Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ധ്വജ സ്തംഭത്തിന്റെ സ്ഥാനം

വാസ്തുവിദ്യ 58

Janmabhumi Editorial Desk by Janmabhumi Editorial Desk
May 15, 2021, 07:14 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ക്ഷേത്രനിര്‍മാണത്തിലെ ഒരു പ്രധാന ഘടകം ആണ് ധ്വജസ്തംഭം അഥവാ കൊടിമരം. ഉത്സവാദികള്‍ക്ക് കൊടി ഉയര്‍ത്തി സ്ഥാപിക്കുന്ന സാമാന്യ ഉദ്ദേശ്യത്തിനപ്പുറം ക്ഷേത്രനിര്‍മ്മാണത്തില്‍ പ്രധാന്യമുള്ള ഒന്നാണിത്. ക്ഷേത്ര സംരക്ഷണത്തില്‍ പ്രാധാന്യമുള്ള വിധം ഏറ്റവും ഉയര്‍ന്നതായാണ് ഇതിന്റെ  നിര്‍മ്മിതി. ക്ഷേത്രത്തില്‍ ചുറ്റമ്പലത്തിനും വലിയ വലിയ ബലിക്കല്ലിനും പുറത്തായാണ് കൊടിമരത്തിന്റെ സ്ഥാനം. ഗര്‍ഭഗൃഹ ദ്വാരത്തിന്റെ പന്ത്രണ്ടു ഇരട്ടി ദൂരം മാറിയോ, പ്രാസാദ ദണ്ഡിന്റെ മൂന്നോ, നാലോ, ആറോ ഇരട്ടി ഉത്തരപ്പുറത്തു നിന്ന് നീക്കിയോ കൊടിമരത്തിനു സ്ഥാനം കാണാം.

ഗര്‍ഭഗൃഹദ്വാരത്തിന്റെ പത്തോ, പതിനഞ്ചോ, പതിനേഴോ, ഇരുപതോ ഇരട്ടിയോ, പ്രാസാദത്തിന്റെ ഉയരത്തിനു സമമായോ, മുക്കാലോ, പകുതിയോ അളവില്‍ കൊടിമരത്തിനു ഉയരം കല്‍പ്പിക്കാം. താത്കാലിക ധ്വജമെങ്കില്‍ ഒന്‍പതു കോല്‍, ഏഴു കോല്‍, അഞ്ചു കോല്‍, അളവിലും പണി കഴിക്കാവുന്നതാണ്.

ഗര്‍ഭഗൃഹത്തിന്റെ ഉയരത്തെ നാലോ അഞ്ചോ ആറോ ആയി അംശിച്ചു ഒരംശം കൊണ്ട് സ്തംഭത്തിന്റെ താഴെ ഭാഗത്തിന്റെ വണ്ണവും അതില്‍ നിന്ന് പതിനാറില്‍ ഒരു ഭാഗം കുറച്ചു അഗ്രഭാഗത്തിന്റെ വണ്ണവും കല്പിക്കണം. സാധാരണയായി വൃത്താകൃതിയാണ് ധ്വജസ്തംഭത്തിനു നല്‍കുന്നതെങ്കിലും എട്ടു പട്ടമായും നല്‍കാവുന്നതാണ്.

അടിസ്ഥാന നപുംസക ശില, നാളം, തറ, വേദിക, ദിക്പാലകര്‍, പദ്മം, വെണ്ടകം, പറ, മാലാസ്ഥാനം, ലശുനം, കുംഭം, പദ്മം, മണ്ഡിപ്പലക, വീരകാണ്ഡം, വാഹനം, കൊടിക്കൂറ, യഷ്ടി എന്നിവയാണ് ധ്വജസ്തംഭത്തിന്റെ പ്രധാന അവയവങ്ങള്‍. ഭൂമിക്കടിയില്‍ നപുംസക ശില യഥാവിധി ന്യസിച്ചു അതിനുമുകളിലായി കൊടിമരം ഇറക്കി സ്ഥാപിച്ചു ചാരുകല്ലുകള്‍ വെച്ചുറപ്പിക്കണം. ഭൂമിക്കടിയില്‍ പോകുന്ന ഈ നാളം എന്ന ഭാഗം ദണ്ഡിരട്ടി ഉയരത്തിലുള്ളതും ചതുരാകൃതിയിലുമാകണം. കൊടിമരത്തിന്റെ ആകെ ഉയരത്തില്‍ ഈ അളവ് ഉള്‍പ്പെടാത്തതുമാകുന്നു.

തറയുടെ ഭാഗം തടി എട്ടു പട്ടമായ ആകൃതിയിലായിരിക്കും. ഈ തറ ഒരു കോല്‍ അല്ലെങ്കില്‍ ഒരു ദണ്ഡ് ഉയരത്തിലുള്ളതും, കലശബന്ധം, കപോത ബന്ധം തുടങ്ങിയ അംശക്രമത്തിലുള്ളതും ആകണം. ഇതിന് മുകളിലായി വേദികയും പദ്മവും ദിക്പാലകന്മാരെയും കല്‍പ്പിക്കണം. തുടര്‍ന്ന് മാലാസ്ഥാനം വരെയുള്ള ഭാഗം വെണ്ട, പറ എന്നീ അവയവങ്ങള്‍ കൊണ്ട് ക്രമീകരിക്കണം. ഇവകള്‍ ഒറ്റ സംഖ്യയായി ക്രമീകരിക്കണം.

ഇതിന് മുകളില്‍ മാലകള്‍ തൂക്കി അലങ്കരിക്കുന്ന ഭാഗം മാലാസ്ഥാനവും, ഒന്നോ രണ്ടോ ലശുനം എന്ന അലങ്കാരവും അതിനു മുകളില്‍ ആയി കുംഭം, പദ്മം, മണ്ഡിപ്പലക, അതിന്മേല്‍ വീരകാണ്ഡവും ഉണ്ടാക്കണം. ഈ ഭാഗം ധ്വജം ചതുരമാക്കി നിര്‍മിക്കണം. വീരകാണ്ഡത്തിനു മേലാണ് ധ്വജ പ്രതിഷ്ഠചടങ്ങില്‍ ദേവാനുസൃതമായതും ഉചിതമായ യവ അളവിലും പെട്ട ദേവവാഹനത്തെ ദേവന് അഭിമുഖമായി സ്ഥാപിക്കുന്നത്. ശിവനു കാളയും വിഷ്ണുവിന് ഗരുഡനും ദേവിക്ക് സിംഹവും, സുബ്രഹ്മണ്യന് മയിലും കോഴിയും, ശാസ്താവിന് കുതിരയും ദേവ വാഹനങ്ങളാകുന്നു.

ധ്വജാഗ്രത്തില്‍ നിന്നും ഒരു ദണ്ഡ് താഴ്‌ത്തി ഒരു ദണ്ഡ് നീളമുള്ള യഷ്ടി തുളച്ചു ചെലുത്തണം. ഈ ദണ്ഡ് വശത്തേക്ക് ചെരിച്ചു നിര്‍ത്തുകയും വേണം. കേരളം ഒഴിച്ചുള്ള മറ്റു ദേശങ്ങളില്‍ ദേവനു അഭിമുഖമായാണ് യഷ്ടി സ്ഥാപിക്കുന്നതെങ്കിലും കേരളത്തില്‍ ഇടത്തോട്ട് കൂടാതെ തെക്കോട്ടോ, വടക്കോട്ടോ, ദേവന്റെ വലത്തോട്ടോ എന്ന നിയമപ്രകാരവും ചെയ്തു കണ്ടിട്ടുണ്ട്.

കൊടിമരത്തിന്റെ വേദിക മുതല്‍ മണ്ഡിപ്പലക വരെയുള്ള ഭാഗങ്ങളെല്ലാം ലോഹം കൊണ്ടുണ്ടാക്കി സ്തംഭത്തിന് മേല്‍ സ്ഥാപിക്കുകയാണ് പതിവ്. ശ്രേഷ്ഠമായ ധ്വജസ്തംഭത്തിന് യോജിച്ചത് തേക്ക് തടിയാണെങ്കിലും താത്കാലികമെങ്കില്‍ പുറംതോടോടു കൂടിയ മുള, കവുങ്ങ് എന്നീ വൃക്ഷങ്ങളും ഉപയോഗിക്കാം. ശ്രേഷ്ഠമായ ലക്ഷണങ്ങളോട് കൂടിയ തടി ഭൂമിയില്‍ വീഴാതെ മുറിച്ചു, ക്ഷേത്രപ്രദേശത്ത് എത്തിച്ചു ക്രമപ്പെടുത്തി തൈലാധിവാസം ചെയ്തു സ്വീകരിക്കണം.

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Tags: ക്ഷേത്രം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

പുതിയ വാര്‍ത്തകള്‍

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

ഐഎന്‍എസ് വിക്രാന്തില്‍ നരേന്ദ്രമോദി

സുരക്ഷിത ഇന്ത്യ കുതിക്കുന്നു; വികസിത ഭാരതത്തിലേക്ക്

വികസിത കേരളത്തിന് സുരക്ഷിത കേരളം അനിവാര്യം

പുതിയ മന്ദിരം നിര്‍മ്മിച്ച സ്ഥലത്തെ പഴയ മാരാര്‍ജി ഭവന്‍

ജനസംഘത്തിന്റെയും ബിജെപിയുടെയും ചരിത്രം; മാറ്റം എന്ന പ്രക്രിയ മാത്രം മാറാത്തത്

ഉറുദുവിനെയും, പേർഷ്യനെയും സ്വീകരിക്കുന്നവർക്ക് എന്തുകൊണ്ട് ഹിന്ദി സ്വീകരിക്കാൻ പറ്റുന്നില്ല : പവൻ കല്യാൺ

ഇനി പ്രവര്‍ത്തനകേന്ദ്രം പുതിയ മാരാര്‍ജി ഭവന്‍

കേരളം മാറും മാറ്റും, 23000 വാർഡുകളിൽ മത്സരിക്കും: രാജീവ് ചന്ദ്രശേഖർ

വികസിത കേരളത്തിനായി പുതിയ തുടക്കം: രാജീവ് ചന്ദ്രശേഖര്‍

ബാലഗോകുലം ദക്ഷിണ കേരളം സുവര്‍ണ ജയന്തി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സംസ്ഥാന നിര്‍വാഹക സമിതി ദക്ഷിണ കേരളം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാല ചാര്‍ത്തി ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies