Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബൃഹസ്പതിക്ക് മകന്റെ മന്ത്രോപദേശം

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.

എ പി ജയശങ്കര് by എ പി ജയശങ്കര്
May 21, 2021, 05:00 am IST
in Samskriti

ഗുരുവില്‍ നിന്നും മൃതസഞ്ജീവനി വിദ്യ ഉപദേശം ലഭിക്കുകയും പ്രായോഗിക പരിജ്ഞാനം അതില്‍ സമ്പാദിക്കുകയും ചെയ്ത കചന്‍ ഏറെ സന്തോഷവാനായിരുന്നു. അച്ഛന്‍ തന്നെ ഏല്‍പ്പിച്ച കാര്യം ഇവിടെ സാധ്യമായിരിക്കുകയാണ്. ഇനി എത്രയും വേഗം അച്ഛന്റെ സമീപത്ത് ചെന്ന്  സന്തോഷവര്‍ത്തമാനം അറിയിക്കണം.

എന്നാല്‍ ദേവയാനിക്ക് കചനെ ഭര്‍ത്താവായിട്ടു വേണം. അതിനുവേണ്ടിയാണ് പലവട്ടം നഷ്ടപ്പെട്ടിട്ടും വീണ്ടും അച്ഛനോട് പറഞ്ഞു ജീവിപ്പിച്ചത.് കുറച്ചുകാലമായി താന്‍ ഈ ആഗ്രഹവും കൊണ്ടുനടക്കുന്നു. ഇനിയും വൈകിക്കാനാവില്ല.  

പക്ഷേ കചന്‍ ദേവയാനിയുടെ ആഗ്രഹങ്ങളില്‍ താല്പര്യം കാണിച്ചില്ല. കചന്‍ ദേവയാനിയോട് പറഞ്ഞു:  ഒരുതരത്തിലും എനിക്ക് നിന്നെ വിവാഹം കഴിക്കാനാവില്ല. ഏതുവിധേനയും നീ എനിക്ക് സഹോദരിയാണ്. ഗുരു പുത്രി എന്നാല്‍ തന്നെ സഹോദരിയാണ്. പോരാത്തതിന് ഞാനിപ്പോള്‍ നിന്റെ അച്ഛന്റെ ശരീരത്തില്‍ നിന്നും ജനിച്ചവനാണ്. ഗുരു  തന്നെ എന്നെ മകനായി കണക്കാക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ഇപ്പോള്‍ നീ ഈ ആഗ്രഹം ഉപേക്ഷിച്ചേ പറ്റൂ. ദേവയാനിക്ക് തന്റെ സങ്കടം നിയന്ത്രിക്കാനായില്ല. നീ വഞ്ചകനാണ്. നീ എന്റെ  അച്ഛനില്‍ നിന്നും മൃതസഞ്ജീവനി വിദ്യ അഭ്യസിക്കാനായി ദേവന്മാരുടെ നിയോഗത്താല്‍ വന്നവനാണ്. അച്ഛനെയും എന്നെയും വഞ്ചിച്ച നീ ചതിയനാണ്. ദേവന്മാരുടെ ചാരനാണ്. കള്ളനാണ്.  

ദേവയാനി ഇതൊക്കെ പറയുമ്പോഴും അനുകൂലമായോ പ്രതികൂലമായോ യാതൊന്നും സംസാരിക്കാന്‍ ശുക്രാചാര്യര്‍ക്ക് കഴിഞ്ഞില്ല.  മഹത്തായ ഒരു സ്ഥാനം കചന് തന്റെ മനസ്സില്‍ ആ ഗുരുനാഥന്‍ നല്‍കിക്കഴിഞ്ഞിരുന്നു.  ഇനി അത് തിരുത്താനാവില്ല. സര്‍വവിധ അനുഗ്രഹങ്ങളും താന്‍ നല്‍കിക്കഴിഞ്ഞു. തന്റെ പ്രിയപുത്രി ദേവയാനിയുടെ താല്‍പ്പര്യം തനിക്കറിയാവുന്നതാണ്. എന്നാല്‍ ഈ പുത്രന്റെ ന്യായവും ശരിയാണ്. അതും തള്ളിക്കളയാനാവില്ല.

ശുക്രാചാര്യരുടെ മൗനം ദേവയാനിയെ കൂടുതല്‍ പ്രകോപിതയാക്കി. അവള്‍ കചനോട് പറഞ്ഞു; നീ എന്നെ ഭാര്യയായി സ്വീകരിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ ശപിക്കുകയാണ്. നീ എന്റെ അച്ഛനില്‍ നിന്ന് അഭ്യസിച്ച മൃതസഞ്ജീവനി വിദ്യ പ്രയോഗിച്ച് ഇനി ഒരിക്കലും നിനക്ക് ആരെയെങ്കിലും ജീവിപ്പിക്കാനാകില്ല. ഇത് ഒരു കാമിനിയുടെ ശാപമാണ്.  

കചന്‍ ദേവലോകത്തേക്ക് പോകുന്നത് തന്നെയാണ് നല്ലതെന്ന് ശുക്രാചാര്യരും ചിന്തിച്ചു.  ഇവിടെ നിന്നാല്‍ ഇനിയും അസുരന്മാര്‍ ഉപദ്രവിക്കും.

ദേവയാനിയോട് കചനും സ്വല്‍പ്പം ദേഷ്യഭാവത്തില്‍ തന്നെ സംസാരിച്ചു. ദേവയാനീ നീ ഇത്തരത്തിലുള്ള ദേഷ്യം ശാപവും എല്ലാം ഉപേക്ഷിക്കണം. നീയൊരു മുനികുമാരിയാണ്. ആ വംശത്തിന്റെ മഹത്വമറിഞ്ഞ് പെരുമാറണം. അല്ലെങ്കില്‍ മുനികുമാരന്മാരാരും നിന്നെ വിവാഹം കഴിക്കാന്‍ വരില്ല. മുനികുമാരന്മാര്‍ക്കും മുനികുമാരിമാര്‍ക്കും ശാന്തതയാണ് എപ്പോഴും മുഖത്ത് ഉണ്ടാകേണ്ടത്.  

എന്നാല്‍ ദേവയാനിയെ സമാധാനിപ്പിക്കാന്‍ കചന്റെ വാക്കുകള്‍ക്കായില്ല. അതിനാല്‍ അവളെ ധിക്കരിച്ചു കൊണ്ട് തന്നെ ഗുരു ശുക്രാചാര്യരുടെ മൗനാനുഗ്രഹത്തോടെ കചന്‍ യാത്രയായി.  

പിതാവിന്റെ അടുത്തുചെന്ന് കചന്‍ ബൃഹസ്പതിക്ക് മൃതസഞ്ജീവനി മന്ത്രം ഉപദേശിച്ചു. അങ്ങനെ മകന്‍ അച്ഛന് ഗുരുവായി. ശ്രീമുരുകന്‍ ശ്രീപരമേശ്വരന് ഓങ്കാരപ്പൊരുള്‍ ഉപദേശിച്ചതു പോലെ, കപില മഹര്‍ഷി അമ്മ ദേവഹൂതിക്ക് ഉപദേശം നല്‍കിയതു പോലെ, ബൃഹസ്പതി മൃതസഞ്ജീവനി മന്ത്രം ജപിച്ച് സിദ്ധി വരുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ടിപ്പര്‍ ലോറി ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ച് കയറി അപകടം : 3 മരണം : കുട്ടികളടക്കം നിരവധി പേർക്ക് ഗുരുതര പരിക്ക്

India

ശ്രീരാമക്ഷേത്രവും പുത്തന്‍വിവാദങ്ങളും

Kerala

കെഎസ്ആര്‍ടിസി ദിവ്യാംഗരുടെ യാത്രാ ഇളവ് പുനഃസ്ഥാപിക്കണം: സക്ഷമ

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്
Kerala

ഇതര സംസ്ഥാന തൊഴിലാളികളുടെ രേഖകള്‍ പരിശോധിക്കണം: ഹിന്ദു ഐക്യവേദി

India

കോണ്‍ഗ്രസിന്റേത് ഭാവിതലമുറയെ വെല്ലുവിളിക്കുന്ന രാഷ്‌ട്രീയം: ബിജെപി

പുതിയ വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

ദക്ഷിണഭാരതത്തില്‍ അതിവേഗം കുതിച്ച് വന്ദേഭാരത്: വരുമാനം 804 കോടി; യാത്രക്കാരുടെ എണ്ണം 77.38 ലക്ഷം

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.