Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മാതൃപാദങ്ങളില്‍ നമിക്കുക

ഭാരതീയര്‍ക്ക് അമ്മമാര്‍ അഞ്ചുണ്ട്. ഗുരുപത്‌നി, ജ്യേഷ്ഠ പത്‌നി, രാജപത്‌നി, പത്‌നീമാതാവ്, സ്വമാതാവ്.

Janmabhumi Online by Janmabhumi Online
Apr 21, 2021, 05:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

എസ്.ബി. പണിക്കര്‍  

ആസ്ഥാം താവദിയം  

പ്രസൂതി സമയേ

ദുര്‍വാര ശൂലവ്യഥാ

നൈരുച്യം തനുശോഷണം

മലമയീശയ്യാം ച സംവത്സരീ

ഏകസ്യാപി ന ഗര്‍ഭഭാര

ഭരണ ക്ലേശസ്യയസ്യാഃ ക്ഷമോ

ദാതും നിഷ്‌കൃതിമുന്നതോളപിതനയ  

സ്തസൈ്യ ജനനൈ്യ നമഃ

തന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് അമ്മ സഹിച്ച ദുരിതങ്ങളും തുടര്‍ന്നു ശൈശവം പൂര്‍ത്തിയാക്കി വിടാന്‍ സഹിച്ച ത്യാഗങ്ങളും ശ്രീശങ്കരാചാര്യര്‍ വിവരിക്കുകയാണ് ഈ ശ്ലോകത്തില്‍. പ്രസവസമയത്ത് സഹിക്കാന്‍ വയ്യാത്ത പേറ്റു നോവ് അനുഭവിച്ചു. ഗര്‍ഭം ധരിച്ചിരുന്ന കാലത്താവട്ടെ ഭക്ഷണത്തിനു രുചിയില്ലായിരുന്നു. ശരീരം ശോഷിച്ചു. അമ്മയുടെ രക്തത്തില്‍ നിന്നാണല്ലോ ഗര്‍ഭസ്ഥ ശിശു പോഷണം നേടുന്നത്. തന്മൂലം അമ്മയ്‌ക്ക് വേണ്ടത്ര പോഷണം ലഭിക്കാതെ വരും.  

ഏതാണ്ട് ഒരു വര്‍ഷത്തോളം മൂത്ര പുരീഷാദികള്‍ നിറഞ്ഞ ശയ്യയില്‍ അമ്മ കിടക്കുന്നു. നനഞ്ഞ കിടക്കയില്‍ കിടക്കാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ? പക്ഷേ തന്റെ സന്താനത്തോടുള്ള സ്‌നേഹവാത്സല്യാദികളാല്‍ അക്കാര്യത്തെക്കുറിച്ച് മാതാവ് ചിന്തിക്കുന്നതു പോലുമില്ല. സന്താനം എത്ര ഉന്നതി പ്രാപിച്ചാലും പകരമായി എന്തെങ്കിലും അമ്മയ്‌ക്ക് കൊടുക്കാനാവുമോ?  ഇല്ല. ഇപ്രകാരം പുത്രനു വേണ്ടി നാനാവിധ ദുഃഖദുരിതങ്ങള്‍ അനുഭവിച്ച അല്ലയോ അമ്മേ!  അവിടുത്തേക്ക് നമസ്‌കാരം.  

ഓര്‍ക്കുക, ഏറ്റവും നീണ്ട ശൈശവമുള്ള ജീവിയാണ് മനുഷ്യന്‍. ജനിച്ച് ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ പശുക്കിടാവ് എഴുന്നേറ്റ് തള്ളയുടെ മുലപ്പാല്‍ കുടിക്കും. വാനര ശിശു തള്ളയുടെ ശരീരത്തില്‍ അള്ളിപ്പിടിച്ചിരിക്കും. മനുഷ്യനോ?  

‘ചൂടാന്‍ മലരും കനമായ് തോന്നിന ദോഹദ കാലത്തും ചുമന്നിരിപ്പൂ ദുര്‍ഭര ഗര്‍ഭം സുഖേന ജനനയിത്രി’ എന്നു മഹാകവി പാടുന്നുണ്ടെങ്കിലും അമ്മയ്‌ക്ക് അത് ഭാരമല്ല. ശങ്കരാചാര്യര്‍ നാടു ചുറ്റി നടന്ന് ആസാമിലായിരുന്ന കാലത്താണ് അദ്ദേഹത്തിന്റെ മാതാവ് കിടപ്പിലായത്. ഇക്കാര്യം ഒരു ഉള്‍വിളിയിലൂടെ അറിഞ്ഞ ആചാര്യന്‍ ഓടിയെത്തി. ശവസംസ്‌ക്കാരത്തിനു പോലും സ്വജനങ്ങള്‍ സഹകരിച്ചില്ലത്രേ. എല്ലാം സ്വയം ചെയ്ത ശേഷം അദ്ദേഹം നാടുവിട്ടു പോയി.  

ലോകമഹായുദ്ധം ഉണ്ടാവുകയും 45 ലക്ഷത്തോളം ജൂതന്മാരെ കൊന്നൊടുക്കുകയും ലോകത്തെ കിടുകിടാ വിറപ്പിക്കുകയും ചെയ്തു ഹിറ്റ്‌ലര്‍. എന്നാല്‍ അദ്ദേഹം അമ്മയെ ഏറെ സ്‌നേഹിച്ചു. മരിച്ചു കിടന്ന ബങ്കറില്‍ നിന്നും കണ്ടെടുത്ത വസ്തുക്കളില്‍ സ്വന്തം അമ്മയുടെ ചിത്രവും പെടുന്നു.  

ഭാരതീയര്‍ക്ക് അമ്മമാര്‍ അഞ്ചുണ്ട്. ഗുരുപത്‌നി, ജ്യേഷ്ഠ പത്‌നി, രാജപത്‌നി, പത്‌നീമാതാവ്, സ്വമാതാവ്.

മാതാപിതാക്കളെ കൊന്നു കളയുകയോ, ദേവാലയത്തില്‍ നട തള്ളുകയോ, വൃദ്ധസദനത്തില്‍ തള്ളുകയോ, ചെയ്യുന്ന ഈ കാലഘട്ടത്തില്‍ ശങ്കരാചാര്യരുടെ പ്രസ്തുത ശ്ലോകം ഇളം തലമുറയെ പഠിപ്പിക്കേണ്ടതാണ്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

Local News

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

World

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)
Kerala

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

Kerala

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

കൂത്തുപറമ്പ് വെടിവെപ്പ് ;റവാഡ ചന്ദ്രശേഖറിനെ രൂക്ഷമായി വിമര്‍ശിക്കുന്ന പിണറായിയുടെ പ്രസംഗം പുറത്ത്

തൃശൂര്‍ സ്വദേശിനിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ആപ് കീ സര്‍ക്കാര്‍…..ഇത് ആപിന്റെ സര്‍ക്കാരല്ല, ദല്‍ഹി ഭരിയ്‌ക്കുന്നത് ബിജെപി സര്‍ക്കാര്‍ എന്ന് മാധ്യമപ്രവര്‍ത്തകനെ തിരുത്തി രേഖാ ഗുപ്ത

പാര്‍ട്ടിക്കായി  സംഭാവന നല്‍കിയിരുന്നു എങ്കില്‍ പത്തനംതിട്ട ജില്ലയില്‍ വട്ട പൂജ്യം ആവുമായിരുന്നില്ല; പിജെ കുര്യന് മറുപടി

നിപ സ്ഥിരീകരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സര്‍ റിന്‍സി മുംതാസിന്റെ ഇടപാടുകാരില്‍ സിനിമാ രംഗത്തെ പ്രമുഖര്‍

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആര് : വലഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍

ജാനകി വി ഢ/ട സ്റ്റേറ്റ് ഓഫ് കേരള വ്യാഴാഴ്ച തിയേറ്ററുകളില്‍

കപില്‍ സിബല്‍ (വലത്ത്)

‘ഉദയ് പൂര്‍ ഫയല്‍സ്’ എന്ന് സിനിമയ്‌ക്ക് സ്റ്റേ വാങ്ങിക്കൊടുക്കാന്‍ ജമാ അത്തെ ഇ ഉലമയ്‌ക്ക് വേണ്ടി കപില്‍ സിബല്‍ ഉയര്‍ത്തിയ വാദങ്ങള്‍ ഇവയാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies