Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള പാല്‍ നിരോധിക്കണം:ക്ഷീരകര്‍ഷകര്‍

ലോക്ഡൗണിനെ തുടര്‍ന്ന് മില്‍മ ഉച്ചയ്‌ക്ക് ശേഷമുള്ള പാല്‍ സംഭരണം നിര്‍ത്തിയിരുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വൈകുന്നേരത്തെ 80 ശതമാനം പാല്‍ സംഭരണം മില്‍മ ആരംഭിച്ചിരുന്നു. എന്നാല്‍ മില്‍മയുടെ നടപടിക്കെതിരെ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. ലോക്ഡൗണ്‍മൂലം പാലിന്റെ പ്രാദേശിക വില്‍പ്പന കുറഞ്ഞതോടെയാണ് മില്‍മ പാല്‍ സംഭരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് മില്‍മയുടെ വിശദീകരണം.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 22, 2021, 03:37 pm IST
in Kerala

കോഴിക്കോട്: പാല്‍ സംഭരണത്തില്‍ മില്‍മ നിയന്ത്രണം കൊണ്ടുവന്ന സാഹചര്യത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് പാല്‍ ഇറക്കുമതി ചെയ്യുന്നത് പൂര്‍ണമായും നിരോധിക്കണമെന്ന് ക്ഷീര കര്‍ഷകര്‍.  

ലോക്ഡൗണിനെ തുടര്‍ന്ന് മില്‍മ ഉച്ചയ്‌ക്ക് ശേഷമുള്ള പാല്‍ സംഭരണം നിര്‍ത്തിയിരുന്നു. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് വൈകുന്നേരത്തെ 80 ശതമാനം പാല്‍ സംഭരണം മില്‍മ ആരംഭിച്ചിരുന്നു. എന്നാല്‍ മില്‍മയുടെ നടപടിക്കെതിരെ കര്‍ഷകര്‍ കടുത്ത പ്രതിഷേധത്തിലാണ്. ലോക്ഡൗണ്‍മൂലം പാലിന്റെ പ്രാദേശിക വില്‍പ്പന കുറഞ്ഞതോടെയാണ് മില്‍മ പാല്‍ സംഭരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് മില്‍മയുടെ വിശദീകരണം.  

പ്രതിസന്ധി ഘട്ടത്തില്‍ തമിഴ്നാട്, കര്‍ണ്ണാടക, മഹാരാഷ്‌ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പാലിന്റെ ഇറക്കുമതി പൂര്‍ണ്ണമായും നിരോധിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകരില്‍നിന്ന് മില്‍മ നേരിട്ടു പാല്‍ സംഭരിക്കുമ്പോള്‍ സ്വകാര്യ ഡയറികള്‍ പൂര്‍ണ്ണമായും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പാലാണ് വിപണനം ചെയ്യുന്നത്. തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് 28 രൂപയ്‌ക്ക് ലഭിക്കുന്ന പാല്‍ എത്തിച്ച് കവറുകളിലാക്കി വില്‍പ്പന നടത്തുകയാണ് സ്വകാര്യ ഡയറികള്‍ ചെയ്യുന്നത്. മില്‍മയുടെതിനേക്കാള്‍ കമ്മീഷന്‍ കൂടുതല്‍ കിട്ടുന്നതിനാല്‍ വിപണിയില്‍ ഇവയ്‌ക്ക് സാധ്യതയും വര്‍ധിക്കുന്നു. അന്യസംസ്ഥാനത്തുനിന്ന് പാല്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കമ്പനികള്‍ മില്‍മയുടെ കൈയില്‍നിന്ന് പാല്‍ എടുക്കാന്‍ തയാറാകും. ഇതോടെ, നിലവിലെ പാല്‍സംഭരണത്തിലെ പ്രശ്നം പരിഹരിക്കപ്പെടുമെന്ന് കര്‍ഷകര്‍.  

സംസ്ഥാനത്ത് 25 ലക്ഷത്തിലധികമാളുകള്‍ ക്ഷീരമേഖലയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതില്‍ 90 ശതമാനം കര്‍ഷകരും സംഘങ്ങളില്‍ പാല്‍ നല്‍കുന്നവരാണ്. കര്‍ഷകന് പാല്‍ മാര്‍ക്കറ്റ് ചെയ്യാന്‍ സാധിക്കാത്തതുകൊണ്ടാണ് അവന്‍ ക്ഷീരസംഘങ്ങളില്‍ എത്തിക്കുന്നത്. ഒരു ലിറ്റര്‍ പാല്‍ ഉത്പ്പാദിപ്പിക്കാന്‍ കര്‍ഷകന് 44 രൂപ ചിലവാകും. എന്നാല്‍ 80 ശതമാനം കര്‍ഷകനും ലഭിക്കുന്നത് 38 രൂപ മാത്രമാണ്. പാല്‍ ഒരു പോഷകാഹാരം എന്ന നിലയില്‍ ഏതെങ്കിലും രീതിയില്‍ കര്‍ഷകനില്‍ നിന്ന് സംഭരിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.  

അതിനുള്ള സംവിധാനം മില്‍മ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. അതേസമയം അധികപാല്‍ സംഭരിച്ചാല്‍ പാല്‍പ്പൊടിയാക്കാനുള്ള സംവിധാനവും മില്‍മയ്‌ക്കില്ല. ഇത് മില്‍മയുടെ അനാസ്ഥയാണെന്നും കര്‍ഷകര്‍ കുറ്റപ്പെടുത്തി.

Tags: കര്‍ഷകര്‍സംസ്ഥാനങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നടക്കുന്ന ബിജെപി സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കര്‍ഷകര്‍ക്ക് ഏറെ പ്രാധാന്യം നല്കിയത് നരേന്ദ്ര മോദി സര്‍ക്കാര്‍: എം.ടി. രമേശ്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Thrissur

നാല് കര്‍ഷകര്‍ക്ക് പ്ലാന്റ് ജീനോം സേവിയര്‍ അവാര്‍ഡ്

cpi
Alappuzha

നിലംനികത്തല്‍; എഐവൈഎഫ്- സിപിഐ ഏറ്റുമുട്ടല്‍ തുടരുന്നു

Palakkad

ഗ്രീന്‍ ക്രെഡിറ്റ് പ്രോഗ്രാം ജില്ലയില്‍ നിന്ന് 20,000 കര്‍ഷകര്‍ കത്തയക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും സമ്മിശ്രഫലങ്ങളും; 2026 മാർച്ച് 27-ലെ രാശിഫലം – AI ജ്യോതിഷം

ക്ഷേത്രങ്ങളിൽ കാണുന്ന ആമയുടെ രൂപം സൂചിപ്പിക്കുന്നത് എന്തിനെ?

വെളളിയാഴ്ച വ്രതം എടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

അന്ത ഭയം ഇരിക്കണം

മഞ്ചേശ്വരത്തെ മതസഖ്യം

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.