Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്‌ത്തലുകള്‍

സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍

മുരളി പാറപ്പുറം by മുരളി പാറപ്പുറം
May 12, 2021, 07:02 pm IST
in Kerala

കൊച്ചി: കെ.ആര്‍. ഗൗരിയമ്മയെ അനുസ്മരിച്ച് ധീരനായിക, വിപ്ലവത്തിന്റെ രക്ത നക്ഷത്രം എന്നൊക്കെ സിപിഎം വാഴ്‌ത്തിപ്പാടുന്നത് കടുത്ത ആത്മവഞ്ചന. കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് ജീവിതംകൊണ്ട് പോരാടുകയും, അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ദാമ്പത്യ ജീവിതം തന്നെ ഉപേക്ഷിച്ച് സിപിഎമ്മിനൊപ്പം നില്‍ക്കുകയും ചെയ്ത ഗൗരിയമ്മയെ പാര്‍ട്ടി ചതിച്ചതും അവഹേളിച്ചതും നിരവധി തവണ. സിപിഎമ്മിനകത്തും പുറത്തും ഗൗരിയമ്മ വേട്ടയാടപ്പെട്ടപ്പോള്‍ അതിന് കൂട്ടുനിന്നവരാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍. അവരാണ് ഇപ്പോള്‍ ഈ ചരിത്രമൊക്കെ മറന്ന് ഗൗരിയമ്മയെ പ്രശംസകള്‍കൊണ്ട് മൂടുന്നത്.

പി. കൃഷ്ണപിള്ളയില്‍നിന്ന് അംഗത്വമെടുത്ത് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെത്തിയ കെ.ആര്‍. ഗൗരിയമ്മ, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ ഒരിക്കലും കമ്യൂണിസ്റ്റ് ആചാര്യനായി കണ്ടിരുന്നില്ല. ഇതിന്റെ ചൊരുക്ക് ഇഎംഎസിന് തുടക്കം മുതല്‍ ഉണ്ടായിരുന്നു.

1957 ലെ തെരഞ്ഞെടുപ്പില്‍ ടി.വി. തോമസും ഗൗരിയമ്മയും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു. ടി.വി.തോമസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു പൊതുവെ കരുതപ്പെട്ടത്. എന്നാല്‍ പാര്‍ട്ടി ദേശീയ നേതാക്കളുടെ പിന്തുണയുള്ള ഇഎംഎസിന് നറുക്ക് വീണു. മന്ത്രിസഭയില്‍ ടിവിയും ഗൗരിയമ്മയും അംഗമായി. അധികം വൈകാതെ രണ്ടുപേരും വിവാഹിതരായി. രണ്ട് വര്‍ഷത്തിനകം മന്ത്രിസഭ വീണതോടെ ഇരുവരും സ്വന്തം നാടായ ആലപ്പുഴയിലേക്കു വന്നു താമസം തുടങ്ങി.

1964 ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഐക്കാരനായി തുടര്‍ന്ന ടി.വി. തോമസും, സിപിഎമ്മില്‍ ചേര്‍ന്ന  ഗൗരിയമ്മയും ഒരേ വീട്ടില്‍ താമസമാക്കി. ഗൗരിയമ്മ കൂടി പോയാല്‍ ആലപ്പുഴയില്‍ പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് തിരിച്ചറിഞ്ഞ ഇഎംഎസ് അവരെ സിപിഎമ്മില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. പാര്‍ട്ടി വീണ്ടും അധികാരത്തില്‍ വന്നാല്‍ വേണ്ടപോലെ പരിഗണിക്കുമെന്ന് ഗൗരിയമ്മയ്‌ക്ക് ഉറപ്പു നല്‍കി. മുഖ്യമന്ത്രി പദത്തിന്റെ ധ്വനി സൂത്രശാലിയായ ഇഎംഎസിന്റെ വാക്കിലുണ്ടായിരുന്നു. ടി.വി. തോമസും ഈ നീക്കമറിഞ്ഞു. ഇഎംഎസ് അവരെ വഞ്ചിക്കുമെന്ന് സഹപ്രവര്‍ത്തകരിലൂടെ ഗൗരിയമ്മയെ അറിയിച്ചു. 1967 ല്‍ അവസരം വന്നപ്പോള്‍ ഇഎംഎസ് വീണ്ടും മുഖ്യമന്ത്രിയായി. ഗൗരിയമ്മ വഞ്ചിക്കപ്പെട്ടു.

സിപിഎമ്മില്‍ തുടര്‍ന്ന് എംഎല്‍എയും മന്ത്രിയുമൊക്കെ ആയപ്പോഴും ഗൗരിയമ്മയോടുള്ള ഇഎംഎസിന്റെ വിപ്രതിപത്തി മാറിയില്ല. 1987 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ”കേരം തിങ്ങും കേരള നാട്ടില്‍ കെ.ആര്‍. ഗൗരി ഭരിച്ചീടും” എന്ന മുദ്രാവാക്യം മുഴക്കി ഭൂരിപക്ഷം നേടി കഴിഞ്ഞപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞ് ഇ.കെ. നായനാരെ മുഖ്യമന്ത്രിയാക്കി. ഇതിനും ചരടുവലിച്ചത് ഇഎംഎസ് ആയിരുന്നു. ഈ മന്ത്രിസഭയിലും ഗൗരിയമ്മ അംഗമായിരുന്നെങ്കിലും അവരെ പുറന്തള്ളാനുള്ള നീക്കങ്ങള്‍ പാര്‍ട്ടിയില്‍ സജീവമായിരുന്നു. ഇതാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഇഎംഎസിന്റെ മകന്‍ ഇ.എം. ശ്രീധരന്‍ ഗൗരിയമ്മയെ ജാതീയമായി അധിക്ഷേപിക്കുന്നതില്‍ വരെ എത്തിച്ചത്. അധികം വൈകാതെ ഗൗരിയമ്മയെ പാര്‍ട്ടി പുറത്താക്കി. ഇഎംഎസ് പുറത്താക്കി എന്നു പറയുന്നതാവും ശരി.

കീഴടങ്ങാന്‍ മനസ്സില്ലാതിരുന്ന ഗൗരിയമ്മ ജെഎസ്എസ് എന്ന പാര്‍ട്ടിക്ക് രൂപംനല്‍കി. ഐക്യമുന്നണിയിലെത്തി വീണ്ടും എംഎല്‍എയും മന്ത്രിയുമായി. ജെഎസ്എസ് നേതാവെന്ന നിലയ്‌ക്ക് ഗൗരിയമ്മ  അരൂരില്‍നിന്ന് മത്സരിച്ചപ്പോഴൊക്കെ നിയമസഭയിലെത്താതിരിക്കാന്‍ സിപിഎം കിണഞ്ഞു ശ്രമിച്ചു. അതിനെയും ഗൗരിയമ്മ ധീരമായി നേരിട്ടു. പാര്‍ട്ടിക്ക് പുറത്ത് രാഷ്‌ട്രീയമായി അതിജീവിച്ച എം.വി. രാഘവനെപ്പോലെയാവാന്‍ ഗൗരിയമ്മയെ അനുവദിക്കില്ലെന്ന വാശിയായിരുന്നു സിപിഎമ്മിന്. ഗൗരിയമ്മയെ രാഷ്‌ട്രീയമായി അവസാനിപ്പിക്കാന്‍ തന്നെ സിപിഎം ശ്രമിച്ചു. ആ പാര്‍ട്ടി ഇപ്പോള്‍ അവരുടെ സംഭാവനകളെ വാഴ്‌ത്തിപ്പാടുന്നതാണ് വിരോധാഭാസം. രാഷ്‌ട്രീയ സദാചാരം എന്നത് സിപിഎമ്മിന് എന്നും അന്യമായിരുന്നല്ലോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.