Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളം ഭരിക്കുന്നതും ഹമാസ് ഭീകരരോ?

സൗമ്യ മരിച്ചത് ഇസ്രായേല്‍ സേനയുടെ ആക്രമണത്തിലായിരുന്നുവെങ്കില്‍ സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ഇവിടെ ഗാസ മുനമ്പുകള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷേ സൗമ്യയുടെ ജീവനെടുത്തത് ഹമാസ് ആയതിനാല്‍ ആ മരണത്തില്‍ ഒരു തുള്ളി കണ്ണീര്‍ വീഴ്‌ത്താന്‍പോലും മതേതര കേരളത്തില്‍ ആളില്ലാതാവുകയാണ്. പൗരസമൂഹത്തെ ഇസ്ലാമിക ഭീകരവാദത്തിന് അടിയറവയ്‌ക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 05:00 am IST
inEditorial

എല്‍ഡിഎഫിന് ഭൂരിപക്ഷം ലഭിച്ച നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും, ഇസ്രായേലിലെ മിസൈല്‍ ആക്രമണത്തില്‍ മരിച്ച ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ അപകീര്‍ത്തിപ്പെടുത്തിയതും തമ്മില്‍ ബന്ധമുണ്ടോ? പ്രത്യക്ഷത്തില്‍ അര്‍ത്ഥശൂന്യമെന്നു തോന്നാമെങ്കിലും രണ്ട് കാര്യങ്ങളും തമ്മില്‍ ഗാഢമായ ബന്ധമുണ്ടെന്നതാണ് വാസ്തവം. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ നഴ്‌സ് ആയി ജോലി ചെയ്തിരുന്ന സൗമ്യ മരണപ്പെട്ടതില്‍ ദുഃഖിക്കുന്ന ഭാഗം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന് മാറ്റി പുതിയ പോസ്റ്റിടുകയാണ് മുഖ്യമന്ത്രി ചെയ്തത്. എന്നു മാത്രമല്ല, സംഭവത്തെ ശക്തമായി അപലപിക്കാനോ, മരണമടഞ്ഞ സൗമ്യയുടെ ബന്ധുക്കള്‍ക്ക് സഹായധനം പ്രഖ്യാപിക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. സൗമ്യയ്‌ക്ക് ആദരാഞ്ജലിയര്‍പ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുത്തി. ‘തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട’ എന്നതിനു പകരം ‘റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട’ എന്നാക്കി മാറ്റുകയായിരുന്നു! ഒരുപടികൂടി കടന്ന് കോണ്‍ഗ്രസ്സ് യുവനേതാവും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമായിരുന്ന വീണ എസ്. നായര്‍, സൗമ്യയ്‌ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുക മാത്രമല്ല, അങ്ങനെയൊരു പ്രതികരണം നടത്തിയതില്‍ ഖേദിക്കുകയും ചെയ്തിരിക്കുന്നു!! ഇപ്രകാരം തിരുത്തേണ്ടിവരുമെന്നതിനാലാവാം, പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയടക്കം കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും പല നേതാക്കളും ദാരുണമായ ഈ സംഭവത്തോട് പ്രതികരിക്കാന്‍ പോലും തയ്യാറായില്ല.

നമ്മുടെ നാട്ടില്‍ സംജാതമായിരിക്കുന്ന ഭീകരമായ ഒരു സ്ഥിതിവിശേഷമാണ് ഇത് കാണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് ലഭിച്ചത് മതേതരത്വത്തിന്റെയോ ജനാധിപത്യത്തിന്റെയോ വിജയമല്ലെന്നും, ഇസ്ലാമിക മതധ്രുവീകരണം സമ്മാനിച്ചതാണ്  അതെന്നും മുഖ്യമന്ത്രി പിണറായി വിജയന് നന്നായറിയാം. ജില്ലകള്‍ തോറും മണ്ഡലങ്ങള്‍ തോറുമുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇസ്ലാമിക തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും തിരത്തലപ്പിലേറിയാണ് സിപിഎമ്മും ഇടതുമുന്നണിയും അധികാരത്തിലെത്തിയിരിക്കുന്നതെന്ന് പകല്‍പോലെ വ്യക്തമാണ്. ദയനീയമായ പരാജയം ഭയന്ന ഒരു സ്ഥിതിയില്‍നിന്ന് വന്‍ ഭൂരിപക്ഷം നല്‍കിയ മതഭീകര ശക്തികളെ പിണക്കുന്നതുപോയിട്ട്, അവരെ മനസ്സുകൊണ്ടുപോലും നോവിക്കാന്‍ പിണറായി തയ്യാറല്ല. സംസ്ഥാനത്തിന്റെ ഭരണത്തലവന്‍ പോലും ഇങ്ങനെ ഭയപ്പെടുകയാണെങ്കില്‍ സാധാരണ പൗരന്റെ അവസ്ഥയെന്താകുമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. തങ്ങളെ തോല്‍പ്പിച്ചത് രാഷ്‌ട്രീയ പ്രതിയോഗികളായ ഇടതുമുന്നണിയൊന്നുമല്ല, മതതീവ്രവാദമാണെന്ന് കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും നേതാക്കള്‍ തിരിച്ചറിയുന്നു. ഇവരെ പ്രീണിപ്പിച്ചില്ലെങ്കില്‍ അധികാരത്തിലേക്കുള്ള വഴി അടയുമെന്ന് കരുതിയാണ് ഇവരും ഇത്തരം ശക്തികള്‍ക്ക് വിടുപണി ചെയ്യുന്നത്.

സൗമ്യ കൊല്ലപ്പെട്ടത് ഇസ്രായേലിന്റെ മിസൈലാക്രമണത്തിലാണെന്ന തോന്നലാണ് പല മലയാള മാധ്യമങ്ങളും ആദ്യം സൃഷ്ടിച്ചത്. പാലസ്തീന്‍ ഭീകരസംഘടനയായ ഹമാസിന്റെ മിസൈലേറ്റാണ് സൗമ്യ മരിച്ചതെന്ന് പിന്നീടാണ് വ്യക്തമാവുന്നത്. അടിമുടി ഭീകര സംഘടനയായ ഹമാസും ഇസ്രായേല്‍ സൈന്യവുമായി പതിവില്‍ കവിഞ്ഞ സംഘര്‍ഷമാണ് ഇപ്പോള്‍ നടക്കുന്നത്.  സംഘര്‍ഷത്തിന് തുടക്കമിട്ടത് ഹമാസാണ്. ഗാസയിലെ പള്ളിയില്‍ തടിച്ചുകൂടിയ ഹമാസ് തീവ്രവാദികളെ പിരിച്ചുവിടാന്‍ ഇസ്രായേല്‍ സേന റബ്ബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ചപ്പോള്‍ അതിനെതിരെ നൂറുകണക്കിന് മിസൈലുകളാണ് ഹമാസ് പ്രയോഗിച്ചത്. സ്വാഭാവികമായും ഇസ്രായേല്‍ സേന നടത്തിയ  തിരിച്ചടി വന്‍ നാശം വിതച്ചു. സൗമ്യ മരിച്ചത് ഇസ്രായേല്‍ സേനയുടെ ആക്രമണത്തിലായിരുന്നുവെങ്കില്‍  സയണിസ്റ്റ് ഭീകരതയ്‌ക്കെതിരെ ഇവിടെ ഗാസ മുനമ്പുകള്‍ സൃഷ്ടിക്കപ്പെടുമായിരുന്നു. പക്ഷേ സൗമ്യയുടെ ജീവനെടുത്തത് ഹമാസ് ആയതിനാല്‍ ആ മരണത്തില്‍ ഒരു തുള്ളി കണ്ണീര്‍ വീഴ്‌ത്താന്‍പോലും മതേതര കേരളത്തില്‍ ആളില്ലാതാവുകയാണ്. പൗരസമൂഹത്തെ ഇസ്ലാമിക ഭീകരവാദത്തിന് അടിയറവയ്‌ക്കുന്ന കേരളത്തിലെ ഭരണ-പ്രതിപക്ഷ രാഷ്‌ട്രീയത്തിനെതിരെ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.