍ത്തി പ്രതിപക്ഷം

കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്നതിനിടയില്‍ വാക്‌സിന്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും വാക്സിന്‍ ക്ഷാമത്തിന് കാരണം കേന്ദ്രവും മോദിയുമാണെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ രാഹുല്‍ഗാന്ധിയും പ്രതിപക്ഷ മുഖ്യമന്ത്രിമാരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2021, 07:35 pm IST
in India

ന്യൂദല്‍ഹി: കോവിഡ് രണ്ടാം തരംഗത്തിനെതിരെ പൊരുതുന്നതിനിടയില്‍ വാക്‌സിന്‍ വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരുകളുടെ ശ്രമം പരാജയപ്പെട്ടപ്പോള്‍ വീണ്ടും വാക്സിന്‍ ക്ഷാമത്തിന് കാരണം കേന്ദ്രവും മോദിയുമാണെന്ന് കുറ്റപ്പെടുത്തി രക്ഷപ്പെടാന്‍ രാഹുല്‍ഗാന്ധിയും പ്രതിപക്ഷ മുഖ്യമന്ത്രിമാരും. 

രാജ്യത്തിന് മാത്രമാണ്, അല്ലാതെ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാനാവില്ല എന്നതാണ് ഫൈസര്‍, മൊഡേണ തുടങ്ങിയ വിദേശ വാക്‌സിന്‍ നിര്‍മ്മാണക്കമ്പനികളുടെ നയം. ഇതോടെ നാണം കെട്ട പ്രതിപക്ഷമുഖ്യമന്ത്രിമാരും കോണ്‍ഗ്രസും ഒറ്റക്കെട്ടായി വീണ്ടും വാക്‌സിന്‍ ക്ഷാമത്തിന്റെ ഉത്തരവാദിത്വം മോദിയുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമത്തിലാണ്.

വാസ്തവത്തില്‍ ഇതേ പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ വാക്‌സിന്‍ വാങ്ങാന്‍ സ്വാതന്ത്ര്യം നല്‍കണമെന്ന് മുറവിളി കൂട്ടിയപ്പോഴാണ് കേന്ദ്രം അതിന് അനുമതി നല്‍കിയത്. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് പ്രധാനമന്ത്രിയ്‌ക്ക് എഴുതിയ കത്ത് നോക്കുക. കേന്ദ്രസര്‍ക്കാരിന് പുറമെ ഒഡീഷ സര്‍ക്കാരിനും വാക്‌സിന്‍ സ്വന്തമായി വാങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട നവീന്‍ പട്‌നായിക്കിന്റെ കത്താണിത്.

രാഹുല്‍ ഗാന്ധിയും വാക്‌സിന്‍ സംഭരണത്തില്‍ കേന്ദ്രത്തിന്റെ ഏകാധിപത്യ നീക്കം അവസാനിപ്പിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ സംഭരിക്കാന്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് കാണുക.

ഇതുപോലെ മഹാരാഷ്‌ട്രമുഖ്യമന്ത്രി ഉദ്ദവ് താക്കറെ, കേരളാമുഖ്യമന്ത്രി പിണറാ3യി വിജയന്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവരും വാക്‌സിന്‍ വാങ്ങാന്‍ തങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരുന്നു. 

സമ്മര്‍ദ്ദം സഹിക്കവയ്യാതായപ്പോള്‍ കേന്ദ്രം അനുമതിയും നല്‍കി. ഇപ്പോള്‍ അന്താരാഷ്‌ട്ര കമ്പനികളെ വാക്‌സിന്‍ വാങ്ങാന്‍ സമീപിച്ചപ്പോഴാണ് ഇതിന്റെ പിന്നിലെ ബുദ്ധിമുട്ടുകള്‍ സംസ്ഥാനങ്ങള്‍ക്ക് മനസ്സിലായത്. ഇതോടെ അവര്‍ വീണ്ടും പാട്ട് മാറ്റിപ്പാടുകയാണ്. വാക്‌സിന്‍ ക്ഷാമത്തിന് കാരണം മോദിയുടെ വാക്‌സിന്‍ നയമാണെന്ന് വീണ്ടും മുറവിളി കൂട്ടി രക്ഷപ്പെടാനാണ് ഇപ്പോള്‍ ഇവരുടെ ശ്രമം.

കേന്ദ്രസര്‍ക്കാര്‍ വിദേശക്കമ്പനികളില്‍ നിന്നും വാക്സിന്‍ വാങ്ങിയില്ല എന്ന് നിരന്തരം കോണ്‍ഗ്രസും പ്രതിപക്ഷമുഖ്യമന്ത്രിമാരും കുറ്റപ്പെടുത്തിയിരുന്നതാണ്. വിദേശത്ത് നിന്നും വാക്സിന്‍ നേടി, അതുവഴി കേന്ദ്രത്തെ കൂടുതല്‍ താഴ്‌ത്തിക്കെട്ടാനായിരുന്നു ഇവരുടെ ഗൂഢപദ്ധതി. വാക്സിന്‍ സംഭരണം എന്നത് കടയില്‍ പോയി പണം കൊടുത്ത് പാരസെറ്റമോള്‍ വാങ്ങുന്നതുപോലെ നിസ്സാരമല്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെ ബിജെപി ദേശീയ വക്താവ് സമ്പിത് പത്ര വിമര്‍ശിച്ചിരുന്നു. 2020 ജൂണ്‍ മാസം മുതല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശത്ത് നിന്നും വാക്സിന്‍ സംഭരിക്കാന്‍ ശ്രമിക്കുകയാണെന്നും സമ്പിത് പത്ര വെളിപ്പെടുത്തിയിരുന്നു. അത്രയ്‌ക്ക് സങ്കീര്‍ണ്ണമായ സുദീര്‍ഘപ്രക്രിയയാണ് ഇതെന്നായിരുന്നു സമ്പിത് പത്രയുടെ വാദം.  

കേന്ദ്രസര്‍ക്കാര്‍ അവരുടെ വാക്സിനേഷന്‍ പദ്ധതിയുമായി മുന്നോട്ട് നിര്‍ബാധം മുന്നോട്ട് പോവുകയാണ്. അതേ സമയം കേന്ദ്രസര്‍ക്കാര്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്കുള്ള സൗജന്യ വാക്‌സിനേഷന്‍ രാജ്യത്തൊട്ടാകെ തുടരുകയാണ്. മെയ് 26 വരെ 20.25 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ ഒരു ഡോസ് നേടിയ 98ലക്ഷം ആരോഗ്യപ്രവര്‍ത്തകരും രണ്ടു ഡോസുകളും എടുത്ത 67.37 ലക്ഷം ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 1.52 കോടി മുന്നണി പ്രവര്‍ത്തകര്‍ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞു. 84 ലക്ഷം മുന്നണി പ്രവര്‍ത്തകര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു.

45-59 പ്രായപരിധിയില്‍പ്പെട്ട 5.6 കോടി പേര്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ കിട്ടി. 1.01 കോടി പേര്‍ക്ക് രണ്ടു ഡോസുകളും കിട്ടി. 60ന് മുകളില്‍ ഉള്ളവരില്‍ 5.73 കോടി പേര്‍ക്ക് ഒരു ഡോസും 1.84 കോടി പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചു. 18-44 പ്രായപരിധിയില്‍പ്പെട്ട 1.38 കോടി പേര്‍ക്ക് ആദ്യഡോസ് കോവിഡ് വാക്‌സിന്‍ ലഭിച്ചു.

Tags: Rahul Gandhiഅരവിന്ദ് കെജ്‌രിവാള്‍മമതാ ബാനര്‍ജിനവീന്‍ പട്‌നായിക്ക്Uddhav Thackerayവാക്‌സിന്‍നവീന്‍ പട്‌നായിക്വാക്‌സിന്‍ നയതന്ത്രംവാക്സിന്‍ സംഭരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)
India

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

Article

ഇന്‍ഡി അഥവാ സ്ത്രീവിരുദ്ധ മുന്നണി

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

10 മീറ്റർ ചുറ്റളവിൽ ശബ്ദം കേൾക്കില്ല : ഏത് മലമുകളിലും എത്തും ; ഇന്ത്യൻ സൈന്യത്തിനായി ഇലക്ട്രിക് മോട്ടോർസൈക്കിളുകൾ എത്തുന്നു

പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.