Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

പടകാളിയമ്മയുടെ പൗര്‍ണമിക്കാവ്

എന്‍.കെ.ശ്രീകുമാര്‍ by എന്‍.കെ.ശ്രീകുമാര്‍
May 22, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിന്റെ തുറമുഖനഗരമായ വിഴിഞ്ഞത്ത് സാമാന്യം വലിയൊരു തോടുണ്ട്. അതാണ് ഗംഗയാര്‍. ഈ തോട്ടിന്‍കരയിലെ മാര്‍ത്താണ്ഡന്‍കുളത്തിനോട ് ചേര്‍ന്നാണ് പൗര്‍ണമിദേവി വാഴുന്നപ്രശസ്തമായ പൗര്‍ണമികാവ്. വിഴിഞ്ഞത്തിനടുത്ത് വെങ്ങാനൂര്‍ ചാവടിനടയിലാണ് ഈ കാവും കുളവും. മാസത്തിലൊരിക്കല്‍ പൗര്‍ണമിനാളില്‍ മാത്രം നട തുറക്കുന്ന കാവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന്  പതിനായിരക്കണക്കിന് ഭക്തരാണ് നടതുറപ്പിന് എത്താറുള്ളത്.  

വിദ്യ, ധനം, തൊഴില്‍, വാണിജ്യം, യുദ്ധം എന്നിങ്ങനെ അഞ്ചു ഭാവങ്ങളില്‍ അനുഗ്രഹം വര്‍ഷിക്കുന്ന പൗര്‍ണമീദേവി ഭക്തര്‍ക്ക് ‘പടകാളിയമ്മ’യാണ്.  ഏതു മഹാമാരിയെയും ശമിപ്പിക്കാന്‍ പടകാളിയമ്മയെ മനമുരുകി പ്രാര്‍ഥിച്ചാല്‍ മതിയത്രേ. അതുകൊണ്ട് തന്നെ ഈ മഹാമാരിക്കാലത്ത് ക്ഷേത്രത്തിലെ ദേവീചൈതന്യത്തിന് പ്രാധാന്യമേറുന്നു.  

ഐതിഹ്യവും ചരിത്രവും ഇഴചേരുന്ന പൗര്‍ണമിക്കാവിന് പ്രതാപമാര്‍ന്നൊരു ഭൂതകാലമുണ്ട്.  

ശ്രീകൃഷ്ണന്റെ സ്വര്‍ഗാരോഹണത്തോടെ യദുകുലം നശിച്ചു. ദ്വാരക വെള്ളത്തിനടിയിലായി.  അതിനുശേഷം ചിലരെങ്കിലും അവിടെ നിന്ന് ഉയിര്‍ത്തെഴുന്നേറ്റു. അവരില്‍ നിന്ന് പ്രയോജനമുണ്ടായത് മലയാളക്കരയ്‌ക്കാണ്.  ദ്വാരകയില്‍ നിന്ന് ഭഗവാന്റ വിഗ്രഹംഗുരുവും വായുവും കൂടെ കൊണ്ടിങ്ങുതന്നു. അത് വാതയലേശന്‍! മലയാളിക്കത് ഐശ്വര്യവും അഹങ്കാരവുമായി.  

ബുദ്ധിമാന്മാരും യുദ്ധനിപുണരുമായ ഒട്ടനവധി കൃഷ്ണവര്‍ഗക്കാരും (യാദവര്‍) ഇങ്ങ് മലയാളത്തിലെത്തി. അവരില്‍ രാജാക്കന്മാര്‍ തുടങ്ങി സാധാരണ കര്‍ഷകര്‍വരെയുണ്ടായിരുന്നു. നമ്മുടെ നാട്ടില്‍ അവരെ അറിയപ്പെട്ടിരുന്നത് ‘കൃഷണന്‍ വകക്കാര്‍’ എന്നാണ്. ഈ കൃഷ്ണന്‍ വകക്കാര്‍ കന്യാകുമാരി ജില്ലയിലെ പത്മനാഭ

പുരം, തക്കല, നാഗര്‍കോവില്‍ പ്രദേശങ്ങളില്‍ ഇപ്പോഴുമുണ്ട്.  

വേണാടിന്റെ പഴയ രൂപമായ ‘ആയ്’ രാജ്യം ഭരിച്ചിരുന്ന ആയ് രാജാക്കന്മാര്‍ കൃഷ്ണന്‍ വകക്കാരായ യാദവരായിരുന്നു. വിഴിഞ്ഞം തലസ്ഥാനമാക്കി അവര്‍ ഭരിച്ചു. ആയ് രാജാക്കന്മാരുടെ പൂര്‍വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ് പൗര്‍ണമിദേവി.

ആയ് രാജാക്കന്മാര്‍ ആയോധന കലയില്‍ അതിനിപുണരായിരുന്നു. അവരില്‍ കരുണാടാണ്ടകന്‍, വരഗുണന്‍ എന്നീ രാജാക്കന്മാര്‍ അതി പ്രശസതരായിരുന്നു. പൗരാണികമായ പല  ക്ഷേത്രങ്ങളും ഇവര്‍ പണികഴിപ്പിച്ചതാണ്.

ആയ് രാജവംശത്തിനുശേഷം  പിന്തുടര്‍ച്ചക്കാരെന്നോണം വേണാടും തിരുവിതാംകൂറുമൊക്കെയായി നമ്മള്‍ മാറി. വിഴിഞ്ഞത്തിനുശേഷം പത്മനാഭപുരവും കഴിഞ്ഞാണ് തിരുവനന്തപുരം തലസ്ഥാനമായത്.

ആയ് രാജാക്കന്മാര്‍ ഭരിച്ചിരുന്ന കാലത്ത് തിരുവനന്തപുരം വയലും ചതുപ്പുമായിരുന്നിരിക്കണം.

.പത്മനാഭസ്വാമി ക്ഷേത്രത്തിലെ  പുത്തരി നിറയ്‌ക്കും സദ്യക്കുമുള്ള നെല്ല് ഉല്‍പ്പാദിപ്പിച്ചിരുന്നത് പത്മനാഭന്റെ (കിഴക്കേകോട്ട) മുന്നിലെ വയലുകളില്‍ നിന്നായിരുന്നു. അങ്ങനെ ആ വയലുകള്‍ ‘പുത്തരികണ്ട’മായി.തലസ്ഥാനം തിരുവനന്തപുരത്തായപ്പോള്‍ പുത്തരിക്കണ്ടം മൈതാനവുമായി.

ഒരു തുറമുഖത്തിനുവേണ്ടതെല്ലാം വിഴിഞ്ഞത്തുണ്ടായിരുന്നു. തുറമുഖവും കപ്പല്‍ ശാലയുമെല്ലാം. കപ്പലുകളുടെ അറ്റകുറ്റപണികള്‍ വിഴിഞ്ഞത്ത് നടത്തിയിരുന്നത്രെ.  

ആയ് രാജാക്കന്മാരുടെ പൂര്‍വ്വികര്‍ ദ്വാരകയിലായിരുന്നപ്പോള്‍ അവര്‍ പരദേവതയായി ആരാധിച്ചിരുന്ന ‘പടകാളിയമ്മ’ യെ വിഴിഞ്ഞത്തെ രാജധാനിയില്‍ കുടിയിരുത്തി. അതാണ്  പൗര്‍ണമീദേവി.

തമിഴ് മലയാള വാസ്തു വിദ്യകളുടെ സമഞ്ജസമായൊരു മനോഹര ക്ഷേത്രമാണ് പൗര്‍ണമിക്കാവ്. തഞ്ചാവൂരുകാരായ ശില്‍പ്പികള്‍ നിര്‍മ്മിച്ച പതിനഞ്ച് അടി പൊക്കമുള്ള ഹനുമാന്‍, ലക്ഷ്മി ഗണപതി, പഞ്ചമുഖ ഗണപതി, ഹാലാസ്യ ശിവന്‍, ഒറ്റക്കല്ലില്‍ പണികഴിപ്പിച്ച ഏറ്റവും വലിയ നാഗരാജവിഗ്രഹം, രക്തചാമുണ്ഡിദേവിയുടെ ആരേയും വിസ്മയിപ്പിക്കുന്ന ചുവര്‍ചിത്രം എന്നിവ ഈ കാവിലുണ്ട്.

കുട്ടികളില്ലാത്ത ദമ്പതികള്‍ ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ സന്താനഭാഗ്യമുണ്ടാകുമെന്നാണ് വിശ്വാസം. അതിന് അനുഭവസാക്ഷ്യങ്ങളും ഒരുപാടുണ്ട്. പൂഞ്ഞാര്‍ രാജകുടുംബത്തിലെ മിത്രന്‍നമ്പൂതിരിപ്പാടാണ് കാവിലെ തന്ത്രി.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗത്ത് കാലിഫോർണിയയിൽ കുടിയേറ്റക്കാർ ഒളിച്ചിരുന്നത് കഞ്ചാവ് പാടങ്ങളിൽ ; പോലീസ് റെയ്ഡിൽ ഒരാൾ കൊല്ലപ്പെട്ടു , 200 പേർ അറസ്റ്റിൽ

World

പലസ്തീൻ ആക്ഷൻ എന്ന ഭീകര സംഘടനയെ പിന്തുണച്ച് ബ്രിട്ടനിലുടനീളം പ്രകടനങ്ങൾ ; ലണ്ടനിൽ 42 പേർ അറസ്റ്റിലായി

ജോണ്‍ നിര്‍മിച്ച ചുണ്ടന്‍ വള്ളം നീറ്റിലിറക്കിയപ്പോള്‍ (ഇന്‍സെറ്റില്‍ ജോണ്‍)
Kerala

കുമരകത്തിന്റെ ഓളപ്പരപ്പില്‍ ഇനി ചെല്ലാനത്തിന്റെ ഫൈബര്‍ ചുണ്ടന്‍ വള്ളവും

Health

വിഷക്കൂണുകളും ഭക്ഷ്യയോഗ്യമായ കൂണുകളും എങ്ങനെ തിരിച്ചറിയാം?

Kerala

മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ മാലപ്പടക്കം എറിഞ്ഞു: സിപിഎം പ്രവർത്തകനായ അഷ്റഫ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രധാന കാര്യങ്ങൾക്കെല്ലാം അഗ്നിയെ സാക്ഷിയാക്കുന്നു: സൂര്യന്റെ പ്രതിനിധിയായ അഗ്നിയുടെ വിശേഷങ്ങൾ അറിയാം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies