Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിപ്രായം പറയുന്നവരെ മാറ്റുന്നതാണ് കോണ്‍ഗ്രസിലെ പ്രവണത; പാര്‍ട്ടിയിലെ സ്ത്രീകള്‍ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ ഇരകളെന്നും ലതികാ സുഭാഷ്

ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ എന്‍സിപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലതികാ സുഭാഷ് കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 11:25 am IST
in Kerala

കോട്ടയം: കോണ്‍ഗ്രസില്‍ സ്ത്രീകള്‍ അവഗണന നേരിടുകയാണെന്നും ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ ഇരകളായി സ്ത്രീകള്‍ മാറുകയാണെന്നും മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കുപോലും നീതി വാങ്ങിക്കൊടുക്കാന്‍ തനിക്കായില്ല. എന്‍സിപി പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ത്താസമ്മേളനത്തിനിടെ പലതവണ അവരുടെ കണ്ണുകള്‍ നിറഞ്ഞു.  

40 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റി. വിഎസിനെതിരെ മത്സരിക്കാന്‍ നിയോഗിച്ചപ്പോഴും മടി കാണിച്ചില്ല. ഒരു പരിചയവും ഇല്ലാത്ത മണ്ഡലത്തില്‍ പോയി മത്സരിച്ചു. പതിറ്റാണ്ടുകളായി ആത്മാര്‍ത്ഥതയോടെയും വിശ്വാസ്യതയോടെയും പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടേണ്ടിവന്നു. അഭിപ്രായം പറയുന്നവരെ പാര്‍ട്ടിയില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും മാറ്റുന്നതാണ് കോണ്‍ഗ്രസിലെ പ്രവണത.

ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നും തലമുണ്ഡനം ചെയ്തതെന്നും കരുതുന്നവരുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി സ്ത്രീകള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് പോലും സീറ്റുകള്‍ നിഷേധിക്കപ്പെട്ടു. കെപിസിസി അംഗങ്ങള്‍ നേരിട്ട് ഇതിനായി ഇടപെട്ടു. പലരെയും സ്ഥാനാര്‍ത്ഥികളായി കെട്ടിയിറക്കുകയായിരുന്നു. ഈ തെഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ലിസ്റ്റ് നല്‍കി. തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവണമെന്ന് ആവശ്യവും ഉയര്‍ത്തി. എന്നാല്‍, സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ പോലും സുതാര്യത ഉണ്ടായില്ല.  

ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലായിരുന്നു അത്. മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് അത്തരം ഒരു സാഹചര്യം ഉണ്ടാക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആരും തിരികെ വിളിക്കുകയോ എന്തെങ്കിലും ഒരു അനുകൂല നിലപാട് സ്വീകരിക്കുകയോ ചെയ്തില്ല. തുടര്‍ന്നാണ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തതും സ്ഥാനം രാജിവച്ചതും. മത്സരിക്കാനുള്ള തീരുമാനം നിലപാടായിരുന്നു. ഒരു പാര്‍ട്ടിയുടെയും കൊടിയുടെയും പിന്‍ബലമില്ലാതെയാണ് മത്സരിച്ചത്. പിന്തുണച്ചവര്‍ക്ക് കൂടെ നിന്നവര്‍ക്കും നന്ദി അറിയിക്കുന്നു.  

മുന്നണി മാറ്റവും പാര്‍ട്ടി മാറ്റവുമൊക്കെ രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് നീതി ലഭിക്കണമെന്ന നിലപാടില്‍ മാറ്റമില്ല. ഇക്കാര്യം പാര്‍ട്ടിയിലും മുന്നണിയിലും ഉന്നയിക്കും. കെ.കെ. ശൈലജയ്‌ക്ക് വീണ്ടും അവസരം നല്‍കാത്തതില്‍ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ അത് ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. മൂന്ന് വനിതകള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്.  

ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ എന്‍സിപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലതികാ സുഭാഷ് കൂട്ടിച്ചേര്‍ത്തു.

Tags: congress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കും ; പുതിയ മുഖ്യമന്ത്രി മെയ് 30 ന് സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

Kerala

പിണറായിയുടെ വീട്ടിലെ റെയ്ഡിന് പിന്നില്‍ രാഹുല്‍ ഗാന്ധിയെന്ന് അശോകൻ ചരുവില്‍

Kerala

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

India

സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും, ഡി കെ ശിവകുമാറിനായി ഒഴിഞ്ഞ് നല്‍കണമെന്ന് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്ന് സൂചന

India

കർണാടക കോൺഗ്രസ് സംഘർഷം രൂക്ഷമാകുന്നു , സിദ്ധരാമയ്യയെയും ശിവകുമാറിനെയും ദൽഹിയിലേക്ക് വിളിപ്പിച്ചു, നാളെ ഹൈക്കമാൻഡ് യോഗം

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

സിബിഎസ്ഇ ത്രിഭാഷാ വിദ്യാഭ്യാസ നയം: വിദ്യാര്‍ത്ഥികള്‍ക്കായുള്ള സുവര്‍ണ്ണാവസരം

പുതിയ അധ്യയന വര്‍ഷം; സ്വയം നവീകരിച്ച് മുന്നേറാം

ബാങ്ക് ഓഫ് ബറോഡയില്‍ 5000 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ജൂണ്‍ 8 വരെ

വൈറ്റ്ഫീൽഡ് സ്റ്റേഷൻ നവീകരണം; ട്രെയിന്‍ നിയന്ത്രണം, കേരളത്തിലേക്കുള്ള വാരാന്ത്യ സ്പെഷ്യൽ റദ്ദാക്കി

അഖിലേഷിന് അച്ഛന്‍ രാജേഷും അമ്മ അഞ്ജുവും മധുരം നല്‍കുന്നു

എ പ്ലസ് വിജയം; അഖിലേഷിന്റെ കണ്ണിനേക്കാള്‍ നൂറിരട്ടി തിളക്കം

20 വർഷത്തെ ജയിൽവാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടില്‍ തിരിച്ചെത്തി

സാമ്പത്തിക പ്രതിസന്ധി: ക്ഷേമനിധി ബോര്‍ഡുകള്‍ പ്രതിസന്ധിയിലാകും

ഭീകരർ വിരട്ടി, പാക് പഞ്ചാബിലെ പേരിടൽ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.