Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്യാപ്റ്റനെക്കാള്‍ നന്നായി കളിച്ചത് ‘ടീച്ചറമ്മയ്‌ക്ക് ‘ വിനയായി

എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പഴയ മന്ത്രിമാരൊന്നും മന്ത്രിസഭയിലുണ്ടാകില്ലെന്നും പുതുമുഖങ്ങളായിരിക്കും മന്ത്രിമാരെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ടെ സിപിഎം നേതൃത്വം സൂചന നല്‍കിയിരുന്നു. അപ്പോഴെല്ലാം മന്ത്രി കെ.കെ. ശൈലജ തുടര്‍ന്നും ആരോഗ്യമന്ത്രി സ്ഥാനത്തുണ്ടാവുമെന്ന് പാര്‍ട്ടി അണികളും ഒരു വിഭാഗം നേതാക്കളും പൊതുസമൂഹവും വിശ്വസിച്ചിരുന്നു. അപ്രതീക്ഷിതമായാണ് അവസാന നിമിഷം ശൈലജയെ ഒഴിവാക്കി സിപിഎമ്മിന്റെ മന്ത്രിപട്ടിക ഇന്നലെ പുറത്തുവന്നത്.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 19, 2021, 12:43 pm IST
in Kerala

കണ്ണൂര്‍: ഒന്നാം പിണറായി സര്‍ക്കാരില്‍ പാര്‍ട്ടിക്കാര്‍ തന്നെ പുകഴ്‌ത്തിപ്പാടിയ ക്യാപ്റ്റന്‍ പിണറായി വിജയനെ കടത്തിവെട്ടി പാര്‍ട്ടിക്കകത്തും മന്ത്രിസഭയ്‌ക്കകത്തും ശ്രദ്ധ നേടിയതാണ് സിപിഎമ്മുകാര്‍ ടീച്ചറമ്മയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂര്‍ എംഎല്‍എ കെ.കെ. ശൈലജയ്‌ക്ക് വിനയായത്. ഒന്നാം പിണറായി സര്‍ക്കാരില്‍ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജ. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ പഴയ മന്ത്രിമാരൊന്നും മന്ത്രിസഭയിലുണ്ടാകില്ലെന്നും പുതുമുഖങ്ങളായിരിക്കും മന്ത്രിമാരെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം തൊട്ടെ സിപിഎം നേതൃത്വം സൂചന നല്‍കിയിരുന്നു. അപ്പോഴെല്ലാം മന്ത്രി കെ.കെ. ശൈലജ തുടര്‍ന്നും ആരോഗ്യമന്ത്രി സ്ഥാനത്തുണ്ടാവുമെന്ന് പാര്‍ട്ടി അണികളും ഒരു വിഭാഗം നേതാക്കളും പൊതുസമൂഹവും വിശ്വസിച്ചിരുന്നു. അപ്രതീക്ഷിതമായാണ് അവസാന നിമിഷം ശൈലജയെ ഒഴിവാക്കി സിപിഎമ്മിന്റെ മന്ത്രിപട്ടിക ഇന്നലെ പുറത്തുവന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ മന്ത്രി ശൈലജ പിണറായിയുടെ കണ്ണിലെ കരടായി മാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ശൈലജയുടെ മന്ത്രിസ്ഥാനം തെറിക്കാന്‍ വഴിയൊരുക്കിയതെന്നാണ് സൂചന. നിപ്പയും ഒന്നാം ഘട്ട കൊവിഡ് കാലഘട്ടങ്ങളിലും ആരോഗ്യ മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയെ ഗൗനിക്കാതെ സ്വന്തം നിലയില്‍ ഉദ്യോഗസ്ഥരെ കൂടെ നിര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സാമാന്യഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ചും നിപ വ്യാപനം സംബന്ധിച്ചും എല്ലാം ദിവസവും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി വസ്തുതകള്‍ ജനങ്ങളെ അറിയിക്കുകയും മറ്റും ചെയ്തതിലൂടെ മന്ത്രിയെന്ന നിലയില്‍ ജനങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രിയേക്കാള്‍ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ തനിക്കും മേലെ ശൈലജ വളരുന്നുവെന്ന് മനസ്സിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലജ നടത്തി വന്ന വാര്‍ത്താസമ്മേളനം ഏറ്റെടുക്കുകയും എല്ലാ ദിവസവും ആരോഗ്യ രംഗത്തെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പങ്ക്‌വെയ്‌ക്കുകയും ചെയ്ത് തുടങ്ങി. ഇപ്പോഴും അത് തുടരുന്നു.

വനിതാ മന്ത്രിയെന്ന നിലയില്‍ മുഖ്യമന്ത്രിയെ ഗൗനിക്കാതെ മുന്നോട്ട് പോകുന്നുവെന്ന തിരിച്ചറിവ് അന്ന് തൊട്ട് പിണറായി പിന്തുടരുന്നുണ്ടായിരുന്നു. മാത്രമല്ല ഇ.പി. ജയരാജന്‍ കൂടി പോയതോടെ മന്ത്രിസഭയില്‍ രണ്ടാമത്തെ മന്ത്രിയെന്ന നിലയില്‍ ശൈലജ വീണ്ടും വന്നാല്‍ തനിക്ക് തിരിച്ചടിയാവുമെന്ന ഭയവും മന്ത്രിയെ മാറ്റാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചെന്നാണ് വിവരം. മുഖ്യമന്ത്രി ഒഴികെയെല്ലാം പുതുമുഖങ്ങളാണ് എന്നതുകൊണ്ട് മന്ത്രിസഭയെ പൂര്‍ണമായും തന്റെ കുടക്കീഴില്‍ നിര്‍ത്തണമെങ്കില്‍ പരിചയസമ്പത്തും ജനസമ്മതിയുമുളള ശൈലജയെ പോലുള്ളവരെ പുറത്തിരുത്തേണ്ടതിന്റെ ആവശ്യകതയും പിണറായി തിരിച്ചറിഞ്ഞു.  

സിപിഎം പോളിറ്റ് ബ്യൂറോയടക്കം ശൈലജയെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടും പിണറായിയുടെ ശക്തമായ ഇടപെടലാണ് ഇവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടാന്‍ ഇടയാക്കിയത്. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിച്ച സിപിഎം സ്ഥാനാര്‍ത്ഥിയെന്ന നിലയിലും ശൈലജയെ പരിഗണിക്കാതിരുന്ന നടപടി വരുംദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും ബോധ്യപ്പെടുത്താന്‍ സിപിഎം നേതൃത്വത്തിന് ഏറെ ബുദ്ധിമുട്ടേണ്ടി വരും. 60,963 വോട്ടിന്റെ ഭൂരിപക്ഷമാണ് ശൈലജ മട്ടന്നൂര്‍ മണ്ഡലത്തില്‍ നേടിയത്. മാത്രമല്ല സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും പ്രമുഖ വനിതാ നേതാക്കളിലൊരാളുമായ പാര്‍ട്ടിക്കാരുടെ സ്വന്തം ടീച്ചറമ്മയ്‌ക്ക് മന്ത്രി സ്ഥാനം ലഭിക്കാത്തത് ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴി തുറക്കുമെന്നുറപ്പ്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍kk shailaja
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

Kerala

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

Kerala

നാളെ കേരളം സംഘപരിവാർ ഭരിച്ചാൽ അത്ഭുതപ്പെടാനില്ലെന്ന് വിവി രാജേഷിനെ പ്രശംസിച്ചുകൊണ്ടുള്ള ഹഫീസിന്റെ കുറിപ്പ് വൈറല്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.