തിരുവനന്തപുരം: സംസ്ഥാനം ഓക്സിജന്‍ ക്ഷാമത്തിലേക്കെന്ന് സൂചന. ആയിരം മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. തിരുവനന്തപുരം ശ്രീചിത്രയില്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഇന്ന് നടത്തേണ്ടിയിരുന്ന ന്യാറോ, കാര്‍ഡിയാക് വിഭാഗങ്ങളിലെ പത്ത് ശസ്ത്ര ക്രിയകള്‍ മാറ്റി. ദ്രവ ഓക്സിജന്റെ ക്ഷാമം കാരണമാണ് ആശുപത്രിയുടെ നടപടി. അടിയന്തര ശസ്ത്രക്രിയകള്‍ക്കായി നാല്പതോളം ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചു.
ഓക്സിജന്‍ വിതരണത്തിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീചിത്ര ഡറക്ടര്‍ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. സംസ്ഥാനത്ത് നിലവില്‍ ഓക്സിജന്‍ ക്ഷാമമില്ലെങ്കിലും കരുതല്‍ ശേഖരമെന്ന നിലയില്‍ കൂടുതല്‍ ഓക്സിജന്‍ സംഭരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആശങ്ക ജനിപ്പിക്കുംവിധം വര്‍ധിക്കുന്ന സാഹചര്യംകൂടി മുന്‍നിര്‍ത്തിയാണ് ഈ നടപടി.
സംസ്ഥാനത്തെ ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളുടെ കുറവും നേരിടുന്നു. കിടക്കകള്‍ എല്ലാംതന്നെ നിറഞ്ഞ അവസ്ഥയിലാണ്. രോഗികളില്ലാത്തെ വെന്റിലേറ്ററുകളും കുറഞ്ഞു തുടങ്ങിയിരിക്കുന്നു. ഓക്സിജന്‍ കിടക്കകളുള്ള ആശുപത്രികളിലേക്ക് മറ്റിടങ്ങളില്‍നിന്ന് എത്തുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ സാഹചര്യത്തിലാണ് ഓക്സിജന്റെ കരുതല്‍ ശേഖരം കൂട്ടാന്‍ കേന്ദ്രത്തിന് കത്ത് നല്‍കിയത്.
അടിയന്തരമായി 500 ടണ്‍ ഓക്സിജന്‍ എങ്കിലും അനുവദിക്കണമെന്നും ഇതിന് വിദേശകാര്യമന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്നും മുഖ്യമന്ത്രിയുടെ കത്തില്‍ പറയുന്നു. അടിയന്തരസ്ഥിതി കൈകാര്യം ചെയ്യാന്‍ സമീപമുള്ള സ്റ്റീല്‍ പ്ലാന്റുകളില്‍നിന്ന് 500 മെട്രിക് ടണ്‍ ഓക്സിജന്‍ ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കാവുന്നതാണെന്ന് കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: