Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കിറ്റ് വിറ്റും ഭരണമുണ്ണാം

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലേക്ക് നയിക്കുന്നതില്‍ കിറ്റിനുള്ള പ്രാധാന്യം അറിയുന്നവര്‍ക്ക് ഈ നാടിന്റെ ഗതികേടും വേഗം തിരിച്ചറിയാം. ഇത്രയേ ഉള്ളൂ നമ്പര്‍ വണ്‍ മലയാളിയുടെ രാഷ്‌ട്രീയ ബോധം എന്ന് അറിയണം.

എം. സതീശന്‍ by എം. സതീശന്‍
May 3, 2021, 05:25 am IST
in Main Article

വികസനം പറഞ്ഞ്, അഴിമതി വിരുദ്ധത പറഞ്ഞ്, നാടിന്റെ സമഗ്രപുരോഗതി പറഞ്ഞ് വോട്ട് തേടിയവരെ എമ്പാടും കണ്ടിട്ടുണ്ട്. തങ്ങള്‍ പട്ടിണിയിലാക്കിയ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കിയതിന് വോട്ട് പ്രതിഫലമായി ചോദിച്ച ഒരു കൂട്ടരെ ഇതാദ്യമായാണ് കേരളം കാണുന്നത്. കിറ്റ് വിറ്റ് കിട്ടിയ വോട്ടിന്റെ ബലത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേക്ക് കടക്കുമ്പോള്‍ ആ അര്‍ത്ഥത്തിലും അത് ചരിത്രമാവുകയാണ്.

പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിലേക്ക് നയിക്കുന്നതില്‍ കിറ്റിനുള്ള പ്രാധാന്യം അറിയുന്നവര്‍ക്ക് ഈ നാടിന്റെ ഗതികേടും വേഗം തിരിച്ചറിയാം. ഇത്രയേ ഉള്ളൂ നമ്പര്‍ വണ്‍ മലയാളിയുടെ രാഷ്‌ട്രീയ ബോധം എന്ന് അറിയണം.

‘കിറ്റ് വാങ്ങി നക്കിയില്ലേ’ എന്ന ചോദ്യത്തിന് സ്പ്രിങ്ക്‌ളര്‍ കാലം തൊട്ടുള്ള പഴക്കമുണ്ട്. ലോട്ടറി വിറ്റും മദ്യം വിറ്റും സമ്പത്തുണ്ടാക്കാനിറങ്ങിയ ഒരു സര്‍ക്കാരിന്റെ ഗതികേടില്‍ നിന്നാണ് കിറ്റ് രാഷ്‌ട്രീയം ഉദിക്കുന്നത്. അന്നന്ന് കിട്ടുന്ന ആടിന്റെയും കോഴിയുടെയും എണ്ണം നോക്കിയാണ് സ്വയംപ്രഖ്യാപിത പ്രബുദ്ധ മലയാളി വോട്ട് ചെയ്യുന്നതെന്ന ബോധ്യത്തിലാണ് പട്ടിണിക്കാരനെ പരിഹസിച്ചും വോട്ട് ചോദിച്ചുകളയാമെന്ന ധാരണയില്‍ സിപിഎം എത്തിയത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മേല്‍പ്പറഞ്ഞ പ്രബുദ്ധന്മാരെല്ലാം കൂടി കിറ്റിനിട്ട് വോട്ട് ചെയ്തു എന്നതും പിണറായിക്ക് ആവേശമായിരുന്നു. കൊവിഡ് കാലത്ത് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അരിയും പയറും ഉഴുന്നും കടലയുമടങ്ങുന്നവ കിറ്റിലാക്കി ജനങ്ങള്‍ക്ക് നല്‍കിയാണ് പിണറായി വിജയന്‍ അന്നദാനപ്രഭുവായി ചായം പൂശിയെത്തിയത്.

കേരളത്തില്‍ കിറ്റ് വിതരണം നടത്തിയവരില്‍ സര്‍ക്കാര്‍ മാത്രമായിരുന്നില്ല. ക്ലബ്ബുകള്‍, സന്നദ്ധസംഘടനകള്‍, സേവാഭാരതിയടക്കമുള്ള പ്രസ്ഥാനങ്ങള്‍, പള്ളികള്‍, കുട്ടിപ്പോലീസുകാര്‍ എന്തിന് സഹായിക്കാന്‍ മനസ്സുള്ളവരെല്ലാം അര്‍ഹരുടെ വീട്ടുപടിക്കല്‍ കിറ്റ് എത്തിച്ചു. അവരാരും കിറ്റ് വാങ്ങി നക്കിയില്ലേ എന്ന് ജനങ്ങളോട് ചോദിച്ചില്ല എന്നതാണ് സര്‍ക്കാരുമായുള്ള വ്യത്യാസം.

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും സ്പ്രിംങ്ക്‌ളര്‍ ഇടപാടും സെക്രട്ടറിയേറ്റിന് തീയിടലും ലൈഫ് കുംഭകോണവും ആഴക്കടല്‍ കരാറുമടക്കും മൂക്കറ്റം അഴിമതിയിലും കൊള്ളയിലും മുങ്ങിയ സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ എടുത്ത അടവായിരുന്നു കിറ്റും പെന്‍ഷനും. ദുരിതകാലങ്ങളില്‍, ക്ഷാമകാലങ്ങളില്‍ തലയ്‌ക്ക് വെളിവുള്ള ഏതൊരു ഭരണാധികാരിയും ചെയ്യേണ്ടത് ചെയ്തു എന്നതിനപ്പുറം എന്തുണ്ടായിരുന്നു കിറ്റ് രാഷ്‌ട്രീയത്തില്‍? കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ ആനുകൂല്യത്തിന്റെ മറ പിടിച്ചാണ് കേരളത്തില്‍ അത് വിതരണം ചെയ്തത്. എന്നിട്ടും കിറ്റിന്റെ പേരിലായിരുന്നു വോട്ട് പിടിത്തം. 

ആട്, തേക്ക്, മാഞ്ചിയം പോലൊരു ടോട്ടല്‍ ഫോര്‍ യു തട്ടിപ്പായി കേരള രാഷ്‌ട്രീയത്തെ കണ്ടവരുടെ അഭ്യാസമുറകളിലാണ് കിറ്റിന്റെ വോട്ട് ബാങ്ക് പിറന്നത്. വോട്ടിന് നോട്ട്, വോട്ടിന് ജോലി തുടങ്ങിയ ഓഫറുകള്‍ക്കൊടുവിലാണ് കിറ്റിന് ഒരു വോട്ട് എന്ന മുദ്രാവാക്യം പിറന്നതെന്ന് ഓര്‍ക്കണം. അതും സാക്ഷരരും പ്രബുദ്ധരുമായ മലയാളികള്‍ നിറഞ്ഞ നമ്പര്‍ വണ്‍ കേരളത്തില്‍….

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നീ പാർട്ടി ലോകമെങ്ങും ശോഭിച്ചീടാൻ…..കാരണഭൂതൻ വാഴ്‌ത്തു പാട്ടിന്റെ സൃഷ്ടാവിനെ പുറത്താക്കി സർക്കാർ, വിരമിച്ചിട്ടും സർവീസിൽ തുടർന്നു

Kerala

’56 കാറുകളും 560 പോലീസുകാരും’ ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

Kerala

വിജയന്റെയും ഗോവിന്ദന്റെയും വീഴ്ച സംസ്ഥാന കമ്മിറ്റിയുടെ തലയിലേക്ക്; വെള്ളാപ്പള്ളിയെ തള്ളി മുസ്ലിം വര്‍ഗീയതക്ക് പിന്നാലെ സിപിഎം

Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Kerala

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

പുതിയ വാര്‍ത്തകള്‍

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.