Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്വജ സ്തംഭത്തിന്റെ സ്ഥാനം

വാസ്തുവിദ്യ 58

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 15, 2021, 07:14 pm IST
in Samskriti

ക്ഷേത്രനിര്‍മാണത്തിലെ ഒരു പ്രധാന ഘടകം ആണ് ധ്വജസ്തംഭം അഥവാ കൊടിമരം. ഉത്സവാദികള്‍ക്ക് കൊടി ഉയര്‍ത്തി സ്ഥാപിക്കുന്ന സാമാന്യ ഉദ്ദേശ്യത്തിനപ്പുറം ക്ഷേത്രനിര്‍മ്മാണത്തില്‍ പ്രധാന്യമുള്ള ഒന്നാണിത്. ക്ഷേത്ര സംരക്ഷണത്തില്‍ പ്രാധാന്യമുള്ള വിധം ഏറ്റവും ഉയര്‍ന്നതായാണ് ഇതിന്റെ  നിര്‍മ്മിതി. ക്ഷേത്രത്തില്‍ ചുറ്റമ്പലത്തിനും വലിയ വലിയ ബലിക്കല്ലിനും പുറത്തായാണ് കൊടിമരത്തിന്റെ സ്ഥാനം. ഗര്‍ഭഗൃഹ ദ്വാരത്തിന്റെ പന്ത്രണ്ടു ഇരട്ടി ദൂരം മാറിയോ, പ്രാസാദ ദണ്ഡിന്റെ മൂന്നോ, നാലോ, ആറോ ഇരട്ടി ഉത്തരപ്പുറത്തു നിന്ന് നീക്കിയോ കൊടിമരത്തിനു സ്ഥാനം കാണാം.

ഗര്‍ഭഗൃഹദ്വാരത്തിന്റെ പത്തോ, പതിനഞ്ചോ, പതിനേഴോ, ഇരുപതോ ഇരട്ടിയോ, പ്രാസാദത്തിന്റെ ഉയരത്തിനു സമമായോ, മുക്കാലോ, പകുതിയോ അളവില്‍ കൊടിമരത്തിനു ഉയരം കല്‍പ്പിക്കാം. താത്കാലിക ധ്വജമെങ്കില്‍ ഒന്‍പതു കോല്‍, ഏഴു കോല്‍, അഞ്ചു കോല്‍, അളവിലും പണി കഴിക്കാവുന്നതാണ്.

ഗര്‍ഭഗൃഹത്തിന്റെ ഉയരത്തെ നാലോ അഞ്ചോ ആറോ ആയി അംശിച്ചു ഒരംശം കൊണ്ട് സ്തംഭത്തിന്റെ താഴെ ഭാഗത്തിന്റെ വണ്ണവും അതില്‍ നിന്ന് പതിനാറില്‍ ഒരു ഭാഗം കുറച്ചു അഗ്രഭാഗത്തിന്റെ വണ്ണവും കല്പിക്കണം. സാധാരണയായി വൃത്താകൃതിയാണ് ധ്വജസ്തംഭത്തിനു നല്‍കുന്നതെങ്കിലും എട്ടു പട്ടമായും നല്‍കാവുന്നതാണ്.

അടിസ്ഥാന നപുംസക ശില, നാളം, തറ, വേദിക, ദിക്പാലകര്‍, പദ്മം, വെണ്ടകം, പറ, മാലാസ്ഥാനം, ലശുനം, കുംഭം, പദ്മം, മണ്ഡിപ്പലക, വീരകാണ്ഡം, വാഹനം, കൊടിക്കൂറ, യഷ്ടി എന്നിവയാണ് ധ്വജസ്തംഭത്തിന്റെ പ്രധാന അവയവങ്ങള്‍. ഭൂമിക്കടിയില്‍ നപുംസക ശില യഥാവിധി ന്യസിച്ചു അതിനുമുകളിലായി കൊടിമരം ഇറക്കി സ്ഥാപിച്ചു ചാരുകല്ലുകള്‍ വെച്ചുറപ്പിക്കണം. ഭൂമിക്കടിയില്‍ പോകുന്ന ഈ നാളം എന്ന ഭാഗം ദണ്ഡിരട്ടി ഉയരത്തിലുള്ളതും ചതുരാകൃതിയിലുമാകണം. കൊടിമരത്തിന്റെ ആകെ ഉയരത്തില്‍ ഈ അളവ് ഉള്‍പ്പെടാത്തതുമാകുന്നു.

