Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

വിമര്‍ശനങ്ങള്‍ക്ക് ലോകരാജ്യങ്ങളുടെ മറുപടി

അവര്‍ക്കെല്ലാം ഉള്ള മറുപടിയാണ് ലോകം ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ആസ്‌ട്രേലിയയും റഷ്യയും ജര്‍മ്മനിയും സൗദിയും ദക്ഷിണ കൊറിയയും സിംഗപ്പൂരുമൊക്കെ ഭാരതത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ചൈനയും പാക്കിസ്ഥാനും വരെ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയ്‌ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നു

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Apr 30, 2021, 05:54 am IST
in Article

ഇന്ത്യയില്‍ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ കൊടുത്തു തീരുന്നതിനു മുമ്പേ, നരേന്ദ്ര മോദി വാക്‌സിന്‍ എന്തിനു വിദേശത്ത് കയറ്റി വിട്ടു’.എന്നതായിരുന്നു സര്‍വ രാജ്യ തൊഴിലാളി നേതാക്കളുടെ സംശയം. അവര്‍ക്യൂബയില്‍ നിന്ന് മരുന്ന് എത്തിക്കുമെന്ന് പറഞ്ഞു. വിദേശരാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് നല്‍കിയത് മോദിക്ക് ആളാകാനാണെന്ന് ആക്ഷേപിച്ചു. ഇറ്റലിക്കാരിയും മക്കളും പറഞ്ഞ ആരോപണങ്ങള്‍ കോണ്‍ഗ്രസുകാര്‍ ഏറ്റു പാടി. കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള പദാര്‍ത്ഥങ്ങള്‍ വിദേശരാജ്യങ്ങള്‍ക്ക് നല്‍കുന്നതില്‍ അമേരിക്ക നിയന്ത്രണം പ്രഖ്യാപിച്ചപ്പോള്‍ അത് നരേന്ദ്രമോദിക്ക് കിട്ടിയ അടിയായി ആഘോഷിച്ചു.

അവര്‍ക്കെല്ലാം ഉള്ള മറുപടിയാണ് ലോകം ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. അമേരിക്കയും ബ്രിട്ടനും ആസ്‌ട്രേലിയയും റഷ്യയും ജര്‍മ്മനിയും സൗദിയും  ദക്ഷിണ കൊറിയയും സിംഗപ്പൂരുമൊക്കെ ഭാരതത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു.  ചൈനയും പാക്കിസ്ഥാനും വരെ പ്രതിസന്ധിഘട്ടത്തില്‍  ഇന്ത്യയ്‌ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നു. ‘പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’ എന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയമല്ലങ്കില്‍ പിന്നെയെന്താണ്. ഇന്ത്യന്‍ ജനതയോടും മോദി സര്‍ക്കാറിനോടും  റഷ്യന്‍ പ്രസിഡന്റ്  വ്‌ലാഡ്മര്‍ പുടിന്‍   ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിച്ച പോലെ ഇപ്പോള്‍ നമ്മള്‍ അവരെ സഹായിക്കേണ്ട സമയമാണെന്ന് പറഞ്ഞ് ചാള്‍സ് രാജകുമാരന്‍ രംഗത്തു വന്നു.

അമേരിക്കാര്‍ക്ക് വാക്‌സിനെത്തിക്കുക  എന്നതില്‍ മാത്രം ശ്രദ്ധിച്ച ജോ ബൈഡന്‍   ഒരു രാജ്യത്തിനും വാക്‌സിനോ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളോ നല്‍കേണ്ടതില്ലെന്നതായിരുന്നു തീരുമാനിച്ചത്.  അതോടെ ഇന്ത്യയിലെ മരുന്ന് ഉല്പാദനം നിലക്കും എന്നാണ് മകന്‍ ചത്താലും മരുമകളുടെ കണ്ണീര്‍ കാണണം എന്നാഗ്രഹിച്ച ഇന്ത്യയിലെ മോദി വിരുദ്ധര്‍ മനക്കോട്ട കെട്ടിയത്. എന്നാല്‍മോദിയുമായി നേരിട്ടു സംസാരിച്ച ഉടന്‍ ജോ ബൈഡന്‍ ഇന്ത്യയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും രോഗചികില്‍സ, വെന്റിലേറ്ററുകള്‍, വാക്‌സിനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള  അസംസ്‌കൃത വസ്തുക്കള്‍ എന്നിവ   ഇന്ത്യയ്‌ക്ക് നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തു. എയര്‍ ഇന്ത്യ  വിമാനം 5000 കിലോ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സുമായി ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു.  

സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും കാലിഫോര്‍ണിയയില്‍  നിന്നും ഒക്കെ ഇന്ത്യക്കുള്ള സഹായവുമായി വിമാനങ്ങള്‍  ഉയര്‍ന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളും ഇന്ത്യയിലേക്ക് സഹായം ഒഴുക്കി. ബ്രിട്ടന്റെ ഉറ്റസുഹൃത്തായ ഇന്ത്യയ്‌ക്ക് എല്ലാ സഹായവും ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കി. ജര്‍മ്മനിയില്‍ നിന്നും ഒരു മണിക്കൂറില്‍ 2400 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള 24 ഓക്‌സിജന്‍ പ്ലാന്റുകള്‍. ഓക്‌സിജന്‍ നീക്കങ്ങള്‍ സുഗമമാകാന്‍ 4 ക്രയോജനിക് ടാങ്കുകള്‍  സിങ്കപ്പൂരില്‍ നിന്ന്. 8 പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്ന്. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ്‌സ്, കൊവിഡ് പരിശോധന കിറ്റുകള്‍, മറ്റ് മെഡിക്കല്‍ സഹായങ്ങള്‍ എന്നിവ നല്‍കി ദക്ഷിണ കൊറിയ. 80 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി വിട്ട് സൗദി അറേബ്യ. അയര്‍ലന്റ്, കുവൈറ്റ്,  സൗദി അറേബ്യ, ഹോങ്കോങ്എന്നിവിടങ്ങളിലെ നിന്നെല്ലാം ജീവവായു നിര്‍മ്മിക്കാനാവശ്യമായ സാധനങ്ങള്‍ ആകാശമാഗ്ഗം എത്തി.45 മില്യണ്‍ വാക്‌സിന്‍ ഇന്ത്യ നല്‍കിയതിന്റെ നന്ദിയായി വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സഹായം പാക്കിസ്ഥാനും പ്രഖ്യാപിച്ചു.

കോവിഡ് ഒന്നാം തരംഗത്തില്‍ പകച്ചുപോയ രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ സഹായത്തിനുള്ള പ്രത്യുപകാരമാണ് ഇപ്പോള്‍  ലഭിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന്റെ ഫാര്‍മസി ആയി മാറിയ ഇന്ത്യ 170 ഓളം രാജ്യങ്ങള്‍ക്കാണ് മരുന്ന് എത്തിച്ചത്.എണ്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്സിന്‍ നല്‍കി. 65 ലക്ഷം ഡോസുകള്‍ ലോകമെമ്പാടും വിതരണം ചെയ്തു.  ഇന്ത്യന്‍ കരുതല്‍ അറിയാത്ത ഭൂഖണ്ഡങ്ങളില്ലായിരുന്നു.മഹാമാരിക്കെതിരായ പോരാട്ടം ആഗോളസമൂഹം ഒറ്റക്കെട്ടായി നടത്തേണ്ടതാണ് എന്ന് നരേന്ദ്രമോദി സര്‍ക്കാരിന്റെ  നയത്തിനുള്ള അംഗീകാരമാണ് ഇപ്പോള്‍ പറന്നെത്തുന്ന സഹായങ്ങള്‍.  വിമര്‍ശകര്‍ക്കുള്ള ഉത്തരവും.

Tags: covidusajoe bidenUAEറഷ്യപാക്കിസ്ഥാന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമാതിർത്തിയിൽ മോദിയ്‌ക്ക് വരവേൽപ്പ് ഒരുക്കി യുഎഇ ; അകമ്പടിയ്‌ക്ക് പറന്നത് എഫ് 16 ജെറ്റുകൾ

Gulf

പ്രവാസികൾക്കെന്നും ഗൾഫ് പൊന്ന് വിളയുന്നിടം ; രാജ്യത്തേക്ക് പണമയക്കുന്നവരിൽ 40 ശതമാനവും ജിസിസി രാഷ്‌ട്രങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ

India

യുഎഇയിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു എന്നത് വ്യാജവാർത്ത; വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

World

യുഎസ് വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇറാൻ സൈനിക വിമാനങ്ങൾക്ക് പാകിസ്ഥാൻ തങ്ങളുടെ വിമാനത്താവളത്തിൽ അഭയം നൽകിയതായി റിപ്പോർട്ട്

Gulf

മെയ് 15ന് പ്രധാനമന്ത്രി യുഎഇയിലേക്ക്: പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നിർണ്ണായക വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

നാല് വയസ് മുതല്‍ കുടുംബത്തിലെ പല പുരുഷന്മാരും ലൈംഗികമായി പീഡിപ്പിച്ചു , 18-ല്‍ വിവാഹം; ഗര്‍ഭത്തില്‍ കുഞ്ഞിനെ നഷ്ടമായി;കെനീഷ

പ്രശാന്ത് വർമ്മയുടെ ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” യിൽ ബോളിവുഡ് താരം രോഹിത് സറഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.