തറയുടെ ഭാഗം തടി എട്ടു പട്ടമായ ആകൃതിയിലായിരിക്കും. ഈ തറ ഒരു കോല്‍ അല്ലെങ്കില്‍ ഒരു ദണ്ഡ് ഉയരത്തിലുള്ളതും, കലശബന്ധം, കപോത ബന്ധം തുടങ്ങിയ അംശക്രമത്തിലുള്ളതും ആകണം. ഇതിന് മുകളിലായി വേദികയും പദ്മവും ദിക്പാലകന്മാരെയും കല്‍പ്പിക്കണം. തുടര്‍ന്ന് മാലാസ്ഥാനം വരെയുള്ള ഭാഗം വെണ്ട, പറ എന്നീ അവയവങ്ങള്‍ കൊണ്ട് ക്രമീകരിക്കണം. ഇവകള്‍ ഒറ്റ സംഖ്യയായി ക്രമീകരിക്കണം.

ഇതിന് മുകളില്‍ മാലകള്‍ തൂക്കി അലങ്കരിക്കുന്ന ഭാഗം മാലാസ്ഥാനവും, ഒന്നോ രണ്ടോ ലശുനം എന്ന അലങ്കാരവും അതിനു മുകളില്‍ ആയി കുംഭം, പദ്മം, മണ്ഡിപ്പലക, അതിന്മേല്‍ വീരകാണ്ഡവും ഉണ്ടാക്കണം. ഈ ഭാഗം ധ്വജം ചതുരമാക്കി നിര്‍മിക്കണം. വീരകാണ്ഡത്തിനു മേലാണ് ധ്വജ പ്രതിഷ്ഠചടങ്ങില്‍ ദേവാനുസൃതമായതും ഉചിതമായ യവ അളവിലും പെട്ട ദേവവാഹനത്തെ ദേവന് അഭിമുഖമായി സ്ഥാപിക്കുന്നത്. ശിവനു കാളയും വിഷ്ണുവിന് ഗരുഡനും ദേവിക്ക് സിംഹവും, സുബ്രഹ്മണ്യന് മയിലും കോഴിയും, ശാസ്താവിന് കുതിരയും ദേവ വാഹനങ്ങളാകുന്നു.

ധ്വജാഗ്രത്തില്‍ നിന്നും ഒരു ദണ്ഡ് താഴ്‌ത്തി ഒരു ദണ്ഡ് നീളമുള്ള യഷ്ടി തുളച്ചു ചെലുത്തണം. ഈ ദണ്ഡ് വശത്തേക്ക് ചെരിച്ചു നിര്‍ത്തുകയും വേണം. കേരളം ഒഴിച്ചുള്ള മറ്റു ദേശങ്ങളില്‍ ദേവനു അഭിമുഖമായാണ് യഷ്ടി സ്ഥാപിക്കുന്നതെങ്കിലും കേരളത്തില്‍ ഇടത്തോട്ട് കൂടാതെ തെക്കോട്ടോ, വടക്കോട്ടോ, ദേവന്റെ വലത്തോട്ടോ എന്ന നിയമപ്രകാരവും ചെയ്തു കണ്ടിട്ടുണ്ട്.

കൊടിമരത്തിന്റെ വേദിക മുതല്‍ മണ്ഡിപ്പലക വരെയുള്ള ഭാഗങ്ങളെല്ലാം ലോഹം കൊണ്ടുണ്ടാക്കി സ്തംഭത്തിന് മേല്‍ സ്ഥാപിക്കുകയാണ് പതിവ്. ശ്രേഷ്ഠമായ ധ്വജസ്തംഭത്തിന് യോജിച്ചത് തേക്ക് തടിയാണെങ്കിലും താത്കാലികമെങ്കില്‍ പുറംതോടോടു കൂടിയ മുള, കവുങ്ങ് എന്നീ വൃക്ഷങ്ങളും ഉപയോഗിക്കാം. ശ്രേഷ്ഠമായ ലക്ഷണങ്ങളോട് കൂടിയ തടി ഭൂമിയില്‍ വീഴാതെ മുറിച്ചു, ക്ഷേത്രപ്രദേശത്ത് എത്തിച്ചു ക്രമപ്പെടുത്തി തൈലാധിവാസം ചെയ്തു സ്വീകരിക്കണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.